Categories
Article Biology Evolution Medicine Nature

ആദാമിന്റെ വാരി എല്ല്

(Human human chromosome number 2 fusion)

എങ്ങനെ ആണ് മനുഷ്യന്‍ 46 chromosome ഉം എന്നാൽ നമ്മുടെ cousins എന്ന് വിളിക്കുന്ന chimpanzee, bonobo പോലെ ഉള്ള great apes ന് 48 chromosome ഉം ആയതു എന്ന് ആണ് താഴെ പരിശോധിക്കുന്നത്

ഉല്‍പത്തി 2 :21 – 23

ആകയാല്‍ യഹോവയായ ദൈവം മനുഷ്യന്നു ഒരു ഗാഢനിദ്ര വരുത്തി; അവന്‍ ഉറങ്ങിയപ്പോള്‍ അവന്റെ വാരിയെല്ലുകളില്‍ ഒന്നു എടുത്ത അതിന്നു പകരം മാംസം പിടിപ്പിച്ചു.യഹോവയായ ദൈവം മനുഷ്യനില്‍നിന്നു എടുത്ത വാരിയെല്ലിനെ ഒരു സ്ത്രീയാക്കി, അവളെ മനുഷ്യന്റെ അടുക്കല്‍ കൊണ്ടുവന്നു. അപ്പോള്‍ മനുഷ്യന്‍ ; ഇതു ഇപ്പോള്‍ എന്റെ അസ്ഥിയില്‍ നിന്നു അസ്ഥിയും എന്റെ മാംസത്തില്‍നിന്നു മാംസവും ആകുന്നു. ഇവളെ നരനില്‍നിന്നു എടുത്തിരിക്കയാല്‍ ഇവള്‍ക്കു നാരി എന്നു പോരാകും എന്നു പറഞ്ഞു.

1955 ഇൽ Joe Hin Tjio and Albert Levan എന്ന scientists മനുഷ്യനു 23 pair (=46) chromosome ആണ് എന്ന് കണ്ടെത്തി . അത് വരെ മനുഷ്യന്, ആൾകുരങ്ങിനെ  (chimpanzee, bonobo etc) പോലെ 24 pair (=48) chromosome ആണ് എന്ന് കരുതിയിരുന്നു. അതായത് മനുഷ്യന്‍ ഉണ്ടായതു പരിണാമം (biological evolution) വഴി ആണ് എങ്കിൽ ഒരു human chromosome ഉണ്ടായതു ഏതെങ്കിലും രണ്ട് ancestral chromosome കളുടെ fusion കൊണ്ട് ആണ് എന്ന് hypothesis ഉണ്ടായി. DNA യുടെ Double Helix model, ലോകം അറിഞ്ഞത് 1953 ഇൽ മാത്രം ആണ്. അത് കൊണ്ടു തന്നെ ആദ്യം പറഞ്ഞ hypothesis test ചെയ്യാൻ മാത്രം ശാസ്ത്രത്തിന് കഴിവ് നേടിയിരുന്നില്ല.

 മനുഷ്യന്റെ chromosome 2 ആണ് അങ്ങനെ fusion മൂലം ഉണ്ടായ chromosome എന്ന് പിന്നീട് കണ്ടെത്തി. ആദ്യം പറഞ്ഞ hypothesis ശരി ആണ് എങ്കിൽ മുന്ന് കാര്യങ്ങൾ ശരി ആകണം.

1. ഏറ്റവും പ്രധാനമായി ആ രണ്ടു chromosome (Chimpanzee യുടെ 2a&2b ) കളിലെ gene കൾ നമ്മുടെ chromosome 2 ഇല്‍ ഉണ്ടാകണം. കൂടാതെ അവക്ക് എകദേശം അതെ order വേണം. (synteny). 1982 ഇൽ അവയുടെ banding pattern ഒരു പോലെ ആണ് എന്ന് കണ്ടെത്തി. [1] Human & chimpanzee genome project പൂർത്തി ആയപ്പോൾ അവയില്‍ ഉള്ള gene കൾ ഒരേ പോലെ ആണ് എന്നും അവക്ക് എകദേശം ഒരേ order തന്നെ ആണ് എന്നും കൂടി കണ്ടെത്തി. [2, 3]

Human vs Apes Chromosome comparison
Comparison of banding pattern of human chromosome 2 and homologous chromosomes from various hominids. As you can see the banding pattern matches very well, especially between human & chimpanzee There is an inversion near the end in gorilla & orangutan.

2. ഈ രണ്ട് chromosome ന്റെ end ആണ് പരസ്പരം join ചെയതത് എങ്കിൽ പുതുതായി ഉണ്ടായ chromosome ന്റെ നടുക്ക് telomere കാണണം. ഒരു chromosome ന്റെ അറ്റത്ത് മാത്രം കാണുന്ന ഭാഗം ആണ് telomere. അവിടെ 5′-TTAGGG-3 എന്ന sequence ആയിരം പ്രാവശ്യം ആവർത്തിച്ചു കാണാം. Opposite chain ഇൽ complementary ആയി 3′-AATCCC-5′ കാണും. 1991 ഇൽ human chromosome 2 ന്റെ നടുക്ക് q13 band എന്ന area യില്‍ telomere sequences കണ്ടെത്തി. അതും പരസ്പരം തല തിരിഞ്ഞ ഒട്ടിച്ച പോലെ അതായത് ഒരിടത്ത് 5′-TTAGGG-3 എന്ന sequence ഉം അത് കഴിഞ്ഞു തുടര്‍ച്ച ആയി  5′-AATCCC-3′. ( ശ്രദ്ധിക്കുക ഇവിടെ അതിന്റെ direction തിരിഞ്ഞു.) [4]

Human Chromosome Fusion Tag
Fusion site ഇല്‍ TTAGGG എന്ന SEQUENCE ഉം CCTAAA എന്ന അതിന്റെ complementary ആയ sequence join ചെയ്യുന്ന ഭാഗം

3. Chromosome ന്റെ മധ്യത്തിലായി കാണുന്ന centromere രണ്ടെണ്ണം കാണണം. കാരണം ആദ്യത്തെ രണ്ടു chromosome ഉം ഓരോന്ന് വീതം ഉണ്ടായിരുന്നു. 1992 ഇൽ chromosome 2 ഇൽ സാധരണ കാണുന്ന centromere ന് പുറമെ q21.3-q22.1 എന്ന area യിൽ centromere ഇൽ കാണുന്ന DNA sequence (alphoid domain) കൾ കൂടി കണ്ടെത്തി. [5] centromere കളിൽ കാണുന്ന പ്രതേക DNA sequence ആണ്‌ alpha satellite അഥവാ alphoid domain കൾ.

നമ്മൾ ആദ്യം predict ചെയ്ത പോലെ രണ്ട് chromosome കൾ fuse ചെയതു ആണ് ഒരു chromosome ഉണ്ടായതു എങ്കിൽ എന്തൊക്കെ തെളിവുകൾ വേണോ അതെല്ലാം തന്നെ നമുക്ക് ലഭിച്ചു.

അതായത് 2a & ab എന്ന രണ്ട് ancestral chromosome കളുടെ fusion കൊണ്ട് ആണ് നമ്മുടെ chromosome 2 ഉണ്ടായത്. അത് പോലെ തന്നെ നമ്മുടെ chromosome number 46 ആയി കുറഞ്ഞതും. പണ്ട് ജീവിച്ചിരുന്ന denisovan & neanderthal മനുഷ്യന്മാർക്കും 23 pair chromosomes ആയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. [6] അതായത് homo genus (നമ്മൾ അടക്കമുള്ള) pan genus (chimpanzee & bonobo) കളിൽ നിന്നും വേർപിരിഞ്ഞതിന്റെ ശേഷമാണ് ഈ Chromosome fusion നടന്നത്. ചിലപ്പോൾ ഈ chromosomes 2 fusion കൊണ്ട് ഉണ്ടായ reproductive isolation ആകാം ആ വേര്‍പിരിയലിന്റെ കാരണം.

എളുപ്പത്തിൽ മനസ്സിലാക്കാൻ ഒരു youtube video link കൂടെ ചേര്‍ക്കുന്നു https://youtu.be/3sKScsbhOd4

Reference

  1. Yunis JJ, Prakash O. The origin of man: a chromosomal pictorial legacy. Science. 1982 Mar 19;215(4539):1525-30. doi: 10.1126/science.7063861. https://pubmed.ncbi.nlm.nih.gov/7063861/
  2. McConkey EH. Orthologous numbering of great ape and human chromosomes is essential for comparative genomics. Cytogenet Genome Res. 2004;105(1):157-8. doi: 10.1159/000078022. PMID: 15218271.https://pubmed.ncbi.nlm.nih.gov/15218271/
  3. Fan Y, Newman T, et al. Gene content and function of the ancestral chromosome fusion site in human chromosome 2q13-2q14.1 and paralogous regions. Genome Res. 2002 Nov;12(11):1663-72. doi: 10.1101/gr.338402. https://pubmed.ncbi.nlm.nih.gov/12421752/
  4. IJdo JW, Baldini A, Ward DC, Reeders ST, Wells RA. Origin of human chromosome 2: an ancestral telomere-telomere fusion. Proc Natl Acad Sci U S A. 1991 Oct 15;88(20):9051-5. doi: 10.1073/pnas.88.20.9051. https://pubmed.ncbi.nlm.nih.gov/1924367/
  5. Avarello R, Pedicini A, Caiulo A, Zuffardi O, Fraccaro M. Evidence for an ancestral alphoid domain on the long arm of human chromosome 2. Hum Genet. 1992 May;89(2):247-9. doi: 10.1007/BF00217134. https://pubmed.ncbi.nlm.nih.gov/1587535/
  6. Meyer M, Kircher M, Gansauge MT,  et al. A high-coverage genome sequence from an archaic Denisovan individual. Science. 2012 Oct 12;338(6104):222-6. doi: 10.1126/science.1224344. . https://pubmed.ncbi.nlm.nih.gov/22936568/

Categories
Article Geology History Nature

NEOWISE വാല്‍നക്ഷത്രം

Comet Neowise
Comet Neowise Captured on 19/07/2020 at 23:30 BST over England
©isittrue.science

Comet Neowise എന്ന വാല്‍നക്ഷത്രം (comet) 6800 വർഷം കൂടുമ്പോൾ നമ്മെ സന്ദർശിക്കുന്ന ഒരു ബഹിരാകാശ യാത്രികനാണ്. Neowise Cometന്റെ systematic designation അഥവാ ശാസ്ത്രീയ നാമം C/2020 F3 എന്നാണ്. NEOWISE എന്നത്‌ ആ വാല്‍നക്ഷത്രത്തെ കണ്ടെത്തിയ Wide field Infrared Survey Explorer (WISE) എന്ന NASAയുടെ ബഹിരാകാശ ടെലസ്കോപ്പിന്റെ ടീം ആണ്. 2020 മാർച്ച്‌ രണ്ടാം പകുതിയിൽ ആണു ഇതിനെ കണ്ടെത്തിയത്‌.

ഈ വാല്‍നക്ഷത്രത്തിന് ഏകദേശം 5 കിലോമീറ്റർ ചുറ്റളവുണ്ട്‌. 2020 ജുലൈ 23നു ഭൂമിയുടെ ഏകദേശം 10 കോടി കിലോമീറ്റർ അകലത്തിലൂടെ ഈ വാല്‍നക്ഷത്രം പോകും. അതിനു ശേഷം ഈ വാല്‍നക്ഷത്രം കൂടുതൽ അകന്ന് കൊണ്ടിരിക്കും ഭൂമിയിൽ നിന്ന്. ഇത്രക്കും അകലത്തിൽ ആണെങ്കിലും, ഈ വാല്‍നക്ഷത്രം സൂര്യന്റെ വെളിച്ചം കൊണ്ട്‌ രാത്രിയിൽ തെളിഞ്ഞു കാണാം നമ്മൾക്ക്‌. ഈ വാല്‍നക്ഷത്രം വടക്കന്‍ അര്‍ദ്ധഗോളത്തില്‍ (Northern Hemisphere) വടക്ക്-വടക്കുപടിഞ്ഞാറ് (North-NorthWest) ദിശയിൽ സൂര്യൻ അസ്തമിച്ച്‌ കഴിഞ്ഞ്‌ ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ്‌ തെളിഞ്ഞ്‌ വരും.

വാല്‍നക്ഷത്രങ്ങള്‍ ഉണ്ടായിരിക്കുന്നത്‌ പലതരംവാതകങ്ങളുടെ ഐസും പൊടിയും കൂടിയിട്ടാണു. വാല്‍നക്ഷത്രത്തിന് ആ വാൽ വരാൻ കാരണം, സൂര്യന്റെ താപവും വെളിച്ചവും ഏല്‍ക്കുമ്പോൾ എവയുടെ പുറത്തുള്ള പൊടിയും ഐസുയും സൂര്യന്റെ വെളിച്ചത്തിൽ ഉരുകി തെറിക്കുന്നതാണു. ഇവ എപ്പോഴും സൂര്യന്റെ ഏതിർ ദിശയിൽ ആണു കാണപെടുക. Comet Neowise-ന്റെ വാലിൽ സോഡിയം ഉള്ളതായി കാണപ്പെട്ടിട്ടുണ്ട്‌. ഇത്‌ ഈ വാല്‍നക്ഷത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ച്‌ നമ്മൾക്ക്‌ മനസ്സിലാക്കാൻ സഹായിക്കുന്നു.

Categories
Article Biology Disease Nature Virus

കൊറോണവൈറസ്സ്: അറിയേണ്ടതെല്ലാം

Corona Virus

Coronavirus: history and latest updates.

കൊറോണ വൈറസ്സ്‌ എന്നത്‌ ഒരു വൈറസ്‌ കുടുംബം ആണു. ഇത്‌ ഒരു RNA വൈറസ്സ്‌ ആണു, അതായത്‌ ഇതിന്റെ ജനിതകംRNA ആണു. കൊറോണ വൈറസ്സുകൾ പൊതുവെ മൃഗങ്ങളിൽ ആണു കണ്ടു വരുന്നത്‌. ഒരോ തരം കൊറോണ വൈറസ്സും അതാതു മൃഗങ്ങളിൽ ആണു പരിണമിക്കുന്നത്‌. അവ ആ ജീവികളിൽ അതായത്‌ ആ ഹോസ്റ്റുകളിൽ വലിയ പ്രശനക്കാർ അല്ലാ. ഉദാഹരണത്തിനു മനുഷ്യരിൽ ഉണ്ടാകുന്ന ജലദോഷത്തിനു കാരണം rhinovirus ആണു. ഇത്‌ രോഗിയിൽ (host) അൽപ്പം ബുദ്ധിമുട്ടാണ്ടാക്കുമെങ്കിലും ഒരു ഏഴു തൊട്ട്‌ പത്തു ദിവസത്തിനുള്ളിൽ വിട്ടുമാറുന്നതാണു.

എന്നാൽ ഹോസ്റ്റിൽ നിന്ന് മറ്റൊരു സ്പീഷീസിലോട്ട്‌ ഒരു വൈറസ്സിനു ചാടുവാൻ സാധിച്ചാൽ ആ പുതിയ ഹോസ്റ്റിൽ മിക്കപ്പൊഴും കാര്യമായ കേടു ഉണ്ടാക്കുവാൻ ഈ ചാടിയ വൈറസ്സിനു സാധിക്കാറുണ്ട്‌.

വൈറസ്സുകൾ സ്വയം പ്രത്യുൽപ്പാദനം നടത്താറില്ലാ. അവൻ ഒരു ഹോസ്റ്റിന്റെ കോശത്തിലോട്ട്‌ കടന്ന്, കോശത്തിന്റെ ജനിതകത്തിനു പകരം വൈറസ്സിന്റെ ജനിതകം കോപ്പികൾ ഉണ്ടാക്കി, അവ ഒരോന്നും വൈറസ്സുകൾ ആകുകയാണു ചെയ്യുക.

Ref:

https://www.immunology.org/public-information/bitesized-immunology/pathogens-and-disease/virus-replication

ഇങ്ങനെ കോശത്തിന്റെ അകത്തേക്ക്‌ കടക്കുവാൻ ആ വൈറസ്സിനു സാധിക്കണമെങ്കിൽ ഹോസ്റ്റിന്റെ കോശത്തിനു അനുയോജ്യമായ ഒരു ആവരണം വൈറസ്സിനു ഉണ്ടാകണം. (over simplified here for clarity.)

അതായത്‌ ഒരു മൃഗത്തിൽ പരിണമിച്ചുണ്ടായ ഒരു വൈറസ്സിനു ആ മൃഗത്തിന്റെ കോശത്തിനകത്തോട്ട്‌ കടക്കാൻ ഉള്ള ആവരണം ആണു ഉള്ളത്‌. എന്നാൽ മറ്റൊരു ഹോസ്റ്റിന്റെ കോശത്തിലോട്ട്‌ അക്രമിക്കാൻ സാധിക്കില്ലാ. പക്ഷെ… മ്യൂട്ടേഷൻ വഴി ചിലപ്പൊൾ വൈറസ്സുകളിൽ ചില വ്യത്യാസങ്ങൾ വരാം. ചിലപ്പൊൾ ഈ വ്യത്യാസങ്ങൾ വൈറസ്സിലു മറ്റൊരു ഹോസ്റ്റിന്റെ കോശത്തിലോട്ട്‌ കടക്കുവാൻ സാധിക്കുന്ന ആവരണം ആകും.

ഇങ്ങനെ ഹോസ്റ്റ്‌ വിട്ട്‌ ഹോസ്റ്റ്‌ മാറി മനുഷ്യരിലോട്ട്‌ വന്നിട്ടുള്ള വൈറസ്സുകൾ മനുഷ്യരിൽ വൻ ആപത്തുകൾ ഉണ്ടാക്കീട്ടുണ്ട്‌.

