Categories
Article Geology History Nature

NEOWISE വാല്‍നക്ഷത്രം

Comet Neowise
Comet Neowise Captured on 19/07/2020 at 23:30 BST over England
©isittrue.science

Comet Neowise എന്ന വാല്‍നക്ഷത്രം (comet) 6800 വർഷം കൂടുമ്പോൾ നമ്മെ സന്ദർശിക്കുന്ന ഒരു ബഹിരാകാശ യാത്രികനാണ്. Neowise Cometന്റെ systematic designation അഥവാ ശാസ്ത്രീയ നാമം C/2020 F3 എന്നാണ്. NEOWISE എന്നത്‌ ആ വാല്‍നക്ഷത്രത്തെ കണ്ടെത്തിയ Wide field Infrared Survey Explorer (WISE) എന്ന NASAയുടെ ബഹിരാകാശ ടെലസ്കോപ്പിന്റെ ടീം ആണ്. 2020 മാർച്ച്‌ രണ്ടാം പകുതിയിൽ ആണു ഇതിനെ കണ്ടെത്തിയത്‌.

ഈ വാല്‍നക്ഷത്രത്തിന് ഏകദേശം 5 കിലോമീറ്റർ ചുറ്റളവുണ്ട്‌. 2020 ജുലൈ 23നു ഭൂമിയുടെ ഏകദേശം 10 കോടി കിലോമീറ്റർ അകലത്തിലൂടെ ഈ വാല്‍നക്ഷത്രം പോകും. അതിനു ശേഷം ഈ വാല്‍നക്ഷത്രം കൂടുതൽ അകന്ന് കൊണ്ടിരിക്കും ഭൂമിയിൽ നിന്ന്. ഇത്രക്കും അകലത്തിൽ ആണെങ്കിലും, ഈ വാല്‍നക്ഷത്രം സൂര്യന്റെ വെളിച്ചം കൊണ്ട്‌ രാത്രിയിൽ തെളിഞ്ഞു കാണാം നമ്മൾക്ക്‌. ഈ വാല്‍നക്ഷത്രം വടക്കന്‍ അര്‍ദ്ധഗോളത്തില്‍ (Northern Hemisphere) വടക്ക്-വടക്കുപടിഞ്ഞാറ് (North-NorthWest) ദിശയിൽ സൂര്യൻ അസ്തമിച്ച്‌ കഴിഞ്ഞ്‌ ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ്‌ തെളിഞ്ഞ്‌ വരും.

വാല്‍നക്ഷത്രങ്ങള്‍ ഉണ്ടായിരിക്കുന്നത്‌ പലതരംവാതകങ്ങളുടെ ഐസും പൊടിയും കൂടിയിട്ടാണു. വാല്‍നക്ഷത്രത്തിന് ആ വാൽ വരാൻ കാരണം, സൂര്യന്റെ താപവും വെളിച്ചവും ഏല്‍ക്കുമ്പോൾ എവയുടെ പുറത്തുള്ള പൊടിയും ഐസുയും സൂര്യന്റെ വെളിച്ചത്തിൽ ഉരുകി തെറിക്കുന്നതാണു. ഇവ എപ്പോഴും സൂര്യന്റെ ഏതിർ ദിശയിൽ ആണു കാണപെടുക. Comet Neowise-ന്റെ വാലിൽ സോഡിയം ഉള്ളതായി കാണപ്പെട്ടിട്ടുണ്ട്‌. ഇത്‌ ഈ വാല്‍നക്ഷത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ച്‌ നമ്മൾക്ക്‌ മനസ്സിലാക്കാൻ സഹായിക്കുന്നു.

Categories
Biology Evolution History Virus

Mothers day and Virus

May 10th Mothers day അല്ലെ. പരിണാമചരിത്രത്തിൽ ഏറ്റവും വലിയ മുന്നേറ്റങ്ങളിൽ ഒന്നാണു മാതൃസ്നേഹം. മാതൃസ്നേഹത്തിന്റെ ഏറ്റവും വലിയ പ്രതീകം ആണു അമിഞ്ഞപ്പാൽ.

സസ്തനികളിൽ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണു അമ്മിഞ്ഞപ്പാൽ ഉത്പാദിപ്പിക്കാൻ ഉള്ള കഴിവ്‌. വിയർപ്പ്‌ ഗ്രന്ഥികൾ ആണു പിന്നിട്‌ പാൽ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികൾ ആയത്‌ എന്ന് കാണിക്കുന്നു.

ആദ്യം മുട്ടകളിൽ ഈർപ്പം നിൽനിർത്താൻ ആണു വിയർപ്പിൽ മാറ്റം വന്നത്. സസ്തനികളുടെ പൂർവ്വികർ ഇട്ടിരുന്ന മുട്ടകൾക്ക്‌ സുഷിരങ്ങൾ ഉണ്ടായിരിന്നു. അവ‌ ചൂട്‌ തട്ടിയാൽ കേടായിപോകുമായിരിന്നു.
അത്‌ ഒഴിവാക്കാൻ ആദ്യം മുട്ടകളെ ഈ ദ്രാവകം ഉപകരിച്ചിരിന്നു. ഈ കഴിവു ഉണ്ടായിരുന്ന ജീവികളുടെ മുട്ടകൾക്ക്‌ ചൂട്‌ അതിജീവിക്കാൻ സാധിക്കുകയും അവ എണ്ണത്തിൽ കൂടുകയും ചെയ്തിരിന്നു.

എന്നാൽ ഈർപ്പം ഉള്ളിടത്ത്‌ ബേക്റ്റീരിയ ഉണ്ടാവാൻ സാധ്യത കൂടുതൽ ആണു. അത്‌ ഒഴിവാക്കാൻ ഈ വിയർപ്പിൽ Lysozyme എന്ന antibacterial പ്രോട്ടീൻ ഉണ്ടാകുവാൻ തുടങ്ങി.

[ഓർക്കുക ഒരു പ്രശനത്തിനു കൃത്യമായ ഉത്തരം കണ്ടെത്തുകയല്ല പ്രകൃതി പരിണാമത്തിലൂടെ നേടുന്നത്‌, മറിച്ച്‌ നിരവധി ഉത്തരങ്ങളിൽ നിന്ന് ഏറ്റവും അനുയോജ്യമായ ഉത്തരം ഉള്ള ജനിതകം പ്രകൃതിയിൽ അതിജീവിക്കുകയാണു ചെയ്യുന്നത്‌. ഇവിടെ Lysozyme എന്ന പ്രോട്ടീൻ ആണു നിരവധി ഉത്തരങ്ങളിൽ നിന്ന് പ്രകൃതിയിൽ മുട്ടകളെ അതിജീവിക്കാൻ സഹായിച്ചത്‌.]

എന്നാൽ lysozyme എന്ന പ്രോട്ടീനിൽ ഉണ്ടാകുന്ന ജീനിൽ നിന്ന് അൽപ്പം വ്യത്യാസം ഉണ്ടായാൽ ആണു alpha-lactalbumin എന്ന പ്രോട്ടീൻ ഉണ്ടാകുന്നത്‌. ഈ പ്രൊട്ടീൻ എല്ലാ breast milkൽ അടങ്ങിയിരിക്കുന്ന പോഷക അംശമാണു. അതായത്‌ ഈ anti bacterial ദ്രാവകം ഉണ്ടാകുന്ന ജനിതക ഭാഗത്തിലെ ചെറിയ ജനിതക വ്യതിയാനം ആണു ഈ അമിഞ്ഞപ്പാലിന്റെ തുടക്കം.

Lysozyme on the left + alpha-lactalbumin on the right

Reference:

https://link.springer.com/article/10.1007/BF02101195

ഈ വ്യതിയാനം സംഭവിച്ചത്‌ മില്ല്യൺസ്‌ വർഷങ്ങൽ മുൻപാണു. ഈ ജനിതക മാറ്റം ആ കഴിവു കിട്ടിയ ജീവികൾക്ക്‌ മുൻതൂക്കം നൽകി.

ഈ anti bacterial കഴിവിനോപ്പം പോഷകം നിറഞ്ഞ ഈ ദ്രാവകം ഒരുമിച്ച്‌ ഉത്പാദിപ്പിക്കാൻ സാധിക്കുന്നതായിരിന്നു ഈ ജനിതക വ്യതിയാനം.
പിന്നീട്‌ നിരവധി ചെറിയ പരിണാമങ്ങള്‍ വഴി ഈ കഴിവുകൾ വീണ്ടും വീണ്ടും പരിണമിച്ച്‌ പാലിലെ contents and composition മെല്ലെ മെല്ലെ മാറുകയും കൂടുകയുംചെയ്തു. കൂടാതെ ഈ പാൽ ഉത്പാദിപ്പിക്കാൻ കെൽപ്പുള്ള പ്രത്യേക ഗ്രന്ഥികൾ പരിണമിച്ചുണ്ടായി എന്നാണ് ഇപ്പൊഴുള്ള hypothesis.


[Apocrine വിയർപ്പ്‌ ഗ്രന്ഥിയിൽ നിന്നും ആകാം എന്നൊരു hypothesis കൂടിയുണ്ട്‌]

ആദ്യം ഉണ്ടായ ഈ കഴിവിൽ പ്രത്യേകിച്ച്‌ ഒരു breast ഉണ്ടായിരുന്നില്ലാ. ഈ ഉദാഹരണം ഇന്നും കാണാം..

Echidna (എക്കിഡ്ണ) എന്ന ജീവികൾ, മുട്ട ഇടുകയും പാൽ ചുരത്തുകയും ചെയ്യും. ഇവ പാൽ ചുരത്തുക വിയർപ്പ്‌ പോലെ ആണു. അവക്ക്‌ പ്രത്യേകിച്ച്‌ nipples പോലുമില്ലാ.

Echidna

അവയുടെ മുട്ട പോലും ഇവർ ഈ anti-bacterial പാലിൽ Echidna ശരീരത്തിലെ ഉറയിൽ പൊതിഞ്ഞു വെക്കും. മുട്ട വിരിഞ്ഞാൽ ഈ Echidna കുഞ്ഞ്‌ ഈ വിയർപ്പ് പോലെ വരുന്ന പാൽ കുടിക്കും അമ്മയുടെ സഞ്ചിയിൽ ഇരിന്ന്കൊണ്ട്‌. കുഞ്ഞുങ്ങളുടെ പുറത്ത്‌ മുള്ളുകൾ വരുന്നത്‌ വരെ Echidna തന്റെ സഞ്ചിയിൽ വളർത്തും. ബ്രൂഡ്‌ പൗച്ചുകളില്‍ നിന്നാണു മുലയൂട്ടുന്ന ആദ്യ രൂപം ഉണ്ടായത്‌. സസ്തനികളുടെ പൂർവ്വികർ ആയ Synapsids ഇത്‌ കണ്ടെത്തിയിട്ടുണ്ട്.

Fetus with Placenta

അടുത്ത പരിണാമ ചരിത്രം അമ്മമാരും കുട്ടിയും ആയുള്ള placenta എന്ന ജീവന്റെ ബന്ധത്തെ കുറിച്ചാണു. അത്‌ നൽകിയതോ, വൈറസ്സുകൾ ആണു.

മിക്ക ജീവികളുടെയും ജനിതകത്തിൽ (മനുഷ്യരുടെ അടക്കം) പല ഭാഗങ്ങളും വൈറസ്സുകളിൽ നിന്നാണു വന്നിട്ടുള്ളത്‌. വൈറസ്സുകൾ ഒരു ഹോസ്റ്റിനെ ആക്രമിച്ചാൽ അത്‌ കോശങ്ങളുടെ അകത്ത്‌ കടന്ന് വൈറസ്സിന്റെ ജനിതകം പകർത്തുവാൻ കൊടുക്കും. ഒരോ പകർപ്പും ഒരോ വൈറസ്സായി കോശത്തിന്റെ പുറത്തേക്ക്‌ വരുന്നു. ചിലപ്പോൾ ഈ വൈറസ്സിന്റെ ജനിതകത്തിന്റെ ചില ഭാഗങ്ങൾ ആ ജീവിയുടെ ജനിതകത്തിൽ കടന്ന് അതിന്റെ ഭാഗമാകുന്നു.


[ എല്ലാ വൈറസ്സുകളും ഇങ്ങനെ അല്ലാ, retrovirus എന്നൊരു വിഭാഗം വൈറസ്സുകൾ ആണു പരിണാമപരമായി ജനിതകം സംഭാവന ചെയ്യുക. ഈ റെറ്റ്രോവൈറസ്സുകൾക്ക്‌ നേരിട്ട്‌ പ്രോട്ടീൻ ഉണ്ടാക്കുവാൻ കഴിവില്ലാ, ആയതിനാൽ DNA യിൽ നിന്ന് RNA ഉണ്ടാക്കി, അതിൽ നിന്ന് Protein ഉണ്ടാക്കുന്നു. അപ്പൊൾ ചില സന്ദർഭങ്ങളിൽ അവയുടെ ജനിതകം ഹോസ്റ്റ്‌ കോശങ്ങളിൽ അകപ്പെട്ട്‌ പോകുന്നു.]

Koala

അതിനു ഒരു ഉദാഹരണം ആണു Australiaയിൽ കാണുന്ന Koala (കൊഅല) ഇവയിൽ നാശം വിതച്ചത ഒരു retrovirus ആണു. കൊഅലയുടെ sperm അഥവാ eggൽ ഈ വൈറസ്സ്‌ അക്രമത്തിൽ അതിന്റെ ജനിതകം കൈമാറുന്നു. പിന്നിട്‌ ഈ sperm/egg ഒരു കൊഅല ആകുംബൊൾ അതിന്റെ ജനിതകത്തിൽ ഈ retroviruses ഭാഗങ്ങൽ വരുന്നു.

എന്നാൽ ഈ ജനിതക ഭാഗം activate ആകാത്തിടത്തോളം മാറ്റങ്ങൾ ഒന്നും ഇല്ല.
പക്ഷെ ജനിതകത്തിന്റെ ഈ ഭാഗം activate ആകുംബൊൾ മറ്റു പിൻഗാമികൾക്ക്‌ ഈ മാറ്റങ്ങൾ പ്രകടം ആകും.

ഈ മാറ്റങ്ങൾ ഗുണമാകാം ദോഷമാകാം ആ ജീവിക്ക്‌ ആ പരിതസ്ഥിതിക്ക്‌. കൊഅലയുടെ കാര്യത്തിൽ അത്‌ ദോഷമായി. ഈ ജനിതക ഭാഗം കാരണം കൊഅലകളിൽ AIDS പോലെ ഒരു അവസ്ഥ പിടിപെട്ടു

References:

https://www.scientificamerican.com/article/what-a-koala-virus-tells-us-about-the-human-genome/

https://www.nytimes.com/2017/10/04/science/ancient-viruses-dna-genome.amp.html

ഇനി വിഷയത്തിലേയ്ക്ക് വരാം..

മുട്ടയിട്ടിരുന്ന ജീവികൾ ആയിരിന്നു പണ്ട്‌ മിക്കതും.
എന്നാൽ അതിന്റെ ദോഷം എന്തെന്നാൽ മുട്ടകൾ മറ്റു predatorsനു എളുപ്പം ഭക്ഷിക്കാവുന്ന ഒരു സ്രോതസ്സ്‌ ആയിരിന്നു.
ഇങ്ങനെ ഒരു ജീവിയായിരിന്നു Juramaia (ജുറമയിയ , ചൈനയിൽ നിന്നുള്ള ജുറാസ്സിക്ക്‌ അമ്മ എന്നാണു ഈ വാക്കിന്റെ ഇതിനർത്ഥം)
ഈ ജീവിയുടെ പൂർവ്വികരെ ഒരു retrovirus അക്രമിച്ചിരിന്നു. ആ വൈറസ്സിന്റെ ജനിതകത്തിന്റെ ഒരു ഭാഗം ആയിരിന്നു PEG10 gene.

Juramaia Fossil

ഈ ജനിതകം ആ ജുറമയിയുടെ പ്രത്യുൽപ്പാദന കോശത്തിനെ അക്രമിക്കുകയും ആ ജീവിയുടെ ജനിതകത്തിന്‍റെ ഭാഗമാവുകയും ചെയ്തു. ഇത്‌ ആ വൈറസ്സ്‌ ആ ജീവിയുടെ ഏതെങ്കിലും പൂർവ്വികരുടെ പ്രത്യുൽപ്പാദന കോശത്തിനെ അക്രമിച്ചപ്പൊൾ ബാക്കി വെച്ച കാരണമാകാം. അങ്ങിനെ PEG10 gene ജുറമയിയുടെ അടുത്ത തലമുറകളിൽ കൈമാറുകയും ചെയ്തു.

Reference

https://www.sciencedaily.com/releases/2019/10/191010113231.htm

ഈ ജീൻ വൈറസ്സിൽ വലിയ ഒരു കാര്യം ചെയ്യുന്നുണ്ട്‌.ഈ വൈറസ്സ്‌‌ അക്രമിക്കുന്ന ഹോസ്റ്റിന്റെ പതിരോധ അക്രമങ്ങളിൽ ആ വൈറസ്സിനെ രക്ഷിക്കുന്ന പണിയാണു ഈ PEG10 ജീനിനുള്ളത്‌. ഒരു കവചം പോലെ.

എന്നാൽ ഈ ജനിതകം കൈവരിച്ച ജുറമയിയുടെ‌ പിന്നീട്‌ വന്ന ഒരു പിൻഗാമിയിൽ പ്രകടം ആയി. ആ PEG10 ജീൻ ആ ജീയിയുടെ മുട്ടയുണ്ടാകുന്ന കഴിവിനു പകരം അണ്ഡത്തിനോട്‌ ചേർന്ന് ഒരു പ്രതലം ഉണ്ടായി. ആ പ്രതലത്തിന് അമ്മയുടെ പ്രതിരോധ കോശങ്ങളിൽ നിന്ന് ആ കുട്ടിയെ രക്ഷിക്കുവാൻ സാധിച്ചു. PEG10 ജീൻ ഗർഭധാരണം സാധ്യമാക്കിയതിൽ വലിയ പങ്കുണ്ട്‌. കാരണം placentaയുടെ അമ്മയുമായിട്ടുള്ള ബന്ധത്തിന്റെ സങ്കീര്‍ണ്ണ ഭാഗം ആയ labyrinth ഉണ്ടാകുവാൻ ഈ ജീൻ വേണം.

Reference

http://atlasgeneticsoncology.org/Genes/GC_PEG10.html


ഈ ജീൻ ഇല്ലാതെ ഒരു എലിയെ ഗർഭം ധരിപ്പിച്ച്‌ നോക്കിയ പരീക്ഷണങ്ങളിൽ ഇത്‌ വ്യക്തമായി.

Mouse Embryo without PEG10

ഈ കഴിവു നേടിയതോടെ ഉദരത്തിൽ കുട്ടിയെ വളർത്തുന്ന ആദ്യ കഴിവു കൈവരിച്ച ജീവിയായി ജുറമയിയ.

പിന്നിട്‌ വന്ന കുറേ ജനിതക മാറ്റങ്ങൾ വഴി ഈ കഴിവു വർദ്ധിക്കുകയും പരിപൂർണ്ണ ഗർഭം വഹിക്കുവാൻ ഉള്ള കഴിവു നേടുകയും ചെയ്തു മറ്റു പിന്മുറ സ്പീഷീസുകൾ, നമ്മുടെ ഹോമോ ജീനസ്‌ അടക്കം

ഈ ആദ്യ ഗർഭംധരിച്ച Juramaia എന്ന എലിയെ പോലെ ഇരിക്കുന്ന ജീവിയാണു നമ്മുടെ ഒക്കെ പൊതുവായ അമ്മ

Juramaia Pregnant

Special Thanks to Ashish Jose Ambat for the review.

Categories
Article Biology Evolution Geology History Nature

(മനുഷ്യപരിണാമം മാറ്റിയെഴുതാത്ത) ഒരു ഫോസില്‍!

ഒരു മലയാളം പത്രത്തില്‍ സയന്‍സുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രസിദ്ധീകരിക്കപ്പെടുന്നു എങ്കില്‍ അത് കടുത്ത അബദ്ധമായിരിക്കാനാണ് സാധ്യതയേറെയും എന്ന സാഹചര്യമാണുള്ളത്.1,2,3,4,5,6,7 ഇത്തരം അബദ്ധങ്ങളുടെ നീണ്ട നിരയിലേക്ക് ചേരുന്ന അടുത്ത വമ്പന്‍ അബദ്ധമാണ് മാതൃഭൂമിയില്‍ വന്ന ഈ വാര്‍ത്ത.8 ‍(ചിത്രം കാണുക)

പരിണാമമോ ഐന്‍സ്റ്റൈന്റെ സിദ്ധാന്തമോ മറ്റെന്തെങ്കിലും സായന്‍സിക ധാരണയോ “അട്ടിമറിച്ചു” എന്ന് വന്നാലെ അത് വാര്‍ത്തയാകൂ; പക്ഷേ, സയന്‍സ് അട്ടിമറികളിലൂടെ മുന്നോട്ട് പോകുന്ന ഒന്നാണ് എന്നത് വളരെ വലിയൊരു അബദ്ധ ധാരണയാണ്.9 അടിവച്ചടിവച്ച് പതിയെ, സസൂക്ഷ്മം മുന്നോട്ട് പോകുന്ന ഒരു പദ്ധതിയാണ് സയന്‍സ്. ഈ പദ്ധതിയില്‍ നിന്ന് വാര്‍ത്തകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ പറ്റുന്ന അബദ്ധങ്ങളുടെ മകുടോദാഹരണമാണിത്. വസ്തുതകളുടെ വെളിച്ചത്തില്‍ ഈ വാര്‍ത്തയിലെ അവകാശവാദങ്ങളെ ഒന്ന് പരിശോധിക്കാം.“മനുഷ്യപരിണാമം മാറ്റിയെഴുതുന്ന ഫോസില്‍” എന്നവകാശപ്പെടുന്ന ഈ ലേഖനത്തിലെ അവകാശവാദങ്ങള്‍ പരിശോധിക്കും മുന്‍പ് നമുക്ക് ശരിയായ സായന്‍സിക വസ്തുതകളിലേക്ക് പോകാം. വസ്തുതകളറിഞ്ഞാല്‍ നമുക്ക് അബദ്ധങ്ങളെ കുറേക്കൂടി സുഗമമായി മനസിലാക്കാന്‍ കഴിയൂമല്ലോ?

