Categories
Article Geology History Nature

NEOWISE വാല്‍നക്ഷത്രം

Comet Neowise
Comet Neowise Captured on 19/07/2020 at 23:30 BST over England
©isittrue.science

Comet Neowise എന്ന വാല്‍നക്ഷത്രം (comet) 6800 വർഷം കൂടുമ്പോൾ നമ്മെ സന്ദർശിക്കുന്ന ഒരു ബഹിരാകാശ യാത്രികനാണ്. Neowise Cometന്റെ systematic designation അഥവാ ശാസ്ത്രീയ നാമം C/2020 F3 എന്നാണ്. NEOWISE എന്നത്‌ ആ വാല്‍നക്ഷത്രത്തെ കണ്ടെത്തിയ Wide field Infrared Survey Explorer (WISE) എന്ന NASAയുടെ ബഹിരാകാശ ടെലസ്കോപ്പിന്റെ ടീം ആണ്. 2020 മാർച്ച്‌ രണ്ടാം പകുതിയിൽ ആണു ഇതിനെ കണ്ടെത്തിയത്‌.

ഈ വാല്‍നക്ഷത്രത്തിന് ഏകദേശം 5 കിലോമീറ്റർ ചുറ്റളവുണ്ട്‌. 2020 ജുലൈ 23നു ഭൂമിയുടെ ഏകദേശം 10 കോടി കിലോമീറ്റർ അകലത്തിലൂടെ ഈ വാല്‍നക്ഷത്രം പോകും. അതിനു ശേഷം ഈ വാല്‍നക്ഷത്രം കൂടുതൽ അകന്ന് കൊണ്ടിരിക്കും ഭൂമിയിൽ നിന്ന്. ഇത്രക്കും അകലത്തിൽ ആണെങ്കിലും, ഈ വാല്‍നക്ഷത്രം സൂര്യന്റെ വെളിച്ചം കൊണ്ട്‌ രാത്രിയിൽ തെളിഞ്ഞു കാണാം നമ്മൾക്ക്‌. ഈ വാല്‍നക്ഷത്രം വടക്കന്‍ അര്‍ദ്ധഗോളത്തില്‍ (Northern Hemisphere) വടക്ക്-വടക്കുപടിഞ്ഞാറ് (North-NorthWest) ദിശയിൽ സൂര്യൻ അസ്തമിച്ച്‌ കഴിഞ്ഞ്‌ ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞ്‌ തെളിഞ്ഞ്‌ വരും.

വാല്‍നക്ഷത്രങ്ങള്‍ ഉണ്ടായിരിക്കുന്നത്‌ പലതരംവാതകങ്ങളുടെ ഐസും പൊടിയും കൂടിയിട്ടാണു. വാല്‍നക്ഷത്രത്തിന് ആ വാൽ വരാൻ കാരണം, സൂര്യന്റെ താപവും വെളിച്ചവും ഏല്‍ക്കുമ്പോൾ എവയുടെ പുറത്തുള്ള പൊടിയും ഐസുയും സൂര്യന്റെ വെളിച്ചത്തിൽ ഉരുകി തെറിക്കുന്നതാണു. ഇവ എപ്പോഴും സൂര്യന്റെ ഏതിർ ദിശയിൽ ആണു കാണപെടുക. Comet Neowise-ന്റെ വാലിൽ സോഡിയം ഉള്ളതായി കാണപ്പെട്ടിട്ടുണ്ട്‌. ഇത്‌ ഈ വാല്‍നക്ഷത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ച്‌ നമ്മൾക്ക്‌ മനസ്സിലാക്കാൻ സഹായിക്കുന്നു.

Categories
Biology Evolution History Virus

Mothers day and Virus

May 10th Mothers day അല്ലെ. പരിണാമചരിത്രത്തിൽ ഏറ്റവും വലിയ മുന്നേറ്റങ്ങളിൽ ഒന്നാണു മാതൃസ്നേഹം. മാതൃസ്നേഹത്തിന്റെ ഏറ്റവും വലിയ പ്രതീകം ആണു അമിഞ്ഞപ്പാൽ.

സസ്തനികളിൽ ഏറ്റവും വലിയ നേട്ടങ്ങളിൽ ഒന്നാണു അമ്മിഞ്ഞപ്പാൽ ഉത്പാദിപ്പിക്കാൻ ഉള്ള കഴിവ്‌. വിയർപ്പ്‌ ഗ്രന്ഥികൾ ആണു പിന്നിട്‌ പാൽ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥികൾ ആയത്‌ എന്ന് കാണിക്കുന്നു.

ആദ്യം മുട്ടകളിൽ ഈർപ്പം നിൽനിർത്താൻ ആണു വിയർപ്പിൽ മാറ്റം വന്നത്. സസ്തനികളുടെ പൂർവ്വികർ ഇട്ടിരുന്ന മുട്ടകൾക്ക്‌ സുഷിരങ്ങൾ ഉണ്ടായിരിന്നു. അവ‌ ചൂട്‌ തട്ടിയാൽ കേടായിപോകുമായിരിന്നു.
അത്‌ ഒഴിവാക്കാൻ ആദ്യം മുട്ടകളെ ഈ ദ്രാവകം ഉപകരിച്ചിരിന്നു. ഈ കഴിവു ഉണ്ടായിരുന്ന ജീവികളുടെ മുട്ടകൾക്ക്‌ ചൂട്‌ അതിജീവിക്കാൻ സാധിക്കുകയും അവ എണ്ണത്തിൽ കൂടുകയും ചെയ്തിരിന്നു.

എന്നാൽ ഈർപ്പം ഉള്ളിടത്ത്‌ ബേക്റ്റീരിയ ഉണ്ടാവാൻ സാധ്യത കൂടുതൽ ആണു. അത്‌ ഒഴിവാക്കാൻ ഈ വിയർപ്പിൽ Lysozyme എന്ന antibacterial പ്രോട്ടീൻ ഉണ്ടാകുവാൻ തുടങ്ങി.

[ഓർക്കുക ഒരു പ്രശനത്തിനു കൃത്യമായ ഉത്തരം കണ്ടെത്തുകയല്ല പ്രകൃതി പരിണാമത്തിലൂടെ നേടുന്നത്‌, മറിച്ച്‌ നിരവധി ഉത്തരങ്ങളിൽ നിന്ന് ഏറ്റവും അനുയോജ്യമായ ഉത്തരം ഉള്ള ജനിതകം പ്രകൃതിയിൽ അതിജീവിക്കുകയാണു ചെയ്യുന്നത്‌. ഇവിടെ Lysozyme എന്ന പ്രോട്ടീൻ ആണു നിരവധി ഉത്തരങ്ങളിൽ നിന്ന് പ്രകൃതിയിൽ മുട്ടകളെ അതിജീവിക്കാൻ സഹായിച്ചത്‌.]

എന്നാൽ lysozyme എന്ന പ്രോട്ടീനിൽ ഉണ്ടാകുന്ന ജീനിൽ നിന്ന് അൽപ്പം വ്യത്യാസം ഉണ്ടായാൽ ആണു alpha-lactalbumin എന്ന പ്രോട്ടീൻ ഉണ്ടാകുന്നത്‌. ഈ പ്രൊട്ടീൻ എല്ലാ breast milkൽ അടങ്ങിയിരിക്കുന്ന പോഷക അംശമാണു. അതായത്‌ ഈ anti bacterial ദ്രാവകം ഉണ്ടാകുന്ന ജനിതക ഭാഗത്തിലെ ചെറിയ ജനിതക വ്യതിയാനം ആണു ഈ അമിഞ്ഞപ്പാലിന്റെ തുടക്കം.

Lysozyme on the left + alpha-lactalbumin on the right

Reference:

https://link.springer.com/article/10.1007/BF02101195

ഈ വ്യതിയാനം സംഭവിച്ചത്‌ മില്ല്യൺസ്‌ വർഷങ്ങൽ മുൻപാണു. ഈ ജനിതക മാറ്റം ആ കഴിവു കിട്ടിയ ജീവികൾക്ക്‌ മുൻതൂക്കം നൽകി.

ഈ anti bacterial കഴിവിനോപ്പം പോഷകം നിറഞ്ഞ ഈ ദ്രാവകം ഒരുമിച്ച്‌ ഉത്പാദിപ്പിക്കാൻ സാധിക്കുന്നതായിരിന്നു ഈ ജനിതക വ്യതിയാനം.
പിന്നീട്‌ നിരവധി ചെറിയ പരിണാമങ്ങള്‍ വഴി ഈ കഴിവുകൾ വീണ്ടും വീണ്ടും പരിണമിച്ച്‌ പാലിലെ contents and composition മെല്ലെ മെല്ലെ മാറുകയും കൂടുകയുംചെയ്തു. കൂടാതെ ഈ പാൽ ഉത്പാദിപ്പിക്കാൻ കെൽപ്പുള്ള പ്രത്യേക ഗ്രന്ഥികൾ പരിണമിച്ചുണ്ടായി എന്നാണ് ഇപ്പൊഴുള്ള hypothesis.


[Apocrine വിയർപ്പ്‌ ഗ്രന്ഥിയിൽ നിന്നും ആകാം എന്നൊരു hypothesis കൂടിയുണ്ട്‌]

ആദ്യം ഉണ്ടായ ഈ കഴിവിൽ പ്രത്യേകിച്ച്‌ ഒരു breast ഉണ്ടായിരുന്നില്ലാ. ഈ ഉദാഹരണം ഇന്നും കാണാം..

Echidna (എക്കിഡ്ണ) എന്ന ജീവികൾ, മുട്ട ഇടുകയും പാൽ ചുരത്തുകയും ചെയ്യും. ഇവ പാൽ ചുരത്തുക വിയർപ്പ്‌ പോലെ ആണു. അവക്ക്‌ പ്രത്യേകിച്ച്‌ nipples പോലുമില്ലാ.

Echidna

അവയുടെ മുട്ട പോലും ഇവർ ഈ anti-bacterial പാലിൽ Echidna ശരീരത്തിലെ ഉറയിൽ പൊതിഞ്ഞു വെക്കും. മുട്ട വിരിഞ്ഞാൽ ഈ Echidna കുഞ്ഞ്‌ ഈ വിയർപ്പ് പോലെ വരുന്ന പാൽ കുടിക്കും അമ്മയുടെ സഞ്ചിയിൽ ഇരിന്ന്കൊണ്ട്‌. കുഞ്ഞുങ്ങളുടെ പുറത്ത്‌ മുള്ളുകൾ വരുന്നത്‌ വരെ Echidna തന്റെ സഞ്ചിയിൽ വളർത്തും. ബ്രൂഡ്‌ പൗച്ചുകളില്‍ നിന്നാണു മുലയൂട്ടുന്ന ആദ്യ രൂപം ഉണ്ടായത്‌. സസ്തനികളുടെ പൂർവ്വികർ ആയ Synapsids ഇത്‌ കണ്ടെത്തിയിട്ടുണ്ട്.

Fetus with Placenta

അടുത്ത പരിണാമ ചരിത്രം അമ്മമാരും കുട്ടിയും ആയുള്ള placenta എന്ന ജീവന്റെ ബന്ധത്തെ കുറിച്ചാണു. അത്‌ നൽകിയതോ, വൈറസ്സുകൾ ആണു.

മിക്ക ജീവികളുടെയും ജനിതകത്തിൽ (മനുഷ്യരുടെ അടക്കം) പല ഭാഗങ്ങളും വൈറസ്സുകളിൽ നിന്നാണു വന്നിട്ടുള്ളത്‌. വൈറസ്സുകൾ ഒരു ഹോസ്റ്റിനെ ആക്രമിച്ചാൽ അത്‌ കോശങ്ങളുടെ അകത്ത്‌ കടന്ന് വൈറസ്സിന്റെ ജനിതകം പകർത്തുവാൻ കൊടുക്കും. ഒരോ പകർപ്പും ഒരോ വൈറസ്സായി കോശത്തിന്റെ പുറത്തേക്ക്‌ വരുന്നു. ചിലപ്പോൾ ഈ വൈറസ്സിന്റെ ജനിതകത്തിന്റെ ചില ഭാഗങ്ങൾ ആ ജീവിയുടെ ജനിതകത്തിൽ കടന്ന് അതിന്റെ ഭാഗമാകുന്നു.


[ എല്ലാ വൈറസ്സുകളും ഇങ്ങനെ അല്ലാ, retrovirus എന്നൊരു വിഭാഗം വൈറസ്സുകൾ ആണു പരിണാമപരമായി ജനിതകം സംഭാവന ചെയ്യുക. ഈ റെറ്റ്രോവൈറസ്സുകൾക്ക്‌ നേരിട്ട്‌ പ്രോട്ടീൻ ഉണ്ടാക്കുവാൻ കഴിവില്ലാ, ആയതിനാൽ DNA യിൽ നിന്ന് RNA ഉണ്ടാക്കി, അതിൽ നിന്ന് Protein ഉണ്ടാക്കുന്നു. അപ്പൊൾ ചില സന്ദർഭങ്ങളിൽ അവയുടെ ജനിതകം ഹോസ്റ്റ്‌ കോശങ്ങളിൽ അകപ്പെട്ട്‌ പോകുന്നു.]

Koala

അതിനു ഒരു ഉദാഹരണം ആണു Australiaയിൽ കാണുന്ന Koala (കൊഅല) ഇവയിൽ നാശം വിതച്ചത ഒരു retrovirus ആണു. കൊഅലയുടെ sperm അഥവാ eggൽ ഈ വൈറസ്സ്‌ അക്രമത്തിൽ അതിന്റെ ജനിതകം കൈമാറുന്നു. പിന്നിട്‌ ഈ sperm/egg ഒരു കൊഅല ആകുംബൊൾ അതിന്റെ ജനിതകത്തിൽ ഈ retroviruses ഭാഗങ്ങൽ വരുന്നു.

എന്നാൽ ഈ ജനിതക ഭാഗം activate ആകാത്തിടത്തോളം മാറ്റങ്ങൾ ഒന്നും ഇല്ല.
പക്ഷെ ജനിതകത്തിന്റെ ഈ ഭാഗം activate ആകുംബൊൾ മറ്റു പിൻഗാമികൾക്ക്‌ ഈ മാറ്റങ്ങൾ പ്രകടം ആകും.

ഈ മാറ്റങ്ങൾ ഗുണമാകാം ദോഷമാകാം ആ ജീവിക്ക്‌ ആ പരിതസ്ഥിതിക്ക്‌. കൊഅലയുടെ കാര്യത്തിൽ അത്‌ ദോഷമായി. ഈ ജനിതക ഭാഗം കാരണം കൊഅലകളിൽ AIDS പോലെ ഒരു അവസ്ഥ പിടിപെട്ടു

References:

https://www.scientificamerican.com/article/what-a-koala-virus-tells-us-about-the-human-genome/

https://www.nytimes.com/2017/10/04/science/ancient-viruses-dna-genome.amp.html

ഇനി വിഷയത്തിലേയ്ക്ക് വരാം..

മുട്ടയിട്ടിരുന്ന ജീവികൾ ആയിരിന്നു പണ്ട്‌ മിക്കതും.
എന്നാൽ അതിന്റെ ദോഷം എന്തെന്നാൽ മുട്ടകൾ മറ്റു predatorsനു എളുപ്പം ഭക്ഷിക്കാവുന്ന ഒരു സ്രോതസ്സ്‌ ആയിരിന്നു.
ഇങ്ങനെ ഒരു ജീവിയായിരിന്നു Juramaia (ജുറമയിയ , ചൈനയിൽ നിന്നുള്ള ജുറാസ്സിക്ക്‌ അമ്മ എന്നാണു ഈ വാക്കിന്റെ ഇതിനർത്ഥം)
ഈ ജീവിയുടെ പൂർവ്വികരെ ഒരു retrovirus അക്രമിച്ചിരിന്നു. ആ വൈറസ്സിന്റെ ജനിതകത്തിന്റെ ഒരു ഭാഗം ആയിരിന്നു PEG10 gene.

Juramaia Fossil

ഈ ജനിതകം ആ ജുറമയിയുടെ പ്രത്യുൽപ്പാദന കോശത്തിനെ അക്രമിക്കുകയും ആ ജീവിയുടെ ജനിതകത്തിന്‍റെ ഭാഗമാവുകയും ചെയ്തു. ഇത്‌ ആ വൈറസ്സ്‌ ആ ജീവിയുടെ ഏതെങ്കിലും പൂർവ്വികരുടെ പ്രത്യുൽപ്പാദന കോശത്തിനെ അക്രമിച്ചപ്പൊൾ ബാക്കി വെച്ച കാരണമാകാം. അങ്ങിനെ PEG10 gene ജുറമയിയുടെ അടുത്ത തലമുറകളിൽ കൈമാറുകയും ചെയ്തു.

Reference

https://www.sciencedaily.com/releases/2019/10/191010113231.htm

ഈ ജീൻ വൈറസ്സിൽ വലിയ ഒരു കാര്യം ചെയ്യുന്നുണ്ട്‌.ഈ വൈറസ്സ്‌‌ അക്രമിക്കുന്ന ഹോസ്റ്റിന്റെ പതിരോധ അക്രമങ്ങളിൽ ആ വൈറസ്സിനെ രക്ഷിക്കുന്ന പണിയാണു ഈ PEG10 ജീനിനുള്ളത്‌. ഒരു കവചം പോലെ.

എന്നാൽ ഈ ജനിതകം കൈവരിച്ച ജുറമയിയുടെ‌ പിന്നീട്‌ വന്ന ഒരു പിൻഗാമിയിൽ പ്രകടം ആയി. ആ PEG10 ജീൻ ആ ജീയിയുടെ മുട്ടയുണ്ടാകുന്ന കഴിവിനു പകരം അണ്ഡത്തിനോട്‌ ചേർന്ന് ഒരു പ്രതലം ഉണ്ടായി. ആ പ്രതലത്തിന് അമ്മയുടെ പ്രതിരോധ കോശങ്ങളിൽ നിന്ന് ആ കുട്ടിയെ രക്ഷിക്കുവാൻ സാധിച്ചു. PEG10 ജീൻ ഗർഭധാരണം സാധ്യമാക്കിയതിൽ വലിയ പങ്കുണ്ട്‌. കാരണം placentaയുടെ അമ്മയുമായിട്ടുള്ള ബന്ധത്തിന്റെ സങ്കീര്‍ണ്ണ ഭാഗം ആയ labyrinth ഉണ്ടാകുവാൻ ഈ ജീൻ വേണം.

Reference

http://atlasgeneticsoncology.org/Genes/GC_PEG10.html


ഈ ജീൻ ഇല്ലാതെ ഒരു എലിയെ ഗർഭം ധരിപ്പിച്ച്‌ നോക്കിയ പരീക്ഷണങ്ങളിൽ ഇത്‌ വ്യക്തമായി.

Mouse Embryo without PEG10

ഈ കഴിവു നേടിയതോടെ ഉദരത്തിൽ കുട്ടിയെ വളർത്തുന്ന ആദ്യ കഴിവു കൈവരിച്ച ജീവിയായി ജുറമയിയ.

പിന്നിട്‌ വന്ന കുറേ ജനിതക മാറ്റങ്ങൾ വഴി ഈ കഴിവു വർദ്ധിക്കുകയും പരിപൂർണ്ണ ഗർഭം വഹിക്കുവാൻ ഉള്ള കഴിവു നേടുകയും ചെയ്തു മറ്റു പിന്മുറ സ്പീഷീസുകൾ, നമ്മുടെ ഹോമോ ജീനസ്‌ അടക്കം

ഈ ആദ്യ ഗർഭംധരിച്ച Juramaia എന്ന എലിയെ പോലെ ഇരിക്കുന്ന ജീവിയാണു നമ്മുടെ ഒക്കെ പൊതുവായ അമ്മ

Juramaia Pregnant

Special Thanks to Ashish Jose Ambat for the review.

Categories
Article Biology Disease Nature Virus

കൊറോണവൈറസ്സ്: അറിയേണ്ടതെല്ലാം

Corona Virus

Coronavirus: history and latest updates.

കൊറോണ വൈറസ്സ്‌ എന്നത്‌ ഒരു വൈറസ്‌ കുടുംബം ആണു. ഇത്‌ ഒരു RNA വൈറസ്സ്‌ ആണു, അതായത്‌ ഇതിന്റെ ജനിതകംRNA ആണു. കൊറോണ വൈറസ്സുകൾ പൊതുവെ മൃഗങ്ങളിൽ ആണു കണ്ടു വരുന്നത്‌. ഒരോ തരം കൊറോണ വൈറസ്സും അതാതു മൃഗങ്ങളിൽ ആണു പരിണമിക്കുന്നത്‌. അവ ആ ജീവികളിൽ അതായത്‌ ആ ഹോസ്റ്റുകളിൽ വലിയ പ്രശനക്കാർ അല്ലാ. ഉദാഹരണത്തിനു മനുഷ്യരിൽ ഉണ്ടാകുന്ന ജലദോഷത്തിനു കാരണം rhinovirus ആണു. ഇത്‌ രോഗിയിൽ (host) അൽപ്പം ബുദ്ധിമുട്ടാണ്ടാക്കുമെങ്കിലും ഒരു ഏഴു തൊട്ട്‌ പത്തു ദിവസത്തിനുള്ളിൽ വിട്ടുമാറുന്നതാണു.

എന്നാൽ ഹോസ്റ്റിൽ നിന്ന് മറ്റൊരു സ്പീഷീസിലോട്ട്‌ ഒരു വൈറസ്സിനു ചാടുവാൻ സാധിച്ചാൽ ആ പുതിയ ഹോസ്റ്റിൽ മിക്കപ്പൊഴും കാര്യമായ കേടു ഉണ്ടാക്കുവാൻ ഈ ചാടിയ വൈറസ്സിനു സാധിക്കാറുണ്ട്‌.