Ref:

https://www.who.int/topics/zoonoses/en/

http://www.virology.ws/2009/04/08/reverse-zoonoses-human-viruses-that-infect-other-animals/

2002ൽ വന്ന SARS, 2012 വന്ന MERS, 2014ൽ വന്ന Ebola, ഇപ്പൊൾ 2019ൽ വന്ന mCoV എന്ന കൊറൊണ വൈറസ്സും എല്ലാം ഇത്പോലെ ഒരോ മൃഗങ്ങളിൽ നിന്നും മനുഷ്യരിലോട്ട്‌ ഹോസ്റ്റ്‌ മാറ്റിയ വൈറസ്സുകൾ ആണു.

2002ൽ വവ്വാലുകളിൽ നിന്ന് civets വഴി മനുഷ്യരിൽ വന്നതാണു SARS എന്ന രോഗം. അതും ഒരു Coronavirus ആയിരിന്നു.

Ref:

https://www.who.int/ith/diseases/sars/en/

2012ൽ ഒട്ടകങ്ങളിൽ നിന്ന് മനുഷ്യരിലോട്ട്‌ വന്നതാണു MERS. അതും ഒരു Coronavirus ആയിരിന്നു.

Ref:

https://www.who.int/emergencies/mers-cov/en/

എന്നാൽ 2014ൽ പൊട്ടിപുറപ്പെട്ട എബോള വവ്വാലുകളിൽ നിന്നാണു മനുഷ്യരിലോട്ട്‌ കിട്ടിയതെങ്കിലും, അത്‌ ഒരു coronavirus അല്ലാ. അത്‌ ebolavirus എന്ന മറ്റൊരു വൈറസ്‌ കുടുംബം ആണു.

Ref:

https://www.sciencealert.com/origin-of-2014-ebola-outbreak-traced-to-kids-favourite-hollowed-tree

nCoV 2019 (novel Coronavirus 2019) എന്ന പുതിയ വൈറസ്‌ ഇത്പോലെ മറ്റു മൃഗങ്ങളിൽ നിന്ന് മനുഷ്യരിലോട്ട്‌ വന്നതാണു. ചൈനയിലെ വൂഹാനിൽ ഉള്ള ഒരു മാർക്കറ്റിൽ നിന്നാണു ഈ വൈറസ്സ്‌ വന്നത്‌ എന്ന് പ്രാധമിക റിപ്പൊർട്ടുകൾ സൂചിപ്പിക്കുന്നു. അവിടെ കുറെ വന്യമൃഗങ്ങളെ വിൽക്കുന്നത്‌ പതിവാണു. ഏതു മൃഗത്തിൽ നിന്നാണെന്ന് സ്ഥിതീകരിച്ചിട്ടില്ലാ. മാത്രമല്ലാ വൂഹാനിലെ ഈ മാർക്കറ്റ്‌ തന്നെയാണൊ ഈ സ്രോതസ്സ്‌ എന്ന് തീർപ്പാക്കീട്ടുമില്ലാ.

ഈ വൈറസ്സ്‌ ശ്വാസകോശത്തിനെ ആണു അക്രമിക്കുന്നത്‌. ശ്വാസകോശത്തിന്റെ വായുവിൽ നിന്ന് ഓക്സിജൻ രക്തത്തിൽ ചേർക്കാൻ ഉള്ള കഴിവിനെ ഈ വൈറസ്സ്‌ നശിപ്പിക്കുകയും അവ രോഗിയെ അവശരാക്കുകയും ചെയ്യുന്നു.

പനിയാണു മുഖ്യ ലക്ഷണം. പിന്നെ ചുമയും ശ്വാസതടസവും ഉണ്ടാകുന്നു. മരണ സംഖ്യ മറ്റു വൈറൽ ആസുഖങ്ങളെ വെച്ച്‌ നോക്കുംബൊൾ അത്ര വലുതല്ലാ.

Ref:

http://www.thelancet-press.com/embargo/coronavirus1.pdf

പ്രതിരോധം.

ചൈനയിലോട്ട്‌ യാത്രകൾ മിക്ക വീമാനകമ്പനികൾ നിർത്തി വെച്ചിട്ടുണ്ട്‌.

വൂഹാൻ എന്ന് നഗരം പൂർണ്ണമായും അടച്ചിരിക്കുകയാണു.

ചൈനയിൽ നിന്നുള്ള യാത്രക്കാരെ നിരീക്ഷിച്ചിട്ടാണു ഒരോ രാജ്യങ്ങളിലോട്ടും കടത്തുന്നത്‌.

ചൈനയിൽ നിന്ന് വന്നിട്ടുള്ളവർ 14 ദിവസം പുറത്തോട്ട്‌ പോകാതിരിക്കുക.

ചൈനയിൽ നിന്ന് വന്നവർ പനിയുടെ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ അതാതു സ്ഥലത്തെ ആരോഗ്യവകുപിനെയോ, മെഡിക്കൽ ഡോക്റ്ററിനെയോ അറിയിക്കുക.

കൈകാലുകൾ പുറത്തു നിന്ന് വന്നാൽ നന്നായി കഴികുക. ഈ വൈറസ്സിനെ കുറിച്ച് കൂടുതല്‍ ആയി ശാസ്ത്രം അറിഞ്ഞ് വരുന്നതേഒള്ളു.

അപ്ഡേറ്റ്

കേരളം കൊറോണ വൈറസ്‌ (കോവിഡ്‌ 19) അതിജീവിച്ചുവോ?

ഇന്ത്യ കമ്പോളപരമായി Chinese trading corridors ൽ നിന്നും വിട്ടുനിൽക്കുന്നത് മൂലം ഇന്ത്യയിലേക്ക്, ഭൂമിശാത്രപരമായി ഇത്ര അടുത്ത്‌ കിടന്നിട്ടും രോഗികളുടെ വലിയ ഒഴുക്കുണ്ടായിട്ടില്ല. തന്മൂലം എണ്ണത്തിൽ ആകെ മൂന്ന് രോഗികളെ ഇന്ത്യയിൽ ചികിത്സിച്ച്‌ മാറ്റിയ നമ്മൾ കോറോണയെ തോൽപ്പിച്ചു എന്ന് പറയുന്നത്‌ തികച്ചും തെറ്റാണ്.

എന്നാൽ ഇപ്പോൾ കഥ മാറുകയാണ്.

ഇറ്റലി, ആഫ്രിക്ക, middle east എന്നീ സ്ഥലങ്ങളിലോട്ട്‌ ഇതിനകം ഈ Covid 19 വൈറസ്സ്‌ പടർന്നിരിക്കുന്നു.

ഈ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക്‌‌‌ നല്ല ബന്ധങ്ങളുണ്ട്‌. അവിടെ നിന്ന് കേരളത്തിലേക്ക് ഒരു പകർച്ച ഉണ്ടാകാനുള്ള സാധ്യത ഈ സാഹചര്യത്തിൽ കൂടുതൽ ആണ്.

മിഡിൽ ഈസ്റ്റിലും യുറോപ്പിലും ഇന്ത്യക്കാർ നന്നേ ഉണ്ട്‌. ഇവർക്ക്‌ കോവിഡ്‌ 19 പിടിപ്പെട്ട്‌ ഇന്ത്യയിലേക്ക് വന്നാൽ വ്യാധി വ്യാപകമായി വീണ്ടും പകരാൻ ഉള്ള സാധ്യത ചെറുതല്ല.

അവസാനത്തെ റിപ്പോർട്ട്‌ പ്രകാരം ഈ വൈറസ്‌ ചൈനയ്ക്ക് വെളിയിലും വ്യാപകമായി പടർന്ന് തുടങ്ങിയിട്ടുണ്ട്. ദക്ഷിണ കൊറിയയിൽ ഇപ്പോൾ 3150ൽ പരം കേസുകൾ സ്ഥിതീകരിച്ചു കഴിഞ്ഞു.

നമ്മൾ കൊറോണയെ അതിജീവിച്ച്‌ വിജയിച്ചിട്ടില്ല. എങ്കിൽ തന്നെയും മുൻകരുതലുകൾ കൊണ്ട്‌ വിജയം സാധ്യമാണ്.

കൊറോണ വൈറസ്സിനെ ഭയപ്പെടേണ്ടതില്ല. മറ്റു വൈറസ്‌ രോഗങ്ങൾ ആയ സാർസ്സ്‌, മേർസ്സ് പോലെ മരണം സംഭവിക്കാനുള്ള സാധ്യത തികച്ചും കുറവാണ്.

We may have won the battle but the war is not over

Ref:

WHO report : 28 Feb 2020: https://www.who.int/docs/default-source/coronaviruse/situation-reports/20200228-sitrep-39-covid-19.pdf

Total Chinese Confirmed cases: 78 961
Total outside China Confirmed cased: 4691

Total Chinese COVID 19 deaths: 2791
Total outside China COVID 19 deaths:

കേരളത്തില്‍ കൊറോണവൈറസ് ബാധിച്ച ഒരു കേസ് സ്ഥിരീകരിച്ചു

https://pib.gov.in/newsite/PrintRelease.aspx?relid=197738

Govt Advice Coronavirus
Govt Contacts Coronavirus

China coronavirus: Questions answered

https://www.bbc.co.uk/news/world-asia-china-51176409

Categories
Article Biology Evolution Geology History Nature

(മനുഷ്യപരിണാമം മാറ്റിയെഴുതാത്ത) ഒരു ഫോസില്‍!

ഒരു മലയാളം പത്രത്തില്‍ സയന്‍സുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രസിദ്ധീകരിക്കപ്പെടുന്നു എങ്കില്‍ അത് കടുത്ത അബദ്ധമായിരിക്കാനാണ് സാധ്യതയേറെയും എന്ന സാഹചര്യമാണുള്ളത്.1,2,3,4,5,6,7 ഇത്തരം അബദ്ധങ്ങളുടെ നീണ്ട നിരയിലേക്ക് ചേരുന്ന അടുത്ത വമ്പന്‍ അബദ്ധമാണ് മാതൃഭൂമിയില്‍ വന്ന ഈ വാര്‍ത്ത.8 ‍(ചിത്രം കാണുക)

പരിണാമമോ ഐന്‍സ്റ്റൈന്റെ സിദ്ധാന്തമോ മറ്റെന്തെങ്കിലും സായന്‍സിക ധാരണയോ “അട്ടിമറിച്ചു” എന്ന് വന്നാലെ അത് വാര്‍ത്തയാകൂ; പക്ഷേ, സയന്‍സ് അട്ടിമറികളിലൂടെ മുന്നോട്ട് പോകുന്ന ഒന്നാണ് എന്നത് വളരെ വലിയൊരു അബദ്ധ ധാരണയാണ്.9 അടിവച്ചടിവച്ച് പതിയെ, സസൂക്ഷ്മം മുന്നോട്ട് പോകുന്ന ഒരു പദ്ധതിയാണ് സയന്‍സ്. ഈ പദ്ധതിയില്‍ നിന്ന് വാര്‍ത്തകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ പറ്റുന്ന അബദ്ധങ്ങളുടെ മകുടോദാഹരണമാണിത്. വസ്തുതകളുടെ വെളിച്ചത്തില്‍ ഈ വാര്‍ത്തയിലെ അവകാശവാദങ്ങളെ ഒന്ന് പരിശോധിക്കാം.“മനുഷ്യപരിണാമം മാറ്റിയെഴുതുന്ന ഫോസില്‍” എന്നവകാശപ്പെടുന്ന ഈ ലേഖനത്തിലെ അവകാശവാദങ്ങള്‍ പരിശോധിക്കും മുന്‍പ് നമുക്ക് ശരിയായ സായന്‍സിക വസ്തുതകളിലേക്ക് പോകാം. വസ്തുതകളറിഞ്ഞാല്‍ നമുക്ക് അബദ്ധങ്ങളെ കുറേക്കൂടി സുഗമമായി മനസിലാക്കാന്‍ കഴിയൂമല്ലോ?

MRD Skull
MRD തലയോട്ടി (Credit: Dale Omori/Cleveland Museum of Natural History)

“ഇത്തിയോപ്പിയയിലെ വോറസനോ-മൈലില്‍ നിന്നുള്ള മുപ്പത്തിയെട്ട് ദശലക്ഷം വര്‍ഷം പഴക്കമുള്ള ഹോമിനിഡ് തലയോട്ടി” (A 3.8-million-year-old hominin cranium from Woranso-Mille, Ethiopia) എന്നാണ് ഈ ചര്‍ച്ചയ്ക്ക് കാരണമായ സായന്‍സിക പേപ്പറിന്റെ തലക്കെട്ട്.10 28 ആഗസ്റ്റ് 2019-ന് നേച്ചര്‍ (Nature)ജേണലിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരിണാമം തിരുത്തിയെഴുതുന്ന ഒന്നാണ് എങ്കില്‍ അതിന് തലക്കെട്ടില്‍ ചേര്‍ക്കാനും മാത്രം പോലും ഗൗരവം സയന്റിസ്റ്റുകള്‍ക്ക് തോന്നിയില്ല!

ഈ പേപ്പറിന്റെ പ്രസക്തി മനസിലാകണം എങ്കില്‍ ആസ്ട്രലോപിത്തക്കസ് (Australopithecus) എന്ന മനുഷ്യപൂര്‍വ്വികരുടെ കൂട്ടത്തെ പറ്റിയുള്ള സയന്‍സിന്റെ മുന്‍ അനുമാനങ്ങളെന്തായിരുന്നു എന്നറിയണം. (ഉള്ളത് പറഞ്ഞാല്‍ ഇത്രയും ബോറാണിത്; ആ മേഖലയിലുള്ളവര്‍ക്ക് ആവേശമുണ്ടാക്കേണ്ട, മറ്റുള്ളവര്‍ക്ക് ഒരു പ്രസക്തിയുമില്ലാത്ത ഒരു കണ്ടുപിടുത്തം) ആസ്ട്രലോപിത്തക്കസ് അനമെന്‍‍സിസ് (Australopithecus anamensis) എന്ന സ്പീഷീസ് വംശനാശം വന്ന ശേഷമാണ് അസ്ട്രലോപിത്തക്കസ് അഫാറെന്‍സിസ് ഉണ്ടായതെന്നാണ് (Australopithecus afarensis) ഉത്ഭവിച്ചത് എന്നായിരുന്നു മുന്‍ ഫോസിലുകള്‍ സൂചിപ്പിച്ചിരുന്നത്.11 ആ തെളിവുകളിലൂന്നി ഈ വിഷയത്തിലുള്ള സയന്റിസുകളുടെ അനുമാനം. A.അനമെന്‍സിസ് (A. അസ്ട്രലോപിത്തക്കസ് എന്നതിന്റെ ചുരുക്കെഴുത്ത്) A.അഫാറെന്‍സിസിന്റെ പൂര്‍വ്വിക സ്പീഷീസ് ആയിരുന്നിരിക്കാം, A.അനമെന്‍സിസ് രൂപമാറ്റം സംഭവിച്ചാണ് A.അഫാറെന്‍സിസ് ഉണ്ടായത്, എന്നായിരുന്നു.12

Skull Comparison
തലയോട്ടികളുടെ താരതമ്യം (Credit: Nature)

ഇനി നമുക്ക് പുതിയ പേപ്പറിലേക്ക് വരാം: വോറസനോ-മൈലില്‍ നിന്ന് ലഭിച്ച തലയോട്ടി A.അനമെന്‍സിസ് സ്പീഷിസില്‍ പെടുന്നതാണ് എന്ന അവലോകനമാണ് പേപ്പറിന്റെ സിംഹഭാഗം. ഈ നിഗമനത്തിന് ശേഷം, പ്രസ്തുത തലയോട്ടി (MRDഎന്നാണിതിനെ വിളിക്കുന്നത്) A.അഫാറെന്‍സിസിന്റെ തലയോട്ടിയുടെ രൂപത്തില്‍ നിന്ന് വളരെയധികം വ്യത്യസ്തമാണ് എന്നതുകൂടി ഈ പേപ്പറില്‍ സയന്റിസ്റ്റുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. അതുകൊണ്ട് തന്നെ MRD തലയോട്ടി ഉള്‍പ്പെടുന്ന സമൂഹം A.അഫാറെന്‍സിസ് ആയി മാറിയിട്ടുണ്ടാകാനുള്ള സാധ്യത കുറവാമാണ്. മാത്രമല്ല, A.അഫാറെന്‍സിസ് ഫോസിലുകള്‍ 3.9ദശലക്ഷം കൊല്ലം പ്രായമുള്ളവ വരെ കണ്ടെത്തിയിട്ടുണ്ട്. (ഇത് ഈ പേപ്പറിലെ പുതിയ കണ്ടുപിടുത്തമല്ല) അതായത്, 3.8ദശലക്ഷം പഴക്കമുള്ള MRD-യുടെ സമൂഹം രൂപമാറ്റം വന്നല്ല A.അഫാറെന്‍സിസ് ഉണ്ടായത് എന്ന് നിഗമിക്കാവുന്നതാണ്.അതുകൊണ്ട് A.അനമെന്‍സിസിന്റെ എല്ലാ സമൂഹങ്ങള്‍ക്കും മാറ്റം വന്നല്ല A.അഫാറെന്‍സിസ് ഉണ്ടായത്. ഇത്, ഇത് മാത്രമാണ് ഈ പേപ്പറിന്റെ പ്രസക്തി.