MRD Skull
MRD തലയോട്ടി (Credit: Dale Omori/Cleveland Museum of Natural History)

“ഇത്തിയോപ്പിയയിലെ വോറസനോ-മൈലില്‍ നിന്നുള്ള മുപ്പത്തിയെട്ട് ദശലക്ഷം വര്‍ഷം പഴക്കമുള്ള ഹോമിനിഡ് തലയോട്ടി” (A 3.8-million-year-old hominin cranium from Woranso-Mille, Ethiopia) എന്നാണ് ഈ ചര്‍ച്ചയ്ക്ക് കാരണമായ സായന്‍സിക പേപ്പറിന്റെ തലക്കെട്ട്.10 28 ആഗസ്റ്റ് 2019-ന് നേച്ചര്‍ (Nature)ജേണലിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരിണാമം തിരുത്തിയെഴുതുന്ന ഒന്നാണ് എങ്കില്‍ അതിന് തലക്കെട്ടില്‍ ചേര്‍ക്കാനും മാത്രം പോലും ഗൗരവം സയന്റിസ്റ്റുകള്‍ക്ക് തോന്നിയില്ല!

ഈ പേപ്പറിന്റെ പ്രസക്തി മനസിലാകണം എങ്കില്‍ ആസ്ട്രലോപിത്തക്കസ് (Australopithecus) എന്ന മനുഷ്യപൂര്‍വ്വികരുടെ കൂട്ടത്തെ പറ്റിയുള്ള സയന്‍സിന്റെ മുന്‍ അനുമാനങ്ങളെന്തായിരുന്നു എന്നറിയണം. (ഉള്ളത് പറഞ്ഞാല്‍ ഇത്രയും ബോറാണിത്; ആ മേഖലയിലുള്ളവര്‍ക്ക് ആവേശമുണ്ടാക്കേണ്ട, മറ്റുള്ളവര്‍ക്ക് ഒരു പ്രസക്തിയുമില്ലാത്ത ഒരു കണ്ടുപിടുത്തം) ആസ്ട്രലോപിത്തക്കസ് അനമെന്‍‍സിസ് (Australopithecus anamensis) എന്ന സ്പീഷീസ് വംശനാശം വന്ന ശേഷമാണ് അസ്ട്രലോപിത്തക്കസ് അഫാറെന്‍സിസ് ഉണ്ടായതെന്നാണ് (Australopithecus afarensis) ഉത്ഭവിച്ചത് എന്നായിരുന്നു മുന്‍ ഫോസിലുകള്‍ സൂചിപ്പിച്ചിരുന്നത്.11 ആ തെളിവുകളിലൂന്നി ഈ വിഷയത്തിലുള്ള സയന്റിസുകളുടെ അനുമാനം. A.അനമെന്‍സിസ് (A. അസ്ട്രലോപിത്തക്കസ് എന്നതിന്റെ ചുരുക്കെഴുത്ത്) A.അഫാറെന്‍സിസിന്റെ പൂര്‍വ്വിക സ്പീഷീസ് ആയിരുന്നിരിക്കാം, A.അനമെന്‍സിസ് രൂപമാറ്റം സംഭവിച്ചാണ് A.അഫാറെന്‍സിസ് ഉണ്ടായത്, എന്നായിരുന്നു.12

Skull Comparison
തലയോട്ടികളുടെ താരതമ്യം (Credit: Nature)

ഇനി നമുക്ക് പുതിയ പേപ്പറിലേക്ക് വരാം: വോറസനോ-മൈലില്‍ നിന്ന് ലഭിച്ച തലയോട്ടി A.അനമെന്‍സിസ് സ്പീഷിസില്‍ പെടുന്നതാണ് എന്ന അവലോകനമാണ് പേപ്പറിന്റെ സിംഹഭാഗം. ഈ നിഗമനത്തിന് ശേഷം, പ്രസ്തുത തലയോട്ടി (MRDഎന്നാണിതിനെ വിളിക്കുന്നത്) A.അഫാറെന്‍സിസിന്റെ തലയോട്ടിയുടെ രൂപത്തില്‍ നിന്ന് വളരെയധികം വ്യത്യസ്തമാണ് എന്നതുകൂടി ഈ പേപ്പറില്‍ സയന്റിസ്റ്റുകള്‍ കൂട്ടിച്ചേര്‍ക്കുന്നു. അതുകൊണ്ട് തന്നെ MRD തലയോട്ടി ഉള്‍പ്പെടുന്ന സമൂഹം A.അഫാറെന്‍സിസ് ആയി മാറിയിട്ടുണ്ടാകാനുള്ള സാധ്യത കുറവാമാണ്. മാത്രമല്ല, A.അഫാറെന്‍സിസ് ഫോസിലുകള്‍ 3.9ദശലക്ഷം കൊല്ലം പ്രായമുള്ളവ വരെ കണ്ടെത്തിയിട്ടുണ്ട്. (ഇത് ഈ പേപ്പറിലെ പുതിയ കണ്ടുപിടുത്തമല്ല) അതായത്, 3.8ദശലക്ഷം പഴക്കമുള്ള MRD-യുടെ സമൂഹം രൂപമാറ്റം വന്നല്ല A.അഫാറെന്‍സിസ് ഉണ്ടായത് എന്ന് നിഗമിക്കാവുന്നതാണ്.അതുകൊണ്ട് A.അനമെന്‍സിസിന്റെ എല്ലാ സമൂഹങ്ങള്‍ക്കും മാറ്റം വന്നല്ല A.അഫാറെന്‍സിസ് ഉണ്ടായത്. ഇത്, ഇത് മാത്രമാണ് ഈ പേപ്പറിന്റെ പ്രസക്തി.

Fossil of Hominid
Fossil of Hominid

പക്ഷേ, A.അനമെന്‍സിസിന് മറ്റ് സമൂഹങ്ങളും ഉണ്ടായിരുന്നു;അതുകൊണ്ട് തന്നെ A.അനമെന്‍സിന്റെ ഒരു സമൂഹം പരിണമിച്ചാകാം A.അഫാറെന്‍സിസ് ആയി മാറിയത് എന്നതിന് എതിരല്ല ഈ കണ്ടുപിടുത്തം. പേപ്പറില്‍ തന്നെ ഇത് പറയുന്നുണ്ട്: “MRD-യും വോറസനോ-മൈലില്‍ നിന്നുള്ള മറ്റ് കണ്ടുപിടുത്തങ്ങളും A.അനമെന്‍സിസും ആഫാറെന്‍സിസും തമ്മിലുള്ള പൂര്‍വ്വിക-പിന്‍ഗാമി ബന്ധം തെറ്റെന്ന് തെളിയിക്കുന്നതല്ല .” (“…MRD and other discoveries from Woranso-Mille do not falsify the proposed ancestor–descendant relationship between A. anamensis and A. afarensis…”) വോറസനോ-മൈലില്‍ ജീവിച്ചിരുന്ന A.അനമെന്‍സിസ് സമൂഹം A.അഫാറെന്‍സിസിന്റെ പൂര്‍വ്വികരല്ല; അതാണ് പരമാവധി നിഗമിക്കാവുന്ന കാര്യം. ഇതിനോട് എല്ലാ സയന്റിസ്റ്റുകളും യോജിക്കുന്നുമില്ല കെട്ടോ! സയന്‍സ് മുന്‍പ് പറഞ്ഞതുപോലെ പതുക്കെയുള്ള ഒരു പ്രക്രിയയാണ്.13

ഇനി, മറ്റൊരു ചെറിയ കൗതുകം കൂടി ഇതിലേക്ക് ചേര്‍ക്കാവുന്നതാണ്. വാര്‍ത്തകളിലും മറ്റുമായി പ്രശസ്തമായ “ലൂസി”ഒരു A.അഫാറെന്‍സിസ് ഫോസിലാണ്. അതായത്, “ലൂസിയുടെ പൂര്‍വ്വികരുടെ രഹസ്യങ്ങള്‍ വെളിപ്പെടുന്നു” എന്നൊരു തലക്കെട്ട് അബദ്ധമാകില്ലെന്ന് സാരം! (തെറ്റുകള്‍ വരുത്താതെ തന്നെ കൗതുകം ജനിപ്പിക്കാന്‍ കഴിയുമെന്നതിന്റെ ഒരുദാഹരണമാണിത്)വസ്തുതകള്‍ കഴിഞ്ഞു. ഇനി മാതൃഭൂമിയുടെ ഭാവനാലോകത്തേക്ക് കടക്കാം. ഒരോ പ്രസ്താവനകളായി എടുത്ത് വസ്തുതാപരിശോധന നടത്തുകയേ വഴിയുള്ളൂ. പല വരികളിലും ഒരുപാടൊരുപാട് അബദ്ധങ്ങള്‍ തിങ്ങി നിറഞ്ഞാണിരിക്കുന്നത്”‘ലൂസി’ എന്ന പേരില്‍ പ്രസിദ്ധമായിത്തീര്‍ന്ന നിലവിലെ ഏറ്റവും പഴക്കം ചെന്ന ഫോസിലിന്റെയും മുന്‍ഗാമിയാണ് ഈ ഫോസില്‍ എന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്.”

Lucy
ലൂസി കണ്ടുപിടിച്ചയാള്‍ക്കൊപ്പം (Morton Beebe/Corbis)

അഫറെന്‍സിസിന്റെ തന്നെ ഏറ്റവും പഴക്കമുള്ളത് 39ലക്ഷമാണ് എന്ന് മുന്‍പേ പറഞ്ഞല്ലോ? ലൂസി “ഏറ്റവും പഴക്കം ചെന്നത്” ഒന്നുമല്ല. താരമ്യേന വളരെ നന്നായി സംരക്ഷിക്കപ്പെട്ട,അസ്ഥികൂടത്തിന്റെ പല ഭാഗങ്ങള്‍ ഉള്ള ഒരു ഫോസില്‍ ആയതുകൊണ്ടാണ് ലൂസിക്ക് പ്രാധാന്യമുള്ളത്.14 32 ലക്ഷം പ്രായമുള്ള ലൂസിയേക്കാളും പഴക്കമുള്ളതാണ് MRD എന്നത് വസ്തുതയാണ്.“മനുഷ്യന്റെ പൂര്‍വികര്‍ മരങ്ങളില്‍നിന്നു നിലത്തിറങ്ങി രണ്ടുകാലില്‍ നടക്കാനാരംഭിച്ച കാലത്താണ് എം.ആര്‍.ഡി. എന്നു പേരിട്ടിരിക്കുന്ന ഈ ആദിമ മനുഷ്യന്‍ ജീവിച്ചിരുന്നതെന്നാണ് കരുതപ്പെടുന്നത്.”

60 ലക്ഷം കൊല്ലം മുന്‍പ് വരെ മനുഷ്യപൂര്‍വ്വികര്‍ രണ്ട് കാലില്‍ നടന്നിരുനന്തിന് തെളിവുണ്ട്.12 60 ലക്ഷവും 38ലക്ഷവും ഒരേ കാലത്താണോ അല്ലയോ എന്നത് നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം. പിന്നെ, ഇവിടെ ഭാഷ കൊണ്ട് ഒരു കളി കൂടിയുണ്ട്. “ആദിമ മനുഷ്യന്‍” എന്ന് A.അനമെന്‍സിനെ വിളിച്ചുകൊണ്ട് മറ്റ് സ്പീഷീസുകളെ “മനുഷ്യന്റെ പൂര്‍വ്വികര്‍” എന്ന് വിളിക്കുന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. എല്ലാ ആസ്ട്രലോപിത്തക്കസ് സ്പീഷീസുകളേയും പോലെ തന്നെ നമ്മുടെ പൂര്‍വ്വിക ബന്ധുക്കള്‍ മാത്രമാണ് A.അനമെന്‍സിസും.15 MRD പെടുന്ന A.അനമെന്‍സിസ് വിഭാഗവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല.16“ആസ്ട്രലോപിതെക്കസ് വംശത്തിലെ ആദ്യകണ്ണിയാണ് എം.ആര്‍.ഡി. എന്നാണ് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നത്.”പേപ്പറില്‍ തന്നെ MRD-യിലും പഴക്കമുള്ള A.അഫാറെന്‍സിസ് ഫോസിലുകള്‍ ഉണ്ടെന്ന് പറഞ്ഞത് ഓര്‍മ്മയുണ്ടാകുമല്ലോ?(ഈ വാര്‍ത്തയെഴുതിയയാള്‍ അത് കണ്ടിട്ട് പോലുമില്ല എന്നത് വ്യക്തമാണിവിടെ) A.അനമെന്‍സിസിന്റെ തന്നെ 42 ലക്ഷം പഴക്കമുള്ള ഫോസിലുകളുണ്ട്.17 അതുകൊണ്ട് തന്നെ. MRD ആദ്യ കണ്ണി എന്ന് പറയുന്നത് വലിയ അബദ്ധമാണ്. പക്ഷേ,A.അനമെന്‍സിസ് ആസ്ട്രലോപിത്തക്കസ് വിഭാഗത്തിലെ ആദ്യ സ്പീഷീസ് ആയിരുന്നിരിക്കാന്‍ സാധ്യതയുണ്ട്.“മനുഷ്യപരിണാമം നേര്‍രേഖയിലാണെന്ന സിദ്ധാന്തം ഇതോടെ പൊളിച്ചെഴുതേണ്ടി വരും. ഒരു സ്പീഷിസ് അപ്രത്യക്ഷമാകുന്നതോടെയാണ് അടുത്തതു പ്രത്യക്ഷപ്പെടുന്നതെന്നായിരുന്നു ഈ സിദ്ധാന്തമനുസരിച്ചുള്ള കാഴ്ചപ്പാട്.”

Evoution Tree by Darwin
ഡാര്‍വിന്‍ വരച്ച “പരിണാമ മരം”

ഇങ്ങനെയൊരു സിദ്ധാന്തമില്ല എന്നത് എല്ലാവര്‍ക്കും അറിയാമെന്ന് കരുതുന്നു.6 ഡാര്‍വ്വിന്‍ പോലും പരിണാമം ഒരു മരം പോലെ ആണെന്നാണ് സിദ്ധാന്തിച്ചത്. അതായത്, ഒരുകാലത്തും പരിണാമം നേര്‍വര ആണെന്ന് സിദ്ധാന്തമുണ്ടായിരുന്നില്ല. പരിണാമം മനസിലാകാത്ത കുറച്ചധികമാളുകള്‍ ലളിതമാക്കിയോ വിമര്‍ശിച്ചോ ഉണ്ടാക്കിവച്ച ഒരു വികലമായ ആശയമാണ് നേര്‍രേഖാ പരിണാമം.A.അനമെന്‍സിസ് പൂര്‍ണ്ണമായും A.അഫാറെന്‍സിസ് ആയി മാറിയില്ല എന്ന വളരെ സാങ്കേതികമായ ഒരു തിരുത്തിനെ ആണ് ഇങ്ങനെ എഴുതിയത് എങ്കില്‍ ഇത് വളരെ തെറ്റിദ്ധാരണാജനകമാണ്.A.അനമെന്‍സിസോ A.അഫാറെന്‍സിസോ നമ്മുടെ നേര്‍ പൂര്‍വ്വികര്‍ ആണെന്നത് പോലും ഉറപ്പല്ല.17 നമ്മുടെ പൂര്‍വ്വിക ബന്ധുക്കളുടെ വൈവിധ്യത്തെ പറ്റി സയന്‍സ് നടത്തുന്ന ചര്‍ച്ചകളെ ഇങ്ങനെ വളച്ചൊടിക്കുന്നത് ശരിയല്ല.

മാത്രമല്ല, ഒരു സ്പീഷീസിന് രൂപമാറ്റം വന്ന് മറ്റൊന്നാകാം എന്ന പൊതു ആശയത്തിനെ (അനാജെനസിസ് എന്ന് പറയും)ഇത് പൂര്‍ണ്ണമായും തെറ്റെന്ന് തെളിയിക്കുന്നുമില്ല. ഈ ഒരു ഉദാഹരണത്തില്‍ പൂര്‍ണ്ണമായും അതല്ല സംഭവിച്ചത് എന്ന് മാത്രം.അനാജെനസിസ് പരിണാമത്തിന്റെ ഒരുപാട് പ്രക്രിയകളിലൊന്ന് മാത്രമാണ്; ചിലപ്പോള്‍ ഇതാകാം എന്ന് മാത്രം.18“വിവിധ ആദിമ മനുഷ്യവംശങ്ങള്‍ ഒരേ കാലഘട്ടത്തില്‍ ജീവിച്ചിരുന്നെന്ന് തെളിഞ്ഞതോടെ ഇതില്‍ ഏതു വിഭാഗത്തില്‍നിന്നാണ് ആധുനിക മനുഷ്യന്റെ പൂര്‍വികരായ ഹോമോസാപിയന്‍സ് പരിണമിച്ചതെന്ന ചോദ്യത്തിനുമുമ്പില്‍ ഉത്തരംമുട്ടിയിരിക്കയാണ് ശാസ്ത്രലോകം.”

Homo Genus
ഹോമോ ജീനസിന്റെ പരിണാമവഴി

പരിണാമം നേര്‍രേഖ അല്ലാത്തതുകൊണ്ട് ഈ ചോദ്യത്തിന് മുന്നില്‍ സയന്‍സിന് ഒട്ടുമേ പകച്ചുനില്‍ക്കേണ്ട കാര്യമേ ഇല്ല.ആസ്ട്രലോപിത്തക്കസ് കൂട്ടത്തില്‍ നിന്ന് ഇഴ പിരിഞ്ഞ് പോന്ന ഒരു ചില്ലയുടെ ഭാഗമാണ് മനുഷ്യര്‍.മാത്രമല്ല, ലോകത്തൊരു ശാസ്ത്രജ്ഞരും ഒരു ചോദ്യത്തിന് മുന്നില്‍ മുട്ടി നില്‍ക്കാനോ പകയ്ക്കാനോ പോകുന്നില്ല. ജീവിതം മുഴുവന്‍ സങ്കീര്‍ണ്ണമായ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ഉഴിഞ്ഞുവച്ചിരിക്കുന്നവര്‍ക്ക് പുതിയ ചോദ്യങ്ങള്‍ ആവേശമാണ്. സയന്‍സുമായി, ആ ലോകവുമായി നമ്മുടെ മാധ്യമലോകം എത്രമാത്രം വേറിട്ട് കിടക്കുന്നു എന്നതിന്റെ തെളിവാണിത്.

“കുതുകകരം” (“It’s a very interesting claim,”) എന്നാണ് ഒരു ശാസ്ത്രജ്ഞന്‍ ചര്‍ച്ചാവിഷയമായ പേപ്പറിനെ പറ്റി പറയുന്നത്.14 അതാണ് സയന്‍സ് ലോകത്തിന്റെ ഇത്രയും ചെറിയൊരു മാറ്റത്തിനോടുള്ള പ്രതികരണം. പുതിയ ചോദ്യങ്ങള്‍ വരുന്നതിനോടോപ്പം കൗതുകവും ആവേശവും കൂടുന്ന ഒരു കൂട്ടരാണ് സയന്റിസ്റ്റുകള്‍!മനുഷ്യ പരിണാമത്തിന്റെ ചിത്രത്തില്‍ കാര്യമായ ഒരു മാറ്റവും വരുത്താത്ത, എന്നാല്‍ ശാസ്ത്രജ്ഞര്‍ക്ക് വളരെയധികം കൗതുകമുണ്ടാക്കുന്ന ഒരു കണ്ടുപിടുത്തം മാത്രമാണിത്. രണ്ട് സ്പീഷീസുകള്‍ ഒരേ സമയത്തുണ്ടായിരുന്നിരിക്കാം;അവയിലൊരു സമൂഹം എന്തായാലും മറ്റേ സ്പീഷീസ് ആയിട്ടുണ്ടായിരുന്നില്ല. അതില്‍ നിന്ന് ഒട്ടും കൂടുതലില്ല ഇവിടെ, ഒട്ടും കുറഞ്ഞിട്ടും ഇല്ല. ഇത്രമാത്രം.മലയാളം പത്രങ്ങളില്‍ പണിയെടുക്കുന്നവര്‍ ഏറ്റവും കുറഞ്ഞത് ഗൂഗിള്‍ യന്ത്രം നേര്‍ദിശയില്‍ കറക്കാന്‍ പഠിക്കുമെന്ന വിദൂരമായ പ്രതീക്ഷയില്‍ നിര്‍ത്തുന്നു. അതുവരെ, പത്രത്തില്‍ വരുന്ന സയന്‍സ് വാര്‍ത്തകള്‍ ഒന്നും വിശ്വസിക്കാന്‍ നില്‍ക്കാതിരിക്കുക. കഴിയുമെങ്കില്‍ പ്രസിദ്ധീകരിക്കപ്പെട്ട പേപ്പറുകള്‍ ഓടിച്ച് വായിക്കാന്‍ ശ്രമിക്കുക; അല്ലെങ്കില്‍ വിദഗ്ധരോട് സംസാരിക്കുക.