വൈറസ്സുകൾ സ്വയം പ്രത്യുൽപ്പാദനം നടത്താറില്ലാ. അവൻ ഒരു ഹോസ്റ്റിന്റെ കോശത്തിലോട്ട്‌ കടന്ന്, കോശത്തിന്റെ ജനിതകത്തിനു പകരം വൈറസ്സിന്റെ ജനിതകം കോപ്പികൾ ഉണ്ടാക്കി, അവ ഒരോന്നും വൈറസ്സുകൾ ആകുകയാണു ചെയ്യുക.

Ref:

https://www.immunology.org/public-information/bitesized-immunology/pathogens-and-disease/virus-replication

ഇങ്ങനെ കോശത്തിന്റെ അകത്തേക്ക്‌ കടക്കുവാൻ ആ വൈറസ്സിനു സാധിക്കണമെങ്കിൽ ഹോസ്റ്റിന്റെ കോശത്തിനു അനുയോജ്യമായ ഒരു ആവരണം വൈറസ്സിനു ഉണ്ടാകണം. (over simplified here for clarity.)

അതായത്‌ ഒരു മൃഗത്തിൽ പരിണമിച്ചുണ്ടായ ഒരു വൈറസ്സിനു ആ മൃഗത്തിന്റെ കോശത്തിനകത്തോട്ട്‌ കടക്കാൻ ഉള്ള ആവരണം ആണു ഉള്ളത്‌. എന്നാൽ മറ്റൊരു ഹോസ്റ്റിന്റെ കോശത്തിലോട്ട്‌ അക്രമിക്കാൻ സാധിക്കില്ലാ. പക്ഷെ… മ്യൂട്ടേഷൻ വഴി ചിലപ്പൊൾ വൈറസ്സുകളിൽ ചില വ്യത്യാസങ്ങൾ വരാം. ചിലപ്പൊൾ ഈ വ്യത്യാസങ്ങൾ വൈറസ്സിലു മറ്റൊരു ഹോസ്റ്റിന്റെ കോശത്തിലോട്ട്‌ കടക്കുവാൻ സാധിക്കുന്ന ആവരണം ആകും.

ഇങ്ങനെ ഹോസ്റ്റ്‌ വിട്ട്‌ ഹോസ്റ്റ്‌ മാറി മനുഷ്യരിലോട്ട്‌ വന്നിട്ടുള്ള വൈറസ്സുകൾ മനുഷ്യരിൽ വൻ ആപത്തുകൾ ഉണ്ടാക്കീട്ടുണ്ട്‌.

Ref:

https://www.who.int/topics/zoonoses/en/

http://www.virology.ws/2009/04/08/reverse-zoonoses-human-viruses-that-infect-other-animals/

2002ൽ വന്ന SARS, 2012 വന്ന MERS, 2014ൽ വന്ന Ebola, ഇപ്പൊൾ 2019ൽ വന്ന mCoV എന്ന കൊറൊണ വൈറസ്സും എല്ലാം ഇത്പോലെ ഒരോ മൃഗങ്ങളിൽ നിന്നും മനുഷ്യരിലോട്ട്‌ ഹോസ്റ്റ്‌ മാറ്റിയ വൈറസ്സുകൾ ആണു.

2002ൽ വവ്വാലുകളിൽ നിന്ന് civets വഴി മനുഷ്യരിൽ വന്നതാണു SARS എന്ന രോഗം. അതും ഒരു Coronavirus ആയിരിന്നു.

Ref:

https://www.who.int/ith/diseases/sars/en/

2012ൽ ഒട്ടകങ്ങളിൽ നിന്ന് മനുഷ്യരിലോട്ട്‌ വന്നതാണു MERS. അതും ഒരു Coronavirus ആയിരിന്നു.

Ref:

https://www.who.int/emergencies/mers-cov/en/

എന്നാൽ 2014ൽ പൊട്ടിപുറപ്പെട്ട എബോള വവ്വാലുകളിൽ നിന്നാണു മനുഷ്യരിലോട്ട്‌ കിട്ടിയതെങ്കിലും, അത്‌ ഒരു coronavirus അല്ലാ. അത്‌ ebolavirus എന്ന മറ്റൊരു വൈറസ്‌ കുടുംബം ആണു.

Ref:

https://www.sciencealert.com/origin-of-2014-ebola-outbreak-traced-to-kids-favourite-hollowed-tree

nCoV 2019 (novel Coronavirus 2019) എന്ന പുതിയ വൈറസ്‌ ഇത്പോലെ മറ്റു മൃഗങ്ങളിൽ നിന്ന് മനുഷ്യരിലോട്ട്‌ വന്നതാണു. ചൈനയിലെ വൂഹാനിൽ ഉള്ള ഒരു മാർക്കറ്റിൽ നിന്നാണു ഈ വൈറസ്സ്‌ വന്നത്‌ എന്ന് പ്രാധമിക റിപ്പൊർട്ടുകൾ സൂചിപ്പിക്കുന്നു. അവിടെ കുറെ വന്യമൃഗങ്ങളെ വിൽക്കുന്നത്‌ പതിവാണു. ഏതു മൃഗത്തിൽ നിന്നാണെന്ന് സ്ഥിതീകരിച്ചിട്ടില്ലാ. മാത്രമല്ലാ വൂഹാനിലെ ഈ മാർക്കറ്റ്‌ തന്നെയാണൊ ഈ സ്രോതസ്സ്‌ എന്ന് തീർപ്പാക്കീട്ടുമില്ലാ.

ഈ വൈറസ്സ്‌ ശ്വാസകോശത്തിനെ ആണു അക്രമിക്കുന്നത്‌. ശ്വാസകോശത്തിന്റെ വായുവിൽ നിന്ന് ഓക്സിജൻ രക്തത്തിൽ ചേർക്കാൻ ഉള്ള കഴിവിനെ ഈ വൈറസ്സ്‌ നശിപ്പിക്കുകയും അവ രോഗിയെ അവശരാക്കുകയും ചെയ്യുന്നു.

പനിയാണു മുഖ്യ ലക്ഷണം. പിന്നെ ചുമയും ശ്വാസതടസവും ഉണ്ടാകുന്നു. മരണ സംഖ്യ മറ്റു വൈറൽ ആസുഖങ്ങളെ വെച്ച്‌ നോക്കുംബൊൾ അത്ര വലുതല്ലാ.

Ref:

http://www.thelancet-press.com/embargo/coronavirus1.pdf

പ്രതിരോധം.

ചൈനയിലോട്ട്‌ യാത്രകൾ മിക്ക വീമാനകമ്പനികൾ നിർത്തി വെച്ചിട്ടുണ്ട്‌.

വൂഹാൻ എന്ന് നഗരം പൂർണ്ണമായും അടച്ചിരിക്കുകയാണു.

ചൈനയിൽ നിന്നുള്ള യാത്രക്കാരെ നിരീക്ഷിച്ചിട്ടാണു ഒരോ രാജ്യങ്ങളിലോട്ടും കടത്തുന്നത്‌.

ചൈനയിൽ നിന്ന് വന്നിട്ടുള്ളവർ 14 ദിവസം പുറത്തോട്ട്‌ പോകാതിരിക്കുക.

ചൈനയിൽ നിന്ന് വന്നവർ പനിയുടെ ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിൽ അതാതു സ്ഥലത്തെ ആരോഗ്യവകുപിനെയോ, മെഡിക്കൽ ഡോക്റ്ററിനെയോ അറിയിക്കുക.

കൈകാലുകൾ പുറത്തു നിന്ന് വന്നാൽ നന്നായി കഴികുക. ഈ വൈറസ്സിനെ കുറിച്ച് കൂടുതല്‍ ആയി ശാസ്ത്രം അറിഞ്ഞ് വരുന്നതേഒള്ളു.

അപ്ഡേറ്റ്

കേരളം കൊറോണ വൈറസ്‌ (കോവിഡ്‌ 19) അതിജീവിച്ചുവോ?

ഇന്ത്യ കമ്പോളപരമായി Chinese trading corridors ൽ നിന്നും വിട്ടുനിൽക്കുന്നത് മൂലം ഇന്ത്യയിലേക്ക്, ഭൂമിശാത്രപരമായി ഇത്ര അടുത്ത്‌ കിടന്നിട്ടും രോഗികളുടെ വലിയ ഒഴുക്കുണ്ടായിട്ടില്ല. തന്മൂലം എണ്ണത്തിൽ ആകെ മൂന്ന് രോഗികളെ ഇന്ത്യയിൽ ചികിത്സിച്ച്‌ മാറ്റിയ നമ്മൾ കോറോണയെ തോൽപ്പിച്ചു എന്ന് പറയുന്നത്‌ തികച്ചും തെറ്റാണ്.

എന്നാൽ ഇപ്പോൾ കഥ മാറുകയാണ്.

ഇറ്റലി, ആഫ്രിക്ക, middle east എന്നീ സ്ഥലങ്ങളിലോട്ട്‌ ഇതിനകം ഈ Covid 19 വൈറസ്സ്‌ പടർന്നിരിക്കുന്നു.

ഈ രാജ്യങ്ങളുമായി ഇന്ത്യയ്ക്ക്‌‌‌ നല്ല ബന്ധങ്ങളുണ്ട്‌. അവിടെ നിന്ന് കേരളത്തിലേക്ക് ഒരു പകർച്ച ഉണ്ടാകാനുള്ള സാധ്യത ഈ സാഹചര്യത്തിൽ കൂടുതൽ ആണ്.

മിഡിൽ ഈസ്റ്റിലും യുറോപ്പിലും ഇന്ത്യക്കാർ നന്നേ ഉണ്ട്‌. ഇവർക്ക്‌ കോവിഡ്‌ 19 പിടിപ്പെട്ട്‌ ഇന്ത്യയിലേക്ക് വന്നാൽ വ്യാധി വ്യാപകമായി വീണ്ടും പകരാൻ ഉള്ള സാധ്യത ചെറുതല്ല.

അവസാനത്തെ റിപ്പോർട്ട്‌ പ്രകാരം ഈ വൈറസ്‌ ചൈനയ്ക്ക് വെളിയിലും വ്യാപകമായി പടർന്ന് തുടങ്ങിയിട്ടുണ്ട്. ദക്ഷിണ കൊറിയയിൽ ഇപ്പോൾ 3150ൽ പരം കേസുകൾ സ്ഥിതീകരിച്ചു കഴിഞ്ഞു.

നമ്മൾ കൊറോണയെ അതിജീവിച്ച്‌ വിജയിച്ചിട്ടില്ല. എങ്കിൽ തന്നെയും മുൻകരുതലുകൾ കൊണ്ട്‌ വിജയം സാധ്യമാണ്.

കൊറോണ വൈറസ്സിനെ ഭയപ്പെടേണ്ടതില്ല. മറ്റു വൈറസ്‌ രോഗങ്ങൾ ആയ സാർസ്സ്‌, മേർസ്സ് പോലെ മരണം സംഭവിക്കാനുള്ള സാധ്യത തികച്ചും കുറവാണ്.

We may have won the battle but the war is not over

Ref:

WHO report : 28 Feb 2020: https://www.who.int/docs/default-source/coronaviruse/situation-reports/20200228-sitrep-39-covid-19.pdf

Total Chinese Confirmed cases: 78 961
Total outside China Confirmed cased: 4691

Total Chinese COVID 19 deaths: 2791
Total outside China COVID 19 deaths:

കേരളത്തില്‍ കൊറോണവൈറസ് ബാധിച്ച ഒരു കേസ് സ്ഥിരീകരിച്ചു

https://pib.gov.in/newsite/PrintRelease.aspx?relid=197738

Govt Advice Coronavirus
Govt Contacts Coronavirus

China coronavirus: Questions answered

https://www.bbc.co.uk/news/world-asia-china-51176409

Categories
Article Cancer Disease Evolution Medicine Nature Technology Virus

മൂന്ന് ശത്രുക്കൾ, മൂന്ന് അത്യാധുനിക ആയുധങ്ങൾ

മനുഷ്യരുടെ ഏറ്റവും വലിയ കൊലയാളികൾ പലതരം വരുന്ന മാരക രോഗങ്ങൾ ആണ്. ഈ ശത്രുക്കളെ കീഴ്പ്പെടുത്താൻ നമ്മുടെ ആയുധങ്ങളും പലതാണ്. എന്നാൽ ദീർഘ കാലമായുള്ള ഈ യുദ്ധത്തിൽ ഇതുവരെയും നമുക്ക് കീഴ്പ്പെടുത്താൻ സാധിക്കാത്ത മൂന്ന് ശത്രുക്കളെ ഇപ്പോൾ തകർക്കുവാൻ പോകുകയാണ്.
ഈ മൂന്ന് ശത്രുക്കളെക്കുറിച്ചും അവയെ നേരിടാനായി നമ്മൾ ആർജ്ജിച്ചെടുത്ത പുതിയ ആയുധങ്ങളെ കുറിച്ചുമാണ് ഇവിടെ പറയുന്നത്‌…

ശത്രു No1: മലേറിയ

മരണനിരക്ക്‌ : WHO കണക്ക്‌ പ്രകാരം 2015ൽ 21.2 കോടി ജനങ്ങൾക്ക്‌ മലേറിയ ബാധിച്ചു. അവരിൽ 4.29 ലക്ഷം മനുഷ്യർ മരിച്ചു. ഏറ്റവും ദുഖകരമായ കണക്ക് എന്തെന്നാൽ, മലേറിയ വന്നു മരിക്കുന്നവരിൽ മൂന്നിൽ രണ്ടു പേർ കൊച്ചു കുട്ടികൾ ആണ്, അഞ്ചു വയസ്സിനു താഴെ മാത്രം പ്രായമുള്ള കൊച്ചു കുട്ടികൾ.

നമ്മുടെ പരമ്പരാഗതമായ ആയുധം കൊതുകുവലയും കീടനാശിനിയും ആണ്. ഇത്‌ കൊതുകിനെ കൊല്ലാനും തടയാനും വേണ്ടിയാണ്. കൊതുകാണല്ലോ പ്ലാസ്മോഡിയം എന്ന് parasiteനെ നമ്മുടെ ശരീരത്തിൽ കുത്തിവെയ്ക്കുന്നത്‌. ഈ പാരസൈറ്റ്‌ നമ്മുടെ ശരീരത്തിൽ പെറ്റുപെരുകി രക്തത്തിലെ ചുവന്ന രക്താണുക്കളെ (Red Blood Cells – RBC) ആക്രമിച്ചു നശിപ്പിക്കുന്നു.

എന്നാൽ നമ്മുടെ ഈ ആയുധങ്ങളെല്ലാം കൊതുകിനെയാണ് അക്രമിക്കുന്നത്‌, പ്ലാസ്മോഡിയത്തെ നേരിട്ടല്ല.
ഈ കൊതുകുകൾ നേരിട്ട്‌ പ്ലാസ്മോഡിയത്തെ പ്രതിരോധിച്ചാലോ? അപ്പോൾ നമ്മുടെ യുദ്ധത്തിൽ കൊതുകുകളെ ഉപയോഗിച്ച് യഥാർത്ത ശത്രുവിനെ നേരിടാം. കൊതുകുകളെ മുഴുവനും നശിപ്പിക്കാൻ സാധിക്കില്ലാ, കാരണം അവർ ഏതു പരിതസ്ഥിതിയിലും പെറ്റുപെരുകും. അപ്പോൾ അവയെ നമ്മുടെ ഭാഗത്ത്‌ ആക്കിയാൽ മാത്രമാണ് നമുക്ക്‌ ഒരു മുൻതൂക്കം ലഭിക്കുകയുള്ളൂ.

Plasmodium LifeCycle
Plasmodium LifeCycle

പ്ലാസ്മോഡിയം കൊതുകിൽ ജീവിക്കാൻ അനുവദിക്കാതെ കൊന്നു കളയുന്ന കഴിവു കൊതുകിനു കൊടുത്താൽ പിന്നെ കൊതുകുകൾ നിരുപദ്രവകാരികൾ ആയി. ഈ കഴിവു കൊതുകിനു കൊടുക്കുന്നത്‌ നമ്മൾ അതിന്റെ ജനിതകം മാറ്റിയാണ്.
ജനിതകം മാറ്റുന്നത് CRISPR എന്ന പുതിയ ജനിതക editing technology ഉപയോഗിച്ചാണ്. സ്വതവേ ജനിതകം മാറ്റിയാൽ അത്‌ അടുത്ത തലമുറയിൽ കുറച്ച്‌ ജീവികളിലേക്ക് മാത്രമെ പകർന്നുകിട്ടുകയുള്ളൂ. എന്നാൽ gene drive എന്ന വിദ്യ ഉപയോഗിച്ച്‌ ആ മാറ്റം ഒരു dominant മാറ്റം ആക്കി, അടുത്ത തലമുറകളിൽ മിക്കതിനും ഈ കഴിവു പകർന്നു കൊടുക്കാൻ സാധിക്കും.
ലാബിൽ ഇതു വിജയിച്ചതും ആണ്. ഇത്‌ നടപ്പാക്കിയാൽ, അതായത്‌ ജനിതകം മാറ്റം വരുത്തിയ കൊതുകുകളെ പുറം ലോകത്തിലോട്ട്‌ ഇറക്കി വിട്ടാൽ അത്‌ മലേറിയ എന്ന രോഗം പോലും തുടച്ചുമാറ്റുവാൻ സാധിക്കുന്നതായിരിക്കും. ജനിതക മാറ്റം വരുത്തിയ കൊതുകുകൾ gene drive dominant ആയതു മൂലം വളരെ വേഗം തന്നെ അവ ജനസംഖ്യയിൽ ഭൂരിഭാഗം ആകുന്നു.

ഈ മാറ്റം വളരേ പെട്ടെന്നായിരിക്കും. കാരണം, കൊതുക്‌ ദ്രുതഗതിയിൽ പെറ്റുപെരുകുന്ന ഒരു ജീവിയാണ്. അതേ സമയം തന്നെ ഈ മാറ്റം തിരിച്ചെടുക്കാൻ സാധിക്കുന്നതും അല്ല.അതിനാൽ ഇത് പ്രാബല്യത്തിൽ കൊണ്ടു വരുന്ന കാര്യം നന്നായി ചിന്തിച്ചിട്ടായിരിക്കണം. എന്നാൽ സമയം വൈകുന്തോറും കുട്ടികൾ മരിച്ചുകൊണ്ടിരിക്കുകയാണ് എന്നതും വിസ്മരിച്ചു കൂടാ.

http://www.who.int/features/factfiles/malaria/en/

ശത്രു No.2: സൂപ്പർ ബേക്റ്റീരിയ

മരണനിരക്ക്‌: 7 ലക്ഷം 2017ൽ യു.എൻ കണക്ക്‌ പ്രകാരം.
പണ്ടു കാലങ്ങളിൽ മനുഷ്യരുടെ ആയുർദൈർഘ്യം ഇന്നത്തേത് അപേക്ഷിച്ച് വളരേയധികം കുറവായിരുന്നു. അതിനു മുഖ്യകാരണം ഇൻഫെക്ഷനും മറ്റു രോഗങ്ങൾ മൂലമുണ്ടാകുന്ന മരണനിരക്കുമായിരുന്നു. ഒരു മുറിവേറ്റാൽ, അതിൽ നിന്ന് ഉണ്ടാകുന്ന ഇൻഫെക്ഷൻ മൂലം മരണം സംഭവിക്കുക സ്വാഭാവികം ആയിരിന്നു. കാരണം ബേക്റ്റീരിയ മനുഷ്യരുടെ ഉള്ളിൽ വളർന്നു പെരുകി മനുഷ്യരെ കൊന്നിരുന്നു. ഇതിനെ പ്രതിരോധിക്കാൻ പച്ചമരുന്നു വെച്ചുകെട്ടിയൊക്കെ മനുഷ്യർ വളർന്നു. എന്നാൽ ജനവാസം കൂടിയപ്പൊൾ മനുഷ്യർക്കിടയിൽ ബേക്റ്റീരിയകളും പെരുകിവന്നു.
മനുഷ്യർക്ക്‌ അബദ്ധത്തിൽ ലഭിച്ച ഒരു വരദാനം ആണ് പെൻസ്സിലിൻ. അത്‌ ഒരു ഏന്റിബയോട്ടിക്ക്‌ ആണ്. ബേക്റ്റീരിയയെ നശിപ്പിക്കാൻ കഴിവുള്ള ഒരു പദാർത്ഥം ആണു penicillin. 1928ൽ ഡോക്റ്റർ. അലക്സാണ്ടർ ഫ്ലെമ്മിംഗ്‌ ഒരു വെക്കേഷൻ കഴിഞ്ഞ്‌ ലണ്ടനിലെ St Mary’s Hospitalൽ തിരിച്ച്‌ വന്നപ്പൊൾ ബേക്റ്റീരിയ എല്ലാ പരീക്ഷണ പാത്രങ്ങളിലും വളർന്നിരിന്നു. പക്ഷെ ചില പാത്രങ്ങളിൽ ബേക്റ്റീരിയ വളർന്നില്ല. അവയിൽ വളരാത്ത കാരണം നോക്കിയപ്പൊൾ അതിലെ പെന്നിസ്സിലിൻ ആണെന്ന് കണ്ടെത്തി.
പിന്നിട്‌ 1938ൽ ഒക്സ്ഫോർഡ്‌ യൂണിവേഴ്സിറ്റിയിലെ ഡോക്റ്റർ ഹൊവാർഡ്‌ ഫ്ലോറേ ആണ് ഈ പെന്നിസ്സിലിനിൽ നിന്ന് മരുന്ന് ഉണ്ടാക്കിയത്‌.
ഇത്‌ ലോകം തന്നെ മാറ്റിമറിച്ചു. ഇന്ന് നമുക്കു കിട്ടുന്ന antibiotics എല്ലാം ഇതിൽ നിന്നാണു തുടങ്ങിയത്‌. ബേക്റ്റീരിയകളെ നമ്മൾ കീഴ്പ്പെടുത്തി.
പക്ഷേ, ഈ മരുന്നിന്റെ അമിത ഉപയോഗം മൂലം നമ്മൾ ഒരു വിപത്ത്‌ നേരിടുകയാണ്. ആവശ്യത്തിനും അനാവശ്യത്തിനും antibiotics ഉപയോഗിക്കുമ്പോൾ ചില ബേക്റ്റീരിയകൾക്ക്‌ മാത്രം പ്രസ്തുത antibiotic കളിൽ നിന്നുമുള്ള പ്രതിരോധശക്തി വർദ്ധിക്കുന്നു. ആ ബേക്റ്റീരിയകളുടെ പിന്മുറക്കാർക്ക്‌ ഈ antibiotics യാതൊരുവിധ ദോഷം ചെയ്യില്ല. അങ്ങനെയുള്ള ബേക്റ്റീരിയകൾ നമ്മെ ആക്രമിച്ചാൽ ഇപ്പൊഴുള്ള മരുന്നുകൾക്കു നമ്മെ രക്ഷിക്കാനും സാധിക്കില്ല. ലോകത്ത്‌, ഇത്രയും കാലം കൊണ്ട് നമ്മൾ കൈവരിച്ച വൈദ്യശാസ്ത്ര വിജയങ്ങൾ ഗുണം ചെയ്തെന്നും വരില്ല. ഒരു മുറിവിൽ നിന്നുള്ള infection മൂലം ഉണ്ടാകുന്ന മരണം സംഭവിക്കാവുന്ന കാലം വീണ്ടും വരും എന്നർത്ഥം.