Fossil of Hominid
Fossil of Hominid

പക്ഷേ, A.അനമെന്‍സിസിന് മറ്റ് സമൂഹങ്ങളും ഉണ്ടായിരുന്നു;അതുകൊണ്ട് തന്നെ A.അനമെന്‍സിന്റെ ഒരു സമൂഹം പരിണമിച്ചാകാം A.അഫാറെന്‍സിസ് ആയി മാറിയത് എന്നതിന് എതിരല്ല ഈ കണ്ടുപിടുത്തം. പേപ്പറില്‍ തന്നെ ഇത് പറയുന്നുണ്ട്: “MRD-യും വോറസനോ-മൈലില്‍ നിന്നുള്ള മറ്റ് കണ്ടുപിടുത്തങ്ങളും A.അനമെന്‍സിസും ആഫാറെന്‍സിസും തമ്മിലുള്ള പൂര്‍വ്വിക-പിന്‍ഗാമി ബന്ധം തെറ്റെന്ന് തെളിയിക്കുന്നതല്ല .” (“…MRD and other discoveries from Woranso-Mille do not falsify the proposed ancestor–descendant relationship between A. anamensis and A. afarensis…”) വോറസനോ-മൈലില്‍ ജീവിച്ചിരുന്ന A.അനമെന്‍സിസ് സമൂഹം A.അഫാറെന്‍സിസിന്റെ പൂര്‍വ്വികരല്ല; അതാണ് പരമാവധി നിഗമിക്കാവുന്ന കാര്യം. ഇതിനോട് എല്ലാ സയന്റിസ്റ്റുകളും യോജിക്കുന്നുമില്ല കെട്ടോ! സയന്‍സ് മുന്‍പ് പറഞ്ഞതുപോലെ പതുക്കെയുള്ള ഒരു പ്രക്രിയയാണ്.13

ഇനി, മറ്റൊരു ചെറിയ കൗതുകം കൂടി ഇതിലേക്ക് ചേര്‍ക്കാവുന്നതാണ്. വാര്‍ത്തകളിലും മറ്റുമായി പ്രശസ്തമായ “ലൂസി”ഒരു A.അഫാറെന്‍സിസ് ഫോസിലാണ്. അതായത്, “ലൂസിയുടെ പൂര്‍വ്വികരുടെ രഹസ്യങ്ങള്‍ വെളിപ്പെടുന്നു” എന്നൊരു തലക്കെട്ട് അബദ്ധമാകില്ലെന്ന് സാരം! (തെറ്റുകള്‍ വരുത്താതെ തന്നെ കൗതുകം ജനിപ്പിക്കാന്‍ കഴിയുമെന്നതിന്റെ ഒരുദാഹരണമാണിത്)വസ്തുതകള്‍ കഴിഞ്ഞു. ഇനി മാതൃഭൂമിയുടെ ഭാവനാലോകത്തേക്ക് കടക്കാം. ഒരോ പ്രസ്താവനകളായി എടുത്ത് വസ്തുതാപരിശോധന നടത്തുകയേ വഴിയുള്ളൂ. പല വരികളിലും ഒരുപാടൊരുപാട് അബദ്ധങ്ങള്‍ തിങ്ങി നിറഞ്ഞാണിരിക്കുന്നത്”‘ലൂസി’ എന്ന പേരില്‍ പ്രസിദ്ധമായിത്തീര്‍ന്ന നിലവിലെ ഏറ്റവും പഴക്കം ചെന്ന ഫോസിലിന്റെയും മുന്‍ഗാമിയാണ് ഈ ഫോസില്‍ എന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.”

Lucy
ലൂസി കണ്ടുപിടിച്ചയാള്‍ക്കൊപ്പം (Morton Beebe/Corbis)

അഫറെന്‍സിസിന്റെ തന്നെ ഏറ്റവും പഴക്കമുള്ളത് 39ലക്ഷമാണ് എന്ന് മുന്‍പേ പറഞ്ഞല്ലോ? ലൂസി “ഏറ്റവും പഴക്കം ചെന്നത്” ഒന്നുമല്ല. താരമ്യേന വളരെ നന്നായി സംരക്ഷിക്കപ്പെട്ട,അസ്ഥികൂടത്തിന്റെ പല ഭാഗങ്ങള്‍ ഉള്ള ഒരു ഫോസില്‍ ആയതുകൊണ്ടാണ് ലൂസിക്ക് പ്രാധാന്യമുള്ളത്.14 32 ലക്ഷം പ്രായമുള്ള ലൂസിയേക്കാളും പഴക്കമുള്ളതാണ് MRD എന്നത് വസ്തുതയാണ്.“മനുഷ്യന്റെ പൂര്‍വികര്‍ മരങ്ങളില്‍നിന്നു നിലത്തിറങ്ങി രണ്ടുകാലില്‍ നടക്കാനാരംഭിച്ച കാലത്താണ് എം.ആര്‍.ഡി. എന്നു പേരിട്ടിരിക്കുന്ന ഈ ആദിമ മനുഷ്യന്‍ ജീവിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്.”

60 ലക്ഷം കൊല്ലം മുന്‍പ് വരെ മനുഷ്യപൂര്‍വ്വികര്‍ രണ്ട് കാലില്‍ നടന്നിരുനന്തിന് തെളിവുണ്ട്.12 60 ലക്ഷവും 38ലക്ഷവും ഒരേ കാലത്താണോ അല്ലയോ എന്നത് നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം. പിന്നെ, ഇവിടെ ഭാഷ കൊണ്ട് ഒരു കളി കൂടിയുണ്ട്. “ആദിമ മനുഷ്യന്‍” എന്ന് A.അനമെന്‍സിനെ വിളിച്ചുകൊണ്ട് മറ്റ് സ്പീഷീസുകളെ “മനുഷ്യന്റെ പൂര്‍വ്വികര്‍” എന്ന് വിളിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. എല്ലാ ആസ്ട്രലോപിത്തക്കസ് സ്പീഷീസുകളേയും പോലെ തന്നെ നമ്മുടെ പൂര്‍വ്വിക ബന്ധുക്കള്‍ മാത്രമാണ് A.അനമെന്‍സിസും.15 MRD പെടുന്ന A.അനമെന്‍സിസ് വിഭാഗവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല.16“ആസ്ട്രലോപിതെക്കസ് വംശത്തിലെ ആദ്യകണ്ണിയാണ് എം.ആര്‍.ഡി. എന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്.”പേപ്പറില്‍ തന്നെ MRD-യിലും പഴക്കമുള്ള A.അഫാറെന്‍സിസ് ഫോസിലുകള്‍ ഉണ്ടെന്ന് പറഞ്ഞത് ഓര്‍മ്മയുണ്ടാകുമല്ലോ?(ഈ വാര്‍ത്തയെഴുതിയയാള്‍ അത് കണ്ടിട്ട് പോലുമില്ല എന്നത് വ്യക്തമാണിവിടെ) A.അനമെന്‍സിസിന്റെ തന്നെ 42 ലക്ഷം പഴക്കമുള്ള ഫോസിലുകളുണ്ട്.17 അതുകൊണ്ട് തന്നെ. MRD ആദ്യ കണ്ണി എന്ന് പറയുന്നത് വലിയ അബദ്ധമാണ്. പക്ഷേ,A.അനമെന്‍സിസ് ആസ്ട്രലോപിത്തക്കസ് വിഭാഗത്തിലെ ആദ്യ സ്പീഷീസ് ആയിരുന്നിരിക്കാന്‍ സാധ്യതയുണ്ട്.“മനുഷ്യപരിണാമം നേര്‍രേഖയിലാണെന്ന സിദ്ധാന്തം ഇതോടെ പൊളിച്ചെഴുതേണ്ടി വരും. ഒരു സ്പീഷിസ് അപ്രത്യക്ഷമാകുന്നതോടെയാണ് അടുത്തതു പ്രത്യക്ഷപ്പെടുന്നതെന്നായിരുന്നു ഈ സിദ്ധാന്തമനുസരിച്ചുള്ള കാഴ്ചപ്പാട്.”

Evoution Tree by Darwin
ഡാര്‍വിന്‍ വരച്ച “പരിണാമ മരം”

ഇങ്ങനെയൊരു സിദ്ധാന്തമില്ല എന്നത് എല്ലാവര്‍ക്കും അറിയാമെന്ന് കരുതുന്നു.6 ഡാര്‍വ്വിന്‍ പോലും പരിണാമം ഒരു മരം പോലെ ആണെന്നാണ് സിദ്ധാന്തിച്ചത്. അതായത്, ഒരുകാലത്തും പരിണാമം നേര്‍വര ആണെന്ന് സിദ്ധാന്തമുണ്ടായിരുന്നില്ല. പരിണാമം മനസിലാകാത്ത കുറച്ചധികമാളുകള്‍ ലളിതമാക്കിയോ വിമര്‍ശിച്ചോ ഉണ്ടാക്കിവച്ച ഒരു വികലമായ ആശയമാണ് നേര്‍രേഖാ പരിണാമം.A.അനമെന്‍സിസ് പൂര്‍ണ്ണമായും A.അഫാറെന്‍സിസ് ആയി മാറിയില്ല എന്ന വളരെ സാങ്കേതികമായ ഒരു തിരുത്തിനെ ആണ് ഇങ്ങനെ എഴുതിയത് എങ്കില്‍ ഇത് വളരെ തെറ്റിദ്ധാരണാജനകമാണ്.A.അനമെന്‍സിസോ A.അഫാറെന്‍സിസോ നമ്മുടെ നേര്‍ പൂര്‍വ്വികര്‍ ആണെന്നത് പോലും ഉറപ്പല്ല.17 നമ്മുടെ പൂര്‍വ്വിക ബന്ധുക്കളുടെ വൈവിധ്യത്തെ പറ്റി സയന്‍സ് നടത്തുന്ന ചര്‍ച്ചകളെ ഇങ്ങനെ വളച്ചൊടിക്കുന്നത് ശരിയല്ല.

മാത്രമല്ല, ഒരു സ്പീഷീസിന് രൂപമാറ്റം വന്ന് മറ്റൊന്നാകാം എന്ന പൊതു ആശയത്തിനെ (അനാജെനസിസ് എന്ന് പറയും)ഇത് പൂര്‍ണ്ണമായും തെറ്റെന്ന് തെളിയിക്കുന്നുമില്ല. ഈ ഒരു ഉദാഹരണത്തില്‍ പൂര്‍ണ്ണമായും അതല്ല സംഭവിച്ചത് എന്ന് മാത്രം.അനാജെനസിസ് പരിണാമത്തിന്റെ ഒരുപാട് പ്രക്രിയകളിലൊന്ന് മാത്രമാണ്; ചിലപ്പോള്‍ ഇതാകാം എന്ന് മാത്രം.18“വിവിധ ആദിമ മനുഷ്യവംശങ്ങള്‍ ഒരേ കാലഘട്ടത്തില്‍ ജീവിച്ചിരുന്നെന്ന് തെളിഞ്ഞതോടെ ഇതില്‍ ഏതു വിഭാഗത്തില്‍നിന്നാണ് ആധുനിക മനുഷ്യന്റെ പൂര്‍വികരായ ഹോമോസാപിയന്‍സ് പരിണമിച്ചതെന്ന ചോദ്യത്തിനുമുമ്പില്‍ ഉത്തരംമുട്ടിയിരിക്കയാണ് ശാസ്ത്രലോകം.”

Homo Genus
ഹോമോ ജീനസിന്റെ പരിണാമവഴി

പരിണാമം നേര്‍രേഖ അല്ലാത്തതുകൊണ്ട് ഈ ചോദ്യത്തിന് മുന്നില്‍ സയന്‍സിന് ഒട്ടുമേ പകച്ചുനില്‍ക്കേണ്ട കാര്യമേ ഇല്ല.ആസ്ട്രലോപിത്തക്കസ് കൂട്ടത്തില്‍ നിന്ന് ഇഴ പിരിഞ്ഞ് പോന്ന ഒരു ചില്ലയുടെ ഭാഗമാണ് മനുഷ്യര്‍.മാത്രമല്ല, ലോകത്തൊരു ശാസ്ത്രജ്ഞരും ഒരു ചോദ്യത്തിന് മുന്നില്‍ മുട്ടി നില്‍ക്കാനോ പകയ്ക്കാനോ പോകുന്നില്ല. ജീവിതം മുഴുവന്‍ സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ഉഴിഞ്ഞുവച്ചിരിക്കുന്നവര്‍ക്ക് പുതിയ ചോദ്യങ്ങള്‍ ആവേശമാണ്. സയന്‍സുമായി, ആ ലോകവുമായി നമ്മുടെ മാധ്യമലോകം എത്രമാത്രം വേറിട്ട് കിടക്കുന്നു എന്നതിന്റെ തെളിവാണിത്.

“കുതുകകരം” (“It’s a very interesting claim,”) എന്നാണ് ഒരു ശാസ്ത്രജ്ഞന്‍ ചര്‍ച്ചാവിഷയമായ പേപ്പറിനെ പറ്റി പറയുന്നത്.14 അതാണ് സയന്‍സ് ലോകത്തിന്റെ ഇത്രയും ചെറിയൊരു മാറ്റത്തിനോടുള്ള പ്രതികരണം. പുതിയ ചോദ്യങ്ങള്‍ വരുന്നതിനോടോപ്പം കൗതുകവും ആവേശവും കൂടുന്ന ഒരു കൂട്ടരാണ് സയന്റിസ്റ്റുകള്‍!മനുഷ്യ പരിണാമത്തിന്റെ ചിത്രത്തില്‍ കാര്യമായ ഒരു മാറ്റവും വരുത്താത്ത, എന്നാല്‍ ശാസ്ത്രജ്ഞര്‍ക്ക് വളരെയധികം കൗതുകമുണ്ടാക്കുന്ന ഒരു കണ്ടുപിടുത്തം മാത്രമാണിത്. രണ്ട് സ്പീഷീസുകള്‍ ഒരേ സമയത്തുണ്ടായിരുന്നിരിക്കാം;അവയിലൊരു സമൂഹം എന്തായാലും മറ്റേ സ്പീഷീസ് ആയിട്ടുണ്ടായിരുന്നില്ല. അതില്‍ നിന്ന് ഒട്ടും കൂടുതലില്ല ഇവിടെ, ഒട്ടും കുറഞ്ഞിട്ടും ഇല്ല. ഇത്രമാത്രം.മലയാളം പത്രങ്ങളില്‍ പണിയെടുക്കുന്നവര്‍ ഏറ്റവും കുറഞ്ഞത് ഗൂഗിള്‍ യന്ത്രം നേര്‍ദിശയില്‍ കറക്കാന്‍ പഠിക്കുമെന്ന വിദൂരമായ പ്രതീക്ഷയില്‍ നിര്‍ത്തുന്നു. അതുവരെ, പത്രത്തില്‍ വരുന്ന സയന്‍സ് വാര്‍ത്തകള്‍ ഒന്നും വിശ്വസിക്കാന്‍ നില്‍ക്കാതിരിക്കുക. കഴിയുമെങ്കില്‍ പ്രസിദ്ധീകരിക്കപ്പെട്ട പേപ്പറുകള്‍ ഓടിച്ച് വായിക്കാന്‍ ശ്രമിക്കുക; അല്ലെങ്കില്‍ വിദഗ്ധരോട് സംസാരിക്കുക.

References

  1. https://ihalokam.blogspot.com/2016/02/blog-post_25.htm
  2. https://ihalokam.blogspot.com/2016/03/blog-post.html
  3. https://ihalokam.blogspot.com/2016/04/blog-post.html
  4. https://ihalokam.blogspot.com/2016/05/blog-post.html
  5. https://ihalokam.blogspot.com/2017/03/blog-post.html
  6. https://ihalokam.blogspot.com/2017/05/cosmictsunami.html
  7. https://ihalokam.blogspot.com/2018/10/blog-post_7.html
  8. https://www.mathrubhumi.com/technology/science/this-3-8-million-old-skull-may-rewrite-theory-of-evolution-1.4081338
  9. ഇതിനെപ്പറ്റി ഞാന്‍ നടത്തിയ ഒരവതരണം: https://youtu.be/YnMoRNx7Ma8
  10. https://www.nature.com/articles/s41586-019-1513-8
  11. ഇപ്പോഴുള്ള പരിണാമത്തിന്റെ ചിത്രം ഇവിടെ കാണാം: http://humanorigins.si.edu/evidence/human-evolution-timeline-interactive
  12. https://www.ncbi.nlm.nih.gov/pubmed/16630646
  13. https://www.nature.com/articles/d41586-019-02573-w
  14. https://en.wikipedia.org/wiki/Lucy_(Australopithecus)
  15. https://en.wikipedia.org/wiki/Australopithecus
  16. https://www.nature.com/articles/s41586-019-1514-7
  17. https://en.wikipedia.org/wiki/Australopithecus_anamensis
  18. https://en.wikipedia.org/wiki/Australopithecus_afarensis
  19. https://en.wikipedia.org/wiki/Anagenesis
Categories
Article Environment Food Nature

വെള്ളം നിർമിച്ചു ജലക്ഷാമം പരിഹരിക്കാൻ പറ്റുമോ?

ശാസ്ത്രം വളരെയേറെ പുരോഗമിച്ച ഈ കാലഘട്ടത്തിൽ മനുഷ്യൻ കുടിവെള്ളം നിർമ്മിക്കുന്നുണ്ടോ? ഹൈഡ്രജനും ഓക്സിജനും മാത്രം മതി എന്നിരിക്കെ മനുഷ്യരാശി ജലലഭ്യതയുടെ കാര്യത്തിൽ ഇങ്ങനെ ഒരു മാർഗം അവലംബിക്കുന്നുണ്ടോ?