References

  1. https://ihalokam.blogspot.com/2016/02/blog-post_25.htm
  2. https://ihalokam.blogspot.com/2016/03/blog-post.html
  3. https://ihalokam.blogspot.com/2016/04/blog-post.html
  4. https://ihalokam.blogspot.com/2016/05/blog-post.html
  5. https://ihalokam.blogspot.com/2017/03/blog-post.html
  6. https://ihalokam.blogspot.com/2017/05/cosmictsunami.html
  7. https://ihalokam.blogspot.com/2018/10/blog-post_7.html
  8. https://www.mathrubhumi.com/technology/science/this-3-8-million-old-skull-may-rewrite-theory-of-evolution-1.4081338
  9. ഇതിനെപ്പറ്റി ഞാന്‍ നടത്തിയ ഒരവതരണം: https://youtu.be/YnMoRNx7Ma8
  10. https://www.nature.com/articles/s41586-019-1513-8
  11. ഇപ്പോഴുള്ള പരിണാമത്തിന്റെ ചിത്രം ഇവിടെ കാണാം: http://humanorigins.si.edu/evidence/human-evolution-timeline-interactive
  12. https://www.ncbi.nlm.nih.gov/pubmed/16630646
  13. https://www.nature.com/articles/d41586-019-02573-w
  14. https://en.wikipedia.org/wiki/Lucy_(Australopithecus)
  15. https://en.wikipedia.org/wiki/Australopithecus
  16. https://www.nature.com/articles/s41586-019-1514-7
  17. https://en.wikipedia.org/wiki/Australopithecus_anamensis
  18. https://en.wikipedia.org/wiki/Australopithecus_afarensis
  19. https://en.wikipedia.org/wiki/Anagenesis
Categories
Article Evolution Geology History Nature

ഡൈനോസോറുകൾ എവിടെയാണ് ജീവിച്ചിരുന്നത്?

ഡൈനോസോറുകളെകുറിച്ച് സർവ്വ സാധാരണമായ ഒരു ചോദ്യം ഉണ്ട്;
ഡൈനോസോറുകൾ ഭൂമിയിൽ ഏതൊക്കെ സ്ഥലങ്ങളിലായിരുന്നു കാണപ്പെട്ടിരുന്നത്?

ഡൈനോസോറുകൾ ഭൂമിയിൽ വളരെയധികം കാലം ജീവിച്ചിരുന്നു. അതുകൊണ്ട്‌ തന്നെ അവയുടെ ചരിത്രം വിവിധ സ്ഥലങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.ഡൈനോസോറുകൾ ഭൂമി വാണിരുന്ന കാലത്തെ മൂന്നായി വിഭജിക്കാം.

Late Triassic period : 23 കോടി മുതൽ 20 കോടി വർഷങ്ങൾക്കു മുൻപ്‌ വരെ

Triassic Map
Triassic Map

Jurassic period : 20 കോടി മുതൽ 14.5 കോടി വർഷങ്ങൾക്കു മുൻപ്‌ വരെ

Cretaceous period: 14.5കോടി മുതൽ 6.6 കോടി വർഷങ്ങൾക്കു മുൻപ്‌ വരെ.

ഭൂമിയുടെ ഏതു ഭാഗത്താണ് ഇവ ജീവിച്ചിരുന്നത് എന്ന് ചോദിച്ചാൽ, അതിനു ലളിതമായ ഉത്തരം Pangaea വിഘടിച്ചുണ്ടായ Gwandwanalandലും Laurasiaയിലും ആണു ജീവിച്ചിരുന്നത്‌ എന്ന് ചുരുക്ക‌ രൂപത്തിൽ പറയാം.

അൽപ്പം കൂടി വ്യക്തമാക്കുവാൻ ഈ വസ്തുത കൂടുതൽ വിശദീകരിക്കേണ്ടതുണ്ട്.

Jurassic Map
Jurassic Map

ഭൂമിയുടെ Geographic ഇന്നത്തേതു പോലെ ആയിരുന്നില്ല എല്ലാ കാലത്തും.  ഒരോ tectonic plate ആയിട്ടാണ് ഭൂമിയുടെ ഉപരിതലം രൂപം കൊണ്ടത്‌. ഇവയെല്ലാം ആദ്യം ഒരൊറ്റ വൻകരയായിരിന്നു. ആ വൻകരയെ Pangaea എന്ന് വിളിക്കാം. 25 കോടി വർഷങ്ങൾക്ക്‌ മുൻപായിരിന്നു ഇത്‌. (Permian period)

അതിനു ശേഷം ഈ വൻകര വിഘടിച്ച്‌ Gondwanalandആയും Laurasia ആയിട്ട്‌ Triassic കാലത്ത്‌ രൂപം കൊണ്ടു. അപ്പോഴാണ് ഉരഗങ്ങൾ എന്ന ജീവിവർഗ്ഗം വിവിധ dinosaurs species ആയി രൂപം കൊള്ളുന്നത്.

അപ്പോൾ, ഡൈനോസോറുകൾ ഈ ഭാഗങ്ങളിൽ എല്ലാം ഉണ്ടായിരിന്നു. പിന്നിട്‌ ഈ

Cretaceous Map
Cretaceous Map

വൻകരകൾ പരസ്പരം വിഘടിച്ച്‌ വേർപ്പെട്ടു. അവ അകന്നകന്നു പോയി ഏഷ്യ, യൂറോപ്പ്‌, ആഫ്രിക്ക, അമേരിക്ക, അന്റാർട്ടിക്ക എന്നിങ്ങനെ ഇന്ന് കാണുന്നതു പോലെ ഭൂമിയുടെ വിവിധ വൻകരകൾ ആയി മാറി.

മറ്റൊരു ചോദ്യം, ഡൈനോസോറുകൾക്കെല്ലാം തന്നെ പൂർണ്ണമായും വംശനാശം സംഭവിച്ചോ എന്നതാണ്.

ഉത്തരം, നശിച്ചില്ല എന്ന് തന്നെയാണ്.
കാരണം, അവ ഇന്നും നമ്മുടെ ഇടയിൽ നമുക്കൊപ്പം ജീവിക്കുന്നു. അവ നമ്മുടെ ചുറ്റും പറക്കുന്നു, നമ്മുടെ തീന്മേശയിൽ പോലും സ്ഥാനം പിടിച്ചിരിക്കുന്നു.

അതെ, പക്ഷികൾ dinosaurs ൽ നിന്നു speciation സംഭവിച്ചുണ്ടായ ജീവികൾ ആണ്.

ചില Dinosaur കളുടെ ശരീരത്തിലെ രോമങ്ങൾ തൂവലുകൾ ആയി പരിണമിക്കുകയും അവ വ്യത്യസ്ഥ സ്പീഷീസുകൾ ആവുകയും ചെയ്തു. കാലക്രമേണ ഈ തൂവലുകൾ പറക്കുവാൻ സഹായകമായി.

Vergavis Iaai
Vergavis Iaai

ഭൂമിയിലെ Major extinction നു കാരണമായ Yucatán Peninsula യിലെ പ്രസിദ്ധമായ ഉൽക്ക

പതനത്തിനും വളരെ മുൻപ്‌ തന്നെ താറാവുകളെ പോലുള്ള പക്ഷികൾ ഭൂമിയിൽ പറന്നു നടന്നിരിന്നു. ആ പക്ഷിയുടെ പേരു വെഗാവിസ് ഇയായിയാ (Vegavis iaai) മറ്റു ദിനോസോറുകൾക്കു വംശനാശം സംഭവിച്ചപ്പോൾ, സസ്തനികളെ പോലെ പക്ഷികളും ആ ദുർഘട കാലം അതിജീവിച്ചു. ഇന്നവർ ആകാശവും കീഴടക്കി.

 

 

reference :

http://earthguide.ucsd.edu/eoc/teachers/t_tectonics/p_pangaea2.html

https://www.livescience.com/103-dinosaurs-mingled-cousins-ducks-chickens.html

 

Categories
Article Farming Food History Nature Technology

മണ്ണില്ലാതെ പൊന്നു വിളയിക്കാം

ഭക്ഷണം ഏതൊരു ജീവിയുടെയും അടിസ്ഥാന ആവശ്യമാണ്. ബുദ്ധിയുള്ള, ബുദ്ധി മാത്രമുള്ള മനുഷ്യൻ അതിനൊരു എളുപ്പവഴി കണ്ടെത്തി – കൃഷി. മനുഷ്യർക്ക് ഭക്ഷ്യയോഗ്യമായ/ഉപയോഗപ്രദമായ സസ്യജാലങ്ങളെ പ്രകൃതിയുടെ സ്വാഭാവിക പരിസ്ഥിതിയിൽ നിന്ന് മാറ്റിനിർത്തി സംരക്ഷിച്ചു വളർത്തുന്നതിനെ സാമാന്യമായി വിളിക്കുന്നതാണ് കൃഷി. ആ കൃഷിക്ക് കുറഞ്ഞത് 10,000 വർഷങ്ങളുടെ കഥകൾ പറയാനുണ്ടാവും. വിവിധ ഭാഷകളുടെ, സംസ്കാരങ്ങളുടെ, മതങ്ങളുടെ, ബലികളുടെ ഒടുവിൽ സയൻസിന്റെയും കഥകൾ.

Soilless Farming
Soil-less Farming

ഒടുവിലെ സയൻസാണ് ഈ ലേഖനത്തിന്റെ ആധാരം. ഒരുപക്ഷെ മനുഷ്യകുലം ആദ്യമായി അവന്റെ അന്നത്തെ അറിവ് വെച്ച് ഏറ്റവും ശാസ്ത്രീയമായി കൈകാര്യം ചെയ്ത പ്രവർത്തികളിൽ ഒന്നായിരുന്നിരിക്കണം കൃഷി. പിന്നീട് വന്ന ആധുനികതയുടെ നൂറ്റാണ്ടുകളിൽ മറ്റെല്ലാ രംഗങ്ങളിലുമെന്ന പോലെ കൃഷിയിലും നമ്മൾ സാങ്കേതികമായി പുരോഗതി കൈവരിച്ചു.

നമ്മുടെ നാട്ടിലൊക്കെ ഇന്നും കാണുന്ന “ഒരു കന്ന് വാഴയ്ക്ക് രണ്ട് കൊട്ട ചാണകം” എന്ന പൊതു തത്ത്വത്തിൽ നിന്നും ആധുനിക കൃഷി ഏറെ മാറിയിരിക്കുന്നു. ഓരോ ചെടിക്കും വളരാൻ ആവശ്യമായ ഘടകങ്ങൾ ഇന്നത്തെ ശാസ്ത്രത്തിന് സൂക്ഷ്മമായി അറിയാനുള്ള കഴിവുണ്ട്. കമ്പ്യൂട്ടർ പോലുള്ള ആധുനിക സങ്കേതങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് ഇന്നത്തെ കൃഷി.

ഇനി ചില കണക്കുകൾ.
2050ടെ ഭൂമിയിലെ ജനസംഖ്യ 1000 കോടിയോട് അടുക്കുമെന്ന് നിലവിലെ ജനപ്പെരുപ്പനിരക്ക് സൂചിപ്പിക്കുന്നു. ഭൂമിയിലെ മൊത്തം ജലസമ്പത്തിന്റെ ഏകദേശം 3% മാത്രമാണ് ശുദ്ധജലം. അതിന്റെ 68%ളം മഞ്ഞുമലകളും മറ്റുമായി ഇന്നത്തെ മനുഷ്യർക്ക് പ്രാപ്യമല്ലാതിരിക്കുന്നു. ബാക്കിയുള്ളതിൽ 30%ൽ അധികം ഭാഗം ഭൂഗർഭജലമായി നിൽക്കുന്നു. ബാക്കി കാണുന്ന 0.5% ആണ് നമ്മൾ ഭൂമിയുടെ ഉപരിതലത്തിൽ കാണുന്ന ശുദ്ധജലം. ഇതിനെ ആശ്രയിച്ചാണ് മനുഷ്യർ കൃഷി ചെയ്യുന്നതും കുളിക്കുന്നതും നിർമ്മാണപ്രവർത്തനങ്ങൾ ചെയ്യുന്നതും നമ്മളുൾപ്പെടെയുള്ള കോടിക്കണക്കിന് മൃഗങ്ങൾ വെള്ളം കുടിക്കുന്നതും മറ്റും. ഇനി, ഭൂമിയിൽ 29% കര ആയി നിൽക്കുന്നു. ഈ കരഭൂമിയിലെ 43% ആണ് മനുഷ്യവാസയോഗ്യമായിട്ടുള്ളത്. അതിൽ റോഡുകളും കെട്ടിടങ്ങളും കൃഷിയിടങ്ങളും പെടും. ഇത്രയും കണക്കിവിടെ പറഞ്ഞതെന്തെന്നാൽ, ജനസംഖ്യ കൂടിവരികയും ശുദ്ധജല സമ്പത്തിന്റെയും കരഭൂമിയുടെയും ലഭ്യത ആനുപാതികമായി കുറഞ്ഞ് വരികയും ചെയ്യുന്ന കാര്യം ഓർത്തിരിക്കാനാണ്. ഇത്തരമൊരു അവസ്ഥയിൽ ഇവയുടെ ഉപയോഗം കുറച്ച്, ഉല്പാദനക്ഷമമായ കൃഷിരീതി വികസിപ്പിക്കേണ്ടത് അടിയന്തരമായ ശ്രദ്ധ നൽകേണ്ട വിഷയമാണ്. ഇവിടെയാണ് ശാസ്ത്രീയവും നൂതനവുമായ കൃഷിരീതികൾ പ്രസക്തമാവുന്നത്.

ഏറ്റവും കൂടുതൽ കേൾക്കുന്നൊരു വാദമാണ് മണ്ണ് നശിച്ചാൽ കൃഷി തകർന്നു എന്ന്. മണ്ണിനെ ഒരു ദിവ്യ വസ്തുവിന്റെ പരിവേഷത്തിൽ നിർത്തുമ്പോൾ മണ്ണിലേക്ക് പുറത്തു നിന്ന് കൊടുക്കുന്ന വളങ്ങളും കീടനാശിനികളും അതിനെ ‘അശുദ്ധമാക്കുന്നു’ എന്ന ചിന്ത ചിലർക്കെങ്കിലും ഉണ്ട്. എന്നാൽ പതുക്കെയെങ്കിലും മണ്ണില്ലെങ്കിൽ കൃഷി ഇല്ല എന്ന സങ്കല്പം ഇന്നത്തെ കാലത്ത് അപ്രസക്തമായിക്കൊണ്ടിരിക്കുന്നു.

ചെടികൾക്ക് വളരാൻ എന്തിനാണ് മണ്ണ്? ചെടികളെ സംബന്ധിച്ച് അനുകൂല സാഹചര്യങ്ങൾ ഉണ്ടെങ്കിൽ വീണിടം വിഷ്ണുലോകമാണ്. വെള്ളം, വെളിച്ചം, ആവശ്യമായ പോഷകങ്ങൾ എന്നിവയാണ് ഈ അനുകൂല സാഹചര്യങ്ങൾ. അവ കൊടുക്കാൻ സാധിക്കുകയാണെങ്കിൽ ചെടികൾ മണ്ണില്ലാതെയും വളരും. ഇവയില്ലെങ്കിൽ മണ്ണുണ്ടായിട്ടും കാര്യമില്ല. മണ്ണിൽ നടത്തുന്ന കൃഷിയെ geoponics എന്ന് വിളിക്കുന്നു.

Soilless Farming
Soil-less Farming

അപ്പോൾ മണ്ണിനു വേണ്ട ഗുണങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. കൃഷിയോഗ്യമായ മണ്ണ് ജൈവസമ്പുഷ്ടമായിരിക്കണം. ആവശ്യമായ പോഷകങ്ങൾ ഉണ്ടായിരിക്കണം. വെള്ളം, വായു എന്നിവ കൃത്യമായ അളവിൽ വേരുകൾക്ക് ലഭ്യമാവുന്ന ഘടനയുള്ളതായിരിക്കണം എന്നതൊക്കെയാണ് അവയിൽ ചിലത്.

എന്തിനാണ് മണ്ണ് ജൈവസമ്പുഷ്ടമാകണമെന്ന് പറയുന്നതെന്ന് തീർച്ചയായും ചിലരിലെങ്കിലും കൗതുകമുണ്ടാക്കും. വെളിച്ചത്തിനു പുറമേ ചെടികൾ വളരാൻ 17ൽ അധികം പോഷകങ്ങൾ ആവശ്യമാണെന്ന് ഇന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യൻ വായിലൂടെ ഭക്ഷണം കഴിക്കുന്നു എന്നത് പോലെ ചെടികൾ അവയ്ക്ക് ആവശ്യമായ പോഷകങ്ങൾ വേരുകളിലൂടെയും ഇലകളിലൂടെയുമാണ് വലിച്ചെടുക്കുന്നത്. പോഷക സമ്പുഷ്ടമായ മണ്ണിൽ ഈ പോഷകങ്ങളത്രയും പല രൂപത്തിലായിരിക്കും ഉണ്ടാവുക. ഇതിനെ വിഘടിപ്പിച്ച് ചെടികളുടെ വേരുകൾക്ക് വലിച്ചെടുക്കാവുന്ന രൂപത്തിലാക്കുകയാണ് മണ്ണിലെ സൂക്ഷ്മജീവികളുടെ ജോലി. അത് സൂക്ഷ്മജീവികൾ ചെടിയെ സന്തോഷിപ്പിക്കാൻ വേണ്ടി ചെയ്യുന്നതല്ല; മറിച്ച് അവരുടെ വിസർജ്യങ്ങളായാണ് പല പോഷകങ്ങളും ആ രൂപത്തിൽ ചെടിയിൽ എത്തുന്നത്.

എല്ലാ ഗുണങ്ങളുമടങ്ങിയ മണ്ണ് സ്വാഭാവികമായി ലഭിക്കാൻ ബുദ്ധിമുട്ടുമാണ്. പക്ഷെ ജിയോപോണിക്സിൽ കൃഷി ചെയ്യുമ്പോൾ വിളവിലെന്ന പോലെ എല്ലാം ഏകദേശം മതിയെന്നായിരുന്നു ഇതുവരെയുള്ള പൊതുധാരണ. ഒരു പ്രദേശത്തെ മണ്ണിൽ ചിലപ്പോൾ ഒരു ധാതു മാത്രമേ അധികം ഉണ്ടാവുകയുള്ളു. ഒരു കുട്ടിയെക്കൊണ്ട് ഒരുപാട് ഭക്ഷണം കഴിപ്പിച്ചാൽ അത് വളരുകയല്ല, മറിച്ച് രോഗിയാവുകയാണ് ചെയ്യുക; കൂട്ടത്തിൽ പത്തായത്തിലെ അരിയും തീരും. അത് പോലെ തന്നെയാണ് ചെടികളും – ആവശ്യമുള്ളത് ആവശ്യത്തിനു കൊടുക്കുകയാണ് വേണ്ടത്, അവിടെ ഏകദേശകണക്കുകൾ മതിയാവുകയില്ല. ഇപ്പോൾ കൃഷിക്ക് മുമ്പ് നടത്തുന്ന മണ്ണ്പരിശോധന വ്യാപകമാകുമ്പോൾ അറിയാതെയെങ്കിലും ചില തിരിച്ചറിവുകൾ കർഷകനുണ്ടാവുകയാണ്.

ഇന്ന് ഈ ധാതുക്കളെല്ലാം വിഘടിതരൂപത്തിൽ തന്നെ മണ്ണിന്റെ സഹായമില്ലാതെ കൃത്രിമമായി കൂടുതൽ മികച്ചതാക്കി ചെടികൾക്ക് നൽക്കാൻ സയൻസിന്റെ സഹായത്തോടെ സാധിക്കും. മണ്ണെന്നാൽ ചെടികളുടെ വേരുകൾക്ക് ഉറച്ച് നിൽക്കാനും അവയ്ക്ക് പോഷകങ്ങൾ വലിച്ചെടുക്കാനും സഹായിക്കുന്ന മീഡിയം മാത്രമാണിന്ന്. മണ്ണിലെ അപകടകാരികളായ അണുക്കൾ, അനാവശ്യ രാസവസ്തുക്കൾ, വെള്ളത്തിന്റെയും വായുവിന്റെയും ലഭ്യതയുടെ ഏറ്റക്കുറച്ചിൽ, തുടർച്ചയായി കൃഷി ചെയ്യുന്നതിലൂടെ സംഭവിക്കുന്ന പോഷകശോഷണം എന്നിവ മണ്ണിനെ കൃഷിക്കായി ആശ്രയിക്കുന്നതിന്റെ പ്രധാന പരിമിതികളാണ്. മണ്ണിനു പകരം കൂടുതൽ കാര്യക്ഷമമായ മീഡിയം ഇന്ന് ലഭ്യമാണ്. ഇത്തരം മീഡിയം വെച്ച് ചെയ്യുന്ന കൃഷിയെ soil-less culturing എന്ന് വിളിക്കുന്നു.

ജിയോപോണിക്സിനു പകരമുള്ള മണ്ണില്ലാ കൃഷികളിൽ നിലവിലെ പ്രധാനപ്പെട്ട മൂന്നെണ്ണമാണ് താഴെ കൊടുത്തിരിക്കുന്നത്.

1.Hydroponics
ഇന്ന് നമ്മുടെ നാട്ടിലും പ്രചാരമേറിക്കൊണ്ടിരിക്കുന്ന ഒരു കൃഷിരീതിയാണിത്. Hydroponics എന്ന വാക്കിന്റെ അർഥം ജോലി ചെയ്യുന്ന ജലമെന്നാണ്. ആദ്യകാലങ്ങളിൽ തന്നെ മൃഗവിസർജ്യങ്ങളും മറ്റും ചെറിയ ജലശേഖരങ്ങളിലിട്ട് ആ വെള്ളം കൃഷിയിടങ്ങളിലേക്ക് തിരിച്ച് വിടുന്ന രീതി ഉണ്ടായിരുന്നു. അങ്ങിനെ വളരുന്ന ചെടികളുടെ വിളവ് അധികമാണെന്നും, വളം പ്രത്യേകിച്ച് വേറെ ഇടേണ്ടി വരുന്നതില്ലെന്നും പഴമക്കാരും ശ്രദ്ധിച്ചിരുന്നു.