ഇപ്പോൾ ലോകത്ത്‌ അത്തരം antibiotic പ്രതിരോധ ശക്തിയുള്ള ബേക്റ്റീരിയ മൂലം മരണം സംഭവിക്കുന്ന ആളുകൾ കൂടി വരുന്നതായി നിരീക്ഷിച്ചിട്ടുണ്ട്. 2017ൽ ഏഴു ലക്ഷം ആളുകൾക്ക്‌ ആണു ഇത്തരം superbugs മൂലം മരണം സംഭവിച്ചത്‌. സൗത്ത് ആഫ്രിക്കയിൽ കുഷ്ടം, ബ്രിട്ടനിൽ ഗോണോറിയ എന്നിവ കാരണം ആകുന്ന ചില ബേക്റ്റീരിയകൾ superbugകൾ ആയി പരിണമിച്ചിട്ടുണ്ട്‌.

Antibiotic Resistance
Antibiotic Resistance

https://amp.theguardian.com/commentisfree/2017/oct/08/superbugs-antibiotics-tuberculosis-health

നമ്മുടെ സ്ഥിരമുള്ള മരുന്നുകൾ വിജയിക്കാത്തിടത്ത്‌ ബേക്റ്റീരിയകളെ സ്വാഭാവികം ആയി കൊല്ലുന്ന മറ്റൊരു കൂട്ടരുടെ സഹായം നമുക്കു തേടേണ്ടി വരുന്നു. ബേക്റ്റീരിയകളെ ബാധിക്കുന്ന വൈറസ്സുകളെ. അതെ, Bacteriophage എന്ന് അറിയപ്പെടുന്ന ബേക്റ്റീരിയകളെ മാത്രം ആക്രമിച്ചു കൊന്നു പെറ്റു പെരുകുന്ന വൈറസ്സുകളുടെ സഹായം നമ്മൾക്കു വേണ്ടി വരുന്നു.

2015ൽ റ്റോം പേറ്റേർസ്സൺ എന്ന ഒരു വ്യക്തിക്ക്‌ ഈജിപ്റ്റിൽ വെക്കേഷനു പോയപ്പൊൾ അവിടെ വെച്ച്‌ ഒരു superbug പിടിപെട്ടു. ഇത്‌ അയാളുടെ ശരീരത്തിൽ പടർന്നു പ്രശ്നങ്ങളുണ്ടാക്കുവാൻ തുടങ്ങി. ആളെ അടിയന്തിരമായി ജെർമ്മനിയിലേക്ക് ചികിത്സയ്ക്കായി കൊണ്ട്‌ പോയി. പലവിധ antiobiotics നോട്‌ പ്രതിരോധം ഉള്ള ബേക്റ്റീരിയ ആയിരിന്നു റ്റോമിനെ ബാധിച്ചത്‌.
ജെർമ്മനിയിൽ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്ക്‌ റ്റോമിനെ സേൻ ഡിയാഗോ ആശുപത്രിയിലേയ്ക്ക് മാറ്റി. മറ്റെല്ലാ വഴികളും അടഞ്ഞു എന്നായപ്പൊൾ ആണ് bacteriophage therapy അവസാന കൈ എന്ന നിലയിൽ ഉപയോഗിച്ചത്‌. പലവിധ bacteriophageകൾ ഉപയോഗിച്ച് റ്റോമിനെ ജീവിതത്തിലേയ്ക്ക് അത്ഭുതകരമായി തിരിച്ച്‌ കൊണ്ട്‌ വന്നു.

https://health.ucsd.edu/news/releases/Pages/2017-04-25-novel-phage-therapy-saves-patient-with-multidrug-resistant-bacterial-infection.aspx

ഇത്‌ ഒരു വഴിത്തിരിവായിരുന്നു. നമ്മുടെ ഈ അതിശക്തനായ ശത്രുവിനെ കീഴ്പ്പെടുത്താനുള്ള പുതിയ യുദ്ധതന്ത്രം. ലോകത്ത്‌ എല്ലാ സ്പീഷീസ്‌ ജീവികളുടെ എണ്ണത്തേക്കാളും അധികം ഉണ്ട്‌ bacteriophageകളുടെ എണ്ണം. ഇത്രയ്ക്കും വൈവിധ്യമാർന്ന ജീവിയുടെ, ബേക്റ്റീരിയകളെ കൊല്ലാനുള്ള കഴിവിനെ ഉപയോഗപ്പെടുത്തി, നമുക്ക് ഈ superbugsനെ കീഴപ്പെടുത്താം.
ചുരുക്കിപ്പറഞ്ഞാൽ വൈറസ്സിനെ കൊണ്ട്‌ ബേക്റ്റീരിയയെ കൊല്ലുന്ന രീതി.

സ്വാഭാവികമായും നമ്മൾക്കുണ്ടാകുന്ന സംശയമാണ്, “എന്തുകൊണ്ട്‌ ഈ വൈറസ്സ്‌ മനുഷ്യരെ ആക്രമിക്കില്ലാ?” എന്ന്. കാരണം ഉണ്ട്‌. മനുഷ്യന്റെ കോശങ്ങളുടെ പ്രതലവും ബേക്റ്റീരിയകളുടെ കോശപ്രതലവും വളരെയധികം വ്യത്യസ്തമാണ്. നമുക്ക്‌ ഈ വൈറസ്സുകളെ കൊണ്ട്‌ യാതൊരു ഭീഷണിയും ഉണ്ടായിട്ടില്ല. കാരണം അവയ്ക്ക്‌ നമ്മുടെ കോശങ്ങളെ അല്ല ലക്ഷ്യം, ബേക്റ്റീരിയയെ ആണ്.

ശത്രു 3: ക്യാൻസർ

മരണനിരക്ക്‌: 82 ലക്ഷം മരണം 2012ൽ.

ഇന്നും നമ്മെ ഏറ്റവുമധികം ഭയചകിതരാക്കുന്ന ഒരു രോഗം ആണ് ക്യാൻസർ. ഭയത്തിനു കാരണം ക്യാൻസർ രോഗിക്ക്‌ നൽകുന്ന ഭയാനകമായ അവസാന ദിനങ്ങൾ ആണ്. പല തരത്തിലുള്ള ക്യാൻസറുകൾ പല കാരണങ്ങളാൽ മനുഷ്യരിൽ വരുന്നു. ഇവയിൽ പൊതുവായി കാണുന്ന കുഴപ്പം കോശങ്ങളുടെ അനിയന്ത്രിത വളർച്ചയാണ്. കോശങ്ങൾ അങ്ങനെ പെരുകി ആ ഭാഗത്തും ശേഷം മറ്റു ഭാഗങ്ങളിലേക്ക് പടരുന്നതാണ് ഈ രോഗം. ഈ അവസ്ഥ ഉണ്ടാക്കുന്നത്‌ പല പല കാരണങ്ങൾ ആകാം (ജനിതകമോ, പ്രകൃതിയിൽ നിന്നോ, റേഡിയേഷനിൽ നിന്നോ, ജീവിത ശൈലിയിൽ നിന്നോ ). എന്നാൽ എല്ലാത്തിന്റെയും തുടക്കം, കോശത്തിന്റെ വളർച്ചയും പ്രത്യുൽപ്പാദനവും നിയന്ത്രിക്കുന്ന ജനിതകത്തിൽ(Gene) വരുന്ന മാറ്റങ്ങൾ ആണ്. ആ ജനിതകത്തിന്റെ തകരാറാണ് ക്യാൻസർ ആയി പരിണമിക്കുന്നത്.
ഈ തകരാറിന്റെ ഭവിഷത്തായി, കോശങ്ങൾ അനിയന്ത്രിതമായി പെരുകുന്നു. ലോകത്ത്‌ പല രീതിയിൽ ഈ കൊലയാളിയെ നിയന്ത്രിക്കുവാൻ നോക്കുന്നുണ്ട്‌. ഇന്ന് ഈ ക്യാൻസർ വന്നു മരിക്കുന്നവരേക്കാൾ അധികം ആളുകളെ നമുക്കു രക്ഷിക്കുവാൻ സാധിക്കുന്നുണ്ട്‌. ക്യാൻസർ രോഗികളുടെ ആയുസ്സും ശാസ്ത്രത്തിനു വർദ്ധിപ്പിക്കുവാൻ സാധിക്കുന്നു. ഇത്രക്കും ഒക്കെ ആണെങ്കിലും ഈ രോഗത്തെ പൂർണ്ണമായും നിയന്ത്രണത്തിൽ ആക്കുവാൻ സാധിച്ചിട്ടില്ല.
അവിടെ നമുക്ക്‌ പുതിയ രീതിയിലുള്ള ചികിത്സകൾ പ്രതീക്ഷകൾ നൽകുന്നു. അത്തരം ഒരു പുതിയ രീതിയാണ് വൈറസ്സിനെ കൊണ്ട്‌ പ്രതിരോധ ശക്തി കൂട്ടുക എന്നത്‌.

നമ്മുടെ ശരീരത്തിൽ പുറത്തു നിന്നുള്ള പദാർത്ഥങ്ങളേയും, കേടായ കോശങ്ങളെയും നശിപ്പിക്കുവാൻ കഴിവുള്ള കോശങ്ങൾ ഉണ്ട്‌. അവയാണു Immune T-Cells. ഇവ ശരീരത്തിൽ പ്രവേശിക്കുന്ന അനാവശ്യമായ ബാഹ്യപദാർത്ഥങ്ങൾ കണ്ടെത്തി നശിപ്പിച്ചുകളഞ്ഞ് നമ്മുടെ ആന്തരികം സുരക്ഷിതമാക്കുന്നു.

ക്യാൻസർ മുകളിൽ പറഞ്ഞതു പോലെ നമ്മുടെ സ്വന്തം കോശമായതിനാൽ ഈ T Cellsനു ഇവയെ തിരഞ്ഞുപിടിക്കാൻ സാധിക്കുന്നില്ല. സ്വന്തം ശരീരത്തിൽ കോശങ്ങൾ തന്നെയാണല്ലൊ ക്യാൻസർ കോശങ്ങൾ ആകുന്നത്‌, അത്കൊണ്ട്‌ T Cells ഈ ക്യാൻസർ കോശങ്ങളെ കുഴപ്പക്കാരായ കോശങ്ങളായി കാണുന്നില്ല.

ഇവിടെയാണ് ശാസ്ത്രം ഒരു വിപ്ലവകരമായ ഒരു കണ്ടുപിടുത്തം നടത്തിയത്‌. ഈ T Cellsനു ക്യാൻസർ കോശങ്ങളെ കുഴപ്പക്കാരായി കാണുവാനുള്ള കഴിവു നേടിക്കൊടുക്കുക. അതിനു വൈറസ്സുകളുടെ സഹായം തേടിയതാണ് ഇവിടെ മറ്റൊരു അത്ഭുതം. ഈ വൈറസ്സുകൾ ഈ T Cells ഉള്ളിൽ കടന്ന് T-Cellന്റെ അകത്ത്‌ മാറ്റങ്ങൾ വരുത്തുന്നു. ഈ മാറ്റങ്ങൾ T Cellsനു ക്യാൻസർ കോശങ്ങളെ തിരിച്ചറിയാൻ ഉള്ള കഴിവു നൽകുന്നു. മാത്രമല്ലാ, ഇതിനു പുറമേ, മറ്റു ചില സവിശേഷതകൾ കൂടി പ്രസ്തുത മാറ്റം നൽകുന്നു.

ഇത്തരം മാറ്റങ്ങൾ വരുത്തിയ hybrid T Cells ക്യാൻസർ രോഗികളുടെ ഉള്ളിലേക്ക്‌ തിരിച്ച്‌ കയറ്റുന്നു. ഈ T Cells അങ്ങനെ പരമ്പര കൊലയാളികൾ (serial killers) ആകുന്നു. ഇവ ക്യാൻസർ കോശങ്ങളെ തേടിപ്പിടിച്ച്‌ നശിപ്പിക്കുന്നു. ഒരു hybrid T Cell നിരവധി കോശങ്ങളെ കൊന്നുകൊണ്ട്‌ മുന്നേറുന്നു.

Orange color T Cells Killing Blue color Cancer Cells
Orange color T Cells Killing Blue color Cancer Cells

ഇത്‌ പരീക്ഷണാടിസ്ഥാനത്തിൽ, മരണം കാത്ത്‌ കിടന്നിരുന്ന പല രോഗികൾക്കും ജീവൻ തിരിച്ച്‌ നൽകി. അവരിൽ ധാരാളം പേർക്കും ക്യാൻസർ പൂർണ്ണമായും മാറിയിരിക്കുന്നു.

https://www.nejm.org/doi/full/10.1056/NEJMe1106965

https://www.geek.com/geek-pick/hiv-virus-used-to-turn-white-blood-cells-into-cancer-serial-killers-1411827/

https://www.huffingtonpost.co.uk/entry/t-cell-video-killers-video_n_7298828?guccounter=1

ജനിതക വിപ്ലവങ്ങൾ, നീണ്ട കാല പഠനങ്ങൾ, റിസർച്ചുകൾ എന്നിവയെല്ലാം പ്രഥമദൃഷ്ടിയിൽ ഉപയോഗശൂന്യം എന്ന് തോന്നിപ്പിക്കാം. എന്നാൽ, ഇവയുടെ സമഗ്രതയിലുള്ള പ്രായോഗിക ഉപയോഗം വഴി നമ്മളുടെ ഏറ്റവും ശക്തമായ, ഏറ്റവും മാരകമായ, ഏറ്റവും കഠിനമായ ശത്രുക്കളെപ്പോലും നിശ്പ്രഭമാക്കുവാൻ സാധിച്ചിട്ടുണ്ട്.വരുംകാലങ്ങളിലും ശാസ്ത്രത്തിന്, ഇത്തരം വിജയങ്ങൾ വഴി നമ്മുടെ ജീവിതം സുരക്ഷിതമാക്കുവാൻ സാധിക്കട്ടെ. ശാസ്ത്രചിന്താഗതിയും പുരോഗമിക്കട്ടെ.

Categories
Article Disease Evolution Farming Food Medicine Nature Virus

വൈറസ്സും വവ്വാലും.

HIV virus.
HIV virus.

സാർസ്‌, ഇബോള, ഹെണ്ട്ര, മാർബ്ബർഗ്ഗ്‌ , നിപ്പ എന്നീ രോഗങ്ങൾ മനുഷ്യരിലേക്ക് പരക്കുവാൻ കാരണം രണ്ടു പ്രത്യേക ജീവികൾ ആണ്. ഒന്ന്‌, രോഗകാരിയായ ‘സൂക്ഷ്മജീവി’ , വൈറസ്സുകൾ.രണ്ടാമത്തേത്, ഈ വൈറസ്സുകളെ പരത്തുന്ന വവ്വാലുകളും.

എന്തുകൊണ്ടാണ് വവ്വാലുകൾ മറ്റു ജീവികളെ അപേക്ഷിച്ച്‌ ഏറ്റവുമധികം മാരകമായ വൈറസ്സുകളെ തന്നെ പരത്തുന്നത്‌?

കാരണം ഉണ്ട്‌. പക്ഷെ അതു മനസ്സിലാക്കണമെങ്കിൽ ആദ്യം വൈറസ്സുകളെ മനസ്സിലാക്കണം. വൈറസ്സ്‌ ഒരു ഏകകോശ ജീവിയാണോ? വൈറസ്സ്‌ ഒരു പൂർണ്ണകോശം പോലും അല്ല. പോട്ടെ, വൈറസ്സ്‌ ഒരു ജീവിയാണോ? ജീവന്റെ ലക്ഷണങ്ങൾ പലതും ഇവ കാണിക്കുന്നില്ല. പിന്നെ എന്താണു വൈറസ്‌? കുറച്ച്‌ ജനിതക പദാർത്ഥങ്ങൾ ഒരു ആവരണത്തിനുള്ളിൽ നിറയ്ക്കപ്പെട്ട ഏറ്റവും ലളിതമായ ഒരു ജൈവരൂപം ആണ് വൈറസ്‌ എന്ന് ചുരുക്കിപ്പറയാം. ഇത്രയ്ക്കും ലളിതമായതു മൂലം, അവ വളരെ സൂക്ഷ്മവും ആണ്. അതായത്‌, നമ്മൾ സൂക്ഷ്മം എന്ന് വിളിക്കുന്ന ബേക്റ്റീരിയകൾക്ക്‌ കണ്ണുകൾ ഉണ്ടായിരുന്നെങ്കിൽ അവയ്ക്ക്‌ പോലും കാണാൻ സാധിക്കാത്ത വിധം ചെറുത്.
വൈറസ്സുകൾ ഒരു തരം Parasites ആണ്. സ്വന്തം നിലനിൽപ്പിനു വേണ്ടി മറ്റു ജീവികളെ ഉപയോഗിക്കുന്ന ജീവി. സ്വന്തമായിട്ട്‌ ഒരു ജൈവ/രാസ പ്രക്രിയ പോലും ചെയ്യാൻ സാധിക്കാത്തവയാണ് വൈറസ്സുകൾ. ഏതൊരു പ്രക്രിയയ്ക്കും വൈറസ്സിനു മറ്റുകോശങ്ങൾ ആവിശ്യമാണ്. പ്രത്യുൽപ്പാദനം പോലും വൈറസ്സുകൾ

Cell_receptors
Cell_receptors

ചെയ്യിപ്പിക്കുന്നത്‌ മറ്റുകോശങ്ങളെ കൊണ്ടാണ്. അതിനുവേണ്ടി വൈറസ്സ്‌ ഒരു കോശത്തെ തിരഞ്ഞെടുക്കും. ഈ തിരഞ്ഞെടുപ്പ് നടക്കുന്നത്‌ വൈറസ്സിന്റെ ബാഹ്യമായ (പുറംതോട്‌) ആവരണത്തിൽ ആണ്. വൈറസ്സിന്റെ ആവരണത്തിനു ചുറ്റും മുള്ള്‌ പോലെ തള്ളി നിൽക്കുന്ന ഭാഗങ്ങൾ ഉണ്ട്‌. ഇവയ്ക്ക്‌ ഒരു താക്കോലിന്റെ ജോലിയാണുള്ളത്. ഏതൊരു താക്കോലും തുറക്കുന്നത്‌ താഴുകളെ ആകുമല്ലോ. ഇത്തരം താഴുകൾ കാണപ്പെടുന്നത്‌ കോശങ്ങളുടെ പുറത്താണ്. ഈ താഴുകൾ കോശങ്ങൾക്കു പരസ്പരം കൈമാറാൻ ആവശ്യമായ പദാർത്ഥങ്ങൾ ആണ്. കോശത്തിന്റെ പുറത്തുള്ള ഈ താഴുകളെ cell surface receptors എന്ന് വിളിക്കുന്നു.
ഈ താഴുകളുടെ ഉദ്ദേശ്യം, അനുവദനീയം അല്ലാത്ത പദാർത്ഥങ്ങൾ കൊശത്തിന്റെ അകത്ത്‌ കടത്തി‌ വിടാതിരിക്കുക എന്നതാണ്. വൈറസ്സ്‌ ഈ താഴുകളുടെ കള്ളത്താക്കോലും കൊണ്ടാണു വരുന്നത്‌‌. ഈ കള്ളത്താക്കോൽ പാകമാകുന്ന ഏതുകോശത്തിന്റെ അകത്തും വൈറസ്സ്‌ കടക്കും.
വൈറസ്സ്‌, കോശങ്ങളുടെ അകത്ത്‌ കടക്കുന്നത്‌ കോശത്തിന്റെ ജനിതക കോപ്പിയുണ്ടാക്കുന്ന സ്വാഭാവികപ്രക്രിയ ഹൈജാക്ക്‌ ചെയ്യാൻ വേണ്ടിയാണ്. കോശങ്ങൾക്ക്‌ സ്വന്തം ജനിതകത്തിന്റെ കോപ്പിയുണ്ടാക്കുവാൻ കഴിവുണ്ട്‌, അങ്ങനെയാണ് കോശങ്ങൾക്കുള്ളിലെ ‘പ്രത്യുൽപ്പാദനം’ നടത്തുക. കോശങ്ങളുടെ ഈ കഴിവ് വൈറസ്സ്‌ ഹൈജാക്ക്‌ ചെയ്യുന്നു. കോശത്തിനെ കൊണ്ട്‌ വൈറസ്സിന്റെ ജനിതക കോപ്പിയുണ്ടാക്കിപ്പിക്കുന്നു. ഒരോ കോപ്പിയും ഒരോ വൈറസ്സ്‌ ആകുകയും ചെയ്യുന്നു. അവസാനം ആ കോശം വൈറസ്സ്‌ കൊണ്ട്‌ നിറഞ്ഞ്‌, അവ പൊട്ടിപിളർന്ന് വ്യാപിക്കുന്നു.