എന്തു ചോദ്യം എന്നായിരിക്കും ചിലരൊക്കെ ചിന്തിക്കുന്നത്. ഈ ആധുനിക കാലഘട്ടത്തിലും നമ്മൾ വെള്ളം വ്യാവസായികമായി ഉണ്ടാക്കുന്നില്ല. ചിലപ്പോ ലാബിൽ ഒക്കെ ഒരു ഹോബി എന്ന നിലക്ക് ചെയ്യുന്നുണ്ടാകും. പക്ഷെ നമ്മൾ വെള്ളം നിർമികാറില്ല എന്നതാണ് വാസ്തവം.
എന്തൊക്കെ ആവും കാരണം?

1)സാങ്കേതിക പരമായുള്ള ബുദ്ധിമുട്ട്.

2)സാമ്പത്തികപരമായും പരിസ്ഥികപരമായുമുള്ള വെല്ലുവിളികൾ

നമുക്കു ആദ്യം സാങ്കേതികമെന്നത് എന്താണെന് നോക്കാം. രണ്ട് ഹൈഡ്രജനും ഒരു ഓക്സിജനും ചേർന്നു ജലതന്മാത്ര ഉണ്ടാകുന്നു എന്നു നമ്മൾ പഠിച്ചിട്ടുണ്ട്.

എങ്ങനെ ,എപ്പോ, ഏതു രൂപത്തിൽ ജലം ഉണ്ടാകുന്നു?അത് സ്വാഭാവികമായും
പ്രകൃതിയിൽ ദിവസവും ഉണ്ടാകുന്നുണ്ടോ?എന്തൊക്കെ ആണ് അതിന് ആവശ്യം എന്നൊക്കെ ഒരുനിമിഷം നിങ്ങൾ ചിന്തിച്ചേക്കാം.

ശരിക്കും പറഞ്ഞാൽ ഹൈഡ്രജൻ കത്തിയ ‘ചാരം’ ആണ് വെള്ളം. നമ്മൾ സാധാരണ ഗതിയിൽ ഒരു വസ്തു കത്തുക എന്നു പറയുന്നത് ഒരു വസ്തു ഓക്സിജനുമായി സമ്പർക്കം നടത്തി അതിന്റെ ഓക്സൈഡ് ആവുമ്പോൾ ആണ്(എല്ലാമങ്ങനെ പറയാൻ പറ്റില്ല, എങ്കിലും പൊതുവായി നമുക്ക് അങ്ങനെ പറയാം). ഉദാഹരണത്തിന് കാര്ബണ് കത്തുമ്പോൾ കാര്ബണ് ഡൈ ഓക്സയിഡ്, കാര്ബണ് മോണോ ഓക്സയിഡ് എന്നിവ ഉണ്ടാകുന്നില്ലേ. അതുപോലെ ഹൈഡ്രജൻ ഓക്സിജനുമായി ചേരുമ്പോൾ കിട്ടുന്ന ഉത്പന്നം ആണ് ഡൈ ഹൈഡ്രജൻ ഓക്സയിഡ്.അഥവാ വെള്ളം.

അപ്പൊ ഹൈഡ്രജൻ,ഓക്സിജൻ എന്നിവരെ സ്വീകരിക്കൽ ചുമ്മ ഒരു രക്തഹാരം അങ്ങോട്ട് അണിയിച്ചു, ഒരു രക്തഹാരം ഇങ്ങോട്ട് അണിയിച്ചു നാരങ്ങാ വെള്ളം കൊണ്ടൊന്നും തീരില്ല.
ഹൈഡ്രജൻ ഓക്സിജനെ കാണുമ്പോൾ സാഹചര്യം ഒത്തുവന്നാൽ ഒരു ലൈല മജ്‌നൂൻ സംഗമതത്തിനെക്കാൾ ഭീകരമായിരിക്കും. ആത്യന്തം വികാര തീവ്രം.അതായത് ഈ റിയക്ഷന്റെ ഫലമായി ധാരാളം തപോരർജ്ജം പുറത്തുവിടുന്നു.
മറ്റൊരുതരത്തിൽ പറഞ്ഞാൽ ഒരു ഹൈഡ്രജന്റെ മാസിന്റെ ഒൻപത് ഇരട്ടി ആണ് നമുക്ക് ജലമായി കിട്ടാൻ പോകുന്നത്.

അപ്പോ പത്തു ലിറ്റർ വെള്ളം(10 Kg water) വെള്ളം നിർമിക്കാൻ 1.11Kg ഹൈഡ്രജൻ വേണം.ഈ ഹൈഡ്രജൻ കത്തുമ്പോൾ പുറത്തു വിടുന്ന ഊർജം ഏകദേശം 16.5 കോടി ജൂൾ വരും. എന്നുവെച്ച നമ്മുടെ സാധാരണ താപനിലയിൽ ഉള്ള 525 ലിറ്റർ പച്ചവെള്ളം വെട്ടി തിളക്കാൻ എത്ര ഊർജം വേണമോ അത്രയും. ഒരു പത്തുമൂവ്വയിരം ആളുകൾക്ക് ചായ ഉണ്ടാക്കാൻ ഉള്ള തിളച്ച വെള്ളം റെഡി ആയെന്ന് .

വേറെ രസകരമായ വസ്തുത് , ഇങ്ങനെ react ചെയ്‌ത് ഉണ്ടായ വെള്ളം നീരാവി ആയിട്ടാണ് ഉണ്ടാവുക. അതിനെ തണുപ്പിച്ചു(condense)വെള്ളം ആക്കി എടുക്കണം. അപ്പൊ അതിനും ഊർജം വേണം. മുകളിൽ പറഞ്ഞ സംഭവങ്ങൾ ഒക്കെ നമ്മൾക്ക് manage ചെയ്യാൻ പറ്റുന്നതാണ്. എന്നാലും ചില്ലറ തലവേദന ഉള്ള വിഷയം തന്നെയാണ്. ഹൈഡ്രജൻ കത്തുമ്പോൾ ഉള്ള താപം ഒക്കെ അതിന്റെ വഴിക്ക് പോട്ടെ എന്നു വെക്കാം പക്ഷെ, ഹൈഡ്രജൻ സംഭരണം , അതിന്റെ ട്രാൻസ്‌പോർട്ട് എന്നിവ നല്ല ബുദ്ധിമുട്ടുള്ള കാര്യമാണ്.
ഹൈഡ്രജൻ നിൽക്കാൻ ഒരുപാട് സ്ഥലം വേണം. 1 ഗ്രാം ഹൈഡ്രജൻ 11.2 ലിറ്റർ സ്ഥലം വേണം.അപ്പോ ഒരു കിലോ ഹൈഡ്രജൻ നിൽക്കാൻ 11200+ ലിറ്റർ സ്ഥലം വേണ്ടിവരും.
അതു കൊണ്ട് തന്നെ ഹൈഡ്രജനെ ഉയർന്ന മർദത്തിൽ സൂക്ഷിച്ചു കുറഞ്ഞ സ്ഥലത്തേക്ക് ഒതുക്കാൻ ശ്രമിക്കണം. ഇത് അത്ര എളുപ്പമല്ല.അത്രയും മർദം താങ്ങാൻ പറ്റുന്ന ടാങ്കിന് അതിൽ സൂക്ഷിക്കുന്ന ഹൈഡ്രജൻറെ 100 ഇരട്ടി എങ്കിലും ഭാരം വേണം. അപ്പൊ ഒരു നൂറു കിലോ ഹൈഡ്രജൻ നിറക്കാൻ പതിനായിരം കിലോ ഉള്ള പാത്രം വേണമെന്ന് സാരം. ഇതിനെ റോഡിലൂടെ കൊണ്ടു പോകുന്നത് ഒക്കെ സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കിൽ പണിപാളും.
അതുപോലെ ഇത്രയും മർദത്തിൽ ഹൈഡ്രജൻ നിറക്കാൻ ധാരാളം ഊർജം വേറെയും വിനിയോഗിക്കേണ്ടി വരും.

2)പാരിസ്ഥിതിക പ്രശ്നം എന്തന്ന് വെച്ചാൽ ഹൈഡ്രജൻ വൻതോതിൽ ഉണ്ടാക്കുന്നത് natural gas ന്റെ steam reforming വഴിയാണ്. ഇത് പുനഃസ്ഥാപിക്കാൻ പറ്റുന്ന വിഭവം അല്ലെന്ന് മാത്രമല്ല, ഇങ്ങനെ ഹൈഡ്രജൻ ഉണ്ടാകുമ്പോൾ കാര്ബണ് ഫൂറ്റ് പ്രിന്റും സംഭവിക്കുന്നു. അതായത് ഹൈഡ്രജന്റെ കൂടെ കുറെ കാര്ബണ് ഡൈ ഓക്‌സയിഡും പുറത്തു വരുന്നു. ഇതും പരിസ്ഥിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അതുപോലെ ഇവിടെ പറയാൻ വിട്ട ഓക്സിജനും പല വിഭവങ്ങളിൽ നിന്നും രസപ്രവർത്തനം വഴി നിർമിച്ചു എടുക്കുന്നത്‌നൽ വൻതോതിൽ കുടിവെള്ള നിർമ്മാണം എന്നത് കൈപൊള്ളുന്ന കളിയായി മാറുന്നു. മുകളിലെ വിഭവങ്ങളുടെ കാര്യത്തിൽ നിന്നും, ഊർജത്തിന്റെ ഉപയോഗത്തിൽ നിന്നും സാമ്പത്തികമായ വെല്ലുവിളി ഏറെക്കുറെ മനസിലായികാണുമല്ലോ.

ഇനി ഭൂമിയിലെ വെള്ളത്തിന്റെ കാര്യമെടുക്കാം, ഭൂമിയിൽ 97% ൽ അധികം വെള്ളവും കടലിലെ ഉപ്പ് കലര്ന്ന വെള്ളമാണ്, ബാക്കി വരുന്നതിൽ 1% നമുക്ക് ഉപയോഗിക്കാൻ പാകത്തിൽ അല്ലാതെ ഐസ് പാളികൾ ആയും ഭൂഗർഭ ജലമായും ഒളിഞ്ഞിരിക്കുന്നു. അതൊക്കെ കഴിഞ്ഞുള്ള 2% വെള്ളമാണ് മഴയായും, ഡാമിലെ വെള്ളമായും, പുഴയായ പുഴയിലെ വെള്ളമായും വെള്ളപ്പൊക്കമായും മാറുന്നത്. ഇത് വേണ്ട സമയത്ത് വേണ്ട രീതിയിൽ എത്തിക്കാൻ ആണ് മഴ.അതിനെ ബുദ്ധിപരമായി നമ്മൾ ഉപയോഗിക്കുന്നു.വാട്ടർ സൈക്കിളിൽ എന്തെങ്കിലും പാകപ്പിഴകൾ വരുമ്പോൾ വരൾച്ച ഉണ്ടാവുന്നു. വെള്ളം എവിടെയും പോയിട്ടില്ല, നമുക്കത് എത്തികേണ്ട പ്രകൃതിയുടെ ജല ചക്രം എന്ന സപ്പ്ലൈ ചെയിൻ തകരാറിൽ ആവുന്നു.

അപ്പൊ ഇത് ഒന്ന് ഉപസംഹരിക്കട്ടെ;മുകളിലെ വെല്ലുവിളികൾ എല്ലാം മറികടന്ന് വെള്ളം ഉണ്ടാകുന്നതിലും എത്രയോ എളുപ്പമാണ് കടൽ ജലം desalination നടത്തി കുടിവെള്ളമാക്കുന്നത്. അതുകൊണ്ടാണ് ഗൾഫ് രാജ്യങ്ങൾ പോലെ ജല ലഭ്യത കുറഞ്ഞ പ്രദേശങ്ങൾ വെള്ളം നിര്മിക്കാതെ ശുദ്ധീകരിച്ചു എടുക്കുന്നത്.

ഇപ്പൊ നിങ്ങൾ ആലോചിക്കുന്നുണ്ടാകും ഭൂരിഭാഗം വരുന്ന വെളളം കടലിൽ ഉള്ളപ്പോ നമുക്ക് അതു ശുദ്ധീകരിച്ചു എടുത്തുകൂടെ എന്ന്. അതും തീക്കളി ആണ്. കാരണം വെള്ളം ശുദ്ധീകരണത്തിന് ഫോസിൽ ഇന്ധനം തന്നെയാണ് നമ്മൾ ആശ്രയിക്കേണ്ടി വരുന്നത്‌(green എനർജി കുറവാണ് ).ഫോസിൽ ഇന്ധങ്ങൾ കാര്ബണ് ഡൈ ഓക്സയിഡ് പുറത്ത് വിടും. ഇങ്ങനെ കാര്ബണ് foot print അധികരിച്ചാൽ കാലാവസ്ഥ പ്രതിസന്ധിയൊക്കെ വീണ്ടും വീണ്ടും രൂക്ഷമായി വരും. അപ്പൊ വെള്ളം ഉണ്ടാക്കാൻ പറ്റുന്നതും, കടൽ വെള്ളംശുദ്ധീകരിക്കാൻ പറ്റുന്നതും ഒക്കെ നമ്മളുടെ(കേരളത്തിലെ) അവസാനത്തെ അഭയം ആയിട്ട് മാത്രം കാണുക. ജല നിർമാണം ഇന്നത്തെ സാഹചര്യത്തിൽ ഏറെക്കുറെ നടക്കാത്ത സ്വപനം ആണ് .

കൊല്ലത്തിൽ പെയ്തൊഴിയുന്ന ‘അമൃത്’ നന്നായി പരിപാലിക്കാനും, ബുദ്ധിപരമായി ഉപയോഗിക്കാനും ഒന്നൂടെ ശീലിക്കുക.വെള്ളത്തിന്റെ ഭാവി അത്ര ശോഭനമല്ല എന്നോരുരുത്തരും ഓർമിക്കുക.

ടോട്ടോചാൻ
13/05/19
(ലോക ജലദിനം ആയ മാര്ച്ച് 22 ന് എഴുതി പകുതിയാക്കിയ കുറിപ്പ്.ഇന്ന് പൂർത്തിയാക്കി)

Categories
Article Cancer Disease Evolution Medicine Nature Technology Virus

മൂന്ന് ശത്രുക്കൾ, മൂന്ന് അത്യാധുനിക ആയുധങ്ങൾ

മനുഷ്യരുടെ ഏറ്റവും വലിയ കൊലയാളികൾ പലതരം വരുന്ന മാരക രോഗങ്ങൾ ആണ്. ഈ ശത്രുക്കളെ കീഴ്പ്പെടുത്താൻ നമ്മുടെ ആയുധങ്ങളും പലതാണ്. എന്നാൽ ദീർഘ കാലമായുള്ള ഈ യുദ്ധത്തിൽ ഇതുവരെയും നമുക്ക് കീഴ്പ്പെടുത്താൻ സാധിക്കാത്ത മൂന്ന് ശത്രുക്കളെ ഇപ്പോൾ തകർക്കുവാൻ പോകുകയാണ്.
ഈ മൂന്ന് ശത്രുക്കളെക്കുറിച്ചും അവയെ നേരിടാനായി നമ്മൾ ആർജ്ജിച്ചെടുത്ത പുതിയ ആയുധങ്ങളെ കുറിച്ചുമാണ് ഇവിടെ പറയുന്നത്‌…

ശത്രു No1: മലേറിയ

മരണനിരക്ക്‌ : WHO കണക്ക്‌ പ്രകാരം 2015ൽ 21.2 കോടി ജനങ്ങൾക്ക്‌ മലേറിയ ബാധിച്ചു. അവരിൽ 4.29 ലക്ഷം മനുഷ്യർ മരിച്ചു. ഏറ്റവും ദുഖകരമായ കണക്ക് എന്തെന്നാൽ, മലേറിയ വന്നു മരിക്കുന്നവരിൽ മൂന്നിൽ രണ്ടു പേർ കൊച്ചു കുട്ടികൾ ആണ്, അഞ്ചു വയസ്സിനു താഴെ മാത്രം പ്രായമുള്ള കൊച്ചു കുട്ടികൾ.

നമ്മുടെ പരമ്പരാഗതമായ ആയുധം കൊതുകുവലയും കീടനാശിനിയും ആണ്. ഇത്‌ കൊതുകിനെ കൊല്ലാനും തടയാനും വേണ്ടിയാണ്. കൊതുകാണല്ലോ പ്ലാസ്മോഡിയം എന്ന് parasiteനെ നമ്മുടെ ശരീരത്തിൽ കുത്തിവെയ്ക്കുന്നത്‌. ഈ പാരസൈറ്റ്‌ നമ്മുടെ ശരീരത്തിൽ പെറ്റുപെരുകി രക്തത്തിലെ ചുവന്ന രക്താണുക്കളെ (Red Blood Cells – RBC) ആക്രമിച്ചു നശിപ്പിക്കുന്നു.

എന്നാൽ നമ്മുടെ ഈ ആയുധങ്ങളെല്ലാം കൊതുകിനെയാണ് അക്രമിക്കുന്നത്‌, പ്ലാസ്മോഡിയത്തെ നേരിട്ടല്ല.
ഈ കൊതുകുകൾ നേരിട്ട്‌ പ്ലാസ്മോഡിയത്തെ പ്രതിരോധിച്ചാലോ? അപ്പോൾ നമ്മുടെ യുദ്ധത്തിൽ കൊതുകുകളെ ഉപയോഗിച്ച് യഥാർത്ത ശത്രുവിനെ നേരിടാം. കൊതുകുകളെ മുഴുവനും നശിപ്പിക്കാൻ സാധിക്കില്ലാ, കാരണം അവർ ഏതു പരിതസ്ഥിതിയിലും പെറ്റുപെരുകും. അപ്പോൾ അവയെ നമ്മുടെ ഭാഗത്ത്‌ ആക്കിയാൽ മാത്രമാണ് നമുക്ക്‌ ഒരു മുൻതൂക്കം ലഭിക്കുകയുള്ളൂ.