Hydroponics
Hydroponics

ഹൈഡ്രോപോണിക്സിന്റെ ആദിമ രൂപം അതായിരിക്കെ, ഇന്ന് കൂടുതൽ പഠനങ്ങളിലൂടെ ഇതിനെ കുറച്ച്കൂടി മെച്ചപ്പെടുത്താൻ നമുക്കായി. ഇന്ന് ഹൈഡ്രോപോണിക്സിൽ ചെടികൾ വളർത്താൻ മണ്ണിന് പകരം മറ്റ് മീഡിയങ്ങളാണ് ഉപയോഗിക്കുന്നത്. വെള്ളം, പെർലൈറ്റ്, ഹൈഡ്രോടോൺ, റോക്ക് വൂൾ, ഗ്രേവൽ തുടങ്ങി രാസപരരമായി നിർജീവമായ മീഡിയം പലതും ഉപയോഗിക്കാറുണ്ട്. ചെടികളെ കൃത്യമായ അകലത്തിൽ മീഡിയം നിറച്ച പൈപ്പുകളിലോ വലിയ ഗ്രോബെഡുകളിലോ ആണ് വളർത്തുന്നത്. തണ്ടിനു മുകളിലേക്ക് വായുവിലായും, താഴെയുള്ള വേരുകൾ തുടർച്ചയായി വെള്ളമൊഴിക്കൊണ്ടിരിക്കുന്ന മീഡിയത്തിലുമായാണ് ചെടികൾ വളരുക. ഇതുമൂലം തുടർച്ചയായി വേരുകൾക്ക് വായു ലഭിക്കാനും വെള്ളം കെട്ടികിടന്നുള്ള വേരുചീയൽ ഉൾപ്പെടെയുള്ള രോഗങ്ങൾ ഉണ്ടാവാതിരിക്കാനും സഹായിക്കുന്നു. കൂടാതെ ഗ്രോബെഡിൽ കൃത്യമായ അകലത്തിൽ വെറ്റ്/ഡ്രൈ സോണുകൾ ക്രമീകരിക്കുന്നു. വെളിച്ചം അകത്ത് കടക്കാത്ത വിധത്തിൽ പ്ലാസ്റ്റിക്കിലും മറ്റും രൂപകൽപ്പന ചെയ്ത ഗ്രോ ബെഡുകളിൽ ഫംഗസ് പോലുള്ള രോഗബാധകൾ കടന്നുവരികയില്ല.

മീഡിയത്തിലെ വേരുപടർപ്പിലൂടെ ഒഴുകുന്ന വെള്ളത്തിലൂടെ നിശ്ചിത അളവിലും സമയത്തിലും ആവശ്യമായ പോഷകങ്ങൾ നൽകിക്കൊണ്ടിരിക്കും. ഇതിനു വേണ്ടി വെള്ളത്തിൽ അലിയുന്ന പോഷകങ്ങൾ ലഭ്യമാണ്. ജലത്തിനോടൊപ്പം വളവും കൊടുക്കുന്ന രീതിയെ fertigation എന്ന് വിളിക്കുന്നു. വേരുകൾ വെറും ധാതുസമ്പുഷ്ടമായ വെള്ളത്തിൽ മാത്രം വളരുന്നതിനെ solution culture എന്ന് വിളിക്കുന്നു.

ചെടികൾ വളരുമ്പോൾ തണ്ടുകൾ ഭാരം കാരണം ഒടിഞ്ഞ് തൂങ്ങാതിരിക്കാൻ താങ്ങ് കൊടുക്കുക പതിവുണ്ട്. ക്ലോസ്ഡ് ഏരിയ ആയത് കാരണം പുറത്തുള്ള രോഗകീടങ്ങളെ പ്രതിരോധിക്കുകയും, പ്രതികൂല കാലവസ്ഥകൾക്കനുസൃതമായ മാറ്റങ്ങൾ ഉള്ളിലെ ചെടിക്ക് ചുറ്റുമുള്ള അന്തരീക്ഷത്തിൽ വരുത്തുവാൻ സാധിക്കുകയും ചെയ്യാവുന്നതാണ്.
Nutrient Film Technique(NFT), Deep Water Culture(DWC) തുടങ്ങിയവ ഹൈഡ്രോപോണിക്സിൽ ചെടികൾ വളർത്താനുള്ള രീതികളിൽ ചിലതാണ്.

ഇത്തരത്തിൽ ഒരു നിയന്ത്രിത പരിസ്ഥിതിയിൽ ചെടികളെ വളർത്തുമ്പോൾ ചെടികൾക്ക് കൃത്യമായ അളവിൽ പോഷകങ്ങൾ ലഭിക്കുന്നതിലൂടെ ഉയർന്ന ഉല്പാദനക്ഷമത ഉറപ്പ് വരുത്തുക മാത്രമല്ല മണ്ണിലൂടെ പടരാൻ ഇടയുള്ള രോഗങ്ങളെ തടയാനും അത് സഹായിക്കുന്നു.

2. Aeroponics
പേര് സൂചിപ്പിക്കുന്ന പോലെ വായു ആണ് ഇവിടെ ജോലി ചെയ്യുന്നത്. വായു ആണ് ചെടികളുടെ വേര് വളരാൻ ഉള്ള മീഡിയം. വളരെ നിയന്ത്രിതമായ പരിസ്ഥിതിയിൽ വേരുകൾ വായുവിൽ നിർത്തിക്കൊണ്ടാണ് ഏറോപോണിക്സിൽ ചെടികളെ വളർത്തുക. ഈ വേരുകളിലേക്ക് പോഷക ലായനി വളരെ കനം കുറഞ്ഞ തുള്ളികളായ്

Aeroponics
Aeroponics

സ്പ്രേ ചെയ്യുന്നു. ഇതിലൂടെ വളങ്ങളുടെ ഉപയോഗം 60%വും വെള്ളത്തിന്റെ ഉപയോഗം 98%വും കീടനാശിനികളുടെ ഉപയോഗം 100%വും കുറയ്ക്കാൻ സാധിക്കുന്നു.

ഇപ്പോളിത് താരതമ്യേന ചിലവു കൂടിയ കൃഷിരീതിയായതിനാൽ വ്യാവസായികമായി

അധികമാരും പിന്തുടർന്ന് പോരുന്നില്ല. എന്നാൽ ബഹിരാകാശ രംഗത്ത് ഏറോപോണിക്സിന്റെ സാധ്യതകൾ മനസ്സിലാക്കി നാസയടക്കമുള്ളവർ ഇതിൽ കൂടുതൽ ഗവേഷണം നടത്തിവരുന്നു.

3.Aquaponics
നിലവിൽ ഏറ്റവും വേഗത്തിൽ ലോകമാകമാനം പ്രചാരത്തിലായിക്കൊണ്ടിരിക്കുന്ന കൃഷിരീതിയാണ് അക്വപോണിക്സ്. സ്ഥല-വിഭവ ദൗർബല്യം നേരിടുന്നിടങ്ങളിൽ അക്വപോണിക്സിനു മറ്റ് കൃഷികൾക്കുമേൽ വിജയം കൈവരിക്കാനാവുന്നത് ആദ്യം സൂചിപ്പിച്ച സയൻസിന്റെ സഹായത്തോടെ, ജീവജാലങ്ങളുടെ പരസ്പരാശ്രയത്വം മുതലെടുത്തുകൊണ്ടാണ് എന്ന് സാമാന്യവൽകരിച്ച് പറയാനാകും. മത്സ്യങ്ങളെ വളർത്തൽ(Aquaculture)+Hydroponics =Aquaponics എന്ന് എളുപ്പത്തിൽ പറയാം.

Aquaponics
Aquaponics

Aquaculture അഥവാ മത്സ്യകൃഷി കാർഷിക പാരമ്പര്യമുള്ള നമുക്ക് അന്യമല്ല. കേരളത്തിൽ ശുദ്ധജല മത്സ്യത്തെയും കടൽ മത്സ്യത്തെയും കൃഷി ചെയ്തു വരുന്നുണ്ട്. ഇതിൽ ശുദ്ധജല മത്സ്യകൃഷി ആണ് അക്വപോണിക്സിന്റെ കാതൽ. 2 മീനിനെ വളർത്തുന്ന സ്ഥലത്ത് 100 മീനുകളെ വരെ വളർത്തുത്താനും അതിൽ നിന്ന് ആവശ്യമായ പച്ചക്കറി ഉത്പാദിപ്പിക്കാനും അക്വപോണിക്സിലൂടെ സാധിക്കും. ഇതെങ്ങിനെ സാധിക്കുന്നു എന്നറിയാൻ മീനുകളും ചെടികളും തമ്മിലുള്ള ബന്ധം മനസ്സിലായാൽ എളുപ്പമാവും.

Ph, താപനില, വെള്ളത്തിലെ ഓക്സിജൻ അളവ് തുടങ്ങി ഒരുപാട് ഘടകങ്ങൾ മീനുകളുടെ ജീവനു ഭീഷണി ആവാറുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് സ്വന്തം വിസർജ്യമായ അമോണിയ മൂലമുണ്ടാകുന്ന അമോണിയം ടോക്സിസിറ്റി(>0.02mg/L). അപ്പോൾ മീനുകൾക്ക് ‘നിന്ന് തിരിയാൻ’ ഇടമില്ലാത്ത കുളങ്ങളിലെ ജലത്തിലടങ്ങിയ അമോണിയയുടെ ബാഹുല്യം ഊഹിക്കാവുന്നതേയുള്ളു. മീനുകൾ പുറംതള്ളുന്ന ഈ അമോണിയയെ, അമോണിയ കൂടുതലുള്ളിടങ്ങളിൽ സാധാരണമായി കാണുന്ന Nitrosomonas ബാക്റ്റീരിയകൾ മീനുകൾക്ക് അമോണിയയോളം അപകടകരമല്ലാത്ത nitrite ആക്കി മാറ്റുന്നു(<0.5mg/L). ഈ നൈട്രൈറ്റിനെ മറ്റൊരു ബാക്റ്റീരിയ ആയ nitrobactorകൾ നൈട്രജന്റെ തന്നെ മറ്റൊരു രൂപമായ nitrate ആക്കി മാറ്റുന്നു. ഇതിനെ മുഴുവനായി nitrification cycle എന്നാണ് വിളിക്കുന്നത്. ഈ ബാക്റ്റീരിയകൾക്കകത്ത് നടക്കുന്നത് തികച്ചും രാസപരമായ പ്രവർത്തനങ്ങളാണ്. നൈട്രേറ്റ് മീനുകൾക്ക് തുലോം ദോഷകരമല്ല(<50mg/L). ഇത് വരെ സംഭവിച്ചത് അക്വക്കൾച്ചറിൽ സാധാരണ നടന്നു വരുന്ന പ്രക്രിയയാണ്.

എന്നാൽ ഇങ്ങനെയുണ്ടായ നൈട്രേറ്റ് ചെടികൾക്ക് നല്ലൊരു വളം ആണ്. വേരുകൾക്ക് ആഗിരണം ചെയ്യാൻ ഉത്തമമായ രൂപമാണ് nitrate. അതിനാൽ ഈ നൈട്രേറ്റ് നിറഞ്ഞ വെള്ളം ചെടികൾ വളരുന്ന മണ്ണിതര മീഡിയത്തിലേക്ക് ഹൈഡ്രോപോണിക്സിലെന്ന പോലെ ഒഴുക്കി വിടുന്നു. ചെടികൾ അവയ്ക്കാവശ്യമായ നൈട്രജൻ അടക്കമുള്ള പോഷകങ്ങൾ വലിച്ചെടുത്തതിന് ശേഷം ബാക്കിയുള്ള, ഇപ്പോൾ ശുദ്ധമായ ജലം തിരിച്ച് മീനുകളുടെ കുളത്തിലേക്ക് തന്നെ വിടുന്നു. ഇതുമൂലം മത്സ്യകുളത്തിലെ വെള്ളം എപ്പോഴും ശുദ്ധമായിരിക്കുകയും ചെടികൾ യഥേഷ്ടം വളരുകയും ചെയ്യുന്നു. ഇതാണ് ചുരുക്കത്തിൽ അക്വപോണിക്സ്. ഇത് വഴി ചെടികൾക്ക് പ്രധാനമായി ലഭിക്കുന്ന വളം നൈട്രജൻ ആയതിനാൽ മറ്റ് പോഷകങ്ങൾ ഇലകളിൽ തളിക്കുകയാണ് ചെയ്യാറ്(foliar feeding). കീടനാശിനികളും അനുവദനീയമല്ലാത്ത വളങ്ങളും ചെടികളിൽ പ്രയോഗിച്ചാൽ ഗ്രോബെഡിലൂടെ അവ വെള്ളത്തിലെത്തി മീനുകൾ ഒന്നടങ്കം ചത്തുപോവാനുള്ള സാധ്യത കൂടുതലായതിനാൽ ഇതും ഒരു നിയന്ത്രിത പരിസ്ഥിതിയിലാണ് ചെയ്തുപോരുന്നത്.

Aquaponics Cycle
Aquaponics Cycle

നൈട്രിഫിക്കേഷൻ സൈക്കിൾ സാധാരണയായി പ്രകൃത്യാ തന്നെ കുളങ്ങളിലും അരുവികളിലുമെല്ലാം ഉണ്ടാവുന്നതാണ്. എന്നാൽ അതിസാന്ദ്രതാ കൃഷിയിൽ സൂക്ഷ്മനിയന്ത്രണം സാധ്യമാവുന്നതിനു കൃത്രിമമായ കുളങ്ങളാണ് ഉപയോഗിക്കാറ്. വളരെ ചെറിയ സ്ഥലത്ത് ഒരുപാട് മീനുകളെ വളർത്താൻ(1000 liters/fish to 10 liters/fish) ഈ ബാക്റ്റീരിയകളെ കൂടുതലായി പ്രത്യേകം ബയോ ഫിൽറ്ററുകൾ വെച്ച് കൾച്ചർ ചെയ്ത് എടുക്കേണ്ടതുണ്ട്. വെള്ളത്തിലെ മറ്റ് ഖരമാലിന്യങ്ങൾ നീക്കം ചെയ്യാൻ പലതരം മെക്കാനിക്കൽ ഫിൽറ്ററുകളും ഉപയോഗിക്കുന്നു. ചെടികൾ ഇല്ലാതെ മത്സ്യങ്ങളെ മാത്രം ഇങ്ങനെ വളർത്തുന്ന Recirculating Aquaculture System(RAS)ൽ ഈ നൈട്രേറ്റ് നിറഞ്ഞ വെള്ളത്തിനെ അൽപ്പാൽപ്പമായി ഒഴിവാക്കി കുളത്തിൽ പുതിയ വെള്ളം നിറയ്ക്കുകയോ de-nitrifiying ബയോ ഫിൽറ്റേർസിലൂടെ പൂർണ്ണമായി ശുദ്ധീകരിക്കുകയോ ചെയ്ത് വീണ്ടും ഉപയോഗിക്കുകയാണ് ചെയ്യുക.

നേരിയ വ്യതിയാനങ്ങൾ മീനുകളെ പ്രതികൂലമായി ബാധിക്കുന്നത് കാരണം അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടുന്ന കൃഷിരീതിയാണിത്. നേരത്തേ സൂചിപ്പിച്ച പോലെ നൈട്രജൻ നിറഞ്ഞ വളം പ്രധാനമായും എത്തിച്ചേരുന്നതിനാൽ ഇലക്കറികൾ ആണ് ഈ കൃഷിരീതിയിൽ സ്വാഭാവികമായി നല്ല വിളവു തരുന്ന വിളയിനം. എന്നാൽ ഇന്ന് വിപണിയിൽ ലഭിക്കുന്ന സപ്ലിമെന്റുകളുടെ സഹായത്തോടെ ഒട്ടുമിക്ക പച്ചക്കറികളും അക്വപോണിക്സിലൂടെ വളർത്തിയെടുക്കാവുന്നതാണ്. മീനുകൾ വസിക്കുന്ന കുളത്തിലെ വെള്ളം ഫിൽറ്ററുകളിലൂടെ തിരിച്ച് ആ കുളത്തിലേക്ക് തന്നെ എത്തിചേരുന്നതിനാൽ ജല ദൗർലഭ്യത അനുഭവിക്കുന്ന പ്രദേശങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സമ്പ്രദായമാണ് അക്വപോണിക്സ്.

നിലവിലെ അക്വപോണിക്സ് ദിനംപ്രതി വളരുന്നുകൊണ്ടിരിക്കുന്നു. അക്വപോണിക്സ് എന്ന വാക്ക് വരുന്നത് 1970’കളിൽ ആണെങ്കിലും പുരാതന മെക്സിക്കോയിലെ chinampaകൾ അന്നത്തെ അക്വപോണിക്സ് ആയിരുന്നു. തായ് ലണ്ടിലും ഇന്തോനേഷ്യയിലും സമാന കൃഷിരീതികൾ ഉണ്ടായിരുന്നു. പാടങ്ങളിൽ വെള്ളമിറങ്ങുമ്പോൾ മീൻ വളർത്തിയ ഒരു പൊക്കാളിപാരമ്പര്യം നമുക്കും കാണുമായിരിക്കും.

മുകളിലെ കൃഷിരീതികൾ നമ്മുടെ നാട്ടിൽ പ്രചാരത്തിലായിട്ട് കുറച്ചുകാലം ആയിട്ടേ ഉള്ളുവെങ്കിലും ലോകത്തിന്റെ പല ഭാഗത്തും വിവിധ പരീക്ഷണ ഗവേഷണങ്ങൾ ഈ രംഗങ്ങളിൽ നടന്നുകൊണ്ടിരുന്നു. അതിൽ മാതൃകയാക്കാവുന്ന ഒരു രാജ്യമാണ് നെതർലന്റ്സ്. നെതർലാന്റിനെക്കാൾ 79 മടങ്ങ് വലിയ രാജ്യമാണ് ഇൻഡ്യ. എന്നാൽ ഇത്ര ചെറിയ ഈ രാജ്യം ലോകത്തിലെ കാർഷിക കയറ്റുമതിയുടെ മൂല്യത്തിൽ 2ആം സ്ഥാനത്തു നിൽക്കുന്നു!

1944/45 കാലഘട്ടങ്ങളിൽ നാസികളുടെ അധിനിവേശത്തെ തുടർന്ന് നെതർലന്റ്സിൽ ഒരു ക്ഷാമം ഉണ്ടായി. ഏകദേശം 20,000ൽ അധികമാളുകൾ അതിൽ മരിക്കാനിടയായി. യൂറോപ്പിലെ മറ്റ് രാജ്യങ്ങളിൽ നിന്ന് അവശ്യധാന്യങ്ങൾ ഇറക്കുമതി ചെയ്യേണ്ടി വന്നു. പിന്നീട് വന്ന വർഷങ്ങളിൽ എണ്ണ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് സാമ്പത്തിക നില സുരക്ഷിതമായതോടെ നെതർലന്റ്സ് കൃഷിയിൽ നൂതന പരീക്ഷണങ്ങൾ നടത്തിപ്പോന്നു. ഇന്ത്യയിൽ ഹരിതവിപ്ലവം തുടങ്ങിയ കാലത്തിനോടടുത്ത് തന്നെ ആയിരുന്നു അത്. പകുതി വിഭവങ്ങൾ ഉപയോഗിച്ച് കൊണ്ട് ഇരട്ടി ഉല്പാദനം എന്നതായിരുന്നു അന്ന് നെതർലാന്റ്സ്ന്റെ ലക്ഷ്യം.

ഇന്ന് നെതർലാന്റിലെ 80% കൃഷികളും ഗ്രീൻ ഹൗസുകളിൽ ആണ്. 24 മണിക്കൂറും വിവിധ യന്ത്ര സഹായങ്ങളോടെ പ്രവർത്തിക്കുന്ന അവയ്ക്ക് ആവശ്യമായ വൈദ്യുതിയ്ക്കായി അവർ ആശ്രയിക്കുന്നതാകട്ടെ സൗരോർജ്ജത്തിനെയും. കൃഷി പൂർണ്ണമായി യന്ത്രവൽകൃതമായി മാറിക്കഴിഞ്ഞതിനാൽ മനുഷ്യാധ്വാനത്തിനുള്ള ഭീമമായ ചിലവുകളെയും പ്രതിരോധിക്കാനായി. വൈദ്യുതിയുടെ ഉപയോഗത്തിലൂടെ കൃത്രിമമായ കാലാവസ്ഥ ഗ്രീൻഹൗസിനുള്ളിൽ സൃഷ്ടിച്ച് ഏത് വിളവും വർഷത്തിൽ 365 ദിവസവും സീസൺ നോക്കാതെ ഉല്പാദപ്പിക്കാനാകുന്നു. ചിലയിടങ്ങളിൽ LED പോലുള്ള വെളിച്ചം നൽകിക്കൊണ്ട്, സൂര്യന്റെ ആവശ്യം പോലുമില്ലാതെ കൃഷികൾ നടക്കുന്നു.

Netherland Farms
Netherlands Farms

അക്വപോണിക്സിലും മറ്റും ഇന്ന് വളരെ സാധാരണമായി ഉപയോഗിച്ചു വരുന്ന ഡച്ച് ബക്കറ്റ് സിസ്റ്റത്തിന് ആ പേരു വന്നത് അതാദ്യമായി പരീക്ഷിച്ചത് ഹോളണ്ടിലായതിനാലാണ്. ലോകത്തിലെ എല്ലാ കർഷകർക്കും ഉപകാരപ്രദമായ ഇത്തരം അനേകം കണ്ടുപിടുത്തങ്ങൾക്ക് ചുക്കാൻ പിടിച്ചവരിൽ പ്രധാനിയായ നെതർലന്റ്സിലെ Wageningen University & Plant Research centre(WUR) ഇന്ന് ലോകത്തെ നൂറിലധികം രാജ്യങ്ങളിൽ കൃഷി മെച്ചപ്പെടുത്താനുള്ള ഗവേഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. ഡച്ച് കൃഷിരീതികൾ സൗദി അറേബ്യ, കസാക്കിസ്ഥാൻ തുടങ്ങി ലോകമെങ്ങുമുള്ള രാജ്യങ്ങൾ പിന്തുടരുന്നു.