പ്രകൃതിയിൽ ഒരോ കോശത്തിനും ഒരോ തരം cell surface receptors ആണുള്ളത്. അതായത്‌,

Nipah-virus
Nipah-virus

ഒരോ ജീവിക്കും അതിന്റേതായ താക്കോൽ കൊണ്ടാണു കോശത്തിനകത്തേയ്ക്ക് പ്രവേശനം ലഭിക്കുക.
ഒരു സ്പീഷീസിൽ നിന്ന് തന്നെ വളരെയധികം വ്യത്യസ്തമാണ് ഒരോ cell surface receptors ഉം. എന്നാൽ ഇവിടെയാണ് വൈറസ്സ്‌ പരിണാമം പ്രവർത്തിക്കുന്നത്‌. മേൽ പറഞ്ഞ രോഗബാധിതയായ കോശങ്ങളുടെ അകത്ത്‌ ഒരോ വൈറസ്സ്‌ കോപ്പിയുണ്ടാകുമ്പോൾ അതിൽ ചില കോപ്പികൾക്ക്‌ അക്ഷരത്തെറ്റുകൾ സംഭവിക്കാം. ആ അക്ഷരതെറ്റുകളുടെ ഫലമായി ചില വൈറസ്സുകൾക്ക്‌ അവരുടെ പുറത്തുള്ള receptors (നമ്മൾ പറഞ്ഞ അതേ താക്കൊൽ) മാറ്റം വരാം. കോടിക്കണക്കിനു കോപ്പികൾ ഉണ്ടാക്കുന്നിടത്ത്‌ കുറച്ച്‌ ലക്ഷം വൈറസ്സുകൾ receptors മാറിയാൽ അത്‌ വൈറസ്സുകളുടെ ഇപ്പൊഴുള്ള അവസ്ഥയിൽ കാര്യമായ ഗതിമാറ്റം ഉണ്ടാകില്ല. എന്നാൽ, ഈ മാറ്റംവന്ന പുതിയ receptor കൊണ്ട്‌ പുതിയ വാതിലുകൾ തുറക്കാൻ വൈറസ്സുകൾക്ക് സാധിക്കുന്നു. ഇങ്ങനെ ഒരു ജീവിയിൽ ഉണ്ടായിരുന്ന വൈറസ്സ്‌ മറ്റൊരു സ്പീഷീസിലോട്ട്‌ കുടിയേറുമ്പോൾ ആ പുതിയ സ്പീഷീസിൽ ഈ വൈറസ്സിനെ പ്രതിരോധിക്കാനുള്ള യാതൊരുവിധ സംവിധാനവും ഉണ്ടായിരിക്കില്ല. ആ ജീവിക്ക്, ഈ വൈറസ്സ്‌ ഒരു പുതിയ ആക്രമണകാരി ആയിരിക്കും. അങ്ങനെ പ്രസ്തുത ജീവിയ്ക്കുള്ളിൽ ഈ വൈറസ്സുകൾ മാരക പ്രഹരശേഷി കൈവരിക്കുന്നു.മനുഷ്യരിൽ ഇങ്ങനെ മറ്റു സ്പീഷീസിൽ നിന്നും വൈറസ് ബാധയുണ്ടാകുന്നതിനെ zoonotic viral infections എന്ന് വിളിക്കുന്നു.

നമുക്ക് ജലദോഷം വരുന്നത്‌ Rhinovirus നമ്മുടെ ശ്വാസകോശത്തെ ആക്രമിക്കുന്നത് മൂലമാണ്. നിരവധി തലമുറകൾ ആയി ഈ Rhinovirusന്റെ കൂടെ നമ്മൾ ജീവിച്ചു തുടങ്ങിയിട്ട്‌. അതുകൊണ്ട് തന്നെ ഇതിന്റെ അക്രമം നമുക്ക് പ്രതിരോധിക്കാൻ സാധിക്കുന്നുണ്ട്. എന്നാൽ മനുഷ്യരിൽ കാര്യമായ കുഴപ്പങ്ങൾ ഉണ്ടാക്കാൻ സാധിക്കാത്ത വൈറസ്സുകൾ മനുഷ്യരിൽ നിന്ന് ചാടി മറ്റു ജീവികളെ അക്രമിക്കുമ്പോൾ അതിനെ reverse zoonosis എന്ന് പറയും.മനുഷ്യന്റെ ശക്തമായ മരുന്നുകൾ അതിജീവിക്കാൻ സാധിക്കുന്ന വൈറസ്സുകൾ മറ്റു ജീവികളിൽ കടക്കുമ്പോഴേക്കും അവ ഭയാനകമാം വിധം കുഴപ്പങ്ങൾ ഉണ്ടാക്കുന്നു.

എന്നാലും എന്തുകൊണ്ടാണു വവ്വാലിൽ നിന്ന് വരുന്ന വൈറസ്സുകൾക്ക്‌ ഇത്ര മാരകശക്തി?

വവ്വാൽ ഒരു സസ്തനിയാണ്. പറക്കുവാൻ സാധിക്കുന്ന ഏക സസ്തനി. പറക്കുവാൻ വേണ്ടി വവ്വാലുകൾക്ക്‌ പരിണാമപരമായ പല പ്രത്യേകതകൾ ഉണ്ട്‌. ശക്തിയായി ചിറകടിക്കുവാൻ വേണ്ടി വളരെയധികം ഊർജ്ജം ആവിശ്യമാണ്. സസ്തനി ആയതുകൊണ്ട് തന്നെ ഇവ warm blooded ആണ്. പറക്കുന്ന വവ്വാലുകൾക്ക്‌ ശരീരം തണുപ്പിക്കാൻ സാധിക്കുമെങ്കിലും അവയുടെ ശരീരത്തിലെ ചൂട്‌ വളരെയധികം ഉയരുന്നുണ്ട്. ഇത് മൂലം സാധാരണ വൈറസ്സുകൾ എല്ലാം മരിക്കുന്നു. എന്നാൽ അതിനെ അതിജീവിക്കുന്ന വൈറസ്സുകൾ മാത്രം വവ്വാലിൽ വളരുന്നു. അതുപോലെ, പറക്കുവാൻ ആവശ്യമായ ഉയർന്ന metabolism ഉള്ള വവ്വാലിന്റെ ശരീരത്തിലെ കേടുപാടുകൾ പ്രതിരോധിക്കാൻ വവ്വാലിന്റെ ഉള്ളിൽ പരിണമിച്ചുണ്ടായ വളരെ മികച്ച immunity system ആണുള്ളത്. ഈ മികച്ച പ്രതിരോധശക്തിയെ അതിജീവിച്ചുകൊണ്ട് പരിണമിച്ച വൈറസ്സുകൾക്ക് അകത്ത്‌ കടക്കുവാൻ സാധിച്ചാൽ അവയ്ക്ക്‌ മറ്റ് പുതിയ ജീവികളുടെ അത്ര ശക്തമല്ലാത്ത പ്രതിരോധം ഒരു പ്രശനമേ അല്ലാതായി മാറുന്നു. തീയിൽ കുരുത്തത്‌ വെയിലത്ത്‌ വാടില്ലാ എന്ന് പറയുമ്പോലെ, വവ്വാലിൽ പരിണമിച്ച വൈറസ്സ്‌ മനുഷ്യരുടെ ഉള്ളിൽ തളരില്ലാ.

മറ്റൊരു വലിയ വിത്യാസം എന്തെന്നാൽ, വവ്വാലുകൾ വൈറസ്സിനെ തിരിച്ച് പ്രതിരോധിക്കുന്ന രീതിയിൽ ഉള്ള കാര്യമാണ്. മറ്റു ജീവികളെപ്പോലെ വൈറസ്സുകളെ അപ്പാടെ തുരത്തുന്നതിനു പകരം ചെറിയ തോതിൽ വൈറസുകൾ കൂടുതൽ കാലം അവയുടെ ഉള്ളിൽ തങ്ങിനിൽക്കാൻ അനുവദിക്കുന്നു.

എന്തുകൊണ്ട്‌ ഈ വൈറസ്സുകൾ വവ്വാലിനെ അല്ലെങ്കിൽ വാഹകരായ മറ്റു ജീവികളെ കൊല്ലാൻ തക്ക ആർജ്ജവം ഇല്ല?

Bats
Bats

നേരത്തെ പറഞ്ഞല്ലോ, ഈ വവ്വാലുകൾ ഈ വൈറസ്സിന്റെ ഒപ്പം ആണു പരിണമിച്ചുണ്ടായത്‌‌. അതുകൊണ്ട്‌ വവ്വാലിൽ അസ്വാസ്ത്യം ഉണ്ടാക്കുമെങ്കിലും ഇവയ്ക്ക് വവ്വാലിന്റെ പ്രതിരോധശേഷിക്ക്‌ മുന്നിൽ മാരകമായ തീവ്രതയിൽ പിടിച്ചുനിൽക്കുക സാധ്യമല്ല.

വവ്വാലുകളിൽ തന്നെ നിരവധി സ്പീഷീസുകൾ ഉണ്ട്‌. അതിനാൽ അവയിൽ ഉള്ള വൈറസ്സുകൾ വവ്വാലുകളിൽ നിന്ന് പരസ്പരം സ്പീഷീസുകളിലേക്ക് ചാടുവാൻ മിടുക്കരാണ്.വവ്വാലിന്റെ അടുത്ത് ഇടപഴകുവാൻ പോകുന്ന ജീവികൾക്കാണു വവ്വാലിൽ നിന്ന് വൈറസ്സുകൾ കിട്ടുവാൻ സ്വാഭാവികമായും സാധ്യത കൂടുതൽ. മനുഷ്യർ കാട്ടിലേക്ക്‌ കൂടുതൽ സ്ഥലം കൈയേറുമ്പോൾ ആണ് ഇത്തരം ഇടപെഴകലിനുള്ള അവസരങ്ങൾ കൂടുന്നത്‌. മനുഷ്യനും അവന്റെ കൂടെ ജീവിക്കുന്ന മൃഗങ്ങളുമായി ഇങ്ങനെ കൂടുതൽ ഇടപെഴകുമ്പോൾ സ്പീഷീസ്‌ മാറി അക്രമിക്കാൻ വൈറസ്സിനു കൂടുതൽ അവസരങ്ങൾ ലഭിക്കുന്നു.

ചൈനയിൽ 2016-17ൽ പന്നിക്കുട്ടികളെ ബാധിക്കുന്ന കൊറൊണവൈറസ്സ്‌‌ വൻ നാശം വിതച്ചു. 25000 പന്നിക്കുട്ടികളെയാണ് അത് കൊന്നു കളഞ്ഞത്‌.
2002ൽ കൊറോണവൈറസ്സ്‌ വവ്വാലിൽ നിന്ന് പരന്ന് 800 മനുഷ്യജീവൻ ആണു കവർന്നത്‌. ഇവ ഉത്ഭവിച്ചതോ, ചൈനയിലെ ഒരു ഗുഹയിൽ ജീവിക്കുന്ന ഒരു കൂട്ടം വവ്വാലുകളിൽ നിന്നും.

നിപ്പ വൈറസ്സ്‌ ഇവിടെ നമ്മുടെ നാട്ടിൽ, ഇതുവരെ പത്തു മനുഷ്യജീവനാണ് അപഹരിച്ചിട്ടുള്ളത്. 1998-99 കാലഘട്ടത്തിൽ മലേഷ്യയിൽ അത്‌ 105 ആളുകളെ കൊന്നു. നേരിട്ടുള്ള സമ്പർക്കം വഴിയാണ് മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് ഇത്‌ പടരുക. 2014ൽ എബോള വൈറസ് 5000 പേരെ ലോകത്തു നിന്ന് തുടച്ചു മാറ്റിയിട്ടുണ്ട്. 5,00,000 ആളുകൾ വർഷന്തോറും ലോകത്ത്‌ ഫ്ലു ബാധിച്ചു മരിക്കുന്നു.
മലേറിയ 10,00,000 ആളുകളെ എല്ലാ വർഷവും ലോകത്ത്‌ കൊല്ലുന്നുണ്ട്, അതും കൊതുകു വഴി മാത്രം. അതിനാൽ നിപ്പാ വൈറസിനെ മാത്രം കേന്ദ്രീകരിച്ചു കൊണ്ട് അതിശയോക്തിയിൽ പൊതിഞ്ഞു പ്രചരിച്ചു കൊണ്ടിരിക്കുന്ന പൊതു ഭയം അസ്ഥാനത്താണ് എന്ന് മനസ്സിലാക്കാൻ ഇതിലും വലിയ ഉദാഹരണങ്ങൾ ആവിശ്യമില്ല.

 

References:

  1. https://www.nature.com/articles/d41586-017-07766-9
  2. http://www.sciencemag.org/news/2017/06/bats-really-do-harbor-more-dangerous-viruses-other-species
  3. https://www.nature.com/news/bats-are-global-reservoir-for-deadly-coronaviruses-1.22137
  4. https://www.wired.com/2014/10/bats-ebola-disease-reservoir-hosts/
  5. https://www.nih.gov/news-events/news-releases/new-coronavirus-emerges-bats-china-devastates-young-swine
  6. http://www.bats.org.uk/pages/bats_and_viruses.html
  7. https://www.newscientist.com/article/2161942-bats-spread-ebola-because-theyve-evolved-not-to-fight-viruses/
Categories
Article Evolution Geology History Nature

ഡൈനോസോറുകൾ എവിടെയാണ് ജീവിച്ചിരുന്നത്?

ഡൈനോസോറുകളെകുറിച്ച് സർവ്വ സാധാരണമായ ഒരു ചോദ്യം ഉണ്ട്;
ഡൈനോസോറുകൾ ഭൂമിയിൽ ഏതൊക്കെ സ്ഥലങ്ങളിലായിരുന്നു കാണപ്പെട്ടിരുന്നത്?

ഡൈനോസോറുകൾ ഭൂമിയിൽ വളരെയധികം കാലം ജീവിച്ചിരുന്നു. അതുകൊണ്ട്‌ തന്നെ അവയുടെ ചരിത്രം വിവിധ സ്ഥലങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.ഡൈനോസോറുകൾ ഭൂമി വാണിരുന്ന കാലത്തെ മൂന്നായി വിഭജിക്കാം.

Late Triassic period : 23 കോടി മുതൽ 20 കോടി വർഷങ്ങൾക്കു മുൻപ്‌ വരെ

Triassic Map
Triassic Map

Jurassic period : 20 കോടി മുതൽ 14.5 കോടി വർഷങ്ങൾക്കു മുൻപ്‌ വരെ

Cretaceous period: 14.5കോടി മുതൽ 6.6 കോടി വർഷങ്ങൾക്കു മുൻപ്‌ വരെ.

ഭൂമിയുടെ ഏതു ഭാഗത്താണ് ഇവ ജീവിച്ചിരുന്നത് എന്ന് ചോദിച്ചാൽ, അതിനു ലളിതമായ ഉത്തരം Pangaea വിഘടിച്ചുണ്ടായ Gwandwanalandലും Laurasiaയിലും ആണു ജീവിച്ചിരുന്നത്‌ എന്ന് ചുരുക്ക‌ രൂപത്തിൽ പറയാം.

അൽപ്പം കൂടി വ്യക്തമാക്കുവാൻ ഈ വസ്തുത കൂടുതൽ വിശദീകരിക്കേണ്ടതുണ്ട്.

Jurassic Map
Jurassic Map

ഭൂമിയുടെ Geographic ഇന്നത്തേതു പോലെ ആയിരുന്നില്ല എല്ലാ കാലത്തും.  ഒരോ tectonic plate ആയിട്ടാണ് ഭൂമിയുടെ ഉപരിതലം രൂപം കൊണ്ടത്‌. ഇവയെല്ലാം ആദ്യം ഒരൊറ്റ വൻകരയായിരിന്നു. ആ വൻകരയെ Pangaea എന്ന് വിളിക്കാം. 25 കോടി വർഷങ്ങൾക്ക്‌ മുൻപായിരിന്നു ഇത്‌. (Permian period)

അതിനു ശേഷം ഈ വൻകര വിഘടിച്ച്‌ Gondwanalandആയും Laurasia ആയിട്ട്‌ Triassic കാലത്ത്‌ രൂപം കൊണ്ടു. അപ്പോഴാണ് ഉരഗങ്ങൾ എന്ന ജീവിവർഗ്ഗം വിവിധ dinosaurs species ആയി രൂപം കൊള്ളുന്നത്.

അപ്പോൾ, ഡൈനോസോറുകൾ ഈ ഭാഗങ്ങളിൽ എല്ലാം ഉണ്ടായിരിന്നു. പിന്നിട്‌ ഈ

Cretaceous Map
Cretaceous Map

വൻകരകൾ പരസ്പരം വിഘടിച്ച്‌ വേർപ്പെട്ടു. അവ അകന്നകന്നു പോയി ഏഷ്യ, യൂറോപ്പ്‌, ആഫ്രിക്ക, അമേരിക്ക, അന്റാർട്ടിക്ക എന്നിങ്ങനെ ഇന്ന് കാണുന്നതു പോലെ ഭൂമിയുടെ വിവിധ വൻകരകൾ ആയി മാറി.

മറ്റൊരു ചോദ്യം, ഡൈനോസോറുകൾക്കെല്ലാം തന്നെ പൂർണ്ണമായും വംശനാശം സംഭവിച്ചോ എന്നതാണ്.

ഉത്തരം, നശിച്ചില്ല എന്ന് തന്നെയാണ്.
കാരണം, അവ ഇന്നും നമ്മുടെ ഇടയിൽ നമുക്കൊപ്പം ജീവിക്കുന്നു. അവ നമ്മുടെ ചുറ്റും പറക്കുന്നു, നമ്മുടെ തീന്മേശയിൽ പോലും സ്ഥാനം പിടിച്ചിരിക്കുന്നു.

അതെ, പക്ഷികൾ dinosaurs ൽ നിന്നു speciation സംഭവിച്ചുണ്ടായ ജീവികൾ ആണ്.

ചില Dinosaur കളുടെ ശരീരത്തിലെ രോമങ്ങൾ തൂവലുകൾ ആയി പരിണമിക്കുകയും അവ വ്യത്യസ്ഥ സ്പീഷീസുകൾ ആവുകയും ചെയ്തു. കാലക്രമേണ ഈ തൂവലുകൾ പറക്കുവാൻ സഹായകമായി.

Vergavis Iaai
Vergavis Iaai

ഭൂമിയിലെ Major extinction നു കാരണമായ Yucatán Peninsula യിലെ പ്രസിദ്ധമായ ഉൽക്ക

പതനത്തിനും വളരെ മുൻപ്‌ തന്നെ താറാവുകളെ പോലുള്ള പക്ഷികൾ ഭൂമിയിൽ പറന്നു നടന്നിരിന്നു. ആ പക്ഷിയുടെ പേരു വെഗാവിസ് ഇയായിയാ (Vegavis iaai) മറ്റു ദിനോസോറുകൾക്കു വംശനാശം സംഭവിച്ചപ്പോൾ, സസ്തനികളെ പോലെ പക്ഷികളും ആ ദുർഘട കാലം അതിജീവിച്ചു. ഇന്നവർ ആകാശവും കീഴടക്കി.

 

 

reference :

http://earthguide.ucsd.edu/eoc/teachers/t_tectonics/p_pangaea2.html

https://www.livescience.com/103-dinosaurs-mingled-cousins-ducks-chickens.html

 

Categories
Article Cancer Farming Food Hoax Nature

പ്ലാസ്റ്റിക്ക്‌ പഴങ്ങൾ

കുറച്ച്‌ നാളുകളായി പ്ലാസ്റ്റിക്ക്‌ വ്യാജ പഴങ്ങൾ എന്ന പേരിൽ videos ഇറങ്ങുന്നു.

മിക്കതും പ്ലാസ്റ്റിക്ക്‌ എന്തെന്ന് അറിയാതെയും, പ്ലാസ്റ്റികിനെക്കുറിച്ചുള്ള നമ്മുടെ ഭയത്തെ ദുരുപയോഗപ്പെടുത്തി വീടുകളിൽ വൈറൽ ആക്കുവാനും വേണ്ടിയൊക്കെയാണ് ഇതിറക്കുന്നത്‌.

Fruit Anatomy
Fruit Anatomy

ഏതൊരു ഫലം (fruit) എടുത്താലും അതിന്റെ മാംസളമായ ഭാഗത്തിനു ചുറ്റും ഒരു പുറന്തോട് ഉണ്ടാകും. ഈ പുറന്തോടിനെ exocarp എന്നാണ് പറയുക. ഇതുണ്ടാകുന്നത്‌ മിക്കപ്പോഴും കട്ടിയുള്ള cellulose , paraffin wax എന്നിവ കൊണ്ടാണ്. ഫലത്തിന്റെ അകത്തുള്ള ജലാംശം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ഫലങ്ങളുടെ മാതൃസസ്യം ഈ രീതിയിൽ ഒരു പുറന്തോട് ‘ഉണ്ടാക്കുവാൻ’ പരിണമിക്കപ്പെട്ടതാണ്.

ഈ paraffin wax ചില ഫലങ്ങളിൽ പ്രകടമായി കാണാം.

ഉദാ: blueberries.

ഇവയിൽ ഈ പുറംചട്ടയെ ബ്ലൂം എന്നാണ് പറയുക.