Plasmodium LifeCycle
Plasmodium LifeCycle

പ്ലാസ്മോഡിയം കൊതുകിൽ ജീവിക്കാൻ അനുവദിക്കാതെ കൊന്നു കളയുന്ന കഴിവു കൊതുകിനു കൊടുത്താൽ പിന്നെ കൊതുകുകൾ നിരുപദ്രവകാരികൾ ആയി. ഈ കഴിവു കൊതുകിനു കൊടുക്കുന്നത്‌ നമ്മൾ അതിന്റെ ജനിതകം മാറ്റിയാണ്.
ജനിതകം മാറ്റുന്നത് CRISPR എന്ന പുതിയ ജനിതക editing technology ഉപയോഗിച്ചാണ്. സ്വതവേ ജനിതകം മാറ്റിയാൽ അത്‌ അടുത്ത തലമുറയിൽ കുറച്ച്‌ ജീവികളിലേക്ക് മാത്രമെ പകർന്നുകിട്ടുകയുള്ളൂ. എന്നാൽ gene drive എന്ന വിദ്യ ഉപയോഗിച്ച്‌ ആ മാറ്റം ഒരു dominant മാറ്റം ആക്കി, അടുത്ത തലമുറകളിൽ മിക്കതിനും ഈ കഴിവു പകർന്നു കൊടുക്കാൻ സാധിക്കും.
ലാബിൽ ഇതു വിജയിച്ചതും ആണ്. ഇത്‌ നടപ്പാക്കിയാൽ, അതായത്‌ ജനിതകം മാറ്റം വരുത്തിയ കൊതുകുകളെ പുറം ലോകത്തിലോട്ട്‌ ഇറക്കി വിട്ടാൽ അത്‌ മലേറിയ എന്ന രോഗം പോലും തുടച്ചുമാറ്റുവാൻ സാധിക്കുന്നതായിരിക്കും. ജനിതക മാറ്റം വരുത്തിയ കൊതുകുകൾ gene drive dominant ആയതു മൂലം വളരെ വേഗം തന്നെ അവ ജനസംഖ്യയിൽ ഭൂരിഭാഗം ആകുന്നു.

ഈ മാറ്റം വളരേ പെട്ടെന്നായിരിക്കും. കാരണം, കൊതുക്‌ ദ്രുതഗതിയിൽ പെറ്റുപെരുകുന്ന ഒരു ജീവിയാണ്. അതേ സമയം തന്നെ ഈ മാറ്റം തിരിച്ചെടുക്കാൻ സാധിക്കുന്നതും അല്ല.അതിനാൽ ഇത് പ്രാബല്യത്തിൽ കൊണ്ടു വരുന്ന കാര്യം നന്നായി ചിന്തിച്ചിട്ടായിരിക്കണം. എന്നാൽ സമയം വൈകുന്തോറും കുട്ടികൾ മരിച്ചുകൊണ്ടിരിക്കുകയാണ് എന്നതും വിസ്മരിച്ചു കൂടാ.

http://www.who.int/features/factfiles/malaria/en/

ശത്രു No.2: സൂപ്പർ ബേക്റ്റീരിയ

മരണനിരക്ക്‌: 7 ലക്ഷം 2017ൽ യു.എൻ കണക്ക്‌ പ്രകാരം.
പണ്ടു കാലങ്ങളിൽ മനുഷ്യരുടെ ആയുർദൈർഘ്യം ഇന്നത്തേത് അപേക്ഷിച്ച് വളരേയധികം കുറവായിരുന്നു. അതിനു മുഖ്യകാരണം ഇൻഫെക്ഷനും മറ്റു രോഗങ്ങൾ മൂലമുണ്ടാകുന്ന മരണനിരക്കുമായിരുന്നു. ഒരു മുറിവേറ്റാൽ, അതിൽ നിന്ന് ഉണ്ടാകുന്ന ഇൻഫെക്ഷൻ മൂലം മരണം സംഭവിക്കുക സ്വാഭാവികം ആയിരിന്നു. കാരണം ബേക്റ്റീരിയ മനുഷ്യരുടെ ഉള്ളിൽ വളർന്നു പെരുകി മനുഷ്യരെ കൊന്നിരുന്നു. ഇതിനെ പ്രതിരോധിക്കാൻ പച്ചമരുന്നു വെച്ചുകെട്ടിയൊക്കെ മനുഷ്യർ വളർന്നു. എന്നാൽ ജനവാസം കൂടിയപ്പൊൾ മനുഷ്യർക്കിടയിൽ ബേക്റ്റീരിയകളും പെരുകിവന്നു.
മനുഷ്യർക്ക്‌ അബദ്ധത്തിൽ ലഭിച്ച ഒരു വരദാനം ആണ് പെൻസ്സിലിൻ. അത്‌ ഒരു ഏന്റിബയോട്ടിക്ക്‌ ആണ്. ബേക്റ്റീരിയയെ നശിപ്പിക്കാൻ കഴിവുള്ള ഒരു പദാർത്ഥം ആണു penicillin. 1928ൽ ഡോക്റ്റർ. അലക്സാണ്ടർ ഫ്ലെമ്മിംഗ്‌ ഒരു വെക്കേഷൻ കഴിഞ്ഞ്‌ ലണ്ടനിലെ St Mary’s Hospitalൽ തിരിച്ച്‌ വന്നപ്പൊൾ ബേക്റ്റീരിയ എല്ലാ പരീക്ഷണ പാത്രങ്ങളിലും വളർന്നിരിന്നു. പക്ഷെ ചില പാത്രങ്ങളിൽ ബേക്റ്റീരിയ വളർന്നില്ല. അവയിൽ വളരാത്ത കാരണം നോക്കിയപ്പൊൾ അതിലെ പെന്നിസ്സിലിൻ ആണെന്ന് കണ്ടെത്തി.
പിന്നിട്‌ 1938ൽ ഒക്സ്ഫോർഡ്‌ യൂണിവേഴ്സിറ്റിയിലെ ഡോക്റ്റർ ഹൊവാർഡ്‌ ഫ്ലോറേ ആണ് ഈ പെന്നിസ്സിലിനിൽ നിന്ന് മരുന്ന് ഉണ്ടാക്കിയത്‌.
ഇത്‌ ലോകം തന്നെ മാറ്റിമറിച്ചു. ഇന്ന് നമുക്കു കിട്ടുന്ന antibiotics എല്ലാം ഇതിൽ നിന്നാണു തുടങ്ങിയത്‌. ബേക്റ്റീരിയകളെ നമ്മൾ കീഴ്പ്പെടുത്തി.
പക്ഷേ, ഈ മരുന്നിന്റെ അമിത ഉപയോഗം മൂലം നമ്മൾ ഒരു വിപത്ത്‌ നേരിടുകയാണ്. ആവശ്യത്തിനും അനാവശ്യത്തിനും antibiotics ഉപയോഗിക്കുമ്പോൾ ചില ബേക്റ്റീരിയകൾക്ക്‌ മാത്രം പ്രസ്തുത antibiotic കളിൽ നിന്നുമുള്ള പ്രതിരോധശക്തി വർദ്ധിക്കുന്നു. ആ ബേക്റ്റീരിയകളുടെ പിന്മുറക്കാർക്ക്‌ ഈ antibiotics യാതൊരുവിധ ദോഷം ചെയ്യില്ല. അങ്ങനെയുള്ള ബേക്റ്റീരിയകൾ നമ്മെ ആക്രമിച്ചാൽ ഇപ്പൊഴുള്ള മരുന്നുകൾക്കു നമ്മെ രക്ഷിക്കാനും സാധിക്കില്ല. ലോകത്ത്‌, ഇത്രയും കാലം കൊണ്ട് നമ്മൾ കൈവരിച്ച വൈദ്യശാസ്ത്ര വിജയങ്ങൾ ഗുണം ചെയ്തെന്നും വരില്ല. ഒരു മുറിവിൽ നിന്നുള്ള infection മൂലം ഉണ്ടാകുന്ന മരണം സംഭവിക്കാവുന്ന കാലം വീണ്ടും വരും എന്നർത്ഥം.

ഇപ്പോൾ ലോകത്ത്‌ അത്തരം antibiotic പ്രതിരോധ ശക്തിയുള്ള ബേക്റ്റീരിയ മൂലം മരണം സംഭവിക്കുന്ന ആളുകൾ കൂടി വരുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. 2017ൽ ഏഴു ലക്ഷം ആളുകൾക്ക്‌ ആണു ഇത്തരം superbugs മൂലം മരണം സംഭവിച്ചത്‌. സൗത്ത് ആഫ്രിക്കയിൽ കുഷ്ടം, ബ്രിട്ടനിൽ ഗോണോറിയ എന്നിവ കാരണം ആകുന്ന ചില ബേക്റ്റീരിയകൾ superbugകൾ ആയി പരിണമിച്ചിട്ടുണ്ട്‌.

Antibiotic Resistance
Antibiotic Resistance

https://amp.theguardian.com/commentisfree/2017/oct/08/superbugs-antibiotics-tuberculosis-health

നമ്മുടെ സ്ഥിരമുള്ള മരുന്നുകൾ വിജയിക്കാത്തിടത്ത്‌ ബേക്റ്റീരിയകളെ സ്വാഭാവികം ആയി കൊല്ലുന്ന മറ്റൊരു കൂട്ടരുടെ സഹായം നമുക്കു തേടേണ്ടി വരുന്നു. ബേക്റ്റീരിയകളെ ബാധിക്കുന്ന വൈറസ്സുകളെ. അതെ, Bacteriophage എന്ന് അറിയപ്പെടുന്ന ബേക്റ്റീരിയകളെ മാത്രം ആക്രമിച്ചു കൊന്നു പെറ്റു പെരുകുന്ന വൈറസ്സുകളുടെ സഹായം നമ്മൾക്കു വേണ്ടി വരുന്നു.

2015ൽ റ്റോം പേറ്റേർസ്സൺ എന്ന ഒരു വ്യക്തിക്ക്‌ ഈജിപ്റ്റിൽ വെക്കേഷനു പോയപ്പൊൾ അവിടെ വെച്ച്‌ ഒരു superbug പിടിപെട്ടു. ഇത്‌ അയാളുടെ ശരീരത്തിൽ പടർന്നു പ്രശ്നങ്ങളുണ്ടാക്കുവാൻ തുടങ്ങി. ആളെ അടിയന്തിരമായി ജെർമ്മനിയിലേക്ക് ചികിത്സയ്ക്കായി കൊണ്ട്‌ പോയി. പലവിധ antiobiotics നോട്‌ പ്രതിരോധം ഉള്ള ബേക്റ്റീരിയ ആയിരിന്നു റ്റോമിനെ ബാധിച്ചത്‌.
ജെർമ്മനിയിൽ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്ക്‌ റ്റോമിനെ സേൻ ഡിയാഗോ ആശുപത്രിയിലേയ്ക്ക് മാറ്റി. മറ്റെല്ലാ വഴികളും അടഞ്ഞു എന്നായപ്പൊൾ ആണ് bacteriophage therapy അവസാന കൈ എന്ന നിലയിൽ ഉപയോഗിച്ചത്‌. പലവിധ bacteriophageകൾ ഉപയോഗിച്ച് റ്റോമിനെ ജീവിതത്തിലേയ്ക്ക് അത്ഭുതകരമായി തിരിച്ച്‌ കൊണ്ട്‌ വന്നു.

https://health.ucsd.edu/news/releases/Pages/2017-04-25-novel-phage-therapy-saves-patient-with-multidrug-resistant-bacterial-infection.aspx

ഇത്‌ ഒരു വഴിത്തിരിവായിരുന്നു. നമ്മുടെ ഈ അതിശക്തനായ ശത്രുവിനെ കീഴ്പ്പെടുത്താനുള്ള പുതിയ യുദ്ധതന്ത്രം. ലോകത്ത്‌ എല്ലാ സ്പീഷീസ്‌ ജീവികളുടെ എണ്ണത്തേക്കാളും അധികം ഉണ്ട്‌ bacteriophageകളുടെ എണ്ണം. ഇത്രയ്ക്കും വൈവിധ്യമാർന്ന ജീവിയുടെ, ബേക്റ്റീരിയകളെ കൊല്ലാനുള്ള കഴിവിനെ ഉപയോഗപ്പെടുത്തി, നമുക്ക് ഈ superbugsനെ കീഴപ്പെടുത്താം.
ചുരുക്കിപ്പറഞ്ഞാൽ വൈറസ്സിനെ കൊണ്ട്‌ ബേക്റ്റീരിയയെ കൊല്ലുന്ന രീതി.

സ്വാഭാവികമായും നമ്മൾക്കുണ്ടാകുന്ന സംശയമാണ്, “എന്തുകൊണ്ട്‌ ഈ വൈറസ്സ്‌ മനുഷ്യരെ ആക്രമിക്കില്ലാ?” എന്ന്. കാരണം ഉണ്ട്‌. മനുഷ്യന്റെ കോശങ്ങളുടെ പ്രതലവും ബേക്റ്റീരിയകളുടെ കോശപ്രതലവും വളരെയധികം വ്യത്യസ്തമാണ്. നമുക്ക്‌ ഈ വൈറസ്സുകളെ കൊണ്ട്‌ യാതൊരു ഭീഷണിയും ഉണ്ടായിട്ടില്ല. കാരണം അവയ്ക്ക്‌ നമ്മുടെ കോശങ്ങളെ അല്ല ലക്ഷ്യം, ബേക്റ്റീരിയയെ ആണ്.

ശത്രു 3: ക്യാൻസർ

മരണനിരക്ക്‌: 82 ലക്ഷം മരണം 2012ൽ.

ഇന്നും നമ്മെ ഏറ്റവുമധികം ഭയചകിതരാക്കുന്ന ഒരു രോഗം ആണ് ക്യാൻസർ. ഭയത്തിനു കാരണം ക്യാൻസർ രോഗിക്ക്‌ നൽകുന്ന ഭയാനകമായ അവസാന ദിനങ്ങൾ ആണ്. പല തരത്തിലുള്ള ക്യാൻസറുകൾ പല കാരണങ്ങളാൽ മനുഷ്യരിൽ വരുന്നു. ഇവയിൽ പൊതുവായി കാണുന്ന കുഴപ്പം കോശങ്ങളുടെ അനിയന്ത്രിത വളർച്ചയാണ്. കോശങ്ങൾ അങ്ങനെ പെരുകി ആ ഭാഗത്തും ശേഷം മറ്റു ഭാഗങ്ങളിലേക്ക് പടരുന്നതാണ് ഈ രോഗം. ഈ അവസ്ഥ ഉണ്ടാക്കുന്നത്‌ പല പല കാരണങ്ങൾ ആകാം (ജനിതകമോ, പ്രകൃതിയിൽ നിന്നോ, റേഡിയേഷനിൽ നിന്നോ, ജീവിത ശൈലിയിൽ നിന്നോ ). എന്നാൽ എല്ലാത്തിന്റെയും തുടക്കം, കോശത്തിന്റെ വളർച്ചയും പ്രത്യുൽപ്പാദനവും നിയന്ത്രിക്കുന്ന ജനിതകത്തിൽ(Gene) വരുന്ന മാറ്റങ്ങൾ ആണ്. ആ ജനിതകത്തിന്റെ തകരാറാണ് ക്യാൻസർ ആയി പരിണമിക്കുന്നത്.
ഈ തകരാറിന്റെ ഭവിഷത്തായി, കോശങ്ങൾ അനിയന്ത്രിതമായി പെരുകുന്നു. ലോകത്ത്‌ പല രീതിയിൽ ഈ കൊലയാളിയെ നിയന്ത്രിക്കുവാൻ നോക്കുന്നുണ്ട്‌. ഇന്ന് ഈ ക്യാൻസർ വന്നു മരിക്കുന്നവരേക്കാൾ അധികം ആളുകളെ നമുക്കു രക്ഷിക്കുവാൻ സാധിക്കുന്നുണ്ട്‌. ക്യാൻസർ രോഗികളുടെ ആയുസ്സും ശാസ്ത്രത്തിനു വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു. ഇത്രക്കും ഒക്കെ ആണെങ്കിലും ഈ രോഗത്തെ പൂർണ്ണമായും നിയന്ത്രണത്തിൽ ആക്കുവാൻ സാധിച്ചിട്ടില്ല.
അവിടെ നമുക്ക്‌ പുതിയ രീതിയിലുള്ള ചികിത്സകൾ പ്രതീക്ഷകൾ നൽകുന്നു. അത്തരം ഒരു പുതിയ രീതിയാണ് വൈറസ്സിനെ കൊണ്ട്‌ പ്രതിരോധ ശക്തി കൂട്ടുക എന്നത്‌.

നമ്മുടെ ശരീരത്തിൽ പുറത്തു നിന്നുള്ള പദാർത്ഥങ്ങളേയും, കേടായ കോശങ്ങളെയും നശിപ്പിക്കുവാൻ കഴിവുള്ള കോശങ്ങൾ ഉണ്ട്‌. അവയാണു Immune T-Cells. ഇവ ശരീരത്തിൽ പ്രവേശിക്കുന്ന അനാവശ്യമായ ബാഹ്യപദാർത്ഥങ്ങൾ കണ്ടെത്തി നശിപ്പിച്ചുകളഞ്ഞ് നമ്മുടെ ആന്തരികം സുരക്ഷിതമാക്കുന്നു.