കൃഷി അറിവാണ്, അത് പടരുന്തോറും വികസിച്ചുകൊണ്ടിരിക്കും.
വളരുക, വളർത്തുക.

Categories
Article Evolution History Nature

ജൈവകൃഷിയുടെ തുടക്കം

ജൈവകൃഷി എന്ന പേരിൽ ഇന്ന് വൻപ്രചാരം നേടികൊണ്ടിരിക്കുന്ന കൃഷിരീതിയുടെ ചരിത്രത്തിനു മനുഷ്യന്റെ സംസ്കാരത്തോളം പഴക്കമുണ്ട്‌. മനുഷ്യർ ആദ്യമായി കൃഷി ചെയ്യാൻ തുടങ്ങിയത്‌ ഒരു കൗതുകത്തിനല്ല, മറിച്ച്‌ അതിജീവനത്തിന്റെ മുന്നോട്ടുള്ള പോക്കിൽ അതൊരു അനിവാര്യതയായിരുന്നു എന്നതിനാലാണ്. ആ സാഹചര്യങ്ങൾ, നമ്മുടെ തന്നെ ചരിത്രത്തിന്റെ ഭാഗവും ആണ്.

നമ്മൾ മനുഷ്യർ ആദിമ കാലത്ത്‌ വേട്ടയാടിയും ശേഖരിച്ചും ആയിരിന്നു ജീവിച്ചിരുന്നത്. മനുഷ്യന്റെ ഇന്നുള്ള രൂപത്തിലേക്ക് പരിണമിച്ചപ്പോൾ തൊട്ട്‌‌

മൃഗങ്ങൾ, ഫലങ്ങൾ, മത്സ്യം, പക്ഷികൾ, എല്ലാം തന്നെ മനുഷ്യർ ഭക്ഷിച്ചിരുന്നു. അതുകൊണ്ട്‌ തന്നെ ഒരു ഭക്ഷണ സ്രോതസ്സ് തീരുകയോ, ഇല്ലാതാവുകയോ ചെയ്താൽ മറ്റു മാർഗ്ഗങ്ങൾ വഴി ആ കുറവു നികത്തുവാൻ അവനു സാധിച്ചിരിന്നു. ഈ കഴിവുകൾ ആണു മനുഷ്യനെ Pleistocene എന്ന വൻ ഹിമയുഗം തരണം ചെയ്യാൻ സഹായിച്ചത്‌. ഈ വൻ ഹിമയുഗത്തിന്റെ അവസാനം മഞ്ഞുമലകൾ ഉരുകി ജലരൂപത്തിൽ ഒഴുകാനും തുടങ്ങിയപ്പൊൾ കൂടുതൽ വേട്ടക്കുള്ള അവസരങ്ങളും, ഭക്ഷണസ്രോതസ്സുകളും ആണ് സത്യത്തിൽ മനുഷ്യനു തുറന്നു കിട്ടിയത്‌.

അക്കാലങ്ങളിൽ മനുഷ്യർ ഭക്ഷണം കൂടുതൽ ഉള്ള സ്ഥലങ്ങൾ കണ്ടെത്തുമായിരുന്നു. എന്നിട്ട്‌, അവിടെ താത്കാലികമായി സുരക്ഷിതമായ വാസസ്ഥലം കെട്ടും. മിക്കതും ഗുഹകൾ പോലെയുള്ള അധികം ബാഹ്യശക്തികൾ ഇടപെടാത്ത, കാലാവസ്ഥ ബാധിക്കാത്ത സ്ഥലങ്ങൾ ആയിരിന്നു.

ഇതിന്റെ നേട്ടം ലഭിച്ചത്‌ archaeologistകൾക്ക്‌ ആണ്. ഇവർക്ക്‌ ഇത്തരം സ്ഥലങ്ങളിൽ നിന്ന് ലഭിച്ച പാകംചെയ്ത ഭക്ഷണം, ആഹരിച്ച ജീവികളുടെ എല്ലുകൾ, മരിച്ചവരുടെ അടക്കം ചെയ്ത അസ്ഥികൾ, ആയുധങ്ങൾ, പാത്രങ്ങൾ എന്നിങ്ങനെ അവരുടെ ജീവിതരീതികളിലേക്ക്‌ വെളിച്ചം നൽകുന്ന നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ട്‌.

ഇങ്ങനെ 15000 വർഷത്തോളം പഴക്കമുള്ള, ധാരാളം മൃഗങ്ങളും, ഭക്ഷ്യയോഗ്യമായ ധാന്യങ്ങളും, ഫലങ്ങളും ഒന്നിച്ച്‌ കണ്ടെത്തിയിരുന്ന ആദിമ സംസ്കാരങ്ങളുടെ

Fertile Crescent
Fertile Crescent

ഈറ്റില്ലമായിരുന്നു fertile crescent (ഫെർറ്റൈയിൽ ക്രിസെന്റ്‌) എന്ന ഭൂഭാഗം. ഈജിപ്തിലെ നൈൽ നദീതടം തൊട്ട്‌ ഇസ്രയേൽ വഴി ജോർദ്ദാൻ മുതൽ അങ്ങ്‌

 

ഇറാനിലെ ദക്ഷിണ കടൽതീരം വരെ ആയിരിന്നു ഈ ഫലഭൂയിഷ്ടമായ ഭൂമി വിസ്തൃതമായി കിടന്നിരുന്നത്. അവിടെ അനേകം കാട്ടുവർഗ്ഗങ്ങൾ ആയ ധാന്യങ്ങൾ വളർന്നിരിന്നു. ഇന്നത്തെ ഗോതമ്പിന്റെയും ബാർളിയുടെയും ആദിമരൂപം ഇവിടെയാണ് ഉണ്ടായിരുന്നത്‌.

ഇന്നത്തെ ജോർദ്ദാനിന്റെയും ഇസ്രയേലിന്റെയും ഇടയിൽ വസിച്ചിരുന്ന ഒരു ജനത ഉണ്ടായിരിന്നു. അവരെ ഇന്ന് നറ്റൂഫിയൻസ്‌ എന്നാണു വിളിക്കുന്നത്‌. അവർ ഈ fertile crescentൽ വിളഞ്ഞുനിൽക്കുന്ന ധാന്യങ്ങൾ ശേഖരിച്ചിരിന്നു. അവ മറ്റു ഭക്ഷണത്തോട്‌ കൂടെ നറ്റൂഫിയൻസ്‌ കഴിച്ചിരിന്നു. ഭക്ഷണം സുലഭമായിരുന്നതിനാൽ നറ്റൂഫിയൻസ് ഈ പ്രദേശത്ത്‌ ഉള്ള താമസം സ്ഥിരം ആക്കി. വിളവെടുപ്പ്‌ കാര്യക്ഷമമാക്കുവാൻ ഇവർ

Natufian Sickle
Natufian Sickle

ആദ്യത്തെ അരിവാൾ ഉണ്ടാക്കുവാൻ തുടങ്ങി. എല്ലുകൊണ്ടുള്ള പിടിയും മൂർച്ചയേറിയ കല്ലുകൊണ്ടുള്ള അഗ്രവും ആയിരിന്നു ഈ അരിവാളിനുണ്ടായിരുന്നത്. ഈ പ്രദേശത്ത വളരുന്ന ധാന്യങ്ങൾ വിളവെടുക്കാൻ വലിയ തോതിൽ ഈ അരിവാൾ സഹായിച്ചു. പ്രസ്തുത പ്രദേശത്തു് നിന്ന് കണ്ടെത്തിയ അരിവാളിൽ ഇത്തരം പുല്ലുകളുടെ അംശവും കണ്ടെത്തിയിട്ടുണ്ട്‌.

ധാന്യങ്ങളുടെ ഗുണം എന്തെന്നാൽ, അവയിൽ ജലാശം കുറവായത്‌ കൊണ്ട്‌ വളരെ കാലം കേടുകൂടാതെ സൂക്ഷിക്കുവാൻ സാധിക്കും എന്നതാണ്. കൊയ്ത്തു കഴിഞ്ഞു കിട്ടിയ ധാന്യങ്ങൾ ഇങ്ങനെ സൂക്ഷിച്ചു വെക്കുന്നത് ഭാവിയിൽ മറ്റു ഭക്ഷ്യസ്രോതസുകൾ കുറയുമ്പോൾ പട്ടിണിയനുഭവിക്കാതെ തന്നെ ജീവിക്കാൻ സഹായിച്ചു. അരിവാളിനു പുറമേ ധാന്യങ്ങൾ പൊടിക്കാൻ വലിയ കല്ലുകൊണ്ടുള്ള ഉപകരണങ്ങൾ ഇവർ ഉപയോഗിച്ചു. ഇത്തരം വലിയ കല്ലുകൾ കൊണ്ട്‌

Natufian Crusher
Natufian Crusher

യാത്ര ചെയ്യുക സാധ്യമല്ല. അങ്ങനെ നിശ്ചിതസ്ഥലങ്ങൾ അവർ സ്ഥിരതാമസം ആക്കിതുടങ്ങി. വർഷം മുഴുവനും കഴിക്കാനുള്ള ഭക്ഷണം ഇവർ സൂക്ഷിച്ചു വെച്ച്‌ കൊണ്ട് ഭാവി ഭക്ഷ്യസുരക്ഷിതമാക്കി. ശേഖരിച്ചു വെച്ച ധാന്യങ്ങളെല്ലാം ഇന്നത്തെ പോലൊരു രീതിയിൽ ആയിരുന്നില്ല. അവ പല പല ധാന്യങ്ങളുടെ ഒരു കൂട്ടം ആയിരിന്നു. ഇവ ഒരുമിച്, അരച്ചു പൊടിയാക്കി തീയുടെ മേൽ ചുട്ടെടുത്ത അപ്പങ്ങൾ ആക്കി നട്ടൂഫിയൻസ്‌ കഴിച്ചിരിന്നു. കൂടെ ആ പ്രദേശത്ത് വളർന്നിരുന്ന ഫലങ്ങൾ എല്ലാം ശേഖരിച്ചു അവർ വസിച്ചിരുന്ന പ്രദേശത്ത കൊണ്ട്‌ വന്ന് കഴിച്ചിരിന്നു.

ശേഷം വന്നിരുന്ന ധാന്യങ്ങൾ, ഫലങ്ങളുടെ കായ, വിത്തുകൾ, മൃഗങ്ങളുടെ എല്ലുകൾ, മറ്റു ഭക്ഷണ അവശിഷ്ടത്തോടൊപ്പം അവർ കളഞ്ഞിരിന്നു. ഇവയിൽ മിക്കതും വിത്തുകൾക്കും കായ്കൾക്കും വളരുവാൻ ഉള്ള വളമായി മാറി. ഇങ്ങനെ വളരുന്ന ധാന്യങ്ങൾ നറ്റൂഫിയൻസ്‌ ശ്രദ്ധിച്ചിരിന്നു. എന്നാൽ ഇവർ ഒരിക്കലും മനപ്പൂർവ്വമായി കൃഷി ചെയ്തിരുന്നില്ല. അതിന്റെ ആവശ്യം അവർക്ക്‌ അതുവരെ വന്നിരുന്നില്ലായെന്നുള്ളതു കൊണ്ട് തന്നെ.ആ പ്രദേശത്തെ മനുഷ്യർ ഒരോ കൂട്ടങ്ങൾ ആയിട്ടായിരിന്നു വസിച്ചിരുന്നത്‌. ഒരോ കൂട്ടങ്ങൾ പരസ്പരം കണ്ടുമുട്ടിയപ്പൊൾ ഭക്ഷണവും, ആയുധങ്ങളും, ഉപകരണങ്ങളുമെല്ലാം കൈമാറിയിരിന്നു. പ്രസ്തുത കാലഘട്ടത്തിലേതായി,  ഇപ്പറഞ്ഞ പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി കണ്ടെത്തിയ ഒരേ രൂപത്തിലുള്ള ആയുധങ്ങളും, ഉപകരണങ്ങളും ആണ് ഈ അനുമാനങ്ങൾക്ക് മുഖ്യതെളിവായിട്ടുള്ളത്.

ഈ സുവർണ്ണ കാലം ഏകദേശം 2500 വർഷം നിലനിന്നു. അതിനുശേഷം ആയിരുന്നു വീണ്ടും ഒരു ഹിമയുഗം വന്നത്‌. ജീവിതം വീണ്ടും ദുർഘടം ആയി. ശക്തമായ തണുപ്പ് വീണ്ടും വന്നതോടെ മണ്ണിൽ ഒന്നും മുളക്കാതെ ആയി. വളർന്നു വന്ന ചെടികൾ നശിക്കുവാനും തുടങ്ങി.

നറ്റൂഫിയൻസ്‌ വീണ്ടും വേട്ടയാടുന്നതിലേക്ക് വഴി മാറി . എന്നാൽ മൃഗങ്ങളും ഭക്ഷണവും കുറഞ്ഞപ്പൊൾ ആ പ്രദേശം വിട്ടുപോകാൻ ഇവർ നിർബന്ധിതരായി. ഈ അവസരത്തിൽ‌ മറ്റൊരു പ്രദേശം വാസയോഗ്യമായി കിട്ടി.

ഹിമയുഗത്തിൽ ഇന്നത്തെ ജോർദ്ദാനിന്റെ അതിർത്തിയിൽ ഉള്ള ഗലീലി (sea of Galilee)

Galilee Map
Galilee Map

എന്ന് തടാകത്തിന്റെ ജലനിരപ്പ്‌ കുറഞ്ഞു വന്നു.തത്ഫലമായി തടാകത്തിന്റെ ചുറ്റുമായി ഭലഭൂയിഷ്ടമായ മണ്ണ് ലഭ്യമാകാൻ അവസരമൊരുങ്ങി. എന്നാൽ ഈ പുതിയ

 

വിളഭൂമി‌ മുൻപ്

‌നറ്റൂഫിയാൻസിനെ സംബന്ധിച്ചിടത്തോളം തികച്ചും വ്യത്യസ്തം ആയിരിന്നു. ഭൂപ്രകൃതിയും ചെടികളും എല്ലാം തീർത്തും വ്യത്യസ്തം.

ഇനി നടക്കാൻ പോകുന്ന സംഭവം, മനുഷ്യ ചരിത്രത്തിൽ തന്നെ വളരെ വിരളമായ ഒന്നാണ്. മനുഷ്യർ ഇത്രയും നാൾ ചെയ്തതിൽ വെച്ച്‌ ഏറ്റവും വലിയ സാഹസം ആണു അന്നു ആ മനുഷ്യർ എടുത്തത്‌.

മുൻപ്‌ താമസിച്ച സ്ഥ്ലങ്ങളിലെ , കുപ്പയിൽ വീണ വിത്തുകളിൽ നിന്ന് വളർന്നു വന്ന ചെടികൾ നറ്റുഫിയൻസ്‌ ശ്രദ്ധിച്ചു പഠിച്ചതു മൂലം എങ്ങിനെയാണു‌ വിത്തു പാകേണ്ടത്‌‌ എന്ന് അറിയാൻ കഴിഞ്ഞു. മേൽ സൂചിപ്പിച്ച ആ പുതിയ തടാകത്തിന്റെ തീരത്ത്‌ ഭക്ഷണത്തിനായി സൂക്ഷിച്ചുവെച്ചിരുന്ന ധാന്യങ്ങളിൽ നിന്നും ഒരു വലിയ പങ്ക്‌ ഈ മനുഷ്യർ ആദ്യമായി മണ്ണിൽ നടുന്നു. തങ്ങൾക്കു ചുറ്റുമുള്ള ഭൂമിയെ സ്വന്തം ഇഷ്ടത്തിനനുസരിച്ച്‌ മാറ്റുന്നു.

അങ്ങനെ മനുഷ്യർ ആദ്യമായി കൃഷിയിലോട്ട്‌ കടക്കുന്നു.

തടാകത്തിന്റെ കരയിൽ ആ ഭലഭൂയിഷ്ടമായ മണ്ണിൽ കൃഷി അങ്ങനെ വിജയം കൈവരിക്കുന്നു. ഓരോ വിളവെടുപ്പിലും മനുഷ്യർ കൂടുതൽ ധാന്യങ്ങൾ ശേഖരിക്കുന്നു. അതിൽ നിന്നും ഏറ്റവും വലുതും, സ്വാദുള്ളതുമായ ധാന്യങ്ങൾ അടുത്ത കൃഷിക്ക്‌ ഉപയോഗിക്കുന്നു. ഈ പ്രക്രിയ തലമുറകളോളം പിന്തുടർന്ന് പോരുന്നു.

ആയിരം വർഷം മാത്രം നിലനിന്ന ആ ചെറിയ ഹിമയുഗത്തിനു ശേഷം ഭൂമി വീണ്ടും നല്ലകാലത്തിലേക്ക് തിരിച്ചു വരുകയായിരുന്നു. പക്ഷെ കൃഷിയുടെ ഗുണങ്ങൾ കൈവരിച്ച ഈ ജനത തിരിച്ച്‌ വേട്ടയാടി നാടുകൾ തോറും കറങ്ങി നടക്കുന്ന ജീവിതരീതിയിലോട്ട്‌ പോകുന്നില്ല. ഒരു സമൃദ്ധമായ വിളവെടുപ്പിൽ നിന്നും കിട്ടുന്ന ധാന്യങ്ങൾ ഒരു കുടുംബത്തെ ഒരു വർഷം മുഴുവനും പോറ്റാനായുള്ള ഭക്ഷണം നൽകി. ഇടക്കു മാത്രം വേട്ടയാടിയാൽ മതിയായിരിന്നു ഈ ജനങ്ങൾക്ക്, ഭക്ഷ്യസുരക്ഷക്ക്‌ പുറമെ വേട്ടയാടുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളിൽ നിന്നും അങ്ങനെ മോചനം ലഭിച്ചു.

ഭക്ഷണം കൂടിയപ്പൊൾ ജനങ്ങൾക്ക്‌ കൂടുതൽ കുട്ടികളെ നോക്കുവാനും, വലിയ കുടുംബങ്ങൾ നിലനിർത്തുവാനും സാധിച്ചു. മനുഷ്യരുടെ ആയുർദ്ദൈർഘ്യം കൂടിയപ്പോൾ  തലമുറകൾക്ക് ഒന്നിച്ചുള്ള പങ്കാളിതമായ അറിവുകൾ പകർന്നു നൽകുവാൻ സാധിച്ചു. ഇവ മനുഷ്യരുടെ സംസ്കാര വളർച്ചയ്ക്ക്‌ വേദി ഒരുക്കി. ഒരോ തലമുറ കടന്നു പോയപ്പൊൾ ഈ മനുഷ്യർ കൃഷി ചെയ്ത ഗോതമ്പിന്റെയും ബാർളിയുടെയും വലിപ്പം കൂടി വന്നു. ആദ്യമുണ്ടായിരുന്ന കാട്ടുവർഗ്ഗങ്ങളെ അപേക്ഷിച്ച് ഇവയിൽ പ്രകടമായ വ്യത്യാസം കാണാമായിരുന്നു.

ജൈവ കൃഷിയിലൂടെ മനുഷ്യർ ആദ്യമായി സങ്കരയിനം വിത്തുകൾ നിർമ്മിച്ചു, അറിയാതെ ആണെങ്കിലും അതിന്റെ ഫലം ഗുണം ചെയ്തു. അന്ന് ജീവിച്ചു മരിച്ച മനുഷ്യരുടെ അസ്ഥി മണ്ണിൽ നിന്നും ഇന്ന് കിട്ടുമ്പോൾ വേട്ടയാടി ഉണ്ടാകുന്ന പൊട്ടലും ഒടിവിനേക്കാളുമൊക്കെ പാടത്ത്‌ പണിയെടുത്ത്‌ ഉണ്ടായ തേയ്മാനങ്ങൾ ആണു കൂടുതലായും കാണാൻ കഴിയുന്നത്‌.

കൃഷി ഒരു വിജയം ആകുന്നത്‌ ഈ അവസരത്തിൽ മൃഗങ്ങളെ മേയ്ക്കാൻ തുടങ്ങിയപ്പോളാണ്. നായ മനുഷ്യരുടെ കൂടെ കൂടിയിട്ട്‌ അപ്പോഴേക്കും വളരേയധികം കാലം ആയിട്ടുണ്ടായിരിന്നു. എന്നാൽ ഈ കാലത്താണു ആടുകളെ മനുഷ്യർ ആദ്യമായി ഭക്ഷണത്തിനായി മെരുക്കുന്നത്‌. ഇവയ്ക്ക്‌ കൊയ്ത്തു കഴിഞ്ഞു കിട്ടുന്ന ഭക്ഷണം നൽകിയാൽ മതിയായിരുന്നു. ആടുകളുടെ വിസർജ്യം കൃഷിയ്ക്ക് വളരെയധികം ഉപയോഗപ്പെടുകയും ചെയ്തു. ആടുകൾ ഉള്ള കൃഷിയിടങ്ങളുടെ ധാന്യങ്ങൾ ശേഖരിക്കുന്ന അറകളുടെ വലിപ്പം ആടുകൾ ഇല്ലാത്ത കൃഷിയിടങ്ങളുടെ അറകളേക്കാൾ വളരെ ചെറുതായിരിന്നു.

കാലക്രമേണ ഈ ജൈവകൃഷി ലോകത്തെ മിക്ക സംസ്കാരങ്ങളും പഠിച്ചു. അവർ വ്യത്യസ്തങ്ങളായ ചെടികൾ ഇതേ രീതിയിൽ കൃഷി ചെയ്യാൻ തുടങ്ങി.