BlueBerry Bloom
BlueBerry Bloom

ചെടികൾ ഇവ സ്വയം ഉത്പാദിപ്പിക്കുന്നതാണ്. കാട്ടിൽ വളരുന്ന ചെടികളിൽപോലും ഈ സവിശേഷത കാണാൻ സാധിക്കും.ഫലങ്ങളിൽ നിന്ന് വേഗത്തിൽ ജലാംശം നഷ്ടപ്പെടുന്ന സമയം exocarp വേറിട്ട്‌ നിൽക്കും. ഈ വേറിട്ട് നിൽക്കുന്ന കട്ടിയുള്ള പുറന്തോടിനെ(exocarp) തന്നെയാണ് അറിവില്ലാതെ ചിലർ plastic എന്ന് വിളിക്കുന്നത്.

 

 

 

ഈ ചിത്രത്തിൽ കാണുന്നതാണു Blueberry Bloom.

ഇവിടെ കറുത്ത മുന്തിരിയുടെ മേൽ കാണുന്നതും ഈ bloom ആണ്.

Grapes Bloom
Grapes Bloom

 

ഈ മുന്തിരിയുടെ മുകളിൽ കാണുന്ന ബ്ലൂമും മുന്തിരി വള്ളിയിൽ സ്വയം ഉണ്ടാകുന്നതാണ്. അതായത്‌ തികച്ചും പ്രകൃതിദത്തം. പ്രകൃതിയുടെ പേക്കിംഗ്‌.

“നമ്മുടെ നാട്ടിലെ കടകളിൽ വില്പനക്കിരിക്കുന്ന മുന്തിരികളിൽ ഈച്ച വരാത്തത് മരുന്നു അടിച്ചത് കൊണ്ടാണോ?!”

കടകളിൽ എന്ന് മാത്രമല്ല, മുന്തിരികൾ pack ചെയ്യുമ്പോൾ, വളരുമ്പോൾ എല്ലാം അതിനു pesticides അടിക്കാറുണ്ട്. പുഴുക്കൾ, പ്രാണികൾ എന്നീ കീടങ്ങൾ അവയുടെ ഒപ്പം വന്നാൽ ദോഷം അത്‌ കഴിക്കുന്ന ജനങ്ങൾക്ക്‌ തന്നെയാണ്.

ഇനി edible wax…

Apple Wax
Apple Wax

ആപ്പിളിനും സ്വന്തമായി ഇങ്ങനെ ഒരു paraffin wax ചട്ട ഉണ്ടാക്കാൻ കഴിവുണ്ട്‌. എന്നാൽ ഇത്‌ വളരെ നേർത്ത ആവരണമായതിനാൽ അധിക കാലം ഒന്നും നിലനിൽക്കുന്നില്ല. ആപ്പിൾ മുറിച്ചു വെച്ചാൽ അറിയാം എത്ര പെട്ടെന്നാണതിന്റെ നിറം മങ്ങുന്നതെന്ന്. അതു മാത്രമല്ല, ഒന്ന് തട്ടിയാലോ ആപ്പിളിന്റെ അകത്തേക്ക്‌ വായു കടന്നാലോ ആ ഭാഗം പെട്ടെന്ന് കറുക്കുന്നതായും കാണാം. ഈ രീതിയിൽ oxidation സംഭവിക്കുന്നത് തടയാനാണ് വൻകിടയായി apple കൃഷി ചെയ്യുന്നവർ, ആപ്പിൾ process ചെയ്യുന്നതിന്റെ ഭാഗമായി edible wax എന്ന മെഴുക്ക്‌ അതിനു ചുറ്റും പുരട്ടുന്നത്‌. ഇത്‌ lipstick, makeup എന്നിവയിൽ കാണാൻ സാധിക്കുന്ന തികച്ചും സുരക്ഷിതമായ ഒരു മെഴുകാണ്. അതേ സമയം, ചൂടു വെള്ളത്തിൽ ഇട്ടാൽ ഈ wax പുറത്ത്‌ വരുകയും ചെയ്യും. അതായത്, wax കളയണമെങ്കിൽ ചൂട്‌ വെള്ളത്തിൽ ഇട്ട്‌ ആപ്പിൾ പുഴുങ്ങിയ ശേഷം കഴിക്കാം, അല്ലെങ്കിൽ വൃത്തിയായി കഴുകിയ ശേഷം.

കാര്യമായ വ്യത്യാസം ഒന്നും പക്ഷെ ഇക്കാര്യത്തിൽ ഇല്ല എന്നതാണ് വാസ്തവം. ഇത്രയും നാൾ നമ്മൾ മലയാളികൾ, പുട്ടും കടലയും സ്വാദിഷ്ടമായി കൂട്ടുമ്പോൾ കടലക്കറിയിൽ നിന്നും കിട്ടിയിരുന്ന ‘പച്ചമുളകിന്റെ തോൽ’ എന്നൊക്കെ പറഞ്ഞിരുന്ന സംഭവം ഒരു സുപ്രഭാതത്തിൽ plastic എന്ന് വിളിക്കുന്നതിനു പിന്നിൽ ഒരു തരം ഭയം ആണ് കാരണം.

Chill Plastic Hoax
Chill Plastic Hoax

ഉദാഹരണം: പച്ച മുളകിന്റെ exocarp മാറ്റി, അതിനെ പ്ലാസ്റ്റിക്ക്‌ എന്ന് വിളിച്ച്‌ ആളുകളെ ഭയപ്പെടുത്തിയ ഒരുവീഡിയോയിലെ ദ്രിശ്യമാണിത്

Watermelon Plastic Hoax
Watermelon Plastic Hoax

മറ്റോരു ഉദാഹരണം: തണ്ണിമത്തൻ തണുപ്പിച്ചു അതിന്റെ exocarp വേറിടീച്ച്‌, ആ exocarp പെയിന്റ്‌ പാടയായി ഇളകുന്നു എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്ന മറ്റോരു ഒരുവീഡിയോയിലെ ദ്രിശ്യമാണിത്.

 

Categories
Article Food Hoax Medicine Nature

ഉപ്പ്, ജീവന്റെ സത്ത്

ഉപ്പ്‌ ജീവന്റെ അവിഭാജ്യഘടകം ആണു. എന്നാൽ ഉപ്പിനെ കുറിച്ച്‌ ഒരു വ്യാജ മെസ്സേജ്‌ ഈ അടുത്ത്‌ whatsappൽ കണ്ടു.

Salt

താഴെ ആ മെസ്സേജ്‌ കൊടുത്തിട്ടുണ്ട്‌.

<HOAX START>
X————————————————————————————————–X

നാരങ്ങാ വെള്ളത്തിൽ ഉപ്പിടരുത് !! ശരീരത്തോട് ചെയ്യുന്ന വലിയ ദ്രോഹമാണ് ! കാരണം അറിയാമോ ?
പുത്തനുടുപ്പുകള്‍ ആദ്യമായി അലക്കുമ്പോള്‍. ഉപ്പുവെള്ളത്തില്‍ കുതിര്‍ത്തിയിട്ട ശേഷം അലക്കുക. എന്നാല്‍ കളര്‍ ഇളകി പോവുകയില്ല. വസ്‌ത്രത്തിലുള്ള നിറങ്ങളെയും കറകളെയും ഇളകിപ്പോകാനനുവദിക്കാതെ പിടിച്ചു നിര്‍ത്താനുള്ള കഴിവ് ഉപ്പിനുണ്ട്‌. ഇതുപോലെ ശരീരത്തിനകത്തെ മാലിന്യങ്ങളെല്ലാം പുറത്തുപോകാന്‍ ഉപ്പ്‌ അനുവദിക്കില്ല. കൂടാതെ കടുപ്പമേറിയ ചെങ്കല്‍പാറകളെപ്പോലും ഉപ്പ്‌ ദ്രവിപ്പിക്കും. ശരീരത്തെയും തഥൈവ.
ഉപ്പ്‌ ശരീരത്തിന്‌ ആവശ്യമേയില്ല. കഴിക്കുന്ന ഉപ്പത്രയും ശരീരം പുറംതള്ളുകയാണ്‌. വിയര്‍പ്പിലൂടെയാണിത്‌ കൂടുതലായി സാധിക്കുന്നത്‌. വിയര്‍പ്പിന്‌ ഉപ്പുരസം അനുഭവപ്പെടുന്നത്‌ ഉപ്പ്‌ രോമകൂപങ്ങള്‍ വഴി വിയര്‍പ്പിലൂടെ പുറംതള്ളപ്പെടുന്നതു കൊണ്ടാണ്‌. വിയര്‍പ്പ്‌ ഉണങ്ങിയാല്‍ ചര്‍മത്തില്‍ ഉപ്പ്‌ തരികള്‍ കാണാം. ശരീരത്തിന്‌ ആവശ്യമുണ്ടായിരുന്നുവെങ്കില്‍ ഉപ്പ്‌ ഇങ്ങനെ പുറംതള്ളപ്പെടുമായിരുന്നോ? ഇതിനു പുറമെ മൂത്രംവഴിയും ഉപ്പ്‌ നീക്കം ചെയ്യപ്പെടുന്നു. അതുകൊണ്ടാണ്‌ മൂത്രത്തിന്‌ ഉപ്പുരസം. ഒരാളുടെ ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടുന്നതിനും കുറയുന്നതിനും അനുസരിച്ച്‌ വിയര്‍പ്പിന്റെയും മൂത്രത്തിന്റെയും ഉപ്പുരസത്തിന്‌ ആനുപാതികമായ വ്യതിയാനം അനുഭവപ്പെടുന്നു.
ഉപ്പ്‌ ചെയ്യുന്ന ദോഷമെന്താണ്‌?
വസ്‌ത്രങ്ങളില്‍ എന്താണത്‌ ചെയ്യുന്നതെന്ന്‌ നാം കണ്ടുവല്ലോ. വസ്‌ത്രങ്ങളിലെ നിറങ്ങളെ ഇളകിപ്പോകാന്‍ അത്‌ അനുവദിക്കുന്നില്ല. അതേ സ്വഭാവം ശരീരത്തിലും കാണിക്കും. അതായത്‌ ശരീരത്തില്‍ അള്ളിപ്പിടിച്ചുനില്‌ക്കുന്ന വിഷ മാലിന്യങ്ങളും കറകളും ശരീരത്തില്‍ നിന്ന്‌ നീക്കം ചെയ്യപ്പെടാന്‍ ഉപ്പ്‌ അനുവദിക്കില്ല. ഉപ്പ്‌ ശരീരത്തില്‍ നിലനില്‌ക്കുവോളം മാലിന്യങ്ങളും അവിടെ കെട്ടിക്കിടക്കും. ഉപ്പ്‌ കഴിച്ചുകൊണ്ടിരിക്കെ രോഗം സുഖപ്പെടാന്‍ പ്രയാസമായിരിക്കുമെന്ന്‌ ചുരുക്കം. അതിനാല്‍ ഉപ്പിന്റെ ഉപയോഗം നിയന്ത്രിച്ച ശേഷമേ ഏതു മരുന്നും ചികിത്സയും ഫലപ്പെടുകയും ഉള്ളൂ. ഉപ്പോ ഉപ്പിനേക്കാള്‍ കടുപ്പമുള്ള മരുന്നോ കഴിച്ചാല്‍ രോഗം ഭേദപ്പെടുയല്ല രൂക്ഷമാവുകയാണ്‌ ചെയ്യുക.
പാമ്പ്‌, നീര്‍ക്കോലി, തേള്‍ തുടങ്ങിയ ജന്തുക്കള്‍ കടിച്ചാല്‍ ഉപ്പ്‌ ചേര്‍ക്കാത്ത ഭക്ഷണം കഴിക്കാന്‍ നിര്‍ദേശിക്കപ്പെടുന്നതിന്റെ പിന്നിലെ രഹസ്യം ഇതു തന്നെയാണ്‌. വിഷം വേഗത്തില്‍ ഇറങ്ങണമെങ്കില്‍ ഉപ്പ്‌ ശരീരത്തില്‍ ചെല്ലാതിരിക്കണം. ഉപ്പ്‌ ശരീരത്തിലേക്ക്‌ പ്രവേശിച്ചുകൊണ്ടിരുന്നാല്‍ അകത്തുപ്രവേശിച്ച വിഷം പുറംതള്ളപ്പെടാന്‍ പ്രയാസമായിരിക്കും.
ഉപ്പ്‌ ശരീരത്തെ ഇനിയും വല്ലാതെ ദ്രോഹിക്കുന്നുണ്ട്‌. മറ്റൊരു ഉദാഹരണത്തിലൂടെ ഇത്‌ വിശദീകരിക്കാം. പല ചരക്ക്‌ കടകളുടെ വരാന്തയില്‍ ഉപ്പ്‌ സൂക്ഷിച്ചുവെക്കുന്ന ഒരു മരപ്പത്തായം പരിചിതമാണല്ലോ. ഇത്‌ നില്‍ക്കുന്നിടത്ത് സിമന്റ്‌ തറയും കല്ലും ദ്രവിച്ചുപോകുന്നു. ഉപ്പിട്ടു വെക്കുന്ന പാത്രങ്ങളും അതെ. `ഉപ്പിട്ടു വെച്ച ചട്ടിപോലെ’ എന്നൊരു ചൊ ല്ല്‌ മലയാളത്തിലുണ്ടല്ലോ. പാറകള്‍ ദ്രവിച്ച്‌ മണ്ണായിത്തീരാന്‍ വേണ്ടി തെങ്ങിന്‍ തടങ്ങളിലും മറ്റും ഉപ്പ്‌ വിതറാറുണ്ട്‌. ഈ അനുഭവങ്ങളെ ല്ലാം മനുഷ്യന്റെ കണ്ണു തുറപ്പിക്കേണ്ടതാണ്‌. ഉപ്പ്‌ തീറ്റി വഴി തന്റെ ശ രീരവും എളുപ്പത്തില്‍ ദ്രവിക്കുന്നു.
ഒഴിച്ചുകൂടാന്‍ പറ്റാത്ത സന്ദര്‍ഭങ്ങളില്‍ വളരെ മിതമായ തോതില്‍ അത്യാവശ്യത്തിന്‌ അല്‌പം ഉപ്പ്‌ കറികളിലോ മറ്റോ ചേര്‍ക്കാമെന്നല്ലാതെ, പച്ചക്ക്‌ തിന്നാവുന്ന ചച്ചക്കറികളിലും പഴങ്ങളില്‍പോലും ഉപ്പ്‌ ചേര്‍ത്ത്‌ കഴിക്കുന്നതും നാരങ്ങാ വെള്ളത്തില്‍ ഉപ്പ്‌ ചേര്‍ത്ത്‌ കഴിക്കുന്നതും ശരിയല്ല. ദാഹിക്കുമ്പോള്‍ ഉപ്പിട്ട വെള്ളം കുടിച്ചാല്‍ അകത്തെത്തിയ ഉപ്പിനെ ശരീരത്തില്‍ നിന്ന്‌ പുറംതള്ളാന്‍ വേണ്ടി ശരീരത്തിലെ ജലാംശം വലിച്ചെടുക്കപ്പെടുന്നു. അതോടെ ദാഹം ഇരട്ടിയായി വര്‍ധിക്കുന്നു. എന്തൊരു മണ്ടത്തരമാണ്‌ മനുഷ്യന്‍ ചെയ്‌തുകൂട്ടുന്നത്‌!
മനുഷ്യനല്ലാതെ ഏതെങ്കിലും ജീവി ദാഹിക്കുമ്പോള്‍ ഉപ്പിട്ട്‌ കുടിക്കുമോ? കപ്പല്‍ അപകടത്തില്‍ പെട്ടാല്‍ കടല്‍വെള്ളം കുടിച്ചു പോകാതിരിക്കാന്‍ യാത്രക്കാരെ ഉപദേശിക്കാറുണ്ടത്രെ. രക്ഷാപ്രവര്‍ത്തനം നടക്കുമ്പോഴേക്കും ശരീരത്തിലെ ജലാം ശം തീര്‍ന്നുപോകാതിരിക്കാന്‍ വേ ണ്ടിയാണിത്‌. കടല്‍വെള്ളംവഴി അ കത്ത്‌കയറിയ ഉപ്പ്‌ നീക്കം ചെയ്യപ്പെടുന്നതിനുവേണ്ടി ശ രീരത്തി ലെ ജലാംശം ഉപയോഗപ്പെടുത്തുമ്പോള്‍ ആളുകള്‍ വേഗത്തില്‍ നിര്‍ ജലീകരണംമൂലം മൃത്യുവരിച്ചേക്കാം. `ഉപ്പു തിന്നവന്‍ വെള്ളം കു ടിക്കും’ എന്ന ചൊല്ല്‌ ഓര്‍ക്കുക.
ചുണ്ടുകള്‍ ഉണങ്ങി വരളുക, ചര്‍മം ചുളിയുക, ദാഹം തോന്നിക്കൊ ണ്ടിരിക്കുക, മുടി കൊഴിയുക, രക്ത സമ്മര്‍ദത്തില്‍ വ്യതിയാനം അനുഭവപ്പെടുക (താഴ്‌ന്ന രക്തസ മ്മര്‍ദമുള്ളപ്പോള്‍ അല്‌പം ഉപ്പ്‌ കഴിച്ചാല്‍ രക്തസമ്മര്‍ദം ഉയരും, കാര ണം ഉപ്പിനെ പുറംതള്ളാന്‍ വേണ്ടി ശരീരധമനികള്‍ ശക്തിയില്‍ മര്‍ദം ഉപയോഗിച്ചതാണ്‌. തത്‌ക്കാലം ആശ്വാസമായെങ്കിലും ശരീരം പി ന്നീട്‌ തളര്‍ന്നുപോവും). അസ്വസ്ഥത, ശരീരമാകെ വേദന എന്നിവ ഉപ്പിന്റെ ആധിക്യം മൂലം അനുഭവപ്പെടുന്നു. കഴിക്കുന്ന ഉപ്പ്‌ മൂത്രത്തില്‍ കൂടി നീക്കം ചെയ്യപ്പെടാതെ ബാക്കി വന്നാല്‍ അതിന്റെ അംശങ്ങള്‍ അടിഞ്ഞുകൂടി കിഡ്‌നി യിലും മൂത്രസഞ്ചിയിലും പരലുക ളായി കിടക്കുന്നു. അതാണ്‌ `മൂത്രത്തിലെ കല്ല്‌.’
 ഉപ്പിന്റെ ദോഷം ഇത്രത്തോളമുണ്ടെങ്കില്‍ ഉപ്പിലിട്ടതിന്റെ സ്ഥിതി യും മറിച്ചാവില്ലായെന്ന്‌ നാം അറിയണം. അതിനാല്‍ ഉപ്പിലിട്ട യാതൊന്നും കഴിക്കാതിരിക്കുക. ഉപ്പിലിട്ട വസ്‌തുക്കളെ ദഹിപ്പിക്കാന്‍ ആമാശയത്തിന്‌ പ്രയാസമാണ്‌. അയഡയ്‌സ്‌ഡ്‌ ഉപ്പ്‌ ഉപയോഗിക്കണമെന്നത്‌ കുത്തക വ്യാപാരികളുടെ തട്ടിപ്പാണ്‌. ഭരണാധികാരികളും ആരോഗ്യ വകുപ്പും അതിന്‌ കൂട്ടുനില്‌ക്കുകയാണ്‌.
അയഡിന്‍ ചേര്‍ത്ത ഉപ്പ്‌ തീരെ ഉപയോഗിക്കാന്‍ പാടില്ല. അയഡിന്‍ സസ്യ ആഹാരത്തിലൂടെ കിട്ടേണ്ടതാണ്‌. രാസവസ്‌തുവായി ഉപയോഗിക്കുന്നത്‌ അപകടമാണ്‌. അസംഖ്യം രോഗങ്ങള്‍ അതുവഴി ഉണ്ടാകുമെന്ന്‌ വൈദ്യശാസ്‌ത്ര ഗ്രന്ഥങ്ങളില്‍ പറയുന്നു. സന്താനോല്‌പാദനശേഷി നഷ്‌ടപ്പെടുക എന്നതാണ്‌ ഏറ്റവും ഗൗരവമേറിയ അപകടം.
 അയഡിന്‍ സ്ഥിരമായി ശരീരത്തില്‍ പ്രവേശിച്ചാല്‍ അസം ഖ്യം രോഗമുണ്ടാകുമെന്ന്‌ ആധികാരിക ഗ്രന്ഥങ്ങള്‍ പറയുന്നു. `മാര്‍ട്ടിന്‍ഡേര്‍-ദി കംപ്ലീറ്റ്‌ ഡ്രഗ്‌ റഫറന്‍സ്‌’- പബ്ലിഷ്‌ഡ്‌ ബൈ `ദി റോയല്‍ ഫാര്‍മസ്യൂട്ടിക്കല്‍ സൊസൈറ്റി ഓഫ്‌ ഗ്രേറ്റ്‌ ബ്രിട്ടന്‍’ എന്ന പുസ്‌തകമാണ്‌ രാസവസ്‌തുക്കള്‍ ശരീരത്തില്‍ പ്രവേശിച്ചാലുള്ള അപകടങ്ങളെ സംബന്ധിച്ച്‌ ആധികാരിക ഗ്രന്ഥം. ഇതിന്റെ 1522, 1523 പേജുകളില്‍ അയഡിന്‍ ഉപയോഗം മൂലമാണ്‌, ഗോയിറ്റര്‍, തൈറോയിഡ്‌, രക്തസമ്മര്‍ദം, മനോരോഗം, സന്താനോല്‌പാദന ശേഷിക്കുറവ്‌ തുട ങ്ങി ഇരുപത്തേഴോളം രോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നതെന്ന്‌ അക്ക മിട്ട്‌ പറയുന്നുണ്ട്‌. ഇത്രയും മാരകമായ അയഡിന്‍ ആളുകളെ തീറ്റിക്കുന്നവര്‍ മനുഷ്യന്റെ ആരോഗ്യംകൊണ്ട്‌ ബിസിനസ്സ്‌ ചെയ്യുകയാണ്‌…… !