ക്യാൻസർ മുകളിൽ പറഞ്ഞതു പോലെ നമ്മുടെ സ്വന്തം കോശമായതിനാൽ ഈ T Cellsനു ഇവയെ തിരഞ്ഞുപിടിക്കാൻ സാധിക്കുന്നില്ല. സ്വന്തം ശരീരത്തിൽ കോശങ്ങൾ തന്നെയാണല്ലൊ ക്യാൻസർ കോശങ്ങൾ ആകുന്നത്‌, അത്കൊണ്ട്‌ T Cells ഈ ക്യാൻസർ കോശങ്ങളെ കുഴപ്പക്കാരായ കോശങ്ങളായി കാണുന്നില്ല.

ഇവിടെയാണ് ശാസ്ത്രം ഒരു വിപ്ലവകരമായ ഒരു കണ്ടുപിടുത്തം നടത്തിയത്‌. ഈ T Cellsനു ക്യാൻസർ കോശങ്ങളെ കുഴപ്പക്കാരായി കാണുവാനുള്ള കഴിവു നേടിക്കൊടുക്കുക. അതിനു വൈറസ്സുകളുടെ സഹായം തേടിയതാണ് ഇവിടെ മറ്റൊരു അത്ഭുതം. ഈ വൈറസ്സുകൾ ഈ T Cells ഉള്ളിൽ കടന്ന് T-Cellന്റെ അകത്ത്‌ മാറ്റങ്ങൾ വരുത്തുന്നു. ഈ മാറ്റങ്ങൾ T Cellsനു ക്യാൻസർ കോശങ്ങളെ തിരിച്ചറിയാൻ ഉള്ള കഴിവു നൽകുന്നു. മാത്രമല്ലാ, ഇതിനു പുറമേ, മറ്റു ചില സവിശേഷതകൾ കൂടി പ്രസ്തുത മാറ്റം നൽകുന്നു.

ഇത്തരം മാറ്റങ്ങൾ വരുത്തിയ hybrid T Cells ക്യാൻസർ രോഗികളുടെ ഉള്ളിലേക്ക്‌ തിരിച്ച്‌ കയറ്റുന്നു. ഈ T Cells അങ്ങനെ പരമ്പര കൊലയാളികൾ (serial killers) ആകുന്നു. ഇവ ക്യാൻസർ കോശങ്ങളെ തേടിപ്പിടിച്ച്‌ നശിപ്പിക്കുന്നു. ഒരു hybrid T Cell നിരവധി കോശങ്ങളെ കൊന്നുകൊണ്ട്‌ മുന്നേറുന്നു.

Orange color T Cells Killing Blue color Cancer Cells
Orange color T Cells Killing Blue color Cancer Cells

ഇത്‌ പരീക്ഷണാടിസ്ഥാനത്തിൽ, മരണം കാത്ത്‌ കിടന്നിരുന്ന പല രോഗികൾക്കും ജീവൻ തിരിച്ച്‌ നൽകി. അവരിൽ ധാരാളം പേർക്കും ക്യാൻസർ പൂർണ്ണമായും മാറിയിരിക്കുന്നു.

https://www.nejm.org/doi/full/10.1056/NEJMe1106965

https://www.geek.com/geek-pick/hiv-virus-used-to-turn-white-blood-cells-into-cancer-serial-killers-1411827/

https://www.huffingtonpost.co.uk/entry/t-cell-video-killers-video_n_7298828?guccounter=1

ജനിതക വിപ്ലവങ്ങൾ, നീണ്ട കാല പഠനങ്ങൾ, റിസർച്ചുകൾ എന്നിവയെല്ലാം പ്രഥമദൃഷ്ടിയിൽ ഉപയോഗശൂന്യം എന്ന് തോന്നിപ്പിക്കാം. എന്നാൽ, ഇവയുടെ സമഗ്രതയിലുള്ള പ്രായോഗിക ഉപയോഗം വഴി നമ്മളുടെ ഏറ്റവും ശക്തമായ, ഏറ്റവും മാരകമായ, ഏറ്റവും കഠിനമായ ശത്രുക്കളെപ്പോലും നിശ്പ്രഭമാക്കുവാൻ സാധിച്ചിട്ടുണ്ട്.വരുംകാലങ്ങളിലും ശാസ്ത്രത്തിന്, ഇത്തരം വിജയങ്ങൾ വഴി നമ്മുടെ ജീവിതം സുരക്ഷിതമാക്കുവാൻ സാധിക്കട്ടെ. ശാസ്ത്രചിന്താഗതിയും പുരോഗമിക്കട്ടെ.

Categories
Article Disease Evolution Farming Food Medicine Nature Virus

വൈറസ്സും വവ്വാലും.

HIV virus.
HIV virus.

സാർസ്‌, ഇബോള, ഹെണ്ട്ര, മാർബ്ബർഗ്ഗ്‌ , നിപ്പ എന്നീ രോഗങ്ങൾ മനുഷ്യരിലേക്ക് പരക്കുവാൻ കാരണം രണ്ടു പ്രത്യേക ജീവികൾ ആണ്. ഒന്ന്‌, രോഗകാരിയായ ‘സൂക്ഷ്മജീവി’ , വൈറസ്സുകൾ.രണ്ടാമത്തേത്, ഈ വൈറസ്സുകളെ പരത്തുന്ന വവ്വാലുകളും.

എന്തുകൊണ്ടാണ് വവ്വാലുകൾ മറ്റു ജീവികളെ അപേക്ഷിച്ച്‌ ഏറ്റവുമധികം മാരകമായ വൈറസ്സുകളെ തന്നെ പരത്തുന്നത്‌?

കാരണം ഉണ്ട്‌. പക്ഷെ അതു മനസ്സിലാക്കണമെങ്കിൽ ആദ്യം വൈറസ്സുകളെ മനസ്സിലാക്കണം. വൈറസ്സ്‌ ഒരു ഏകകോശ ജീവിയാണോ? വൈറസ്സ്‌ ഒരു പൂർണ്ണകോശം പോലും അല്ല. പോട്ടെ, വൈറസ്സ്‌ ഒരു ജീവിയാണോ? ജീവന്റെ ലക്ഷണങ്ങൾ പലതും ഇവ കാണിക്കുന്നില്ല. പിന്നെ എന്താണു വൈറസ്‌? കുറച്ച്‌ ജനിതക പദാർത്ഥങ്ങൾ ഒരു ആവരണത്തിനുള്ളിൽ നിറയ്ക്കപ്പെട്ട ഏറ്റവും ലളിതമായ ഒരു ജൈവരൂപം ആണ് വൈറസ്‌ എന്ന് ചുരുക്കിപ്പറയാം. ഇത്രയ്ക്കും ലളിതമായതു മൂലം, അവ വളരെ സൂക്ഷ്മവും ആണ്. അതായത്‌, നമ്മൾ സൂക്ഷ്മം എന്ന് വിളിക്കുന്ന ബേക്റ്റീരിയകൾക്ക്‌ കണ്ണുകൾ ഉണ്ടായിരുന്നെങ്കിൽ അവയ്ക്ക്‌ പോലും കാണാൻ സാധിക്കാത്ത വിധം ചെറുത്.
വൈറസ്സുകൾ ഒരു തരം Parasites ആണ്. സ്വന്തം നിലനിൽപ്പിനു വേണ്ടി മറ്റു ജീവികളെ ഉപയോഗിക്കുന്ന ജീവി. സ്വന്തമായിട്ട്‌ ഒരു ജൈവ/രാസ പ്രക്രിയ പോലും ചെയ്യാൻ സാധിക്കാത്തവയാണ് വൈറസ്സുകൾ. ഏതൊരു പ്രക്രിയയ്ക്കും വൈറസ്സിനു മറ്റുകോശങ്ങൾ ആവിശ്യമാണ്. പ്രത്യുൽപ്പാദനം പോലും വൈറസ്സുകൾ

Cell_receptors
Cell_receptors

ചെയ്യിപ്പിക്കുന്നത്‌ മറ്റുകോശങ്ങളെ കൊണ്ടാണ്. അതിനുവേണ്ടി വൈറസ്സ്‌ ഒരു കോശത്തെ തിരഞ്ഞെടുക്കും. ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്‌ വൈറസ്സിന്റെ ബാഹ്യമായ (പുറംതോട്‌) ആവരണത്തിൽ ആണ്. വൈറസ്സിന്റെ ആവരണത്തിനു ചുറ്റും മുള്ള്‌ പോലെ തള്ളി നിൽക്കുന്ന ഭാഗങ്ങൾ ഉണ്ട്‌. ഇവയ്ക്ക്‌ ഒരു താക്കോലിന്റെ ജോലിയാണുള്ളത്. ഏതൊരു താക്കോലും തുറക്കുന്നത്‌ താഴുകളെ ആകുമല്ലോ. ഇത്തരം താഴുകൾ കാണപ്പെടുന്നത്‌ കോശങ്ങളുടെ പുറത്താണ്. ഈ താഴുകൾ കോശങ്ങൾക്കു പരസ്പരം കൈമാറാൻ ആവശ്യമായ പദാർത്ഥങ്ങൾ ആണ്. കോശത്തിന്റെ പുറത്തുള്ള ഈ താഴുകളെ cell surface receptors എന്ന് വിളിക്കുന്നു.
ഈ താഴുകളുടെ ഉദ്ദേശ്യം, അനുവദനീയം അല്ലാത്ത പദാർത്ഥങ്ങൾ കൊശത്തിന്റെ അകത്ത്‌ കടത്തി‌ വിടാതിരിക്കുക എന്നതാണ്. വൈറസ്സ്‌ ഈ താഴുകളുടെ കള്ളത്താക്കോലും കൊണ്ടാണു വരുന്നത്‌‌. ഈ കള്ളത്താക്കോൽ പാകമാകുന്ന ഏതുകോശത്തിന്റെ അകത്തും വൈറസ്സ്‌ കടക്കും.
വൈറസ്സ്‌, കോശങ്ങളുടെ അകത്ത്‌ കടക്കുന്നത്‌ കോശത്തിന്റെ ജനിതക കോപ്പിയുണ്ടാക്കുന്ന സ്വാഭാവികപ്രക്രിയ ഹൈജാക്ക്‌ ചെയ്യാൻ വേണ്ടിയാണ്. കോശങ്ങൾക്ക്‌ സ്വന്തം ജനിതകത്തിന്റെ കോപ്പിയുണ്ടാക്കുവാൻ കഴിവുണ്ട്‌, അങ്ങനെയാണ് കോശങ്ങൾക്കുള്ളിലെ ‘പ്രത്യുൽപ്പാദനം’ നടത്തുക. കോശങ്ങളുടെ ഈ കഴിവ് വൈറസ്സ്‌ ഹൈജാക്ക്‌ ചെയ്യുന്നു. കോശത്തിനെ കൊണ്ട്‌ വൈറസ്സിന്റെ ജനിതക കോപ്പിയുണ്ടാക്കിപ്പിക്കുന്നു. ഒരോ കോപ്പിയും ഒരോ വൈറസ്സ്‌ ആകുകയും ചെയ്യുന്നു. അവസാനം ആ കോശം വൈറസ്സ്‌ കൊണ്ട്‌ നിറഞ്ഞ്‌, അവ പൊട്ടിപിളർന്ന് വ്യാപിക്കുന്നു.

പ്രകൃതിയിൽ ഒരോ കോശത്തിനും ഒരോ തരം cell surface receptors ആണുള്ളത്. അതായത്‌,

Nipah-virus
Nipah-virus

ഒരോ ജീവിക്കും അതിന്റേതായ താക്കോൽ കൊണ്ടാണു കോശത്തിനകത്തേയ്ക്ക് പ്രവേശനം ലഭിക്കുക.
ഒരു സ്പീഷീസിൽ നിന്ന് തന്നെ വളരെയധികം വ്യത്യസ്തമാണ് ഒരോ cell surface receptors ഉം. എന്നാൽ ഇവിടെയാണ് വൈറസ്സ്‌ പരിണാമം പ്രവർത്തിക്കുന്നത്‌. മേൽ പറഞ്ഞ രോഗബാധിതയായ കോശങ്ങളുടെ അകത്ത്‌ ഒരോ വൈറസ്സ്‌ കോപ്പിയുണ്ടാകുമ്പോൾ അതിൽ ചില കോപ്പികൾക്ക്‌ അക്ഷരത്തെറ്റുകൾ സംഭവിക്കാം. ആ അക്ഷരതെറ്റുകളുടെ ഫലമായി ചില വൈറസ്സുകൾക്ക്‌ അവരുടെ പുറത്തുള്ള receptors (നമ്മൾ പറഞ്ഞ അതേ താക്കൊൽ) മാറ്റം വരാം. കോടിക്കണക്കിനു കോപ്പികൾ ഉണ്ടാക്കുന്നിടത്ത്‌ കുറച്ച്‌ ലക്ഷം വൈറസ്സുകൾ receptors മാറിയാൽ അത്‌ വൈറസ്സുകളുടെ ഇപ്പൊഴുള്ള അവസ്ഥയിൽ കാര്യമായ ഗതിമാറ്റം ഉണ്ടാകില്ല. എന്നാൽ, ഈ മാറ്റംവന്ന പുതിയ receptor കൊണ്ട്‌ പുതിയ വാതിലുകൾ തുറക്കാൻ വൈറസ്സുകൾക്ക് സാധിക്കുന്നു. ഇങ്ങനെ ഒരു ജീവിയിൽ ഉണ്ടായിരുന്ന വൈറസ്സ്‌ മറ്റൊരു സ്പീഷീസിലോട്ട്‌ കുടിയേറുമ്പോൾ ആ പുതിയ സ്പീഷീസിൽ ഈ വൈറസ്സിനെ പ്രതിരോധിക്കാനുള്ള യാതൊരുവിധ സംവിധാനവും ഉണ്ടായിരിക്കില്ല. ആ ജീവിക്ക്, ഈ വൈറസ്സ്‌ ഒരു പുതിയ ആക്രമണകാരി ആയിരിക്കും. അങ്ങനെ പ്രസ്തുത ജീവിയ്ക്കുള്ളിൽ ഈ വൈറസ്സുകൾ മാരക പ്രഹരശേഷി കൈവരിക്കുന്നു.മനുഷ്യരിൽ ഇങ്ങനെ മറ്റു സ്പീഷീസിൽ നിന്നും വൈറസ് ബാധയുണ്ടാകുന്നതിനെ zoonotic viral infections എന്ന് വിളിക്കുന്നു.

നമുക്ക് ജലദോഷം വരുന്നത്‌ Rhinovirus നമ്മുടെ ശ്വാസകോശത്തെ ആക്രമിക്കുന്നത് മൂലമാണ്. നിരവധി തലമുറകൾ ആയി ഈ Rhinovirusന്റെ കൂടെ നമ്മൾ ജീവിച്ചു തുടങ്ങിയിട്ട്‌. അതുകൊണ്ട് തന്നെ ഇതിന്റെ അക്രമം നമുക്ക് പ്രതിരോധിക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ മനുഷ്യരിൽ കാര്യമായ കുഴപ്പങ്ങൾ ഉണ്ടാക്കാൻ സാധിക്കാത്ത വൈറസ്സുകൾ മനുഷ്യരിൽ നിന്ന് ചാടി മറ്റു ജീവികളെ അക്രമിക്കുമ്പോൾ അതിനെ reverse zoonosis എന്ന് പറയും.മനുഷ്യന്റെ ശക്തമായ മരുന്നുകൾ അതിജീവിക്കാൻ സാധിക്കുന്ന വൈറസ്സുകൾ മറ്റു ജീവികളിൽ കടക്കുമ്പോഴേക്കും അവ ഭയാനകമാം വിധം കുഴപ്പങ്ങൾ ഉണ്ടാക്കുന്നു.

എന്നാലും എന്തുകൊണ്ടാണു വവ്വാലിൽ നിന്ന് വരുന്ന വൈറസ്സുകൾക്ക്‌ ഇത്ര മാരകശക്തി?

വവ്വാൽ ഒരു സസ്തനിയാണ്. പറക്കുവാൻ സാധിക്കുന്ന ഏക സസ്തനി. പറക്കുവാൻ വേണ്ടി വവ്വാലുകൾക്ക്‌ പരിണാമപരമായ പല പ്രത്യേകതകൾ ഉണ്ട്‌. ശക്തിയായി ചിറകടിക്കുവാൻ വേണ്ടി വളരെയധികം ഊർജ്ജം ആവിശ്യമാണ്. സസ്തനി ആയതുകൊണ്ട് തന്നെ ഇവ warm blooded ആണ്. പറക്കുന്ന വവ്വാലുകൾക്ക്‌ ശരീരം തണുപ്പിക്കാൻ സാധിക്കുമെങ്കിലും അവയുടെ ശരീരത്തിലെ ചൂട്‌ വളരെയധികം ഉയരുന്നുണ്ട്. ഇത് മൂലം സാധാരണ വൈറസ്സുകൾ എല്ലാം മരിക്കുന്നു. എന്നാൽ അതിനെ അതിജീവിക്കുന്ന വൈറസ്സുകൾ മാത്രം വവ്വാലിൽ വളരുന്നു. അതുപോലെ, പറക്കുവാൻ ആവശ്യമായ ഉയർന്ന metabolism ഉള്ള വവ്വാലിന്റെ ശരീരത്തിലെ കേടുപാടുകൾ പ്രതിരോധിക്കാൻ വവ്വാലിന്റെ ഉള്ളിൽ പരിണമിച്ചുണ്ടായ വളരെ മികച്ച immunity system ആണുള്ളത്. ഈ മികച്ച പ്രതിരോധശക്തിയെ അതിജീവിച്ചുകൊണ്ട് പരിണമിച്ച വൈറസ്സുകൾക്ക് അകത്ത്‌ കടക്കുവാൻ സാധിച്ചാൽ അവയ്ക്ക്‌ മറ്റ് പുതിയ ജീവികളുടെ അത്ര ശക്തമല്ലാത്ത പ്രതിരോധം ഒരു പ്രശനമേ അല്ലാതായി മാറുന്നു. തീയിൽ കുരുത്തത്‌ വെയിലത്ത്‌ വാടില്ലാ എന്ന് പറയുമ്പോലെ, വവ്വാലിൽ പരിണമിച്ച വൈറസ്സ്‌ മനുഷ്യരുടെ ഉള്ളിൽ തളരില്ലാ.