തലമുറകളോളം ഈ രീതിയിൽ കൃഷി ചെയ്ത ചെടികൾ വന്യമായി വളരുന്ന ചെടികളേക്കാൾ വളരെയധികം വ്യത്യസ്തമായി. ഇന്ന് നമ്മൾ കഴിക്കുന്ന മിക്ക പച്ചക്കറികളുടേയും  യഥാർത്ഥ കാട്ടുരൂപങ്ങൾ കണ്ടാൽ പരസ്പരം തീർത്തും തിരിച്ചറിയാൻ പോലും സാധിക്കാത്ത തരത്തിൽ മാറ്റമുണ്ടായതായി കാണാൻ സാധിക്കും.

താഴെ ഉള്ള ഉദാഹരണങ്ങൾ നോക്കൂ…

Wheat Evolution
അന്ന് നറ്റൂഫിയൻസ്‌ കഴിച്ചിരുന്ന ഗോതമ്പിൽ നിന്നും നമ്മൾ ഇന്ന് കഴിക്കുന്ന ഗോതമ്പി ലേക്കെത്താൻ അനേകം വർഷങ്ങൾ എടുത്തു

Banana Evolution
വാഴപ്പഴം പഴയ രൂപവും ഇന്നത്തെ രൂപവും

Carrot Evolution
പ്രകൃതിയിൽ വളരുന്ന carrot ഇടത്ത്‌.
മനുഷ്യർ കൃഷിയിലൂടെ വികസിപ്പിച്ചെടുത്ത carrot വലത്ത്‌.

Corn Evolution
പെറുവിൽ പ്രകൃതിയിൽ ഉണ്ടായിരുന്ന പുരാതന ചോളം മനുഷ്യർ കൃഷിയിലൂടെ ഇന്നത്തെ രൂപമാക്കി.

Vegetable Evolution
Cabbage തൊട്ട്‌ Cauliflower വരെ ഉണ്ടായത്‌ ഈ കാട്ടുചെടിയിൽ നിന്നാണ്. ആ ചെടിയുടെ വിവിധ ഭാഗങ്ങൾ മാത്രം ശ്രദ്ധിച്ച്‌ കൃത്രിമമായി ഉണ്ടാക്കിയ വിവിധ ചെടികൾ ഇന്ന് നമ്മുടെ ഭക്ഷണക്രമത്തിന്റെ അവിഭാജ്യ ഘടകം ആയി.

ഇന്ന് നമ്മൾ കൃത്യമായി ഏതൊക്കെ വിളകൾക്ക് ഏതെല്ലാം ഗുണങ്ങൾ എങ്ങിനെയെല്ലാം വേണമെന്ന് നിശ്ചയിക്കുന്നു. അതിനുള്ള ശാസ്ത്രജ്ഞാനം മനുഷ്യൻ നേടിക്കഴിഞ്ഞു.

സർവ്വതിനും തുടക്കം കുറിച്ചത്‌ ജോർദ്ദാനിലെ തടാകത്തിന്റെ കരയിൽ നിന്നും അന്ന് നമ്മുടെ പൂർവ്വികർ ചെയ്യാൻ മുതിർന്ന ആ വലിയ സാഹസമാണ്. കൃഷിയെന്ന ആ വലിയ സാഹസം.

Categories
Article History Religion Technology

കലണ്ടർ പിറക്കുമ്പോൾ…. – കാലഗണനാ ചരിത്രം

അതിജീവനം കാലഗണനയിലൂടെ

കാലഗണനയുടെ ആവിശ്യകത മനുഷ്യനെ സ്വാധീനിച്ചു തുടങ്ങിയതിന്റെ ചരിത്രത്തിന് മനുഷ്യസംസ്കാരത്തോളം തന്നെ പഴക്കമുണ്ട്. തേടിനടന്നവർ കൊയ്ത്തുകാരായപ്പോൾ വാസം, ജീവിതോപാധികളുടെ ശേഖരണം, കൃഷിയും പ്രകൃതിപ്രതിഭാസങ്ങളുമായുള്ള ബന്ധം ഇവയെല്ലാം കാലനിഷ്ഠമായ ജീവിതരീതിയ്ക്കു പ്രാധാന്യം കൽപ്പിക്കാൻ മനുഷ്യനെ പ്രേരിപ്പിച്ചു. ഭാഷയുടെ ആവിർഭാവവും എഴുതപ്പെടാനുതകുന്ന തരത്തിലോട്ടുള്ള പുരോഗതിയും കാലഗണന രേഖപ്പെടുത്തി വെയ്ക്കാൻ മനുഷ്യനെ സഹായിചു. കാലത്തിന്റെ അളവുകോലുകൾ സൂര്യന്റെ ഉദയാസ്തമയങ്ങളിലൂടെ രാത്രിയും പകലും ചേരുന്ന ഒരു ദിവസത്തിൽ തുടങ്ങി ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ നിരീക്ഷിചു കൊണ്ട് മാസവും ഋതുക്കളുടെയും പ്രതിഭാസങ്ങളുടെയും അടിസ്ഥാനത്തിൽ വർഷവും രേഖപ്പെടുത്തി.

Star Sky Calendarചരിത്രാതീത കാലത്തു തന്നെ കാലഗണന മനുഷ്യനെ സ്വാധീനിച്ചിട്ടുള്ളതായി കാണാം. ആധുനിക മനുഷ്യനിലേക്കുള്ള പരിണാമം മുതൽ ഇന്നേക്ക് ഏകദേശം ആറായിരത്തോളം വർഷം മുൻപ് വരെയുള്ള എഴുതപ്പെടാത്ത കാലമാണ് പൊതുവിൽ ചരിത്രാതീത കാലമായി (Prehistoric) പറയപ്പെടുന്നത്. ശിലായുഗം, വെങ്കലയുഗം, അയോയുഗം എന്നിങ്ങനെയായി തരംതിരിക്കപ്പെട്ടതിൽ ശിലായുഗത്തിന്റെ ( Stone Age) അവസാനത്തോടെയാണ് മനുഷ്യൻ കൃഷിയിലേക്ക് കടക്കുന്നത്. കൃഷിയിലൂടെ സ്ഥിരവാസം ആരംഭിക്കുകയും ഋതുക്കൾക്കൊത്ത് വിളവിറക്കാനും മറ്റുമായി നിശ്ചിത കാലയളവെന്ന കണക്കുകൾ നിരീക്ഷിച്ചു തുടങ്ങുകയും ചെയ്തു. വെങ്കല യുഗ(Bronze Age) ത്തിന്റെ ആരംഭത്തിലാണ് മനുഷ്യൻ എഴുത്ത് ആരംഭിക്കുന്നത്. ഇതോടെ ഋതുക്കളുടെ വരവും പോക്കും, ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളും, സൂര്യനും മറ്റ് നക്ഷത്രങ്ങളുടെ ആപേക്ഷികചലനങ്ങളുമൊക്കെ നിരീക്ഷണങ്ങളുടെ ഭാവനാതലത്തിൽ നിന്നും കൃത്യമായും റെക്കോഡീകരിക്കപ്പെടുന്നതിലേക്ക് വഴി തെളിച്ചു.

കലണ്ടറുകളുടെ ഉത്ഭവത്തിലേക്ക്

നിരീക്ഷണങ്ങൾക്ക് കടപ്പെട്ട അതിജീവനം.

പരിണാമചക്രം വഴി ബൗദ്ധികമായി വികാസം പ്രാപിച്ച ആധുനിക മനുഷ്യന്റെ ആദ്യകാല പൂർവ്വികരുടെ നിരീക്ഷണപാടവമായിരുന്നു അവരുടെ അതിജീവനത്തെ ഏറെ സഹായിച്ചിരുന്നത്. സ്ഥിരമായൊരു വാസം ഉണ്ടാകുന്നതിനു മുൻപ് വരെ കാട്ടിൽ അലഞ്ഞുതിരിഞ്ഞവന് ദിവസം ആഴ്ച വർഷം എന്നീ കണക്കല്ല, മറിച്ച് ഋതുക്കളാണ് ആഹാരം കൊണ്ടുവന്നിരുന്നത്. വേട്ടയ്ക്കൊപ്പം തന്നെ പ്രകൃതിയിൽ നിന്നും കിട്ടിയ കായ്കനികൾ വിശപ്പടക്കുന്നതിനൊപം ജീവനും നിലനിർത്തി. ചൂട്കാലം പഴുത്ത ഫലങ്ങൾ നൽകിയപ്പോൾ അതിശൈത്യങ്ങൾ ഭക്ഷണമേ ഇല്ലാതെയാക്കി.കാലം തിരിഞ്ഞ് വരുന്നതിനൊപ്പം വിശപ്പകറ്റാനുള്ളവയുടെ വരവും ബന്ധപ്പെട്ട് പോരുന്നു എന്നും മനസിലാക്കി. പോയ വഴികളിലെ പക്ഷി മൃഗാദികൾ ചില പ്രത്യേകകാലങ്ങളിൽ മാത്രം വന്നു പോകുന്നതായി കണ്ടു. ഋതുക്കൾക്കൊത്തുള്ള ജീവികളുടെ സഹവാസവും പര്യടനവും കൂടി നമ്മുടെ പൂർവ്വികർ നിരീക്ഷിചു.ഈ നിരീക്ഷണം ഇന്നൊരു വിനോദമായിത്തീർന്നിട്ടുണ്ടെങ്കിൽ ആദിമ മനുഷ്യന് ഇത് തന്റെ ജീവൻ നിലനിർത്താനുള്ള പ്രധാന ഉപാദികളിലൊന്നായിരുന്നു.

കൃഷിയുടെ ആരംഭം.

നദീതടങ്ങളും സ്ഥിരവാസവും കൃഷിക്കനുകൂലമായി തിരഞ്ഞെടുത്തപ്പോൾ Sumarian Starmap Farmingഭക്ഷ്യയോഗ്യമായവയിൽ ഏത് വിള ഏത് കാലത്ത് ഇറക്കണമെന്നും ജലസേചനാവിശ്യങ്ങൾക്കൊപ്പം നദി ഏത് കാലവസ്ഥയിൽ ശുഷ്കിക്കുകയും പുഷ്ടിക്കുകയും ചെയ്യുന്നുവെന്നും നിരീക്ഷിക്കൽ അത്യന്താപേക്ഷിതമായി മാറി. ഉത്പാദനം ലഭിക്കാത്ത കാലവസ്ഥയുടെ വരവിനെ കണക്കാക്കി ഭക്ഷണം ശേഖരിക്കാനും കണക്കുകൂട്ടി.

വൈവിധ്യം വിവിധ സംസ്കാരങ്ങളിലൂടെ…

ശിലായുഗങ്ങൾ ഭൂമിയിലെ നാനാഭാഗത്തും നാനാസമയങ്ങളിലായിരുന്ന പോലെ തന്നെ നാഗരികതയിലേക്കുള്ള വളർച്ചയും, സ്ഥലങ്ങളും സംസ്ക്കരങ്ങൾക്കുമൊപ്പം വിത്യസ്തനിരക്കിലായിരുന്നു.

പുരോഗമിക്കുന്നതിനൊപ്പം തന്നെ കാലം ഗണിക്കുന്നതിനും ഇങ്ങനെ പല സംസ്കാരങ്ങൾ തങ്ങൾക്കനുകൂലമായ സാഹചര്യങ്ങൾക്കനുസരിചുള്ള തനത് സമ്പ്രദായങ്ങൾ അവലംബിച്ചു.

ഭൂമിശാസ്ത്രപരമായ അന്തരമായിരുന്നു  വൈവിധ്യമായ സമ്പ്രദായങ്ങൾ നിലവിൽ വരാൻ മുഖ്യകാരണം. ഉദാഹരണമായി, ഭൂമിയുടെ ഉത്തരാർദ്ധഗോളത്തിലുള്ളവരുടെ ദൃശ്യാനുഭവമല്ല ആകാശഗോളങ്ങളെ നിരീക്ഷിക്കുന്ന തിൽ ദക്ഷിണാർദ്ധഗോളത്തിലുണ്ടായിരുന്നവർക്ക്.

Northern Hemisphere ലെ Arctic മേഖലയോട് ചേർന്ന് ജീവിക്കുന്നവർക്ക് ദിനരാത്രങ്ങളുടെ

ദൈർഘ്യത്തിൽ ഭൂമദ്ധ്യരേഖയോടടുത്തുള്ളവരുമായി വ്യക്തമായ വിത്യാസമുണ്ട്. ഉദയാസ്തമയങ്ങൾ നിരീക്ഷിക്കുമ്പോൾ,

ഭൂമിയുടെ 23 1/2° ചരിവ് കൊണ്ട് ശൈത്യകാലത്ത് സൂര്യന്റെ സ്ഥാനം തെക്ക് ഭാഗത്തേക്ക് സഞ്ചരിക്കുമ്പോൾ ഉഷ്ണകാലത്ത് സൂര്യന്റെ സ്ഥാനം വടക്ക് ഭാഗത്തേക്ക് സഞ്ചരിക്കുന്നതായി കാണാം. ഈ സ്ഥാനമാറ്റം വിവിധ സംസ്കാരങ്ങൾ വീക്ഷിച്ചു.സ്ഥിരതാമസം തുടങ്ങിയവർ തങ്ങളുടെ ഗുഹകളിലൊ ആദ്യഗൃഹങ്ങളിലൊ സൂര്യന്റെ ഈ ചക്രവാളത്തിലെ സ്ഥാനമാറ്റം കുത്തിക്കുറിച്ചു

Stonehenge
by simonwakefield [CC BY 2.0 (http://creativecommons.org/licenses/by/2.0)], via Wikimedia Commons
വെച്ചു.

ഇത്തരം കുത്തിക്കുറിക്കലിൽ തുടങ്ങിയ കാര്യം ഭീമാകാരമായ കല്ലുകളടുക്കി‌വെച് സങ്കീർണ്ണമായ ജ്യാമിതികളെ അടിസ്ഥാനമാക്കി കാലം കണക്കു കൂട്ടാൻ പോന്നവണ്ണം സംസ്കാരങ്ങളെ കൂട്ടിക്കൊണ്ടുപോയി.

ഇംഗ്ലണ്ടിലെ Stonehenge പോലുള്ളവ ഇപ്പറഞ്ഞ നിർമ്മിതികൾക്കൊരുദാഹരണമാണ്.

 അറേബ്യയും സഹാറയും പിന്നിടുമ്പോൾ…

യൂറോപിൽ, സൂര്യനെ ആശ്രയിക്കാൻ പറ്റിയിരുന്നെങ്കിൽ മധ്യേഷ്യയിലെ അറേബ്യയിലേക്ക് വരുന്തോറും കാലം ഗണിക്കാൻ ചക്രവാളങ്ങളിൽ മൺൽകാറ്റുകളും മരുഭൂമിയിലെ മൺകൂനകളും തടസ്സമായി. രാത്രിയാകാശം കൈയ്യാളുന്ന ചന്ദ്രനെ ആശ്രയിക്കാൻ ഇത് അറബികളെ നിർബന്ധിതരാക്കി. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾ( Waxing and Waning) ക്കൊപ്പം മാസം കണക്കുകൂട്ടി ജീവിതവൃത്തികൾ മുന്നോട്ട് നീക്കി. ഇങ്ങനെ നിലവിൽ വന്ന  ചാന്ദ്രകലണ്ടറാണ് മതസാംസ്കാരികപരമായ കാര്യങ്ങൾക്ക് ഇസ്ലാം രാജ്യങ്ങൾ ഇന്നും ആശ്രയിക്കുന്നത്.

ചൂടിന്റെ കാഠിന്യമേറിയ സഹാറാ മരുത്തട്ടിലെ ഈജിപ്തുകാർ നക്ഷത്രങ്ങളെ നിരീക്ഷിച്ചു. സൂര്യനും ഒപ്പം സഞ്ചരിക്കുന്ന നക്ഷത്രഗണങ്ങളെയും ചേർത്ത് സൂര്യനിൽ അധിഷ്ടിതമായ സൗരകലണ്ടറുകൾ രൂപപ്പെടുത്തി. പിന്നീട് ഗ്രീക്കൊ-റോമൻ നാഗരികതയിലേക്കും പേർഷ്യവഴി ഇൻഡ്യാ ഉപഭൂഖണ്ഡത്തിലും ഈ കലണ്ടർ രീതി കൈമാറ്റം ചെയ്യപ്പെട്ടു. ഇൻഡ്യയുടെ ഔദ്യോഗിക കലണ്ടറായ ശകവർഷ കലണ്ടറും എ.ഡി. 800 കളിൽ കേരളത്തിൽ നിലവിൽ വന്ന കൊല്ലവർഷരീതിയും സൗരകലണ്ടറുകളുടെ കിഴക്കൻ രൂപഭേദം മാത്രമാണ്.

നിരീക്ഷണങ്ങൾ പുരോഗമിക്കുമ്പോൾ…കലണ്ടറും  സംസ്കാരങ്ങളും….

വാനനിരീക്ഷണം ആദിമസംസ്ക്കാരങ്ങളിൽ മിത്തുകൾക്കും ദൈവീകപരിവേഷങ്ങൾ പൂണ്ട കഥകൾക്കുമുള്ളൊരു ഭാവനാഭൂമികയായിട്ടുണ്ട്. ഭൂമിയെ അപേക്ഷിച്ച് സ്ഥിരമായി നിന്ന നക്ഷത്രങ്ങളിൽ നിന്നും വ്യത്യസ്തമായി, തുടർച്ചയായി ആകാശത്തിലൂടെ സഞ്ചരിക്കുന്ന ആകാശരൂപങ്ങളെ ദൈവങ്ങളുടെ റോന്ത് ചുറ്റലായും അവയെ പ്രീണിപിക്കുന്നത് വഴി ഋതുക്കൾ ലഭിക്കുമെന്നും അവർ കരുതിപ്പോന്നു. സ്ഥിരമായ നക്ഷത്രഗണങ്ങളെ (Constellations) അപേക്ഷിച്ചുള്ള സൂര്യന്റെ ചലനം സൂര്യനിൽ അധിഷ്ടിതമായ മാസങ്ങളേയും രേഖപ്പെടുത്താൻ സഹായിച്ചു. അത്തരം നക്ഷത്രഗണങ്ങൾക്ക് ലോകത്തെ ഓരോ സംസ്കാരങ്ങളും ഓരോ രൂപങ്ങൾ ആരോപിചു. ഇത്തരം കരുതലുകളും ആരോപിതരൂപങ്ങളും അടിസ്ഥാനമാക്കിയുള്ള നിരീക്ഷണങ്ങൾ എളുപ്പത്തിൽ ജനകീയമായുള്ള കാലഗണനാരീതി കൈമാറാനും സൗകര്യമൊരുക്കി.

ഇന്നത്തെ ഇറാഖിന്റെ ഭാഗമായ, സംസ്കാരത്തിന്റെ പൗരാണിക തൊട്ടിലുകളിലൊന്നായ തെക്കൻ മെസൊപ്പൊട്ടോമിയയിലെ സുമേറിയൻ സംസ്കാരമാണ് ചരിത്രത്തിലെ ആദ്യകലണ്ടർ സംവിധാനം ആവിഷ്കരിച്ചുപയോഗിച്ചിട്ടുള്ളത്. ഏകദേശം 29.5 ദിവസം എടുത്തു കൊണ്ടുള്ള ചന്ദ്രന്റെ രൂപമാറ്റത്തിന്റെ ആവർത്തനചക്രമായിരുന്നു സുമേറിയൻ സംസ്കാരത്തിന്റെ കാലഗണനയ്ക്ക് അടിസ്ഥാനമായിരുന്നത്.

മഴയുടെ അനുഗ്രഹം തീണ്ടാത്ത, ആഫ്രിക്കൻ മരുപ്രദേശത്തെ നൈൽ നദിയുടെ ദാനമായി വളർന്നുവന്ന ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ കാര്യം പറഞ്ഞുവല്ലൊ.മരുപ്രദേശമായതു കൊണ്ട് തന്നെ രാത്രിയാകാശം ചൂട്ടുവിളക്കുപോൽ അവിടുത്തെ ജനങ്ങളെ വഴിനടത്തിച്ചിരുന്നു. നൈൽ നദിയുടെ വെള്ളപ്പൊക്കം വിളിച്ചറിയിക്കുന്ന നക്ഷത്രമായിരുന്നു സിറിയസ് (Sirius).താരത്തിന്റെ ഉദയയവും നദിയിലെ വെള്ളപ്പൊക്കവും യാദൃശ്ചികമായി ഒത്തുവന്നത് കൊണ്ട് സിറിയസ് നക്ഷത്രത്തെ ദേവതയായും ഈജിപ്ഷ്യർ കണ്ടിരുന്നു. ഈജിപ്ഷ്യൻ സംസ്കാരം ആദ്യകാലങ്ങളിൽ ചന്ദ്രനെ കാലഗണനയ്ക്കായി ആശ്രയിച്ചിട്ടുണ്ടായിരുന്നെങ്കിലും നൈൽ നദിയുടെ ജലനിരപ്പിൽ ഉണ്ടാകുന്ന ഉയർച്ചയുടെയും വെള്ളപ്പൊക്കത്തിന്റെയും ആവർത്തനം ഏകദേശം വരുന്ന 360 ദിനങ്ങൾ കൂടിയാണെന്ന് മനസിലാക്കിയാണ് കാലം വാർഷികമായി രേഖപ്പെടുത്തി പോന്നത്.