X————————————————————————————————–X
<HOAX END>

ഈ HOAX സന്ദേശത്തിൽ അനവധി തെറ്റിദ്ധാരണകൾ നിരത്തിയിട്ടുണ്ട്‌. നമുക്ക് ഒരോന്നായിട്ട്‌ നോക്കാം.

  1. നിറങ്ങളും കറകളും വസ്ത്രങ്ങളിൽ നിന്ന് ഇളകിപ്പോകാതെ ഉപ്പ്‌ പിടിച്ച്‌ നിർത്തും, അപ്പോൾ ശരീരത്തിനകത്തും ഇത്പോലെ മാലിന്യങ്ങൾ പിടിച്ചു നിർത്തും എന്ന് പറഞ്ഞിരിക്കുന്നു.

സത്യത്തിൽ നേരെ തിരിച്ചാണ് വസ്തുത.

വിഷം ഭക്ഷണ മാർഗ്ഗം ഉള്ളിൽ ചെന്നാൽ, അത്‌ പെട്ടെന്നു കളയണമെങ്കിൽ ഏറ്റവും എളുപ്പമാർഗ്ഗം ഒരു ഗ്ലാസ്സിൽ ഒരു പിടി ഉപ്പിട്ട് കുടിക്കുക എന്നതാണ്.

ഉടൻ തന്നെ വയറ്റിൽ ഉള്ള സകല വിഷവും ഛർദ്ദിക്കാം. ഉപ്പ്‌ ലായനി emetogenic (vomiting അധവാ ഛർദ്ദി ഉണ്ടാക്കുവാനുള്ള കഴിവ്)  ആണ്.

  1. നമ്മുടെ ശരീരത്തിൽ, തലച്ചോറിൽ നിന്ന് വരുന്നതും പോകുന്നതും ആയ എല്ലാ സിഗ്നലുകളും Sodium ions വഴിയാണ്. ഈ സോഡിയം കിട്ടുന്നത്‌ Sodium Chloride എന്ന പദാർത്ഥം വഴിയും. ഈ പദാർത്ഥത്തിന്റെ മറ്റൊരു പേരാണു salt അഥവാ

    Sodium Ion Signalling
    Sodium Ion Signalling

    കറിയുപ്പ്‌.

ശരീരത്തിലെ പേശികൾ പ്രവർത്തിക്കണം എങ്കിൽ ഈ ഉപ്പ്‌ വേണം.

തലച്ചോറിന്റെ പ്രവർത്തനത്തിനു Sodium ions ആവിശ്യമാണ്.

ഹൃദയത്തിനു രക്തം പമ്പ്‌ ചെയ്യാൻ ഈ സോഡിയം കൂടിയെ മതിയാകൂ. ഹൃദയത്തിന്റെ മിടിപ്പ്‌ ഉണ്ടാക്കുന്ന electrical impulse സോഡിയം കാരണമാണ്.

അതുകൊണ്ട്‌ “ഉപ്പ്‌ ശരീരത്തിന് ആവശ്യമേ ഇല്ലാ” എന്ന് എഴുതിയ ആൾ ആരായാലും, അവർക്ക്‌ ബയോളജിയുടെ അടിസ്ഥാനം പോലും അറിയുകയില്ലാ എന്നതാണു സാരം.

  1. കൊച്ചു കുട്ടികൾക്ക്‌ ഉണ്ടാകാവുന്ന വയറിളക്കം വളരെ അപകടകരമാണെന്ന് നമ്മൾ സ്കൂളിൽ പഠിച്ചിട്ടുണ്ട്‌.

ORS Solution
ORS Solution

അതിനുള്ള ഏറ്റവും ആദ്യ പ്രതിവിധി പഠിച്ചത്‌ ORS solution കൊടുക്കാൻ ആണ് .

ORS എന്നാൽ Oral Rehydration Solution എന്നാണ്.

വയറിളകുമ്പോൾ ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടും. ആ ജലത്തോടൊപ്പം ശരീരത്തിൽ നിന്ന് മിനെറൽസും നഷ്ടപ്പെട്ടു പോകാം. ഇത്‌ അപകടമാണ്.

ആ minerals തിരിച്ച്‌ കിട്ടാൻ ആണു ORS ലായനി നൽകുന്നത്‌.

ORS ലായനി ഉണ്ടാക്കുന്നത്‌ 6 ടീസ്പൂൺ പഞ്ചസാരയും അര ടീസ്പൂൺ ഉപ്പും ഒരു ലിറ്റർ വെള്ളത്തിൽ അലിയിച്ചാണ്.

ഇത്‌ മുഴുവനും കുടിപ്പിച്ചാൽ ആണു ആ നഷ്ടപെട്ടുപോയ minerals കിട്ടി ആ കൊച്ച്‌ കുട്ടി അപകടനില തരണം ചെയ്യുക.

ഉപ്പ്‌ അത്രത്തോളം അത്യാവശ്യം ആണ്.

  1. മനുഷ്യർ മാത്രമല്ല, കാട്ടിലുള്ള ജീവികൾ അടക്കം എല്ലാ ജീവികളും ഉപ്പിന്റെ സ്രോതസ്സ്‌ തേടിപ്പോകും.

ഉദാ: കാട്ടിലെ ആനകൾ ഉപ്പ്‌ കിട്ടാൻ വേണ്ടി ഉപ്പിന്റെ അംശമുള്ള കല്ലുകൾ നക്കും. കാട്ടുപോത്തുകൾ, മാനുകൾ എന്നിങ്ങനെ എല്ലാ വലിയ ജീവികളും ഈ സ്വഭാവം പ്രകടിപ്പിക്കും.

Peru Parrot Salt Licking
  പെറുവില്‍ ഉപ്പ് നുണയുന്ന Macaw തത്തകള്‍

ഇതിനെ പറയുന്നപേരാണു “salt lick അല്ലെങ്കിൽ mineral lick”.

വലിയ ക്ഷീര വ്യവസായങ്ങളിൽ പശുക്കൾക്ക്‌ നക്കുവാൻ ഉപ്പിന്റെ വലിയ പാറകൾ കൊണ്ട്‌ വെക്കും. ഈ ഉപ്പ്‌ പശുക്കൾക്ക്‌ കിട്ടിയില്ലെങ്കിൽ, അവയ്ക്ക് വിശപ്പ്‌ ഇല്ലാതാകും അങ്ങനെ അവയുടെ ഭാരം കുറയുകയുംചെയ്യും.

  1. നമ്മുടെ രാജ്യത്ത്‌ സ്വാതന്ത്ര്യം കിട്ടിയ കാലത്ത്‌ അയഡീൻ കുറവു മൂലമുണ്ടാകുന്ന ഗോയിറ്റർ എന്ന രോഗം വളരെ കൂടുതൽ ആയിരിന്നു.

ഇത്‌ ജനസംഖ്യയുടെ 40 ശതമാനത്തോളം ആളുകൾക്കുണ്ടായിരിന്നു.

അതിനെ തരണം ചെയ്യാൻ ആയിരുന്നു ഉപ്പ്‌ മാർഗ്ഗം അയഡീൻ നമ്മൾ കഴിക്കാൻ തുടങ്ങിയത്‌.

Iodine Case Study
Ref: https://www.ncbi.nlm.nih.gov/pmc/articles/PMC3818611/figure/F1/

ഇങ്ങനെ ചെയ്യാൻ തുടങ്ങി, 1968 ആയപ്പൊഴേക്കും അയഡീൻ കുറവു കൊണ്ടുള്ള അസുഖങ്ങൾ 5%-15% വരെ ആയി രാജ്യത്ത് കുറഞ്ഞു.

അയഡീൻ ഉള്ള ഉപ്പിന്റെ ഗുണം നമ്മൾ അങ്ങിനെ അനുഭവിച്ചവരാണ്.

ഇനി പറയാൻ പോകുന്നത്‌ അമിത ഉപ്പ്‌ കൊണ്ടുള്ള ദോഷങ്ങൾ ആണ്…

നടുക്കടലിൽ അകപ്പെട്ടുപോകുന്നവർ കടലിലെ ഉപ്പ്‌ വെള്ളം കുടിച്ച്‌‌ salt poisoning എന്ന അവസ്ഥയിൽ പെട്ടുപോകാറുണ്ട്.അമിതമായി soy sauce ഉപയോഗിച്ചാലും ഇത്‌ സംഭവിക്കാം

ഉപ്പ്‌ അമിതമായി കഴിയ്ക്കുമ്പോൾ നമ്മുടെ ശരീരത്തിലെ ജലത്തിന്റെ സന്തുലിതാവസ്ഥ മാറുന്നു. ജലം/ജലതന്മാത്രകൾ കോശങ്ങളിൽ നിന്ന് പുറത്തേക്ക്‌ പോകുന്നു. ഇത്‌ നമ്മുടെ തലച്ചോറിൽ, ഹൈപോതലാമസിനെ ഉദ്ദീപിപ്പിക്കുകയും നമുക്ക് ദാഹം അനുഭവപ്പെടുകയും ചെയ്യുന്നു. ഉപ്പ്‌ തിന്നവൻ വെള്ളം കുടിക്കും എന്ന് പഴമൊഴി ഓർക്കുന്നുണ്ടല്ലൊ.

ഇതേ കാരണം കൊണ്ടാണ് നമ്മുടെ വിയർപ്പിലും ഉപ്പുള്ളത്‌.

ശരീരത്തിന്റെ താപം കുറക്കുവാൻ ആണല്ലൊ നമ്മൾ വിയർക്കുന്നത്‌. ഇങ്ങനെ വിയർക്കുമ്പോൾ ശുദ്ധമായ ജലം മാത്രമാണ് താപം കുറക്കുവാൻ ഉപയോഗികുന്നെതെങ്കിൽ, ശരീരത്തിൽ നിന്ന് ഇത്രയും ജലം പോകുമ്പോൾ അതിനു  ആനുപാതികമായി ഉപ്പ്‌ പോകുന്നില്ല. ഉപ്പിന്റെ അനുപാതം കൂടുകയും മുൻപ്‌ പറഞ്ഞ high pressure ഉണ്ടാകുകയുംചെയ്യും.

അതിനെ തരണം ചെയ്യാനാണ് നമ്മുടെ ശരീരം ജലത്തിനു ആനുപാതികമായി ഉപ്പും പുറന്തള്ളുന്നത്‌.

ഇങ്ങനെ ഉപ്പും ജലവും കലർന്നിട്ടാണു നാം വിയർപ്പ്‌ എന്ന് പറയുന്ന ലായനി കൊണ്ട്‌  താപം നിയന്ത്രിക്കുന്നത്.

ഇങ്ങനെ നീക്കം ചെയ്യുന്ന calcium oxalate, uric acid എന്നിവ കിഡ്നിയ്ക്കുള്ളിൽ പരസ്പരം

Lime Juice
Lime Juice

കൂട്ടിയോജിക്കാതിരിക്കാൻ ഒരു ദ്രാവകമുണ്ടാകും. ഈ ദ്രാവകത്തേക്കാൾ അധികം മേൽപ്പറഞ്ഞ waste ഉണ്ടാകുമ്പോൾ ആണ് ഇവ പരസ്പരം കൂട്ടിയോജിച്ച്‌ മൂത്രത്തിൽ കല്ലുകൾ ഉണ്ടാകുന്നത്‌.

അല്ലാതെ ഉപ്പ്കല്ലുകൾ അല്ല അവ.

ഉപ്പ്‌ നമ്മുടെ ശരീരത്തിൽ അത്യന്താപേക്ഷിതമാണ്. അത്‌ നമ്മൾ കഴിക്കുന്ന അളവ് കൂടുമ്പോൾ ആണ് കുഴപ്പങ്ങൾ ഉണ്ടാകുന്നത്‌.

ഉപ്പിട്ട സോഡ കുടിച്ചാൽ ശരീരത്തിലെ രക്തത്തിന്റെ നിറം ഒന്നും ഇളകി പോകില്ല.

Categories
Article Evolution History Nature

ജൈവകൃഷിയുടെ തുടക്കം

ജൈവകൃഷി എന്ന പേരിൽ ഇന്ന് വൻപ്രചാരം നേടികൊണ്ടിരിക്കുന്ന കൃഷിരീതിയുടെ ചരിത്രത്തിനു മനുഷ്യന്റെ സംസ്കാരത്തോളം പഴക്കമുണ്ട്‌. മനുഷ്യർ ആദ്യമായി കൃഷി ചെയ്യാൻ തുടങ്ങിയത്‌ ഒരു കൗതുകത്തിനല്ല, മറിച്ച്‌ അതിജീവനത്തിന്റെ മുന്നോട്ടുള്ള പോക്കിൽ അതൊരു അനിവാര്യതയായിരുന്നു എന്നതിനാലാണ്. ആ സാഹചര്യങ്ങൾ, നമ്മുടെ തന്നെ ചരിത്രത്തിന്റെ ഭാഗവും ആണ്.

നമ്മൾ മനുഷ്യർ ആദിമ കാലത്ത്‌ വേട്ടയാടിയും ശേഖരിച്ചും ആയിരിന്നു ജീവിച്ചിരുന്നത്. മനുഷ്യന്റെ ഇന്നുള്ള രൂപത്തിലേക്ക് പരിണമിച്ചപ്പോൾ തൊട്ട്‌‌

മൃഗങ്ങൾ, ഫലങ്ങൾ, മത്സ്യം, പക്ഷികൾ, എല്ലാം തന്നെ മനുഷ്യർ ഭക്ഷിച്ചിരുന്നു. അതുകൊണ്ട്‌ തന്നെ ഒരു ഭക്ഷണ സ്രോതസ്സ് തീരുകയോ, ഇല്ലാതാവുകയോ ചെയ്താൽ മറ്റു മാർഗ്ഗങ്ങൾ വഴി ആ കുറവു നികത്തുവാൻ അവനു സാധിച്ചിരിന്നു. ഈ കഴിവുകൾ ആണു മനുഷ്യനെ Pleistocene എന്ന വൻ ഹിമയുഗം തരണം ചെയ്യാൻ സഹായിച്ചത്‌. ഈ വൻ ഹിമയുഗത്തിന്റെ അവസാനം മഞ്ഞുമലകൾ ഉരുകി ജലരൂപത്തിൽ ഒഴുകാനും തുടങ്ങിയപ്പൊൾ കൂടുതൽ വേട്ടക്കുള്ള അവസരങ്ങളും, ഭക്ഷണസ്രോതസ്സുകളും ആണ് സത്യത്തിൽ മനുഷ്യനു തുറന്നു കിട്ടിയത്‌.

അക്കാലങ്ങളിൽ മനുഷ്യർ ഭക്ഷണം കൂടുതൽ ഉള്ള സ്ഥലങ്ങൾ കണ്ടെത്തുമായിരുന്നു. എന്നിട്ട്‌, അവിടെ താത്കാലികമായി സുരക്ഷിതമായ വാസസ്ഥലം കെട്ടും. മിക്കതും ഗുഹകൾ പോലെയുള്ള അധികം ബാഹ്യശക്തികൾ ഇടപെടാത്ത, കാലാവസ്ഥ ബാധിക്കാത്ത സ്ഥലങ്ങൾ ആയിരിന്നു.

ഇതിന്റെ നേട്ടം ലഭിച്ചത്‌ archaeologistകൾക്ക്‌ ആണ്. ഇവർക്ക്‌ ഇത്തരം സ്ഥലങ്ങളിൽ നിന്ന് ലഭിച്ച പാകംചെയ്ത ഭക്ഷണം, ആഹരിച്ച ജീവികളുടെ എല്ലുകൾ, മരിച്ചവരുടെ അടക്കം ചെയ്ത അസ്ഥികൾ, ആയുധങ്ങൾ, പാത്രങ്ങൾ എന്നിങ്ങനെ അവരുടെ ജീവിതരീതികളിലേക്ക്‌ വെളിച്ചം നൽകുന്ന നിരവധി തെളിവുകൾ ലഭിച്ചിട്ടുണ്ട്‌.

ഇങ്ങനെ 15000 വർഷത്തോളം പഴക്കമുള്ള, ധാരാളം മൃഗങ്ങളും, ഭക്ഷ്യയോഗ്യമായ ധാന്യങ്ങളും, ഫലങ്ങളും ഒന്നിച്ച്‌ കണ്ടെത്തിയിരുന്ന ആദിമ സംസ്കാരങ്ങളുടെ

Fertile Crescent
Fertile Crescent

ഈറ്റില്ലമായിരുന്നു fertile crescent (ഫെർറ്റൈയിൽ ക്രിസെന്റ്‌) എന്ന ഭൂഭാഗം. ഈജിപ്തിലെ നൈൽ നദീതടം തൊട്ട്‌ ഇസ്രയേൽ വഴി ജോർദ്ദാൻ മുതൽ അങ്ങ്‌

 

ഇറാനിലെ ദക്ഷിണ കടൽതീരം വരെ ആയിരിന്നു ഈ ഫലഭൂയിഷ്ടമായ ഭൂമി വിസ്തൃതമായി കിടന്നിരുന്നത്. അവിടെ അനേകം കാട്ടുവർഗ്ഗങ്ങൾ ആയ ധാന്യങ്ങൾ വളർന്നിരിന്നു. ഇന്നത്തെ ഗോതമ്പിന്റെയും ബാർളിയുടെയും ആദിമരൂപം ഇവിടെയാണ് ഉണ്ടായിരുന്നത്‌.

ഇന്നത്തെ ജോർദ്ദാനിന്റെയും ഇസ്രയേലിന്റെയും ഇടയിൽ വസിച്ചിരുന്ന ഒരു ജനത ഉണ്ടായിരിന്നു. അവരെ ഇന്ന് നറ്റൂഫിയൻസ്‌ എന്നാണു വിളിക്കുന്നത്‌. അവർ ഈ fertile crescentൽ വിളഞ്ഞുനിൽക്കുന്ന ധാന്യങ്ങൾ ശേഖരിച്ചിരിന്നു. അവ മറ്റു ഭക്ഷണത്തോട്‌ കൂടെ നറ്റൂഫിയൻസ്‌ കഴിച്ചിരിന്നു. ഭക്ഷണം സുലഭമായിരുന്നതിനാൽ നറ്റൂഫിയൻസ് ഈ പ്രദേശത്ത്‌ ഉള്ള താമസം സ്ഥിരം ആക്കി. വിളവെടുപ്പ്‌ കാര്യക്ഷമമാക്കുവാൻ ഇവർ

Natufian Sickle
Natufian Sickle

ആദ്യത്തെ അരിവാൾ ഉണ്ടാക്കുവാൻ തുടങ്ങി. എല്ലുകൊണ്ടുള്ള പിടിയും മൂർച്ചയേറിയ കല്ലുകൊണ്ടുള്ള അഗ്രവും ആയിരിന്നു ഈ അരിവാളിനുണ്ടായിരുന്നത്. ഈ പ്രദേശത്ത വളരുന്ന ധാന്യങ്ങൾ വിളവെടുക്കാൻ വലിയ തോതിൽ ഈ അരിവാൾ സഹായിച്ചു. പ്രസ്തുത പ്രദേശത്തു് നിന്ന് കണ്ടെത്തിയ അരിവാളിൽ ഇത്തരം പുല്ലുകളുടെ അംശവും കണ്ടെത്തിയിട്ടുണ്ട്‌.

ധാന്യങ്ങളുടെ ഗുണം എന്തെന്നാൽ, അവയിൽ ജലാശം കുറവായത്‌ കൊണ്ട്‌ വളരെ കാലം കേടുകൂടാതെ സൂക്ഷിക്കുവാൻ സാധിക്കും എന്നതാണ്. കൊയ്ത്തു കഴിഞ്ഞു കിട്ടിയ ധാന്യങ്ങൾ ഇങ്ങനെ സൂക്ഷിച്ചു വെക്കുന്നത് ഭാവിയിൽ മറ്റു ഭക്ഷ്യസ്രോതസുകൾ കുറയുമ്പോൾ പട്ടിണിയനുഭവിക്കാതെ തന്നെ ജീവിക്കാൻ സഹായിച്ചു. അരിവാളിനു പുറമേ ധാന്യങ്ങൾ പൊടിക്കാൻ വലിയ കല്ലുകൊണ്ടുള്ള ഉപകരണങ്ങൾ ഇവർ ഉപയോഗിച്ചു. ഇത്തരം വലിയ കല്ലുകൾ കൊണ്ട്‌

Natufian Crusher
Natufian Crusher

യാത്ര ചെയ്യുക സാധ്യമല്ല. അങ്ങനെ നിശ്ചിതസ്ഥലങ്ങൾ അവർ സ്ഥിരതാമസം ആക്കിതുടങ്ങി. വർഷം മുഴുവനും കഴിക്കാനുള്ള ഭക്ഷണം ഇവർ സൂക്ഷിച്ചു വെച്ച്‌ കൊണ്ട് ഭാവി ഭക്ഷ്യസുരക്ഷിതമാക്കി. ശേഖരിച്ചു വെച്ച ധാന്യങ്ങളെല്ലാം ഇന്നത്തെ പോലൊരു രീതിയിൽ ആയിരുന്നില്ല. അവ പല പല ധാന്യങ്ങളുടെ ഒരു കൂട്ടം ആയിരിന്നു. ഇവ ഒരുമിച്, അരച്ചു പൊടിയാക്കി തീയുടെ മേൽ ചുട്ടെടുത്ത അപ്പങ്ങൾ ആക്കി നട്ടൂഫിയൻസ്‌ കഴിച്ചിരിന്നു. കൂടെ ആ പ്രദേശത്ത് വളർന്നിരുന്ന ഫലങ്ങൾ എല്ലാം ശേഖരിച്ചു അവർ വസിച്ചിരുന്ന പ്രദേശത്ത കൊണ്ട്‌ വന്ന് കഴിച്ചിരിന്നു.