മറ്റൊരു വലിയ വിത്യാസം എന്തെന്നാൽ, വവ്വാലുകൾ വൈറസ്സിനെ തിരിച്ച് പ്രതിരോധിക്കുന്ന രീതിയിൽ ഉള്ള കാര്യമാണ്. മറ്റു ജീവികളെപ്പോലെ വൈറസ്സുകളെ അപ്പാടെ തുരത്തുന്നതിനു പകരം ചെറിയ തോതിൽ വൈറസുകൾ കൂടുതൽ കാലം അവയുടെ ഉള്ളിൽ തങ്ങിനിൽക്കാൻ അനുവദിക്കുന്നു.

എന്തുകൊണ്ട്‌ ഈ വൈറസ്സുകൾ വവ്വാലിനെ അല്ലെങ്കിൽ വാഹകരായ മറ്റു ജീവികളെ കൊല്ലാൻ തക്ക ആർജ്ജവം ഇല്ല?

Bats
Bats

നേരത്തെ പറഞ്ഞല്ലോ, ഈ വവ്വാലുകൾ ഈ വൈറസ്സിന്റെ ഒപ്പം ആണു പരിണമിച്ചുണ്ടായത്‌‌. അതുകൊണ്ട്‌ വവ്വാലിൽ അസ്വാസ്ത്യം ഉണ്ടാക്കുമെങ്കിലും ഇവയ്ക്ക് വവ്വാലിന്റെ പ്രതിരോധശേഷിക്ക്‌ മുന്നിൽ മാരകമായ തീവ്രതയിൽ പിടിച്ചുനിൽക്കുക സാധ്യമല്ല.

വവ്വാലുകളിൽ തന്നെ നിരവധി സ്പീഷീസുകൾ ഉണ്ട്‌. അതിനാൽ അവയിൽ ഉള്ള വൈറസ്സുകൾ വവ്വാലുകളിൽ നിന്ന് പരസ്പരം സ്പീഷീസുകളിലേക്ക് ചാടുവാൻ മിടുക്കരാണ്.വവ്വാലിന്റെ അടുത്ത് ഇടപഴകുവാൻ പോകുന്ന ജീവികൾക്കാണു വവ്വാലിൽ നിന്ന് വൈറസ്സുകൾ കിട്ടുവാൻ സ്വാഭാവികമായും സാധ്യത കൂടുതൽ. മനുഷ്യർ കാട്ടിലേക്ക്‌ കൂടുതൽ സ്ഥലം കൈയേറുമ്പോൾ ആണ് ഇത്തരം ഇടപെഴകലിനുള്ള അവസരങ്ങൾ കൂടുന്നത്‌. മനുഷ്യനും അവന്റെ കൂടെ ജീവിക്കുന്ന മൃഗങ്ങളുമായി ഇങ്ങനെ കൂടുതൽ ഇടപെഴകുമ്പോൾ സ്പീഷീസ്‌ മാറി അക്രമിക്കാൻ വൈറസ്സിനു കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു.

ചൈനയിൽ 2016-17ൽ പന്നിക്കുട്ടികളെ ബാധിക്കുന്ന കൊറൊണവൈറസ്സ്‌‌ വൻ നാശം വിതച്ചു. 25000 പന്നിക്കുട്ടികളെയാണ് അത് കൊന്നു കളഞ്ഞത്‌.
2002ൽ കൊറോണവൈറസ്സ്‌ വവ്വാലിൽ നിന്ന് പരന്ന് 800 മനുഷ്യജീവൻ ആണു കവർന്നത്‌. ഇവ ഉത്ഭവിച്ചതോ, ചൈനയിലെ ഒരു ഗുഹയിൽ ജീവിക്കുന്ന ഒരു കൂട്ടം വവ്വാലുകളിൽ നിന്നും.

നിപ്പ വൈറസ്സ്‌ ഇവിടെ നമ്മുടെ നാട്ടിൽ, ഇതുവരെ പത്തു മനുഷ്യജീവനാണ് അപഹരിച്ചിട്ടുള്ളത്. 1998-99 കാലഘട്ടത്തിൽ മലേഷ്യയിൽ അത്‌ 105 ആളുകളെ കൊന്നു. നേരിട്ടുള്ള സമ്പർക്കം വഴിയാണ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ഇത്‌ പടരുക. 2014ൽ എബോള വൈറസ് 5000 പേരെ ലോകത്തു നിന്ന് തുടച്ചു മാറ്റിയിട്ടുണ്ട്. 5,00,000 ആളുകൾ വർഷന്തോറും ലോകത്ത്‌ ഫ്ലു ബാധിച്ചു മരിക്കുന്നു.
മലേറിയ 10,00,000 ആളുകളെ എല്ലാ വർഷവും ലോകത്ത്‌ കൊല്ലുന്നുണ്ട്, അതും കൊതുകു വഴി മാത്രം. അതിനാൽ നിപ്പാ വൈറസിനെ മാത്രം കേന്ദ്രീകരിച്ചു കൊണ്ട് അതിശയോക്തിയിൽ പൊതിഞ്ഞു പ്രചരിച്ചു കൊണ്ടിരിക്കുന്ന പൊതു ഭയം അസ്ഥാനത്താണ് എന്ന് മനസ്സിലാക്കാൻ ഇതിലും വലിയ ഉദാഹരണങ്ങൾ ആവിശ്യമില്ല.

 

References:

  1. https://www.nature.com/articles/d41586-017-07766-9
  2. http://www.sciencemag.org/news/2017/06/bats-really-do-harbor-more-dangerous-viruses-other-species
  3. https://www.nature.com/news/bats-are-global-reservoir-for-deadly-coronaviruses-1.22137
  4. https://www.wired.com/2014/10/bats-ebola-disease-reservoir-hosts/
  5. https://www.nih.gov/news-events/news-releases/new-coronavirus-emerges-bats-china-devastates-young-swine
  6. http://www.bats.org.uk/pages/bats_and_viruses.html
  7. https://www.newscientist.com/article/2161942-bats-spread-ebola-because-theyve-evolved-not-to-fight-viruses/
Categories
Article Evolution Geology History Nature

ഡൈനോസോറുകൾ എവിടെയാണ് ജീവിച്ചിരുന്നത്?

ഡൈനോസോറുകളെകുറിച്ച് സർവ്വ സാധാരണമായ ഒരു ചോദ്യം ഉണ്ട്;
ഡൈനോസോറുകൾ ഭൂമിയിൽ ഏതൊക്കെ സ്ഥലങ്ങളിലായിരുന്നു കാണപ്പെട്ടിരുന്നത്?

ഡൈനോസോറുകൾ ഭൂമിയിൽ വളരെയധികം കാലം ജീവിച്ചിരുന്നു. അതുകൊണ്ട്‌ തന്നെ അവയുടെ ചരിത്രം വിവിധ സ്ഥലങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.ഡൈനോസോറുകൾ ഭൂമി വാണിരുന്ന കാലത്തെ മൂന്നായി വിഭജിക്കാം.

Late Triassic period : 23 കോടി മുതൽ 20 കോടി വർഷങ്ങൾക്കു മുൻപ്‌ വരെ

Triassic Map
Triassic Map

Jurassic period : 20 കോടി മുതൽ 14.5 കോടി വർഷങ്ങൾക്കു മുൻപ്‌ വരെ

Cretaceous period: 14.5കോടി മുതൽ 6.6 കോടി വർഷങ്ങൾക്കു മുൻപ്‌ വരെ.

ഭൂമിയുടെ ഏതു ഭാഗത്താണ് ഇവ ജീവിച്ചിരുന്നത് എന്ന് ചോദിച്ചാൽ, അതിനു ലളിതമായ ഉത്തരം Pangaea വിഘടിച്ചുണ്ടായ Gwandwanalandലും Laurasiaയിലും ആണു ജീവിച്ചിരുന്നത്‌ എന്ന് ചുരുക്ക‌ രൂപത്തിൽ പറയാം.

അൽപ്പം കൂടി വ്യക്തമാക്കുവാൻ ഈ വസ്തുത കൂടുതൽ വിശദീകരിക്കേണ്ടതുണ്ട്.

Jurassic Map
Jurassic Map

ഭൂമിയുടെ Geographic ഇന്നത്തേതു പോലെ ആയിരുന്നില്ല എല്ലാ കാലത്തും.  ഒരോ tectonic plate ആയിട്ടാണ് ഭൂമിയുടെ ഉപരിതലം രൂപം കൊണ്ടത്‌. ഇവയെല്ലാം ആദ്യം ഒരൊറ്റ വൻകരയായിരിന്നു. ആ വൻകരയെ Pangaea എന്ന് വിളിക്കാം. 25 കോടി വർഷങ്ങൾക്ക്‌ മുൻപായിരിന്നു ഇത്‌. (Permian period)

അതിനു ശേഷം ഈ വൻകര വിഘടിച്ച്‌ Gondwanalandആയും Laurasia ആയിട്ട്‌ Triassic കാലത്ത്‌ രൂപം കൊണ്ടു. അപ്പോഴാണ് ഉരഗങ്ങൾ എന്ന ജീവിവർഗ്ഗം വിവിധ dinosaurs species ആയി രൂപം കൊള്ളുന്നത്.

അപ്പോൾ, ഡൈനോസോറുകൾ ഈ ഭാഗങ്ങളിൽ എല്ലാം ഉണ്ടായിരിന്നു. പിന്നിട്‌ ഈ

Cretaceous Map
Cretaceous Map

വൻകരകൾ പരസ്പരം വിഘടിച്ച്‌ വേർപ്പെട്ടു. അവ അകന്നകന്നു പോയി ഏഷ്യ, യൂറോപ്പ്‌, ആഫ്രിക്ക, അമേരിക്ക, അന്റാർട്ടിക്ക എന്നിങ്ങനെ ഇന്ന് കാണുന്നതു പോലെ ഭൂമിയുടെ വിവിധ വൻകരകൾ ആയി മാറി.

മറ്റൊരു ചോദ്യം, ഡൈനോസോറുകൾക്കെല്ലാം തന്നെ പൂർണ്ണമായും വംശനാശം സംഭവിച്ചോ എന്നതാണ്.

ഉത്തരം, നശിച്ചില്ല എന്ന് തന്നെയാണ്.
കാരണം, അവ ഇന്നും നമ്മുടെ ഇടയിൽ നമുക്കൊപ്പം ജീവിക്കുന്നു. അവ നമ്മുടെ ചുറ്റും പറക്കുന്നു, നമ്മുടെ തീന്മേശയിൽ പോലും സ്ഥാനം പിടിച്ചിരിക്കുന്നു.

അതെ, പക്ഷികൾ dinosaurs ൽ നിന്നു speciation സംഭവിച്ചുണ്ടായ ജീവികൾ ആണ്.

ചില Dinosaur കളുടെ ശരീരത്തിലെ രോമങ്ങൾ തൂവലുകൾ ആയി പരിണമിക്കുകയും അവ വ്യത്യസ്ഥ സ്പീഷീസുകൾ ആവുകയും ചെയ്തു. കാലക്രമേണ ഈ തൂവലുകൾ പറക്കുവാൻ സഹായകമായി.

Vergavis Iaai
Vergavis Iaai

ഭൂമിയിലെ Major extinction നു കാരണമായ Yucatán Peninsula യിലെ പ്രസിദ്ധമായ ഉൽക്ക

പതനത്തിനും വളരെ മുൻപ്‌ തന്നെ താറാവുകളെ പോലുള്ള പക്ഷികൾ ഭൂമിയിൽ പറന്നു നടന്നിരിന്നു. ആ പക്ഷിയുടെ പേരു വെഗാവിസ് ഇയായിയാ (Vegavis iaai) മറ്റു ദിനോസോറുകൾക്കു വംശനാശം സംഭവിച്ചപ്പോൾ, സസ്തനികളെ പോലെ പക്ഷികളും ആ ദുർഘട കാലം അതിജീവിച്ചു. ഇന്നവർ ആകാശവും കീഴടക്കി.

 

 

reference :

http://earthguide.ucsd.edu/eoc/teachers/t_tectonics/p_pangaea2.html

https://www.livescience.com/103-dinosaurs-mingled-cousins-ducks-chickens.html

 

Categories
Article Cancer Evolution Farming Food Medicine Nature Radiation

Cancer prevention – some facts

Stop Cancer

1) Most of the time – that is over 60 percent of the time – cancer happens due to purely random chance. There is no way to prevent this. And the longer one lives, the longer the chance of such random events. In fact, this is a purely statistical phenomenon. If a person has more cells – say a tall person compared to a short person – the taller person has a slightly higher risk of cancer. And therefore, cancer is more common as we get older as cells had longer time to acquire mutations, either randomly or from secondary causes

 

cancer-cell
cancer-cell

2) Cancer is almost never caused by a single mutation but due to multiple mutations. So-called “double hit hypothesis”. If one has a strong family history, they are born with certain important genes like BRCA already mutated, so higher risk of cancer which can also develop at an earlier age. (Note here: family history of cancer means they have close family members who developed cancer at an unusually early age. Having a mother who developed breast cancer at age 75 year is not a strong family history but having a mother who had breast cancer at age 45 is a strong family history). Heredity may play a role in about 5 percent of all cancers.

 

3) Among preventable causes of cancer: Unhealthy food habits, smoking, excess alcohol, exposure to virus, chemicals and excessive sun exposure are some of the most common causes and may contribute to up to 35 percent of all cancers. However, this is the only 35 percent one has any control, so it is crucial to modify these risk factors. Of the preventable causes tobacco smoking remains the single most important preventable cause of cancer. When tobacco is combined with excess amount of alcohol, the risk of cancer is multiplied.

 

Balanced Diet
Balanced Diet

4) Regarding diet and cancer:  No need to remember of a separate diet to prevent cancer – what is generally considered heart healthy is also good to prevent cancer – less processed food, less fat and empty carbs, avoid over cooking, increase fruits and vegetables and naturally coloured foods. A note of caution about fruits here: Avoid too much fruits as many of them have a high glycemic index.

 

5) Exercise. Moderate exercise is shown to decrease

Run
Run

recurrent risk of early stage breast and other cancers. By decreasing inflammation and improving insulin sensitivity of cells, moderate exercise could help especially against the so called “metabolic syndrome related” cancers. These include cancers of the breast, endometrium, prostate, ovary, colon, and esophagus. As obesity, type 2 diabetes and other life style related illnesses increase in a population, it is often associated with a corresponding increase in the incidence of these metabolic syndrome associated cancers also.

 

6) Many viruses are implicated as the cause of several common cancers (examples being Hepatitis B causing liver cancer, HPV causing oral and cervical cancers). If a vaccination is available against such virus – as is the case of Hepatitis B and HPV – it could be one of the steps to prevent cancer

 

7) We are learning increasingly on the role of immune surveillance in cancer as well as immune based therapies for cancer are now becoming common place. Diseases that depress immune system increase the risk of cancers. And there is now data that immune system could also be decreased by previously unacknowledged issues like constant stress, lack of adequate sleep and so on.

 

8) Common scare mongering about cancer caused by the likes of microwave, cell phones etc.: Very

DNA

Little if any actual data in humans. Use common sense but in general these are much less risky (if any risk at all) than known agents like over cooked meat and tobacco.

 

9) No Universal blood test for early detection of cancer is available yet. Good practice to see a doctor every 1-2 yearly for a complete physical examination and do appropriate screenings based on one’s age – like colonoscopy (or the new Cologuard testing) starting age 50.

 

If one has a strong family history of certain cancers – start screening 10 years prior to the family member’s age of onset (that is: if mother had breast cancer at age 45, daughter should start screening at age 35)

 

10) Blood based detection of cancer based on mutated DNA strands and aberrant proteins are already available for those who have a known diagnosis of cancer. However, this is not yet commercially available nor validated as a screening test.  But likely to become available in the next few years though whom and when to test are likely to remain controversial like existing screening tests (unnecessary worry from false positives, complications from unwanted imaging and biopsy etc.)

 

So, in short – there is no way to prevent all cancers as far as we know but we could modify life style to prevent nearly 1/3rd of all cancers. And one should also take a proactive approach to one’s health by doing available screening tests like colonoscopy, mammograms, and pap smear to detect some of the common cancers early at a stage when they can be fully cured.

 

 

Dr. Khaleel Ashraf

American Board Certified in Internal Medicine, Hematology and Oncology

Categories
Article Electronics Energy Nature Radiation Technology

മേഘങ്ങൾ കൂട്ടിയിടിച്ചാണോ ഇടിമിന്നലുണ്ടാകുന്നത് ?

Lightning Over City
Lightning Over City

സാക്കോ ചാൻ👱 :
മേഘങ്ങൾ കൂട്ടിയിടിച്ചാണോ ഇടിമിന്നലുണ്ടാകുന്നത് ?

മിയോ ചാൻ👲 :സാക്കോ ,കൃത്യമായി പറഞ്ഞാൽ അല്ല.അത് വിശദീകരിക്കേണ്ട വിഷയമാണ്.

സാക്കോ ചാൻ👱:
എളുപ്പത്തിൽ പറഞ്ഞ,ചെലപ്പോൾ എനിക്ക് മനസിലാവും.😂

മിയോ ചാൻ👲 :
ബെഞ്ചമിൻ ഫ്രാങ്ക്‌ളിൻ എന്ന ശാസ്ത്രജ്ഞനാണ് ഇടിമിന്നൽ വൈദ്യുത പ്രതിഭാസമാണെന്നു കണ്ടെത്തിയത്.