ഏഷ്യയിൽ തന്നെ മറ്റ് പ്രധാന കലണ്ടർ സംവിധാനങ്ങളും സമാന്തരമായി പിന്നീട് വികസിചു വന്നിട്ടുണ്ട്. സംസ്കാരത്തിന്റെ ഈറ്റില്ലമായ ഇറാഖിൽ തന്നെ അസ്സിറിയൻ കലണ്ടറും ബാബിലോണിയൻ കലണ്ടറും ഏകദേശം ഒരേ കാലയളവിൽ രൂപപ്പെട്ടു വന്നതാണ്. പേർഷ്യൻ സാമ്രാജ്യം വികസിച്ചതിനൊപ്പം സൊരോസ്ട്രിയാൻ മതത്തിന്റെ ആചാരനുഷ്ടാനങ്ങളുടെ ഭാഗമായും തനതായ കലണ്ടർ നിലവിൽ വന്നു. സെമെറ്റിക് മതങ്ങളുടെ ആവിർഭാവം ഹീബ്രു കലണ്ടറിനും ശേഷം പൂർണ്ണമായും ചന്ദ്രനെ ആസ്പദമാക്കിയ ഇസ്ലാമിക് കലണ്ടറിനും വഴിവെച്ചു.അതുകൊണ്ട് തന്നെ തുടർന്ന് വന്ന ജൂലിയൻ- ഗ്രിഗേറിയസ് കലണ്ടറുകളിലുൾക്കൊണ്ട പരിഷ്കാരങ്ങൾക്കൊത്ത് പോകാൻ തക്ക മാറ്റം ഇസ്ലാമിക് കലണ്ടറിലുണ്ടായില്ല. ഋതുക്കളും ഇസ്ലാമിക് കലണ്ടറുമായി യാതൊരു കാലബന്ധവും ചേർത്തുവെക്കാനും ഉണ്ടായിരുന്നില്ല.

9 നൂറ്റാണ്ടുകളോളം, ഇന്നത്തെ ഇറാനും ചുറ്റുമുള്ള പ്രദേശത്തും നിലനിന്ന, ഉമർ ഖയ്യാം എന്ന 11 ആം നൂറ്റാണ്ടിലെ ബഹുമുഖപ്രതിഭയുടെ കീഴിൽ ആവിഷ്കരിച്ച ജലാലി കലണ്ടർ പൂർണ്ണമായും സൗരകലണ്ടർ ആയിരുന്നു. അധിദിനങ്ങൾ ഉൾപ്പെടുത്തിയുള്ള പരിഷ്കാരങ്ങൾ വഴി തികച്ചും കൃത്യമായ കലണ്ടറായിരുന്നു ഇത്.Desert Night sky

ചരിത്ര സ്മാരകങ്ങളും ജ്യോതിശാസ്ത്രബന്ധവും.

വാനനിരീക്ഷണവും സമയം രേഖപ്പെടുത്തലും പുരാതന സംസ്കാരങ്ങൾക്ക് എത്രത്തോളം അവിശ്യഘടകമായിരുന്നു എന്നതിനുള്ള ചില തെളിവുകൾ ചരിത്ര സ്മാരകങ്ങൾ വഴി മനസിലാക്കാൻ സാധിച്ചിട്ടുണ്ട്.

ഈ നിരീക്ഷണങ്ങളും ഇന്നത്തെ കാലവുമായിട്ടുള്ള പ്രധാനവിത്യാസം അന്ന് വൈദ്യുതീകരിച്ച പ്രകാശസ്രോതസ്സുകളൊന്നും ഇല്ലാ എന്നുള്ളതായിരുന്നു.

പ്രകാശമലിനീകരണം എന്ന അവസ്ഥയില്ല എന്ന് ചുരുക്കം.

അതുകൊണ്ട് തന്നെ രാത്രിയിലെ ആകാശനിരീക്ഷണങ്ങൾ തീർത്തും വ്യക്ത്വവും സ്വച്ഛവും ആയിരുന്നു. ആത്മീയമോ മതപരമോ ആയ കാരണങ്ങൾ കൊണ്ടും ആകാശരൂപങ്ങളെ ദർശിക്കാനായുള്ള ഒബ്സെർവേറ്ററികളുടെ ആദിമരൂപങ്ങൾക്ക് സമാനമായ നിർമ്മിതികൾ ചരിത്രത്തിൽ നിന്ന് കണ്ടെത്താനാകും.അവയിൽ പ്രധാനപ്പെട്ട ചിലത്:

Newgrange Ireland
Newgrange Ireland

അയർലണ്ടിലെ Newgrange ൽ B.C.3000 ത്തിനോടടുത്ത് പണികഴിപ്പിച്ചെന്ന് കരുതപ്പെടുന്ന ഒരു ശവകുടീരത്തിന്റെ ഇടനാഴിയിലേക്ക് (passage tomb) ദക്ഷിണയനാന്തം(Winter Solstice) കണക്കാക്കി , അന്നേനാളുകളിൽ സുര്യപ്രകാശം  വന്ന് പതിക്കുന്നതായി കാണാം. ഇടനാഴിയുടെ പ്രധാനകവാടം വഴിയല്ല മറിച് പ്രധാന കവാടത്തിന്റെ തൊട്ടുമുകളിലെ ചതുരാകൃതിയിലുള്ള Opening വഴിയാണ് പ്രകാശം അകത്തുവരുന്നത്. ഈ കൃത്യതയ്ക്ക് ജ്യോതിശാസ്ത്രജ്ഞാനം അന്ന് അടിസ്ഥാനപരമായി ഉണ്ടായിരുന്നതായി തന്നെ അനുമാനിക്കാം.

Senenmut’s Tomb
Senenmut’s Tomb

ഈജിപ്തിലെ ഗിസ പീഠഭൂമിയിലെ പിരമിഡുകൾക്കും അവയുടെ ദിശയ്ക്കും വാനശാസ്ത്രവുമായുള്ള ബന്ധം ആരോപിക്കപ്പെട്ടിട്ടുണ്ട്.  അതുപോലെ തന്നെ ബി‌.സി. 15 ആം നൂറ്റാണ്ടിലെ നിർമ്മിതിയായ Deir el-Bahri യിലെ Senenmut’s Tomb ന്റെ  മുകൾതലത്ത് നക്ഷത്രഗണങ്ങളെ വൃത്താകൃതിയിൽ വരച് വെചതായി കാണാം. 24 ഭാഗങ്ങളാക്കിയ വൃത്തം 24 മണിക്കൂറിനെയാണ് സൂചിപ്പിക്കുന്നത്.

ഇംഗ്ലണ്ടിലെ സ്റ്റോൺ ഹെഞ്ച് ഉദാഹരണം പറഞ്ഞത് ഓർക്കുന്നുണ്ടല്ലൊ.ഏകദേശം 5000 ത്തോളം വർഷം പഴക്കമുള്ളതാണ് ഈ ഭീമമായ ശിലാനിർമ്മിതി.ഇതിന്റെ നിർമ്മാണോദ്ദേശ്യങ്ങൾ പൂർണ്ണമായും വ്യക്തമല്ലെങ്കിലും ജ്യോതിശാത്രത്തിലെ സൂര്യന്റെ അയനാന്തങ്ങ( Solstices)ളുമായി ബന്ധമുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

Kukulkan Pyramid
Kukulkan Pyramid

മെക്സിക്കോയിലെ മായൻ സംസ്കാരത്തിന്റെ ഭാഗമായ Chichen Itza യിലെ  El Castillo അഥവാ Kukulkan’ Pyramid ന് 4 വശത്തു നിന്നും 91 പടികളും ഒരു പടി platform ഉം ചേർത്ത് ആകെ 365 പടികളാണുള്ളത്.ഇത് ഒരു കലണ്ടർ വർഷമാണ് സൂചിപ്പിക്കുന്നതെന്ന് പറയപ്പെടുന്നു.ഇതിനു പുറമെ, Vernal Equinox ഉം Autumnal Equinox  ഉം യഥാക്രമം വരുന്ന മാർച് , സെപ്റ്റെമ്പർ മാസങ്ങളിൽ പ്രത്യേകതരം രൂപത്തിലായി പടികളിലേക്ക് നിഴൽ വീഴുന്നതും ഈ നിർമ്മിതിക്കു പിന്നിലെ ജ്യോതിശാസ്ത്രബന്ധം ദൃഢപ്പെടുത്തുന്നു.

പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ രാജസ്ഥാനിലെ രാജാ ജയ്സിങ് രണ്ടാമന്റെ നേതൃത്ത്വത്തിൽ നിർമ്മിച്ച ജന്തർ മന്തർ മന്തിരം ഭീമാകാരമായൊരു സൗരഘടികാരമാണ്.

പരിമിതികളിൽ നിന്നും പരിഷ്കാരങ്ങളിലേക്ക്..

ചാന്ദ്രമാസങ്ങളും സൗരവർഷവുമായുള്ള Lunisolar കലണ്ടറുകൾ അന്നത്തെക്കാലത്തെ ജീവിതരീതിയ്ക്ക് ഗുണകരമായെങ്കിലും ചില പരിമിതികളും അവയ്ക്കുണ്ടായിരുന്നു. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങൾക്ക് ഋതുക്കളുമായി ബന്ധമില്ലായെന്നുള്ളതായിരുന്നു പ്രധാന കാരണം. ഇത് പരിഹരിക്കാനായി അധിദിനങ്ങൾ/മാസങ്ങൾ ചേർക്കുന്ന Intercalation സംവിധാനങ്ങളും അന്ന് അവലംബിച്ചിരുന്നു. സീസണുകൾ ഒത്തുപോകുന്നുണ്ടായിരുന്നെങ്കിലും ദിനത്തോടനുബന്ധിച്ച കൃത്യത കൈവരിക്കാൻ ഈ സംവിധാനം കൊണ്ടും സാധിച്ചിരുന്നില്ല. Lunisolar രീതിയ്ക്ക് വിരാമം കുറിച്ചു കൊണ്ടാണ് റോമിൽ ജൂലിയസ് സീസർ ജൂലിയൻ കലണ്ടർ കൊണ്ടുവരുന്നത്. ജൂലിയൻ കലണ്ടറിന്റെ പരിമിതികൾ നികത്തിക്കൊണ്ട് ഗ്രിഗേറിയൻ കലണ്ടറും ശേഷം നിലവിൽ വന്നു.

ജൂലിയൻ – ഗ്രിഗേറിയൻ കലണ്ടറുകൾ

കലണ്ടറുകളുടെ പിറവി ചരിത്രത്തിലെ വലിയ ഏടുകളായ സുമേറിയനും ഈജിപ്ഷ്യനുമൊക്കെ പിന്നിട്ട് വന്നു നിൽക്കുന്ന പ്രധാനപ്പെട്ട മൈൽക്കുറ്റികളാണ്

റോമൻ/ജൂലിയൻ കലണ്ടറും ഗ്രിഗേറിയൻ കലണ്ടറും.ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളുടെ നിരീക്ഷണത്തിൽ അധിഷ്ഠിതമായ ‘ലൂണാർ കലണ്ടറുകളും ചാന്ദ്രമാസവും സൗരവർഷവും ചേർന്ന സെമിലൂണാർ കലണ്ടറും സൗരമാസവും സൗരവർഷവും ചേർന്ന് പൂർണ്ണമായി സൂര്യന്റെ ചലനത്തെ ആസ്പദമാക്കിയ സൗരകലണ്ടറും നമ്മുടെ പൂർവ്വികർ വിവിധ സംസ്കാരങ്ങളിലായി ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടുവല്ലൊ. ആദിമ സംസ്കാരങ്ങളിൽ നിന്നുൾക്കൊണ്ട പാഠങ്ങളിലെ മൗലികമായ 10 മാസങ്ങളിൽ നിന്നു തുടങ്ങുകയും ശേഷം വന്ന ക്രമാനുഗതമായ  കൂട്ടിച്ചേർക്കലുകളുടേയും തിരുത്തലുകളുടേയും ഫലമായുണ്ടായതുമാണ് ഇന്ന് കാണുന്ന തരത്തിലുള്ള കലണ്ടർ.അവയിൽ തന്നെ ലോകവ്യാപകമായി ഉപയോഗിക്കുന്ന ഗ്രിഗേറിയൻ കലണ്ടറും ഒരു പ്രദേശത്തു മാത്രമായി ഉപയോഗിക്കപ്പെടുന്ന കൊല്ലവർഷം/മലയാള കലണ്ടർ പോലെയുള്ള കലണ്ടറുകളും ഉണ്ട്.

ഇന്ന് പൊതുവിൽ കണ്ടുവരുന്ന ഗ്രിഗേറിയൻ കലണ്ടറിന്റെ ആദിമരൂപമാണ് ജൂലിയസ് സീസറിന്റെ കാലത്ത് നിലവിൽ വന്ന ജൂലിയൻ കലണ്ടർ.അന്നുവരെ നിലവിലുണ്ടായിരുന്ന റോമൻ കലണ്ടർ സംവിധാനം പരിഷ്കരിച്ചു കൊണ്ടാണ് ജൂലിയൻ കലണ്ടർ 46 ബിസിയിൽ നിലവിൽ വന്നത്.

ജനുവരി 1 പുതുവർഷദിനമായി ജൂലിയസ് സീസറിന്റെ  റോമൻ റിപബ്ലിക്കൻ ഭരണകൂടം രേഖപ്പെടുത്തി.ജൂലിയൻ കലണ്ടറായിരുന്നു യൂറോപ്പിലെ രാജ്യങളിൽ ഭൂരിഭാഗവും പിന്തുടർന്നിരുന്നത്.അന്നത്തെ  ജ്യോതിശാസ്ത്ര ജ്ഞാനം വെച് കണക്കു കൂട്ടിയത് ഒരു വർഷം എന്നത് 365 കാൽ (365.25) ദിവസങ്ങൾ എന്നായിരുന്നു. വർഷത്തിൽ 365 ദിനങ്ങളും ശേഷം മുൻപ് പറഞ്ഞ കാൽ ദിവസത്തെ(6 മണിക്കൂർ) തുടർച്ചയായുള്ള നാലാം വർഷത്തിൽ ഒരൊറ്റ ദിനമായി ചേർത്ത് അധിവർഷമെന്ന(leap year) രീതിയിൽ പരിഷ്കരിച്ചുമായിരുന്നു ജൂലിയൻ കലണ്ടർ ചിട്ടപ്പെടുത്തിയിരുന്നത്.ഇന്നേക്ക് 2100 ഓളം വർഷങ്ങൾക്കു മുൻപ് ഇത്തരമൊരു പരിഷ്കരിച്ച, സൗരകലണ്ടർ രൂപമായതിനാലാവാം ജൂലിയൻ കലണ്ടർ താരതമ്യേന മികച്ചതായി രേഖപ്പെടുത്തിയിട്ടുള്ളത്.

എങ്കിലും ഈ കണക്കിനൊരു പ്രശ്നമുണ്ടായിരുന്നു.

ഒരു വർഷം എന്നത് 365.25 ദിനങ്ങളല്ല മറിച് കാൽ ദിവസത്തിനു 11.3 മിനിറ്റു കുറവുണ്ടെന്ന് ശേഷം മനസിലാക്കി.അതായത് 365 ദിവസവും 5 മണിക്കൂറും 49 മിനിറ്റും 12 സെകന്റ്സും (ഏകദേശം 365.2425 ദിനങ്ങൾ) ആണ് ഒരു വർഷം.ജൂലിയൻ കലണ്ടറിലെ ഈ വിത്യാസം അനുഭവപ്പെട്ടത് കൃസ്തീയ ആചാരങ്ങളുടെ ഋതുക്കളുമായി യോജിച്ചു കിടക്കുന്ന ആഘോഷങ്ങളിലായിരുന്നു.സീസണും കലണ്ടർ ദിനങ്ങളും കാലം മുന്നോട്ടു പോകുന്നതിനനുസരിച്ച് ഒത്തുപോകാതെയായി. ഈ ചെറിയ തിരുത്തിന്റെ അഭാവം നൂറ്റാണ്ടുകളുടെ ദൈർഘ്യത്തിൽ വലിയ പിഴവുകളുണ്ടാക്കുകയും ക്രൈസ്തവാചാരങ്ങളിലെ പ്രധാനപ്പെട്ട ദിനങ്ങളിലൊന്നായ ഈസ്റ്റർ ദിനവും മാറി വരുന്നതായി മനസ്സിലാക്കി.

A.D 1582; ഗ്രിഗേറിയൻ കലണ്ടർ

ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതലായി പ്രചാരത്തിലുള്ള കലണ്ടറായ ഗ്രിഗേറിയൻ കലണ്ടർ സമാരംഭിച്ച വർഷമാണ് എ ഡി 1582.

ജൂലിയൻ കലണ്ടർ പ്രകാരം, ഒരു വർഷത്തിലെ 11.3 മിനിറ്റ് കുറവ് കണക്കിലെടുക്കാത്തത് മൂലം ഏകദേശം 128 വർഷം കൂടുമ്പൊൾ ‘ഒരു ദിവസം’  എന്ന രീതിയിൽ ജൂലിയൻ കലണ്ടറും ഗ്രിഗേറിയനും തമ്മിൽ വിത്യാസമുണ്ടായിരിക്കും. ബി.സി 46 ൽ നിന്നും എ.ഡി. 1582 വരെയുള്ള കാലയളവിൽ ഈ വിത്യാസം 10 ദിവസം വരെയായി ഉയർന്നു. അന്നത്തെ കാത്തലിക് അതോറിറ്റിയുടെ പോപ് ആയിരുന്ന

Christopher Clavius
Christopher Clavius

പോപ് ഗ്രിഗറി 13 ആമന്റെ നേതൃത്വത്തിൽ കലണ്ടർ സംവിധാനത്തിലെ ഈ പിഴവിനെ പരിഷ്കരിക്കാൻ ശ്രമമുണ്ടായി. തത്ഫലമായി Christopher Clavius എന്ന അസ്ട്രോണമറെ നിയമിക്കുകയും ഇദ്ദേഹം മുന്നോട്ടുവെച്ച നിർദ്ദേശങ്ങളും തിരുത്തലുകളും ചേർന്ന് നൂറ്റാണ്ടുകളോളം പഴക്കം ചെന്ന കലണ്ടർ സംവിധാനം തെറ്റുകുറ്റങ്ങൾ ആവതും ഒഴിവാക്കി പരിഷ്കരിച് പ്രസിദ്ധീകരിക്കപ്പെടുത്തുകയും ചെയ്തു.

1582ൽ ഒക്റ്റോബർ മാസം 4 ആം തിയതിയ്ക്കു ശേഷം ഒക്റ്റോബർ 15 ആക്കി തിരുത്തി അധികമായി വന്ന 10 ദിവസത്തെ ഒഴിവാക്കി. ഭാവിയിൽ ജൂലിയൻ കലണ്ടർ പിന്തുടരുന്തോറും വീണ്ടും പിഴവ് സംഭവിക്കാതിരിക്കുവാൻ മറ്റൊരു മാർഗ്ഗവും കൂടി അവലംബിച്ചു.ജൂലിയൻ കലണ്ടറിലെ രീതി പോലെ തന്നെ ഓരോ 4 ആം വർഷവും 366 ദിവസങ്ങളുള്ള അധിവർഷമാക്കുകയും എന്നാൽ, ഓരോ 400 വർഷങ്ങൾക്കിടയിൽ 3 ദിവസം ഒഴിവാക്കുകയും ചെയ്യുകയായിരുന്നു പിഴവ് തിരുത്തുന്നതിനുള്ള പോംവഴിയായി നിർദ്ദേശിക്കപ്പെട്ടത്.ഇതിൽ 400 വർഷങ്ങൾക്കിടയിൽ 3 ദിവസം ഒഴിവാക്കാനായി, ഓരോ നൂറ്റാണ്ടിലും 365 ദിനങ്ങൾ മാത്രമാക്കുകയും 400 കൊണ്ടു ഹരിക്കാൻ(divisible) പറ്റുന്ന നൂറ്റാണ്ടിൽ മാത്രം 366 ദിനങ്ങൾ ചേർക്കുകയും ചെയ്യുകയായിരുന്നു.

ജൂലിയൻ കലണ്ടർ ഇന്ന് ഗ്രിഗേറിയൻ കലണ്ടറിൽ നിന്നും 13 ദിവസങ്ങൾ പിന്നിലാണ്.

ജൂലിയനിൽ 128 വർഷം കൂടുമ്പോൾ ഒരു ദിവസം കൂടുന്നുണ്ടെങ്കിൽ, ഗ്രിഗേറിയനിൽ 3,030 വർഷത്തിൽ ഒരു ദിവസം എന്ന നിരക്കിലാണ് വിത്യാസമുണ്ടാകുന്നത്.അത്രത്തോളം താരതമ്യേന എറർ കറക്ഷൻ ഉണ്ടെന്നർത്ഥം.

ഗ്രിഗേറിയൻ പോപ് ഈ പരിഷ്കരണത്തിനു 1582 ൽ നേതൃത്വം നിന്നെങ്കിലും ലോകം മുഴുവൻ ഈ കലണ്ടർ ഇന്നുള്ളതു പോലെ എത്തിയതിൽ ശേഷം വ്യാപിക്കപ്പെട്ട സാമ്രാജ്യത്ത ശക്തികളുടെ പങ്ക് വളരെ വലുതായിരുന്നു.ഗ്രിഗേറിയൻ കലണ്ടർ റോമൻ കാത്തലിക് ഹെഡായ പോപിന്റെ അതോറിറ്റിയെ അംഗീകരിക്കുന്ന യൂറോപ്യൻ രാജ്യങ്ങൾ മാത്രമെ ആദ്യം കണക്കിലെടുത്തിരുന്നുള്ളു.യൂറോപ്പിലെ തന്നെ കിഴക്കൻ രാജ്യങ്ങളിൽ ചിലത് 20 ആം നൂറ്റാണ്ടിലാണ് ഗ്രിഗേറിയൻ സിസ്റ്റം ഏർപ്പെടുത്തിയത് തന്നെ.

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കാര്യത്തിൽ, റോമൻ കാതലിക്കിൽ നിന്നും 16ആം നൂറ്റാണ്ടിൽ വ്യതിചലിച് പ്രൊട്ടസ്റ്റന്റ് വിഭാഗത്തിലേക്ക് മാറിയ രാജ്യങളിലൊന്നായതിനാൽ തന്നെ ഗ്രിഗേറിയൻ സിസ്റ്റം ബ്രിട്ടൺ ഈ കാലത്ത് പിന്തുടർന്നിരുന്നില്ല.കൂടാതെ 12 ആം നൂറ്റാണ്ടിനു ശേഷമുള്ള ഇടക്കാലങ്ങളിൽ പുതുവർഷ ദിനമായി മാർച് 25 ആയിരുന്നു ഇംഗ്ലണ്ടിൽ ആചരിച്ചു വന്നത്.