ശേഷം വന്നിരുന്ന ധാന്യങ്ങൾ, ഫലങ്ങളുടെ കായ, വിത്തുകൾ, മൃഗങ്ങളുടെ എല്ലുകൾ, മറ്റു ഭക്ഷണ അവശിഷ്ടത്തോടൊപ്പം അവർ കളഞ്ഞിരിന്നു. ഇവയിൽ മിക്കതും വിത്തുകൾക്കും കായ്കൾക്കും വളരുവാൻ ഉള്ള വളമായി മാറി. ഇങ്ങനെ വളരുന്ന ധാന്യങ്ങൾ നറ്റൂഫിയൻസ്‌ ശ്രദ്ധിച്ചിരിന്നു. എന്നാൽ ഇവർ ഒരിക്കലും മനപ്പൂർവ്വമായി കൃഷി ചെയ്തിരുന്നില്ല. അതിന്റെ ആവശ്യം അവർക്ക്‌ അതുവരെ വന്നിരുന്നില്ലായെന്നുള്ളതു കൊണ്ട് തന്നെ.ആ പ്രദേശത്തെ മനുഷ്യർ ഒരോ കൂട്ടങ്ങൾ ആയിട്ടായിരിന്നു വസിച്ചിരുന്നത്‌. ഒരോ കൂട്ടങ്ങൾ പരസ്പരം കണ്ടുമുട്ടിയപ്പൊൾ ഭക്ഷണവും, ആയുധങ്ങളും, ഉപകരണങ്ങളുമെല്ലാം കൈമാറിയിരിന്നു. പ്രസ്തുത കാലഘട്ടത്തിലേതായി,  ഇപ്പറഞ്ഞ പ്രദേശങ്ങളിലെ വിവിധ ഭാഗങ്ങളിൽ നിന്നുമായി കണ്ടെത്തിയ ഒരേ രൂപത്തിലുള്ള ആയുധങ്ങളും, ഉപകരണങ്ങളും ആണ് ഈ അനുമാനങ്ങൾക്ക് മുഖ്യതെളിവായിട്ടുള്ളത്.

ഈ സുവർണ്ണ കാലം ഏകദേശം 2500 വർഷം നിലനിന്നു. അതിനുശേഷം ആയിരുന്നു വീണ്ടും ഒരു ഹിമയുഗം വന്നത്‌. ജീവിതം വീണ്ടും ദുർഘടം ആയി. ശക്തമായ തണുപ്പ് വീണ്ടും വന്നതോടെ മണ്ണിൽ ഒന്നും മുളക്കാതെ ആയി. വളർന്നു വന്ന ചെടികൾ നശിക്കുവാനും തുടങ്ങി.

നറ്റൂഫിയൻസ്‌ വീണ്ടും വേട്ടയാടുന്നതിലേക്ക് വഴി മാറി . എന്നാൽ മൃഗങ്ങളും ഭക്ഷണവും കുറഞ്ഞപ്പൊൾ ആ പ്രദേശം വിട്ടുപോകാൻ ഇവർ നിർബന്ധിതരായി. ഈ അവസരത്തിൽ‌ മറ്റൊരു പ്രദേശം വാസയോഗ്യമായി കിട്ടി.

ഹിമയുഗത്തിൽ ഇന്നത്തെ ജോർദ്ദാനിന്റെ അതിർത്തിയിൽ ഉള്ള ഗലീലി (sea of Galilee)

Galilee Map
Galilee Map

എന്ന് തടാകത്തിന്റെ ജലനിരപ്പ്‌ കുറഞ്ഞു വന്നു.തത്ഫലമായി തടാകത്തിന്റെ ചുറ്റുമായി ഭലഭൂയിഷ്ടമായ മണ്ണ് ലഭ്യമാകാൻ അവസരമൊരുങ്ങി. എന്നാൽ ഈ പുതിയ

 

വിളഭൂമി‌ മുൻപ്

‌നറ്റൂഫിയാൻസിനെ സംബന്ധിച്ചിടത്തോളം തികച്ചും വ്യത്യസ്തം ആയിരിന്നു. ഭൂപ്രകൃതിയും ചെടികളും എല്ലാം തീർത്തും വ്യത്യസ്തം.

ഇനി നടക്കാൻ പോകുന്ന സംഭവം, മനുഷ്യ ചരിത്രത്തിൽ തന്നെ വളരെ വിരളമായ ഒന്നാണ്. മനുഷ്യർ ഇത്രയും നാൾ ചെയ്തതിൽ വെച്ച്‌ ഏറ്റവും വലിയ സാഹസം ആണു അന്നു ആ മനുഷ്യർ എടുത്തത്‌.

മുൻപ്‌ താമസിച്ച സ്ഥ്ലങ്ങളിലെ , കുപ്പയിൽ വീണ വിത്തുകളിൽ നിന്ന് വളർന്നു വന്ന ചെടികൾ നറ്റുഫിയൻസ്‌ ശ്രദ്ധിച്ചു പഠിച്ചതു മൂലം എങ്ങിനെയാണു‌ വിത്തു പാകേണ്ടത്‌‌ എന്ന് അറിയാൻ കഴിഞ്ഞു. മേൽ സൂചിപ്പിച്ച ആ പുതിയ തടാകത്തിന്റെ തീരത്ത്‌ ഭക്ഷണത്തിനായി സൂക്ഷിച്ചുവെച്ചിരുന്ന ധാന്യങ്ങളിൽ നിന്നും ഒരു വലിയ പങ്ക്‌ ഈ മനുഷ്യർ ആദ്യമായി മണ്ണിൽ നടുന്നു. തങ്ങൾക്കു ചുറ്റുമുള്ള ഭൂമിയെ സ്വന്തം ഇഷ്ടത്തിനനുസരിച്ച്‌ മാറ്റുന്നു.

അങ്ങനെ മനുഷ്യർ ആദ്യമായി കൃഷിയിലോട്ട്‌ കടക്കുന്നു.

തടാകത്തിന്റെ കരയിൽ ആ ഭലഭൂയിഷ്ടമായ മണ്ണിൽ കൃഷി അങ്ങനെ വിജയം കൈവരിക്കുന്നു. ഓരോ വിളവെടുപ്പിലും മനുഷ്യർ കൂടുതൽ ധാന്യങ്ങൾ ശേഖരിക്കുന്നു. അതിൽ നിന്നും ഏറ്റവും വലുതും, സ്വാദുള്ളതുമായ ധാന്യങ്ങൾ അടുത്ത കൃഷിക്ക്‌ ഉപയോഗിക്കുന്നു. ഈ പ്രക്രിയ തലമുറകളോളം പിന്തുടർന്ന് പോരുന്നു.

ആയിരം വർഷം മാത്രം നിലനിന്ന ആ ചെറിയ ഹിമയുഗത്തിനു ശേഷം ഭൂമി വീണ്ടും നല്ലകാലത്തിലേക്ക് തിരിച്ചു വരുകയായിരുന്നു. പക്ഷെ കൃഷിയുടെ ഗുണങ്ങൾ കൈവരിച്ച ഈ ജനത തിരിച്ച്‌ വേട്ടയാടി നാടുകൾ തോറും കറങ്ങി നടക്കുന്ന ജീവിതരീതിയിലോട്ട്‌ പോകുന്നില്ല. ഒരു സമൃദ്ധമായ വിളവെടുപ്പിൽ നിന്നും കിട്ടുന്ന ധാന്യങ്ങൾ ഒരു കുടുംബത്തെ ഒരു വർഷം മുഴുവനും പോറ്റാനായുള്ള ഭക്ഷണം നൽകി. ഇടക്കു മാത്രം വേട്ടയാടിയാൽ മതിയായിരിന്നു ഈ ജനങ്ങൾക്ക്, ഭക്ഷ്യസുരക്ഷക്ക്‌ പുറമെ വേട്ടയാടുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളിൽ നിന്നും അങ്ങനെ മോചനം ലഭിച്ചു.

ഭക്ഷണം കൂടിയപ്പൊൾ ജനങ്ങൾക്ക്‌ കൂടുതൽ കുട്ടികളെ നോക്കുവാനും, വലിയ കുടുംബങ്ങൾ നിലനിർത്തുവാനും സാധിച്ചു. മനുഷ്യരുടെ ആയുർദ്ദൈർഘ്യം കൂടിയപ്പോൾ  തലമുറകൾക്ക് ഒന്നിച്ചുള്ള പങ്കാളിതമായ അറിവുകൾ പകർന്നു നൽകുവാൻ സാധിച്ചു. ഇവ മനുഷ്യരുടെ സംസ്കാര വളർച്ചയ്ക്ക്‌ വേദി ഒരുക്കി. ഒരോ തലമുറ കടന്നു പോയപ്പൊൾ ഈ മനുഷ്യർ കൃഷി ചെയ്ത ഗോതമ്പിന്റെയും ബാർളിയുടെയും വലിപ്പം കൂടി വന്നു. ആദ്യമുണ്ടായിരുന്ന കാട്ടുവർഗ്ഗങ്ങളെ അപേക്ഷിച്ച് ഇവയിൽ പ്രകടമായ വ്യത്യാസം കാണാമായിരുന്നു.

ജൈവ കൃഷിയിലൂടെ മനുഷ്യർ ആദ്യമായി സങ്കരയിനം വിത്തുകൾ നിർമ്മിച്ചു, അറിയാതെ ആണെങ്കിലും അതിന്റെ ഫലം ഗുണം ചെയ്തു. അന്ന് ജീവിച്ചു മരിച്ച മനുഷ്യരുടെ അസ്ഥി മണ്ണിൽ നിന്നും ഇന്ന് കിട്ടുമ്പോൾ വേട്ടയാടി ഉണ്ടാകുന്ന പൊട്ടലും ഒടിവിനേക്കാളുമൊക്കെ പാടത്ത്‌ പണിയെടുത്ത്‌ ഉണ്ടായ തേയ്മാനങ്ങൾ ആണു കൂടുതലായും കാണാൻ കഴിയുന്നത്‌.

കൃഷി ഒരു വിജയം ആകുന്നത്‌ ഈ അവസരത്തിൽ മൃഗങ്ങളെ മേയ്ക്കാൻ തുടങ്ങിയപ്പോളാണ്. നായ മനുഷ്യരുടെ കൂടെ കൂടിയിട്ട്‌ അപ്പോഴേക്കും വളരേയധികം കാലം ആയിട്ടുണ്ടായിരിന്നു. എന്നാൽ ഈ കാലത്താണു ആടുകളെ മനുഷ്യർ ആദ്യമായി ഭക്ഷണത്തിനായി മെരുക്കുന്നത്‌. ഇവയ്ക്ക്‌ കൊയ്ത്തു കഴിഞ്ഞു കിട്ടുന്ന ഭക്ഷണം നൽകിയാൽ മതിയായിരുന്നു. ആടുകളുടെ വിസർജ്യം കൃഷിയ്ക്ക് വളരെയധികം ഉപയോഗപ്പെടുകയും ചെയ്തു. ആടുകൾ ഉള്ള കൃഷിയിടങ്ങളുടെ ധാന്യങ്ങൾ ശേഖരിക്കുന്ന അറകളുടെ വലിപ്പം ആടുകൾ ഇല്ലാത്ത കൃഷിയിടങ്ങളുടെ അറകളേക്കാൾ വളരെ ചെറുതായിരിന്നു.

കാലക്രമേണ ഈ ജൈവകൃഷി ലോകത്തെ മിക്ക സംസ്കാരങ്ങളും പഠിച്ചു. അവർ വ്യത്യസ്തങ്ങളായ ചെടികൾ ഇതേ രീതിയിൽ കൃഷി ചെയ്യാൻ തുടങ്ങി.

തലമുറകളോളം ഈ രീതിയിൽ കൃഷി ചെയ്ത ചെടികൾ വന്യമായി വളരുന്ന ചെടികളേക്കാൾ വളരെയധികം വ്യത്യസ്തമായി. ഇന്ന് നമ്മൾ കഴിക്കുന്ന മിക്ക പച്ചക്കറികളുടേയും  യഥാർത്ഥ കാട്ടുരൂപങ്ങൾ കണ്ടാൽ പരസ്പരം തീർത്തും തിരിച്ചറിയാൻ പോലും സാധിക്കാത്ത തരത്തിൽ മാറ്റമുണ്ടായതായി കാണാൻ സാധിക്കും.

താഴെ ഉള്ള ഉദാഹരണങ്ങൾ നോക്കൂ…

Wheat Evolution
അന്ന് നറ്റൂഫിയൻസ്‌ കഴിച്ചിരുന്ന ഗോതമ്പിൽ നിന്നും നമ്മൾ ഇന്ന് കഴിക്കുന്ന ഗോതമ്പി ലേക്കെത്താൻ അനേകം വർഷങ്ങൾ എടുത്തു

Banana Evolution
വാഴപ്പഴം പഴയ രൂപവും ഇന്നത്തെ രൂപവും

Carrot Evolution
പ്രകൃതിയിൽ വളരുന്ന carrot ഇടത്ത്‌.
മനുഷ്യർ കൃഷിയിലൂടെ വികസിപ്പിച്ചെടുത്ത carrot വലത്ത്‌.

Corn Evolution
പെറുവിൽ പ്രകൃതിയിൽ ഉണ്ടായിരുന്ന പുരാതന ചോളം മനുഷ്യർ കൃഷിയിലൂടെ ഇന്നത്തെ രൂപമാക്കി.

Vegetable Evolution
Cabbage തൊട്ട്‌ Cauliflower വരെ ഉണ്ടായത്‌ ഈ കാട്ടുചെടിയിൽ നിന്നാണ്. ആ ചെടിയുടെ വിവിധ ഭാഗങ്ങൾ മാത്രം ശ്രദ്ധിച്ച്‌ കൃത്രിമമായി ഉണ്ടാക്കിയ വിവിധ ചെടികൾ ഇന്ന് നമ്മുടെ ഭക്ഷണക്രമത്തിന്റെ അവിഭാജ്യ ഘടകം ആയി.

ഇന്ന് നമ്മൾ കൃത്യമായി ഏതൊക്കെ വിളകൾക്ക് ഏതെല്ലാം ഗുണങ്ങൾ എങ്ങിനെയെല്ലാം വേണമെന്ന് നിശ്ചയിക്കുന്നു. അതിനുള്ള ശാസ്ത്രജ്ഞാനം മനുഷ്യൻ നേടിക്കഴിഞ്ഞു.

സർവ്വതിനും തുടക്കം കുറിച്ചത്‌ ജോർദ്ദാനിലെ തടാകത്തിന്റെ കരയിൽ നിന്നും അന്ന് നമ്മുടെ പൂർവ്വികർ ചെയ്യാൻ മുതിർന്ന ആ വലിയ സാഹസമാണ്. കൃഷിയെന്ന ആ വലിയ സാഹസം.

Categories
Article Evolution Nature Uncategorized

ഡാർവ്വിന്‍റെ കണ്ണുകൾ

“ ഞാൻ സമ്മതിക്കുന്നു, കണ്ണുകൾ natural selection വഴി പരിണമിച്ചു എന്നത്‌ ഏറ്റവും വലിയ മണ്ടത്തരം ആണെന്ന്…”

ചാൾസ് ഡാർവ്വിന്‍റെ ഈ വാക്കുകൾ misquote ചെയ്യാത്ത പരിണാമവിരോധികളായ

Darwain Quote on Eye 1
Darwin’s Quote on Eye 1

മതവിശ്വാസികൾ വിരളമാണ്. അവർ ഈ വാചകത്തിൽ വെച്ചു തന്നെ ചുരുക്കുന്നതിൽ ഒരു കാര്യം ഉണ്ട്‌. Darwin പറഞ്ഞത്‌ പൂർണ്ണരൂപത്തിൽ ഉദ്ധരിച്ചാൽ അവർ ഉദ്ദേശിക്കുന്ന കാര്യം സാധിക്കില്ലാ എന്നതു തന്നെ.

“…..ഇത്രയ്ക്കും സങ്കീർണ്ണമായ, കണ്ണുകൾ പോലുള്ള ഒരു അവയവം പ്രകൃതി നിർദ്ധാരണം വഴി ഉണ്ടാകുന്നത്‌ മനുഷ്യഭാവനക്ക്‌ അതീതമായി തോന്നാം. എങ്കിലും പ്രകാശത്തിനു അനുസൃതമായി, സ്വയം മാറ്റങ്ങൾ ഉണ്ടാകുന്ന ഒരു നാടിയില്‍ നിന്നും പരിണമിച്ച്,‌ പ്രകാശത്തെ

Darwin Quote on Eye 2
Darwin’s Quote on Eye 2

മനസ്സിലാക്കുവാനും തിരിച്ചറിയുവാനും പ്രത്യേക കഴിവുകൾ നേടിയ ഒരു അവയവമായി മാറുക എന്നത്‌ തികച്ചും സാധ്യമാണ്…”

കണ്ണുകളുടെ ഉത്ഭവം‌ എന്നാണ്?

കണ്ണുകൾ convergent evolutionന്റെ ഒരു തെളിവാണ്. പരസ്പരബന്ധം ഇല്ലാത്ത ജീവികൾ ഒരു പോലുള്ള പ്രശ്നത്തെ അതിജീവിക്കാൻ സ്വതന്ത്രമായി ഒരു പോലുള്ള മാർഗ്ഗം/ഉത്തരം കണ്ടെത്തുന്നതിനെയാണ് convergent evolution എന്ന് പറയുക.

Convergent evolutionനു മറ്റു ഉദാഹരണങ്ങൾ:

  • മനുഷ്യന്റെ വിരലടയാളം പോലെയാണു koala എന്ന ജീവിക്ക് വിരലടയാളം ഉള്ളത്‌.
  • Tasmanian Tiger and Wolf
    Tasmanian Tiger and Wolf

    Tasmanian Tiger എന്ന marsupial ജീവിക്കും (kangaroo കുടുംബം) ചെന്നായക്കും ഒരു പോലുള്ള അസ്ഥിഘടനയാണ്.

(കൂടുതൽ പരിണാമ ഉദാഹരണങ്ങൾ മറ്റൊരു ലേഖനത്തിൽ പറയാം)

 

convergent evolutionന്റെ നല്ലൊരുദാഹരണം ആയി, കണ്ണുകൾ സ്വതന്ത്രമായി കടൽജീവിയായ കണവയുടെ ജീവകുടുംബത്തിൽ ഉണ്ടായിട്ടുള്ളതിനെ പരിഗണിക്കാം. കൂടാതെ വിവിധ തരം കണ്ണുകൾ പല ജീവികളുടെ പരിണാമശാഖകളിലായി ഉത്ഭവിച്ചിട്ടുണ്ട്‌. എന്നാൽ ഇവയുടേതെല്ലാം (മനുഷ്യന്റേതടക്കം) പൊതുപൂർവ്വികനിൽ പ്രകാശത്തിനു അനുസൃതമായി പ്രതികരിക്കുന്ന പ്രൊട്ടീനുകൾ ഉണ്ടായിരിന്നതായി തെളിവ് ലഭിച്ചിട്ടുണ്ട്. അതായത്,‌ ഈ പൊതുപൂർവ്വികരുൾപ്പെടുന്ന സ്പീഷീസിൽ നിന്ന് പരിണമിച്ച എല്ലാ ജീവികളിലും പ്രകാശത്തെ തിരിച്ചറിയാനുള്ള കഴിവു ഒരോരോ രീതിയിൽ അതാതു ശാഖകളിലായി ഉത്ഭവിച്ചിട്ടുണ്ട് എന്ന്.

മനുഷ്യർ ഉൾപ്പെടുന്ന പരിണാമശിഖരത്തിൽ കണ്ണുകൾ വളരെയധികം മുൻപ്‌ തന്നെ പരിണമിച്ചു തുടങ്ങിയിരുന്നു. അതായത് സസ്തനികളുടെ (ഒട്ടുമിക്ക കരജീവികൾ ഉൾപ്പടെ) പൂർവ്വികർ കടലിൽ ജീവിക്കുന്ന ജീവി ആയിരുന്നപ്പൊൾ തന്നെ കണ്ണുകൾ വളരേ അധികം വ്യക്തമായി പരിണമിച്ചിരിന്നു.

മറ്റൊരു കാര്യം, കണ്ണിന്റെ ഇന്നത്തെ രീതിയിലുള്ള സവിശേഷതകൾ ഒരൊറ്റ ഘട്ടത്തിൽ അല്ല ഉണ്ടായത്‌ എന്നതാണ്.മറ്റൊരു രീതിയിൽ പറഞ്ഞാൽ, വെളിച്ചവും ഇരുട്ടും തിരിച്ചറിയാൻ ഉള്ള കഴിവ്‌, വെളിച്ചം വരുന്ന ദിശ, focus ചെയ്യാനുള്ള കഴിവു, നിറങ്ങൾ തിരിച്ചറിയാനുള്ള കഴിവ്, ഇവയെല്ലം ഒരുമിച്ചല്ല ഉണ്ടായത്‌.

ആദ്യത്തെ സവിശേഷതയായ ഇരുട്ടും വെളിച്ചവും തിരിച്ചറിയാനുള്ള കഴിവ്‌ ഉണ്ടായത്‌ 70-50 കോടി വർഷങ്ങൾക്ക്‌ മുൻപാണ്. (ref.1)

 

പകുതി കണ്ണു കൊണ്ട്‌ എന്തു നേട്ടം?