സാക്കോ ചാൻ👱 :
അതെങ്ങനെയ ഇടിമിന്നൽ വൈദ്യുതിയുമായി ബന്ധപ്പെട്ടിരിക്കുന്നത് ?

മിയോ ചാൻ👲 :
അന്തരീക്ഷത്തിൽ ജലബാഷ്പങ്ങൾ കൂടിചേർന്നാണ് മേഘങ്ങൾ ഉണ്ടാകുന്നത്.പക്ഷെ അവ നമ്മൾ കാണുന്നത് പോലെ ’പാറക്കല്ല് പോലെ ’ ഉറച്ച ഘടനയല്ല.വാതങ്ങളുടെയും ,ജലബാഷ്പങ്ങളുടെയും ഒക്കെ കൂട്ടായ്മയായി കരുതാം (-15 ) മുതൽ (-25 )ഡിഗ്രി വരെ താഴ്ന്ന താപനിലയിൽ ഉള്ള തണുത്തു കുളിരുകയറിയ വായു മേഘത്തിനുള്ളിൽ മുകളിലോട്ടു ചലിക്കുന്നു.

സാക്കോ ചാൻ 👱:
അപ്പൊ മേഘങ്ങൾ കൂട്ടിയിടിക്കുന്നു എന്നാണല്ലോ ടോമോ ടീച്ചർ പഠിപ്പിച്ചത്.

മിയോ ചാൻ 👲:
അങ്ങനെയല്ല സാക്കോ,മേഘപാളികളിലെ അതിവേഗം മുകളിലോട്ടു ഉയരുന്ന വായുതന്മാത്രകളോടൊപ്പം വെള്ളം തണുത്തു ചെറുതും വലുതുമായ ഐസ് കട്ടകൾ ഉണ്ടാകുന്നു.ചെറിയ ഐസ് പരലുകള് (ഐസ് ക്രിസ്റ്റൽ ) മുകളിലോട്ടു പോകുന്നു.ഈ ഐസ് പരലുകൾ , graupel ആയിട്ട് ഉരസി നീങ്ങുന്നു.

സാക്കോ ചാൻ👱 :
അതെന്താണ് അവസാനം പറഞ്ഞ graupel ?

മിയോ ചാൻ 👲:
graupelഎന്നാൽ കോൺ flake പോലെയുള്ള ഐസിന്റെ കൊച്ചുപാളികൾ.മഞ്ഞുവീഴ്ചയുള്ളപ്പോൾ പറന്നു വീഴുന്ന-’ഫന ’സിനിമയിലൊക്കെ മഞ്ഞു പെയ്യുമ്പോൾ കാണിക്കുന്ന ചെറിയ ഐസ് പാളി-.ഏതാണ്ട് അത് തന്നെ .വലിപ്പം കൂടിയ ഐസ് കട്ട എന്ന് മനസിലാക്കിയാൽ മതി.

.സാക്കോ ചാൻ 👱:
എന്നട്ടെങ്ങനെയാ ,അത് ഉരസുമ്പോഴാണോ മിന്നലുണ്ടാകുന്നത്?

മിയോ ചാൻ👲 :
അതായതു സാക്കോ,മേഘത്തിന്റെ ഇലക്ട്രിഫികേഷനെ പറ്റി ശാസ്ത്രം ഇന്നും അന്വേഷണത്തിൽ തന്നെയാണ്.നേരത്തെ പറഞ്ഞ ഐസ് പരലുകളും ,graupelum തമ്മിൽ ഉരസുമ്പോൾ ഐസ് പരലുകൾക്കു ഇലെക്ട്രോണുകൾ നഷ്ടപ്പെടുന്നു.electron നഷ്ടപ്പെടുമ്പോൾ ഐസ് പരലുകൾ പോസിറ്റീവ് ചാർജ് കൈവരുന്നു.പക്ഷെ graupelukalkku നെഗറ്റീവ് ചാർജ് കൈവരുന്നു.

സാക്കോ ചാൻ👱 :
അതെന്താ അങ്ങനെ ?ചാർജ് ഉണ്ടാവുന്നത് എങ്ങനെയാ ?

മിയോ ചാൻ👲 :
electroninu നെഗറ്റീവ് ചാർജ് ആണെന്നറിയാലോ.ഐസ് പരലും graupel ഉം ഉരസുമ്പോൾ കുറെ electron നഷ്ടപ്പെടുന്നു.വേറൊരു തരത്തിൽ പറഞ്ഞാൽ ഐസ് പരലിന് നഷ്ടപ്പെടുന്ന ഇലെക്ട്രോണ് graupel നു നേട്ടമാണ്.എന്നുവെച്ചാൽ എത്ര ഇലക്ട്രോൺ ഐസ് പരലുകൾക്കു നഷ്ടപ്പെട്ടോ അത്രയും ഇലക്ട്രോൺ graupell നേടുന്നു.അപ്പോൾ അതിനു നെഗറ്റീവ് ചാർജ് കൈവരുന്നു.

സാക്കോ ചാൻ👱 :
മനസിലായി,ഭാരം കൂടിയ graupel മേഘത്തിന്റെ അടിഭാഗത്തേക്കും ,ഭാരം കുറഞ്ഞ ഐസ് പാളികൾ മുകളിലേക്കും പോകുന്നു,അല്ലെ ?

മിയോ ചാൻ👲 :
അത് തന്നെ.മേഘത്തിന്റെ കീഴ്ഭാഗത്തു നെഗറ്റീവ് ചാർജ് കൈവരുന്നു.മുകളിൽ പോസിറ്റീവും.

സാക്കോ ചാൻ👱 :
ഇനിയെന്താണ് നടക്കുക ?

മിയോ ചാൻ 👲:
കോടിക്കണക്കിനു ഇലെക്ട്രോണുകൾ മേഘത്തിന്റെ കീഴ്ഭാഗത്തു കുമിഞ്ഞു കൂടിയിരിക്കുന്നു.ഇത് ഭൂമിയിലേക്ക് വരാൻ ശ്രമിക്കും.

സാക്കോ ചാൻ👱 :
അതെന്തിനാണ് ഭൂമിയിലേക്ക് വരുന്നത് ?

മിയോ ചാൻ👲 :
ഇനി പറയുന്ന പ്രതിഭാസം വളരെ പ്രാധാന്യം അർഹിക്കുന്നു.നെഗറ്റീവ് ചാർജ് കൈവന്ന മേഘം ഭൂമിയിൽ പോസിറ്റീവ് ചാർജ് ഉളവാക്കുന്നു.അഥവാ ഒരു ചാർജ് ചെയ്യപ്പെട്ട വസ്തു മറ്റൊരു വസ്തുവിനെ വിപരീത ചാർജ് ഉളവാക്കുന്നു.ഇവിടെ മേഘം നെഗറ്റീവ് ചാർജ് ആയതു കൊണ്ട് ഭൂമിയിൽ അത് പോസിറ്റീവ് ചാർജ് ഉണ്ടാക്കുന്നു.മേഘത്തിന്റെ കീഴ്ഭാഗത്തെ ചാർജ് പോസിറ്റീവ് ആണെങ്കിൽ ഭൂമിയിൽ നെഗറ്റീവും.ആദ്യം പറഞ്ഞ രീതിയാണ് (മേഘം നെഗറ്റീവ് )കൂടുതലായി സംഭവിക്കുന്നത്.

സാക്കോ ചാൻ👱 :
അതിനു ഭൂമിയും മേഘവും യാതൊരു കണക്ഷനും ഇല്ലല്ലോ.പിന്നെങ്ങനെ ചാർജാവും ?

മിയോ ചാൻ👲 :
അതാണ് ഞാൻ പ്രതിഭാസം എന്ന് പറഞ്ഞത്.മേഘത്തിലെ ഉയർന്ന ചാർജ് ഭൂമിയിലെ വസ്തുവിനെ വിപരീത ദിശയിൽ ചാർജ് ചെയ്യിക്കുന്നു.ഇതിനെ ചാർജ് ഇൻഡക്ഷൻ എന്ന് പറയും .

സാക്കോ ചാൻ 👱:
ഇതെങ്ങനെ മിന്നലാവുന്നു ?

മിയോ ചാൻ👲 :
ഈ വലിയ ചാർജ് വ്യൂഹം ഭൂമിയിലേക്ക് സഞ്ചരിക്കാനുള്ള കച്ചിത്തുരുമ്പാണ് നേരത്തെ ഭൂമിയിൽ നടന്നത്.എന്നുവെച്ചാൽ മേഘത്തിന്റെ ചാർജിനു വിപരീത ചാർജിൽ ഭൂമി ചാർജ് ചെയ്യപ്പെട്ടത്.ഭൂമിക്കും മേഘത്തിനും ഇടയിലെ ഈ ഉയർന്ന പൊട്ടൻഷ്യൽ വ്യത്യാസം കാരണം അന്തരീക്ഷം അയോണീകരിക്കപ്പെടുന്നു.

സാക്കോ ചാൻ👱 : അയോണീകരിക്കപ്പെടുമ്പോ അന്തരീക്ഷത്തിനു എന്ത് മാറ്റമാണ് സംഭവിക്കുന്നത് ?

മിയോ ചാൻ👲 :
അയോണീകരിക്കപ്പെട്ട അന്തരീക്ഷം വൈദ്യുതിയെ (ഇലെക്ട്രോണിനെ )കടത്തിവിടാൻ പാകത്തിലായി.സാധാരണ ഗതിയിൽ അന്തരീക്ഷം വൈദ്യുതിയെ കടത്തിവിടാറില്ല.ഉണ്ടെങ്കിൽ നമ്മുടെ പവർ ലൈൻ ഒക്കെ പ്ലാസ്റ്റിക് കൊണ്ട് മൂടി വെക്കണമായിരുന്നു.

സാക്കോ ചാൻ👱 :
അപ്പോൾ മേഘവും ഭൂമിയും തമ്മിൽ ഒരു ലോഹക്കമ്പി കണക്ട് ചെയ്തത് പോലെയായി.അല്ലെ ?

മിയോ ചാൻ👲 :
അതെ.തന്നെയുമല്ല അതിഭീകരമാം വിധം ഇലക്ട്രോണുകൾ ഡിസ്ചാർജ് ചെയ്യും.അവസഞ്ചരിക്കുന്ന പാതയിലെ വലിയ താപം കാരണം വായു ചുട്ടുപഴുത്തു പ്രകാശം തരുന്നു.അതാണ് മിന്നൽ.വളരെ നൈമിഷികമായ നടക്കുന്ന പ്രവർത്തനമാണ്.കണ്ണടച്ച് തുറക്കുന്നതിനു മുമ്പേ എല്ലാം നടന്നു കഴിയും.

സാക്കോ ചാൻ👱 :
അപ്പോൾ ഇടിനാദമോ?

മിയോ ചാൻ 👲:
ചൂടായ വായുപടലം ചുറ്റിലും അതിവേഗത്തിൽ സഞ്ചരിക്കുന്നു.അതിന്റെ അലയാണ് ഇടിനാദം.മിന്നലിന്റെ ദിശയിലൂടെ ഈ പ്രവർത്തനം തുടരുന്നു.അത് കൊണ്ട് ശബ്ദത്തിനു റോളിങ്ങ് എഫ്ഫക്റ്റ് കിട്ടുന്നു.

സാക്കോ ചാൻ 👱;
ചാണകത്തിൽ ഇടിവാൾ വീണാൽ സ്വർണ്ണമാകും എന്ന് പറയാറുണ്ടല്ലോ

മിയോ ചാൻ👲 :
പൊന്നു സാക്കോ,ഇടിവാൾ എന്ന് പറയുന്ന സാധനം ഒരു സാങ്കല്പികം മാത്രമാണ്.കത്തിയമരുന്ന വായു യൂപം വാളായോ,ഗോളമായോ തോന്നുന്നു എന്ന് മാത്രം.ഇതൊക്കെ സെക്കന്റിന്റെ ആയിരം അംശത്തിൽ നടക്കുന്ന പ്രവർത്തികളാ.പിന്നെങ്ങനെയാ ചാണകത്തിൽ ഇടുക !!ഇനി ചാണകത്തിൽ നേരെ ’വാൾ ’ വീണാലും ഒന്നും സംഭവിക്കാൻ പോണില്ല.

സാക്കോ ചാൻ 👱
:ഇത്രയേ ഉള്ളൂ !!
പിന്നെ മേഘത്തിൽ ഇപ്പോഴും നെഗറ്റീവ് ചാർജ് തന്നെയാവുമോ ?

മിയോ ചാൻ👲 :
ആവണമെന്നില്ല.ചില സാഹചര്യത്തിൽ മേഘത്തിന്റെ താഴ്ഭാഗത്തു പോസിറ്റീവും മുകൾ ഭാഗത്തു നെഗറ്റീവും കാണാറുണ്ട്.അപ്പോഴും മിന്നലിന്റെ അടിസ്ഥാന പ്രവർത്തനങ്ങൾക്ക് മാറ്റമൊന്നുമില്ല.അനിസ്ചതത്വം നിറഞ്ഞ പ്രതിഭാസം ആയതു കൊണ്ട് പഠനം ഇപ്പോഴും പൂർത്തിയായിട്ടില്ല.

Lightning Fall
Lightning Fall

സാക്കോ ചാൻ👱 :
മിന്നലിന്റെ അപകടങ്ങൾ എമ്പാടും കേട്ടിട്ടുണ്ട് .എന്തെങ്കിലും ഉപകാരം ഇടിമിന്നല് കൊണ്ട് ഉണ്ടോ ?

മിയോ ചാൻ👲 :
അന്തരീക്ഷത്തിലെ നൈട്രജനെ സസ്യങ്ങൾക്ക് ഉപയോഗിക്കാൻ പാകത്തിൽ പരിവർത്തനം ചെയ്യുന്നതിന് മിന്നലിനു റോൾ ഉണ്ട്.

സാക്കോ ചാൻ👱:
മിന്നലെടുത്തു കുറച്ചു കഴിഞ്ഞാണല്ലോ ഇടി നാദം ഉണ്ടാകുന്നത് ?അതെന്താ ?

മിയോ ചാൻ 👲:
രണ്ടും ഏകദേശം ഒരേ സമയം നടക്കുന്നു.പക്ഷെ പ്രകാശത്തിനു വേഗത വളരെ കൂടിയതിനാൽ ആദ്യം മിന്നലും പിന്നെ ഇടിയും കേൾക്കുന്നു.

സാക്കോ ചാൻ👱 :
എന്തുമുന്കരുതൽ ആണ് എടുക്കേണ്ടത് ?

മിയോ ചാൻ👲 :
ഒറ്റപ്പെട്ടതും തുറസ്സായതുമായ സ്ഥലത്തു നിൽക്കാതിരിക്കുക.വലിയ മരത്തിന്റെ ചുവട്ടിൽ നിൽക്കാതിരിക്കുക.ഇലക്ട്രിക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കുക ,ലോഹഭാഗങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കുക.കുന്നിൻമുകളിൽ(സമതലത്തിൽ നിന്നും ഉയർന്ന ഭാഗത്താണെങ്കിൽ) സുരക്ഷിതമായ സ്ഥലത്തേക്ക് മാറുക .(ഒറ്റപ്പെട്ടതും ഉയർന്നതുമായ പ്രദേശത്തു നേരത്തെ പറഞ്ഞ പോലെ ചാർജ് induce ചെയ്യപ്പെടുകയും,മിന്നലിലേക്കു ’ലീഡർ ’ ആയി വർത്തിക്കുകയും ചെയ്യും.പല അധ്യാപകരും വേണ്ടത്ര മിന്നലിന്റെ ശാസ്ത്രത്തിൽ വലിയ ശ്രദ്ധ കൊടുക്കാത്തത്തിൽ ഈ പ്രതിഭാസം ചർച്ചയാവാറില്ല.എങ്കിലും നല്ലമാറ്റങ്ങൾ ഇപ്പോൾ ഉണ്ട്.

Mike and Sean
Sean and Mike

1975 ല്‍ സഹോദരങ്ങള്‍ ആയ മൈക്കും (18) ഷിനും (12) അമേരിക്കയില്‍ കേലിഫോര്നിയയിലെ മോരോ റോക്ക് എന്നാ വന്‍ ഗ്രാനൈറ്റ് കുന്ന് കയറുകയായിരിന്നു. അപ്പോള്‍ അവരുടെ മുടി പൊങ്ങി വരുന്നത് ശ്രദ്ധിച്ചത് . അപ്പോള്‍ എടുത്ത ഫോട്ടോയാണ് കൊടുത്തിട്ടുള്ളത്. അത് ഇടിമിന്നല്‍ ഏല്‍ക്കുന്നതിനു തൊട്ടുമുന്‍പാണെന്നു ഇവര്‍ അറിഞ്ഞില്ലാ.

ഇവര്‍ക്ക് ആ അപകടത്തില്‍ നിന്നും ജീവന്‍ തിരിച്ച് കിട്ടി. ഇവര്‍ ഇരുവര്‍ക്കും ഫോട്ടോ എടുത്ത ഇവരുടെ പെങ്ങള്‍ മേരിക്കും പൊള്ളല്‍ ഏല്‍ക്കേണ്ടിവന്നെങ്കിലും വലിയ ആപത്തൊന്നും സംഭവിച്ചില്ലാ.

ഇങ്ങനെ മുടി എഴുനേറ്റു നില്‍ക്കുന്നത് ഇടിമിന്നല്‍ വരാന്‍ സാധ്യത ഉണ്ടെന്നുള്ള മുന്നറിപ്പാണ്.