ഡിസംബർ 25 നു യേശുവിന്റെ ജനനവും  9 മാസം പിന്നോട്ട് പോയി മാർച് 25  യേശുവിനെ മാതാവ് ഗർഭം ധരിക്കുന്നതും കണക്കിലെടുത്തായിരുന്നു ഈ മാറ്റം.

1752 ആയതോടു കൂടി ജൂലിയൻ കലണ്ടറും ഗ്രിഗേറിയനുമായുള്ള വിത്യാസം ഒരു ദിനവും കൂടി അധികരിച്ചു 11 ദിവസമായി.ഭാവിയിലും ഈ വിത്യാസം അധികരിക്കപ്പെടാതിരിക്കാനായി 1752 ആം വർഷത്തെ സെപ്റ്റംബറിലെ 2 ആം തീയതിയ്ക്കു ശേഷം സെപ്റ്റംബർ 14 ആക്കി ബ്രിട്ടീഷ് ഭരണകൂടം തിരുത്തി. അങ്ങനെ 18 ആം നൂറ്റാണ്ടോടെ ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യത്ത ശക്തിയായി മാറിയ ബ്രിട്ടീഷ് സാമ്രാജ്യം 1752 മുതൽ ഗ്രിഗേറിയൻ കലണ്ടർ ഔദ്യോഗികമായി സ്വീകരിചു.

അമേരിക്കൻ നാടുകളിലെ ഫ്രാൻസിന്റെയും സ്പെയിനിന്റെയും കീഴിലുള്ള പ്രദേശങ്ങൾ 1582 ൽ തന്നെ ഗ്രിഗേറിയൻ സംവിധാനം ഉപയോഗിച്ചു തുടങ്ങിയിരുന്നു. അമേരിക്കൻ ഐക്യനാടുകളുടെ ( U.S.A) ആവിർഭാവത്തിനുശേഷം, 1867 ൽ റഷ്യയുടെ പക്കൽ നിന്നും വാങ്ങുന്നതോടെയാണ് അലാസ്കയിൽ ഈ സംവിധാനം കൊണ്ടുവരുന്നത്.

കിഴക്കൻ യൂറോപ്പും ഇന്നത്തെ തുർക്കിയുൾപ്പെടുന്ന ദേശം കൈയ്യാളിയ ഓട്ടോമാൻ സാമ്രാജ്യവും 1920 കളോടെ ഗ്രിഗേറിയൻ കലണ്ടർ ഔദ്യോഗികരിച്ചു.

1918 ലെ ഒക്റ്റോബർ വിപ്ലവത്തിന്റെ സമാപ്തിയോടെ റഷ്യയും കലണ്ടർ നവീകരിച്ചു.

ജൂലിയൻ കലണ്ടറുമായി ബന്ധമില്ലാതിരുന്ന ചൈന, കൊറിയ, ജപ്പാൻ എന്നീ കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ 19 ആം നൂറ്റാണ്ടിന്റെ അവസാനത്തോടെ തന്നെ നേരിട്ട് ഗ്രിഗേറിയൻ സിസ്റ്റം പിന്തുടരാനൊരുങ്ങുകയായിരുന്നു.

ഇസ്ലാമിക് കലണ്ടർ മതകാര്യങ്ങൾക്കു മാത്രം മാറ്റിവെച്ചു കൊണ്ട് സൗദി അറേബ്യയും 2016 ഓടെ ഗ്രിഗേറിയൻ കലണ്ടർ സിവിൽ കലണ്ടറായി എഴുതിച്ചേർത്തു.

ഇന്ന്, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യകളുടെ കുതിച്ചുചാട്ടത്തിനിടയിൽ നിൽക്കുമ്പോഴും കൈയിലെ സ്മാർട്ട്ഫോണിൽ അല്ലെങ്കിൽ ഓഫീസ് ടേബിളിൽ, വീട്ടുചുമരിൽ ഒക്കെയായി സ്ഥാനം പിടിച്ചിരിക്കുന്ന ഇന്ന് കാണുന്ന കലണ്ടറിന് നമ്മുടെ സംസ്കാരത്തോളം തന്നെയുള്ള പഴക്കമുണ്ടെന്നത് ആശ്ചര്യജനകമായ കാര്യമാണ്. മിഡിൽ ഈസ്റ്റിലെ യൂഫ്രട്ടീസ് , ടൈഗ്രിസ് നദികൾ, ഈജ്പ്തിലെ നൈൽ നദി, ഇൻഡ്യാ ഉപഭൂഖണ്ഡത്തിലെ സിന്ധു നദി എന്നിങ്ങനെയായി സംസ്കാരത്തിന്റെ കളിത്തൊട്ടിലിൽ നിന്നും മാനവികവളർച്ചയ്ക്ക് കാലം കൂട്ടുപിടിച്ച് മുന്നോട്ടു പോകുന്നതിന്റെ ചരിത്രം പേറുന്ന ഒരു ചെറിയ ഏടാണ് ആ ചുമരുകളിൽ തൂങ്ങുന്നതെന്ന് വിസ്മയാവഹമായി കാണാൻ ഈ ലേഖനം സഹയിച്ചെന്ന് കരുതട്ടെ.

നന്ദി
Categories
Article History

Origin of Al in English

Al-Gebra
Al-Chemy
Al-cohol
Al-kali
Al-gorithm

ഇവയെല്ലാം തുടക്കത്തിൽ അൽ ചേർക്കുന്നത്‌ എന്തിനെന്ന് അറിയാമോ?

ഈ വാക്കുകൾ English ഭാഷയിലേക്ക്‌ വന്നത്‌ അറബിക്ക്‌ ഭാഷയിൽ നിന്നാണു. അതിന്റെ അർത്ഥം alcohol, algebra, alchemy എന്നിവ കണ്ടു പിടിച്ചത്‌ അറബികൾ എന്ന് അല്ലാ.

Alcohol, ഇസ്ലാം ഉണ്ടാകുന്നതിനു ആയിരക്കണക്കിനു കൊല്ലങ്ങൾക്ക്‌ മുൻപ്‌ തന്നെ മനുഷ്യൻ കുടിച്ചിരുന്നതാണു.

അറബികൾ ആയിരിന്നു അന്ന്‌ ആഗോള തലത്തിൽ വ്യാപാരം നടത്തിയിരുന്നത്‌. ചൈനയിൽ ഭാരതത്തിൽ, യുറൊപ്പിൽ, ഉത്തര ആഫ്രിക്ക, far east എന്നിപ്രദേശങ്ങളിൽ വ്യാപിച്ച്‌ കിടന്നിരിന്നു അവരുടെ ശ്രിൻഘല.

1,2,3,4,5,6,7,8,9,10…
എന്നീ base 10 അക്കങ്ങൾ ഭൂമിയുടെ പല ഭാഗത്തും ഉപയോഗിച്ചിരിന്നു. എന്നാൽ 0 ഒരു അക്കമായിട്ട്‌ base 10 numbersൽ ഉപയോഗിച്ചിരുന്നത്‌ ഭാരതത്തിലെ ഗണിതശാസ്ത്രം ആയിരിന്നു.
ഭാരതത്തിൽ നിന്ന് കിട്ടിയ ഈ അക്കങ്ങൾ അറബികളുടെ വ്യാപാരത്തിൽ അവരെ സഹായിച്ചിരിന്നു. അവർ ഈ അറിവു അവർ വ്യാപാരം നടത്തിയ എല്ലാ പ്രദേശത്തും വ്യാപിപ്പിച്ചു. അത്‌ കൊണ്ട്‌ തന്നെ ഈ അക്ഷരങ്ങളെ Hindu-Arabic numerals എന്ന് പറഞ്ഞിരിന്നു. ഭാരതത്തിൽ ഉപയോഗിച്ചതും, അറബികൾ വ്യാപിച്ചതും എന്നാണു ഇതിന്റെ അർത്ഥം.

അതുപോലെ തന്നെ അൽഗിബ്ര നോക്കാം. ഈ ഗണിതശാസ്ത്രം ഉയോഗിച്ചാണു ഈഗിപ്റ്റിലെ പിറമിടുകൾ 2800 BCE കാലഘട്ടത്ത്‌ നിർമ്മിച്ചത്‌, അതുപോലെ Great wall of China നിർമ്മിച്ചത്‌ 200BCE കാലഘട്ടത്തും. ഇത്രയും സങ്കീർണ്ണമായ നിർമ്മാണങൾ ചെയ്യുവാൻ അവർ ഉപയോഗിച്ച്‌ ഗണിതശാസ്ത്രം പെട്ടന്നു ഉണ്ടായതല്ലാ. അത്‌ ഒരോ സംസ്കാരവും വളർത്തി എടുത്തതാണു.
പിന്നീട്‌ ഈ വിദ്യകൾ അതാതു സംസ്കാരവുമായി വ്യാണിജ്യം നടത്തിയിരുന്നവർ ഉൾകൊണ്ടു.അതിൽ ഒരു വ്യാപാര സമൂഹം ആണു അറബ്‌. ഇവർ ഈ അറിവുകൾ സമാഹരിച്ചു ബാഗ്ദാദിൽ, ഇസ്ലാമിന്റെ സുവർണ്ണാ കാലഘട്ടം എന്ന് വിശെഷിപ്പിക്കുന്ന 13കാലഘട്ടത്തിൽ ഒരുമിപ്പിച്ചു. മതപരമായ കാര്യങ്ങൽ വെടിഞ്ഞു house of wisdom എന്ന് ഒരു സംഘം Bagdad ശാസ്ത്രത്തിനു മുൻഗണന കൊടുത്ത്‌ മുന്നേറി. ഈ കൂട്ടായമക്ക്‌ ആദ്യമായി രൂപം കൊടുത്‌തതു‌ ഖലിഫ്‌ അൽ മൻസൂർ എന്ന് ബാഗ്ദാദിലെ ഭരണാധികാരി ആയിരിന്നു.

Baghdad House of Wisdom
Baghdad House of Wisdom

ഇവർ ഖീമിയ എന്ന് ഗ്രീക്ക്‌ പഥം ഉപയോഗിക്കുക ആയിരുന്നു. ഖീമിയ എന്ന് ഗ്രീക്ക്‌ വാക്കിന്റെ അർത്ഥം, ലോഹങ്ങൾ ഉണ്ടാക്കുന്ന കല എന്നാണു. House of wisdom ഇത്‌ കൂടുതൽ പഠിക്കുവാനും വളർത്തുവാനും സാധിച്ചു. അവർ ആ വാക്കിനു മുന്നിൽ al എന്ന് ചേർത്തു അൽക്കെമി alchemy ആക്കി. ലോഹങ്ങൾ ഇങ്ങനെ ഉണ്ടാക്കുന്ന കലയെ ലോകത്ത്‌ പല ഭാഗത്തും അഭ്യസിച്ചിരിന്നു.ജപ്പാൻ, ഭാരതം, ചൈന എന്നീ രാജ്യങ്ങൾ ലോഹങൾ കൊണ്ട്‌ പല അത്ഭുതങ്ങൾ BCEയിൽ കാണിച്ചിരിന്നു. ഈ അറിവുകൾ സമാഹരിച്ചു എന്നതാണു ബാഗ്ദാദിൽ ഏറ്റവും വലിയ നേട്ടം.

അരിത്മോസ്‌ എന്ന് ഗ്രീക്ക്‌ വാക്കിൽ നിന്നാണു അറബിക്ക്‌ വാക്കായ അൽ ഖ്വാരിസ്മി ഉണ്ടായതും അത്‌ പിന്നിട്‌ അത്‌ ഫ്രഞ്ച്‌ , old English എന്നിവ കടന്നു വന്ന് algorithm ആയി. ഇതിന്റെ അർത്ഥം ഇവ ഉണ്ടായത്‌ അറേബിയയിൽ നിന്നോ, ഗ്രീക്കിൽ നിന്നോ അല്ല, മറിച്ച്‌ ഒരോ സംസ്കാരവും അത്‌ വളർത്തി വലുതാക്കി.

ഇന്ന് ചിലർ മിധ്യയിൽ ആണു algebra, alchemy, alcohol, algorithm എന്നീ വാക്കുകൾ Englishൽ ഉപയോഹിക്കുന്നത്‌ കൊണ്ട്‌ ഇവ ഉണ്ടാക്കിയത്‌ അറേബിയൻ പണ്ടിതന്മാർ ആണെന്ന്..
ഒരു ശാസ്ത ശാഘയെ സമാഹരിക്കുകയും വളർത്തുകയും ചെയ്തിട്ടുണ്ട്‌ ഇവർ.

ഇനി വാക്കുകളൂടെ ഉത്ഭവം നോക്കിയാലും ഇവയിൽ മിക്കതും ഗ്രീക്കിൽ നിന്നാണു. മുന്നിൽ അൽ എന്ന് ചേർത്ത രൂപം ആണു ഇപ്പൊൾ Englishൽ ഉപയോഗിക്കുന്നത്‌.

Categories
Article History

Pyramidsന്‍റെ ഉത്ഭവം

ആദ്യകാല നൈൽ സംസ്കാരം വളരുവാൻ കാരണം നദിയുടെ തീരത്ത്‌ അടിയുന്ന ഫലഭൂയിഷ്ഠമായ sediments ആയിരുന്നു. ഇവ ആ പ്രദേശത്തെ കൃഷിയുത്പാദനം കൂട്ടുകയും വലിയ തോതിൽ ജനസംഖ്യാ വർദ്ധനവുണ്ടാക്കുകയും ചെയ്തു. അതോടെ അവിടം Egyptian dynastyകളുടെ തുടക്കമായി.

മരുഭൂമിയിൽ മരിച്ചു വീഴുന്ന മനുഷ്യർ natural ആയിട്ട്‌ ഈർപ്പം നഷ്ടപ്പെട്ട്‌ കേടുകൂടാതെ ഇരിക്കുന്നത്‌ ഇവർ ശ്രദ്ധിച്ചു. അങ്ങനെ, ആദ്യത്തെ രാജാക്കന്മാരെയെല്ലാം  മരുഭൂമിയിൽ ഒരു കുഴിയുണ്ടാക്കി മൂടി തങ്ങളുടെടെ പ്രിയപെട്ടവരുടെ മൃതശരീരം അടക്കം ചെയ്യുന്ന പ്രവണതയുണ്ടായി. ഇത് അവരുടെ മരണശേഷം ശരീരം പരമാവധി കേടുകുടാതെ സുക്ഷിക്കാന്‍ വേണ്ടി ആയിരുന്നു.

ഇതിനു രണ്ടു കുഴപ്പങ്ങൾ ഉണ്ടായിരുന്നു.
ഒന്ന്, എല്ലാ ശവ ശരീരങ്ങളും മമ്മികൾ ആകുന്നില്ലാ, അതുകൊണ്ട്‌ ഇവർ പെട്ടെന്നു ജീർണ്ണിക്കുന്ന അവയവങ്ങൾ മാറ്റുവാൻ തുടങ്ങി. ശേഷം ശരീരത്തെ തുണികൊണ്ട്‌ ചുറ്റുവാനും. ഇങ്ങനെ പല പല പരീക്ഷണങ്ങൾ കൊണ്ട്‌ ഇവർ പഠിക്കുക ആയിരിന്നു.
രണ്ട്‌, കള്ളന്മാർ രാജാവിനു സ്വർഗ്ഗത്തിൽ ആസ്വദിക്കുവാൻ വേണ്ടി കൂടെ കുഴിച്ചിടുന്ന ആഭരണങ്ങളും മറ്റു വസ്തുക്കളുമെല്ലാം കൊള്ളയടിച്ചിരിന്നു. ഇതിനെ തടയാൻ ശവക്കല്ലറക്ക്‌ മുകളിൽ ഇവർ വലിയ കല്ലുകൾ കൊണ്ട്‌ ഒരു നില കെട്ടിത്തുടങ്ങി.

പിന്നീട് ചിലർ ഇത്‌ കുറച്ചു കൂടി സുരക്ഷിതമാക്കാൻ 6 layers ആയിട്ട്‌ കല്ലുകൾ ഇടുവാൻ തുടങ്ങി. ഇങ്ങനെയാണ് ആദ്യത്തെ പിരമിടുകളുടെ തുടക്കം.

Djoser Step Pyramid
By Charlesjsharp – Own work, from Sharp Photography, sharpphotography, CC BY-SA 3.0, https://commons.wikimedia.org/w/index.php?curid=32434567

Djoser എന്ന രാജാവാണ് ആദ്യമായി 6 നിലയിൽ കല്ലുകൾ ഇട്ടത്‌. അത്‌ ഉണ്ടാക്കിയത്‌, വലിയ കല്ലുകൾ vertical ആയി വെയ്ക്കുന്നതിനു പകരം അൽപ്പം ചെരിച്ച്‌, പരസ്പരം താങ്ങിയാണ് ഒരോ നിലയും ഉണ്ടാക്കിയത്‌. ഇവ വളരേ crude ആയിട്ടായിരുന്നു നിർമ്മാണം. വലിയ ആറു പടികൾ ആയിട്ടാണൂ ഈ പിരമിടുകളെ കണ്ടാൽ തോന്നുക. എന്നാൽ 4500 വർഷങ്ങൾക്ക്‌ മുൻപ്‌ ആദ്യമായിട്ടാണു മനുഷ്യൻ ഇത്രയും ഉയരത്തിൽ ഒരു നിർമ്മിതിയുണ്ടാക്കുന്നത്. കൂടാതെ ഈ വെറും 6 platforms ആയിരുന്നു Step pyramids ആയിട്ടുണ്ടായിരുന്നത്.

പിന്നിട്‌ ആണു Sneferu എന്ന് രാജാവിന്റെ വരവു. ഈ രാജാവാണു പിരമിടുകളുടെ നിർമ്മാണത്തെ മറ്റൊരു തലത്തിൽ എത്തിച്ചത്‌.

Sneferu Bent Pyramid
By Ivrienen at English Wikipedia, CC BY 3.0, https://commons.wikimedia.org/w/index.php?curid=9136540

അദ്ദേഹം ആദ്യം നിർമ്മിച്ച പിരമിട്‌ അദ്ദേഹത്തിനു തന്നെ അത്ര പിടിച്ചില്ല.കാരണം അത്‌ മുൻഗാമികളെ പോലെ step pyramids ആയിരിന്നു. അതുകൊണ്ട്‌ അദ്ദേഹം വീണ്ടും ഒരെണ്ണം കൂടി നിർമ്മിച്ചു. താഴെ ചെരിഞ്ഞ vertical layers മുകളിൽ കെട്ടിയ നിലയിലും.ഇതിനു പുറമെ പിരമിടിന്റെ പ്രതലം smooth ആക്കുകയും ചെയ്തു. ഒരു കുഴപ്പം മാത്രം. ഇങ്ങനെ രണ്ടു മോഡൽ ആയ കാരണം ഈ പിരമിഡിനു താഴെയും മുകളിലും രണ്ടു ആകൃതി ആയിരുന്നു.

അങ്ങനെ അദ്ദേഹം മൂന്നാമതും ഒരു പിരമിഡ് പണിതു. ഇപ്രാവശ്യം രണ്ട്‌ വട്ടം പണിത അറിവ് വെച്ച്‌ ഇന്ന് കാണുന്ന് ഷേപ്പിൽ ഉള്ള ഒരു പിരമിടാണ് നിർമ്മിച്ചത്.

അതു കഴിഞ്ഞു വന്നതാണു Khufu.ഇദ്ദേഹം ആണു ഇന്ന് കാണുന്ന ഒരു വൻ പിരമിട്‌ പണിതത്‌.

Khufu-Pyramid
By Nina – Own work, CC BY 2.5, https://commons.wikimedia.org/w/index.php?curid=282496

4000 വർഷങ്ങൾക്ക്‌ മുൻപ്‌ ഇത്രയും വലിയ ഒരു മനുഷ്യ നിർമ്മിത structure ഉണ്ടാക്കിയ ശേഷം പിന്നിട്‌ മനുഷ്യൻ ഇതിനെ കടത്തി വെട്ടിയത്‌ Paris Eiffel Towerൽ ആണു

തൊട്ടടുത്ത്‌ തന്നെ Khufuവിന്റെ മകൻ Khafre ഇതുപോലെ തന്നെ ഒരു പിരമിട്‌ പണിതു, ഇതിലും അൽപ്പം ചെറുത്‌.

ഇങ്ങനെ പടി പടിയായിട്ടാണു മനുഷ്യൻ പിരമിടുകൾ പണിയാൻ പഠിച്ചത്‌. അല്ലാതെ aliens എന്നൊക്കെ പറയുമ്പോൾ നമ്മൾ ശരിക്കും നമ്മുടെ പൂർവികർക്ക്‌ വിലകൊടുക്കുന്നില്ലാ എന്നതാണ് വസ്തുത. പല പല തെറ്റുകളിൽ നിന്നാണു ഈ technology അവർ പഠിച്ചത്‌. ആ തെറ്റുകൾ ഇന്നും ഈജിപ്ഷ്യൻ മരുഭൂമിയിൽ കാണാം. Khafreയുടെ വൻ പിരമിഡിനു പോലും മുകളിൽ തെറ്റുകൾ ഉണ്ട്‌. നാലു വശങ്ങളും കൂടുന്നിടത്ത്‌ എല്ലാ വശങ്ങളും ഒന്നിച്ച്‌ ആയില്ല. അതിനാൽ അവ അൽപ്പം വളച്ച്‌ ഒന്നിച്ചാക്കുകയായിരിന്നു.

തെറ്റുകളിൽ നിന്ന് പഠിച്ച മനുഷ്യർ പിന്നീട് പിരമിഡുകൾ നല്ല രീതിയിൽ നിർമ്മിക്കാൻ തുടങ്ങി. ഇന്ന് ഈ പിരമിഡുകൾ മനുഷ്യന്റെ ആദിമ സംസ്കാരത്തിന്റെ പ്രതീകങ്ങൾ ആണു.