കണ്ണുകൾ ഘട്ടം ഘട്ടം ആയിട്ടാണു പരിണമിച്ചത്‌ എന്ന് സൂചിപ്പിച്ചുവല്ലൊ. ഇനി കണ്ണിന്റെ പരിണാമത്തിലെ ഒരോ ഘട്ടവും ഓരോന്നായി നമുക്ക്‌ പരിശോധിക്കാം. ഈ ഘട്ടങ്ങൾ ആ ജീവിക്ക്‌ എങ്ങിനെയാണു ഗുണകരം ആകുന്നത്‌ എന്നും നോക്കാം.

 

Stage 1

ഏറ്റവും ആദ്യമായി ഉണ്ടായ മാറ്റം ത്വക്കിൽ ആണ്. പ്രകാശമേൽക്കുമ്പോൾ അതിനു അനുസൃതമായി മാറ്റം സംഭവിക്കുന്ന ഒരു പ്രോട്ടീന്റെ ഉത്പാദനം ആയിരിന്നു ആ മാറ്റം.  ഒപ്സിൻ എന്നാണ് ആ പ്രോട്ടീന്റെ പേര്.മെലറ്റോണിൻ (ഉറക്കത്തെയും ഉണർവ്വിനെയും സഹായിക്കുന്ന ഹോർമോൺ) ഉണ്ടായ അതേ ജനിതക ഭാഗത്തു നിന്നാണ് ഈ ഒപ്സിനും വരുന്നത്‌. ആ ജനിതകത്തിൽ ഒരു duplication mutation സംഭവിക്കുമ്പോഴാണ് ഒപ്സിൻ ഉണ്ടാകുക.

ഇങ്ങനെ വെളിച്ചമേൽക്കുമ്പോൾ reaction സംഭവിക്കുന്ന പ്രോട്ടീൻ, ആ ജീവിയ്ക്ക്‌

Stage1 eye Euglena
Stage1 eye Euglena

വെളിച്ചവും ഇരുട്ടും മാത്രം തിരിച്ചറിയാനുള്ള കഴിവു നൽകി. ഈ കഴിവുള്ള കോശങ്ങളെ photosensitive cells എന്നാണു വിളിക്കുക.പ്രസ്തുത കോശങ്ങളിൽ നിന്ന് വരുന്ന signals നാഡികൾ വഴി തലച്ചോറിൽ എത്തുന്നു. Signalsന്റെ ശക്തിയനുസരിച്ച്‌ എത്രത്തോളം പ്രകാശം വരുന്നുണ്ട്‌ എന്ന് ആ ജീവിക്ക്‌ അറിയാൻ സാധിക്കും. ഇന്നും ഇപ്പറഞ്ഞ ആദ്യ ഘട്ടത്തിലുള്ള കണ്ണുകളുമായി ജീവിക്കുന്ന  ലളിതമായ ജീവികൾ ഉണ്ട്‌.

ഉദാഹരണത്തിനു യൂഗ്ലീന (Euglena) എന്ന microbe. ഇതിന്റെ ശരീരത്തിൽ ഒരു eyespot ഉണ്ട്‌. ഈ eyespot ഈ ജീവിയെ പ്രകാശം കൂടുതലുള്ള സ്ഥലം മനസ്സിലാക്കാൻ സഹായിക്കുന്നു. ഇങ്ങനെ തിരിച്ചറിയുന്ന പ്രകാശം ഉപയോഗിച്ചാണ് ഇവ photosynthesis നടത്തി ഭക്ഷണം സ്വയം ഉണ്ടാക്കുന്നത്‌. അതുവഴി, അതിജീവനം സാധ്യമാവുകയും ചെയ്യുന്നു.

 

Stage 2

ആദ്യ ഘട്ടത്തിൽ പ്രകാശം തിരിച്ചറിയാൻ പറ്റുമെങ്കിലും പ്രകാശം വരുന്ന ദിശ അറിയുക അത്ര എളുപ്പമല്ല. ഒരോ ഭാഗത്തേക്കും നീങ്ങി eyespotൽ വീഴുന്ന പ്രകാശത്തിന്റെ തീവ്രത കൂടുന്നതും കുറയുന്നതും നോക്കിയാണു ഈ ജീവികൾ സഞ്ചരിക്കുക. തുടർന്ന് പ്രകാശസ്രോതസ്സിന്റെ ദിശ മനസിലാക്കാൻ കഴിവുണ്ടായി എന്നതായിരുന്നു അടുത്ത മാറ്റം.

മുൻപ്‌ പറഞ്ഞ photosensitive കോശങ്ങൾ ഒരു കുഴിവുള്ള ഭാഗത്ത്‌ ഉണ്ടായപ്പൊൾ ആ ജീവിക്ക്‌ പ്രകാശത്തിന്റെ ദിശ മനസ്സിലാക്കാൻ സാധ്യമായി. ആ eye pitൽ (കൺകുഴിയിൽ) വീഴുന്ന വെളിച്ചം അതിന്റെ സ്രോതസ്സിനനുസരിച്ച്‌ ഒരു ഭാഗത്ത്‌

Stage2 eye Planarian
By Eduard Solà – Own work, CC BY-SA 3.0,
Stage2 eye Planarian

മാത്രമാണ് പതിക്കുക.

ഇങ്ങനെ പതിക്കുന്ന വെളിച്ചം ചില photosensitive കോശങ്ങളിൽ മാത്രം signals നൽകുന്നു. ഈ സിഗ്നലുകൾ തലച്ചോറിൽ എത്തുമ്പോൾ ആ ജീവിക്ക്‌ വെളിച്ചത്തിന്റെ ദിശയും മനസ്സിലാകുന്നു.

ഉദാഹരണത്തിന്, planarian (പ്ലെനേറിയൻ) എന്ന ഒരു പുഴുവർഗ്ഗത്തിൽ ഈ കണ്ണുകൾ കാണാം. ചില species ലെ planarianകൾക്ക്‌ രണ്ട്‌ കണ്ണുകൾ കാണും. ഇവ പ്രകാശത്തിന്റെ ദിശ മനസ്സിലാക്കാൻ സഹായിക്കുന്നു. പ്രകാശം വരുന്ന ദിശയിൽ നിന്ന് ഇത്‌ മറയുന്നു. അങ്ങനെ പുഴുവിനെ വേട്ടയാടുന്നവരിൽ നിന്ന് മാറി ഇരുട്ടുള്ള സ്ഥലം കണ്ടെത്തി ഒളിചുകൊണ്ട് അതിജീവിക്കാൻ ഈ eye pit സഹായകമാകുന്നു.

 

Stage 3

ദിശ മനസ്സിലാക്കാൻ സാധിച്ച ഈ കൺകുഴികളുടെ അഗ്രം അല്പം കൂടി ചേർന്നിരുന്നാൽ മുൻപിലുള്ള വസ്തുവിന്റെ പ്രതിബിംബം കണ്ണിനു പിറകിലെ photosensitive കോശത്തിലേക്ക് പതിക്കും. ഈ പ്രതിഭാസത്തിന് ഒരു ഉദാഹരണമാണ് തീയറ്ററിൽ നമ്മൾ കാണുന്ന സിനിമ.

കണ്ണിന്റെ ഉള്ളിലെ മേൽപ്പറഞ്ഞ കോശങ്ങളെ photoreceptors എന്നാണ് വിളിക്കുന്നത്.

Stage3 Eye Nautilus
Stage3 Eye Nautilus

വളരെ ചെറിയ ദ്വാരത്തിലൂടെയാണ് വെളിച്ചം കടത്തിവിടുന്നതെങ്കിൽ കണ്ണിനു പിറകിൽ ഉണ്ടാകുന്ന പ്രതിബിംബം വളരെ sharp ആയിരിക്കും. ഈ രീതിയിലുള്ള കണ്ണുകളെ pinhole eyes എന്നാണു പറയുക.

ഉദാഹരണമായി, നോട്ടിലസ്‌ (Nautilus) എന്ന കടൽജീവി. ഇവയുടെ കണ്ണുകൾ വളരെ ലളിതമാണ്. ഒരു ഗോളം. അതിന്റെ മുൻപിൽ നിന്നും പുറം ഭാഗത്തേക്കായി ഒരു സൂചിമുനയോളം വലിപ്പത്തിൽ ഒരു ദ്വാരം ഉണ്ട്‌. ആ ദ്വാരം വഴി പ്രകാശം ഗോളത്തിനുള്ളിലൂടെ മറുവശത്ത്‌ പതിക്കുന്നു. ദ്വാരത്തിനു പിന്നിലുള്ള വസ്തുക്കളുടെ പ്രതിബിംബം ആണ് ഗോളത്തിന്റെ ഉള്ളിൽ പതിയുക(ചിത്രം ശ്രദ്ധിക്കുക). പക്ഷെ, രൂപങ്ങൾ മനസ്സിലാക്കാൻ പറ്റുമെങ്കിലും വസ്തുവിന്റെ ദൂരം, വ്യക്തത എന്നീവ മനസ്സിലാക്കുവാൻ സാധിക്കില്ല.

 

Stage 4

അടുത്ത ഘട്ടത്തിലേക്കെത്തുമ്പോൾ, കണ്ണിലെ ചെറുദ്വാരത്തിലൂടെ പ്രകാശം എത്തുന്നതിനൊപ്പം ജലവും മറ്റു ചെറുകീടങ്ങളും കടക്കുവാൻ തുടങ്ങി. എന്നാൽ, ചെറു ദ്വാരത്തിനു മുകളിൽ ഒരു പ്രത്യേക ആവരണം കിട്ടിയ ജീവികൾക്ക്‌ ഈ ബുദ്ധിമുട്ടിനെ തീർത്തും അതിജീവിക്കാൻ സാധിച്ചിരുന്നു. ഈ മേൽപ്പാളികൾ പ്രകാശം കടത്തിവിടുന്നതായി. (കട്ടിയുള്ള ആവരണം കാഴ്ചയെ ബാധിച്ചവയിൽ അതിജീവിനം അസാധ്യമാവുകയും ചെയ്തു) സ്വാഭാവികമായി ഈ ആവരണത്തിനും മറ്റേതൊരു transparent വസ്തുവിനെ പോലെ ഒരു refractive index ഉണ്ട്‌. അത് മൂലം‌ കണ്ണിനു

Stage4 eye Slug
Stage4 eye Slug

പിറകിൽ പതിയുന്ന ചിത്രങ്ങൾക്ക്‌ വ്യക്തത കൈവരാൻ‌ തുടങ്ങി.

കണ്ണിനുള്ളിലെ ഭാഗം കൂടുതൽ തെളിഞ്ഞ ദ്രാവകം നിറഞ്ഞപ്പൊൾ മുമ്പത്തെ പോലെ infections, parasites വരാതെ നോക്കുവാനും സാധിച്ചു.

ഉദാഹരണത്തിന്, ഒച്ചിന്റെ കണ്ണുകൾ. ഇവ കൊമ്പുകൾ (tentacles) പോലെ തലയിൽ നിന്ന് തള്ളി നിൽക്കുന്നു. ഇവയുടെ അറ്റത്തായുള്ള പൊട്ട്‌, യഥാർത്ഥത്തിൽ അവയുടെ നേത്രങ്ങൾ തന്നാണ്. ഇവയെ simple eyes എന്ന് പറയും. ഇവക്ക്‌ മുന്നിലുള്ള വസ്തുക്കളെ കാണാൻ സാധിക്കുമെങ്കിലും അകലെ ഉള്ളവയെ focus ചെയ്യാൻ സാധിക്കില്ല.

 

Stage 5

മുൻപുള്ള ഘട്ടത്തിലെ പോരായ്മ തരണം ചെയ്യുന്നതാണ് ഈ ഘട്ടം. കണ്ണിനുള്ളിൽ വരുന്ന രശ്മികൾ sharp focus ചെയ്തു കണ്ണിനു പിറകിലുള്ള photoreceptorsൽ പതിക്കുവാൻ സഹായിക്കുന്ന lens ഉണ്ടായ ഘട്ടം ആണിത്‌. തൊട്ടു മുൻപ് പറഞ്ഞ കണ്ണിലെ ദ്വാരത്തിനു മുന്നിലുള്ള പാളികളിൽ കട്ടിയുള്ള ഒരു solid membrane ഉണ്ടാകുമ്പോഴാണ് അതൊരു lens‌ ആയി പ്രവർത്തിക്കുന്നത്‌. ഈ കട്ടിയുള്ള ലെൻസ്‌ ഉണ്ടാക്കാൻ ഉള്ള ജനിതകവ്യതിയാനം ആണ് six3/6 ജനിതകം.

ഉദാഹരണമായി, മേൽ പറഞ്ഞ Nautilusന്റെ കുടുംബത്തിൽ നിന്ന് തന്നെ പരിണമിച്ച lens ഉള്ള ഒരു ജീവിയെ നോക്കാം. നമുക്ക വളരേ പരിചിതമായ കണവയുടെ (squid) കണ്ണുകൾ ഇത്പോലെ ലെൻസ്‌ ഉള്ളവയാണ്. ലോകത്ത്‌ ഏറ്റവും വലിയ കണ്ണുകൾ

Stage5 eye Squid
Stage5 eye Squid

ഉള്ളത് colossal squid (കൊള്ളോസ്സൽ കണവ) എന്ന ജീവിവർഗ്ഗത്തിനാണ്. ഇത്രയും വലിയ കണ്ണുകൾ പ്രധാനമായും കടലിന്റെ അടിത്തട്ടിലുള്ള ഗർത്തങ്ങളിലെ ഇരുട്ടിലുള്ള കാഴ്ചയെ സഹായിക്കാനാണെങ്കിലും ഇരപിടിക്കാനും sperm whale എന്ന തിമിംഗല വർഗ്ഗത്തിന്റെ ഇരയാവാതിരിക്കാനും കണ്ണിന്റെ വലിപ്പം ഉപകാരപ്പെടുന്നു.അങ്ങനെ ഈ കണ്ണുകൾ ഇവയുടെ കടലിന്റെ അടിയിലെ അതിജീവനത്തിൽ വളരെ വലിയ പങ്കാണു വഹിക്കുന്നത്. കണ്ണുകളിൽ നിന്ന് വരുന്ന വിവരങ്ങൾ ശേഘരിക്കുവാനും, process ചെയ്യുവാനും, അതിനനുസരിച്ച്‌ പ്രവർത്തിക്കാനും തലച്ചോറിലെ ഒരു ഭാഗം (optic lobe) ക്രമേണ വികസിക്കുന്നു. (വികസിക്കാത്ത കണവകൾ sperm whaleനു ഭക്ഷണം ആകുകയും ചെയ്യുന്നു)

 

Stage 6

ഇന്ന് നിലവിലുള്ളതിൽ വെച് ഏറ്റവും കൂടുതലായി സവിശേഷകഴിവുകൾ പരിണമിച്ചു വികസനം പ്രാപിച്ചു വന്നതായ കണ്ണുകൾ ഉള്ള ജീവി Mantis Shrimp എന്ന

Stage6 eye Squid
Stage6 eye Squid

ചെമ്മീൻ വർഗ്ഗത്തിൽ പെട്ട ഒരു കടൽ ജീവിയാണ്. 16 തരം photoreceptors ഉണ്ട്‌ ഇവയുടെ

കണ്ണുകളിൽ. അതിനാൽ തന്നെ വളരേ കൂടുതൽ നിറങ്ങൾ എളുപ്പത്തിൽ തിരിച്ചറിയാൻ ഇവയ്ക്ക് സാധിക്കുന്നു. ഇവയ്ക്ക് പ്രാപ്യമായ electromagnetic spectrum വളരെ വലുതാണ്. ഒരോ കണ്ണിന്റെയും മൂന്ന് ഭാഗങൾ കൊണ്ട്‌ കാണുവാനും ഇവയ്ക്ക് സാധിക്കും. ഇതിനും പുറമേ ഒരോ കണ്ണും സ്വതന്ത്രമായി പ്രത്യേകം ദിശകളിലേക്ക് ചലിപ്പിക്കുവാനും ഈ സവിശേഷ ജീവിവർഗ്ഗത്തിനു കഴിയുന്നു.

 

മനുഷ്യനേത്രത്തിന്റെ പോരായ്മകൾ

മനുഷ്യന്റെ കണ്ണുകൾ മേൽപ്പറഞ്ഞവയിൽ അഞ്ചാം ഘട്ടത്തിൽ ആണ് വരിക. ശ്രദ്ധേയമായ ഒരു കാര്യം പൊതുവിലുള്ള ധാരണയ്ക്കു വിപരീതമാായി മനുഷ്യന്റെ കണ്ണിന് കുറേയധികം പരിമിതികൾ ഉണ്ടെന്നുള്ളതാണ്.അവയിൽ പ്രധാനപ്പെട്ട‌ ചിലത് പരിശോധിക്കാം.

1.കണ്ണിന്റെ ഉള്ളിൽ പൂർണ്ണമായും അന്ധതയുള്ള സ്ഥലം(blind spot) ഉണ്ട്‌. കണ്ണിലെ നാഡികൾ എല്ലാം തന്നെ

കണ്ണിന്റെ ഉള്ളിൽകൂടിയാണ് പോകുന്നത്‌. എന്നാൽ മനുഷ്യനേത്രങ്ങൾക്ക് ഏകദേശം സമാനമായി പരിണമിച്ചുവന്ന നീരാളി, കണവ പോലുള്ളവയുടെ കണ്ണിന്റെ ഉള്ളിൽ നാഡികൾ കണ്ണിന്റെ പിറകിലും ആണ്.ഈ “design പിഴവ്” കാരണം മനുഷ്യന്റെ കണ്ണിലെ നാഡികൾ കണ്ണിന്റെ ഉള്ളിലെ ഒരു സ്ഥലത്ത്‌ ഒരുമിച്ചു ചേർന്ന് പുറത്തു കൂടി തലച്ചോറിലോട്ട്‌ പോകുന്നു.

മനുഷ്യന്റെ കണ്ണുകളുടെ ഈ പരിമിധി കാരണം ഈ നാഡീവ്യൂഹത്തിൽ വീഴുന്ന

Blind Spot
Blind Spot

വെളിച്ചം നമുക്ക് അനുഭവേദ്യമാകില്ല. ഫലമോ പ്രസ്തുത പ്രകാശത്തിനു കാരണമായ വസ്തുവിനെയും കാണാൻ സാധിക്കില്ല. ഈ സ്ഥലത്തെ കണ്ണിലെ  blind spot എന്നാണു പറയുക.

ഒരു ക്യാമറയുടെ സെൻസറിനു മുന്നിലൂടെ കണക്ഷൻ കൊടുത്തതു പോലെയാണ് ഈ പിഴവ്. ഇരുകണ്ണുകളും ഒരുമിച്ച്‌ പ്രവർത്തിക്കുമ്പോൾ ഈ കുറവ്‌ തലച്ചോർ നികത്തുന്നതുമൂലം സാധാരണഗതിയിൽ നമ്മൾ തിരിച്ചറിയുന്നില്ലാ എന്നെ ഉള്ളു.

 

2.മനുഷ്യനു electromagnetic spectrumത്തിലെ വളരെ കുറച്ച്‌ ഭാഗങ്ങൾ മാത്രമെ

UltraViolet Flower
Flower under regular and UV llight

അനുഭവവേദ്യമായിട്ടുള്ളു. Ultra Violetൽ കാണുന്ന തേനീച്ചകളുടെ കണ്ണിൽ ലോകം വളരെ സുന്ദരം ആയിരിക്കും. കാരണം, ഒരോ പുഷ്പവും തേനീച്ചകളെ ആകർഷിക്കാൻ

വേണ്ടി മത്സരിച്ച്‌  ഭംഗി ഉള്ള ultra violet ഇതളുകൾ പ്രകൃതിനിർദ്ധാരണം മുഖേന മെനഞ്ഞെടുത്തിട്ടുണ്ട്. (പുഷ്പങ്ങൾ പൂക്കുന്നത്‌ മനുഷ്യർക്കു വേണ്ടി അല്ലെന്നർത്ഥം!)

 

3.മനുഷ്യന്റെ കണ്ണുകൾ പ്രവർത്തിക്കുവാൻ നല്ല രീതിയിൽ പ്രകാശം വേണം. ഇരുട്ടിൽ കാണാൻ സഹായിക്കുന്ന rod കോശങ്ങൾ നമ്മുടെ കണ്ണുകളിൽ താരതമ്യേന കുറവാണ്. ഒപ്പം തന്നെ നിറങ്ങൾ കാണുവാൻ സഹായിക്കുന്ന cones വെളിച്ചം കുറയുംബോൾ പ്രവർത്തിക്കുകയുമില്ല.

 

4.മനുഷ്യന്റെ കണ്ണുകൾക്ക്‌ കാഴച്ച ശക്തി പ്രകൃതിയിലെ മറ്റ് ജീവജാലങ്ങളെ വെച്ചു നോക്കുമ്പോൾ തീർത്തും കുറവാണ്. പരുന്തിന് അവയുടെ കണ്ണുക‌ൾക്കു പിറകിൽ cone cells കൂടുതലുള്ള ഭാഗം ഉണ്ട്‌. ഇവയിൽ വീഴുന്ന പ്രകാശം ഇരകളെ‌ വളരെയധികം വ്യക്തമായി കാണുവാൻ പരുന്തിനെ സഹായിക്കുന്നു. പരുന്തുകൾ 3 കിലോമീറ്ററോളം അകലെയുള്ള മുയലിനെ പോലും സുവ്യക്തമായി കണ്ട് ഇരപിടിക്കാനുള്ള കാരണം ലളിതമല്ലെ.

 

5.ചില ഉരഗങ്ങളിലും, പക്ഷികളിലും, സ്രാവുകളിലും, ഒട്ടകങ്ങളിലും എല്ലാമായി കണ്ടുവരുന്ന ഒരു കൺപാടയുണ്ട്‌. ഈ പാട, ഈ ജീവികളുടെ കണ്ണിനെ, പുറത്തു നിന്ന് വരുന്ന ഹാനികരമായ പദാർത്ഥങ്ങളിൽ നിന്നും രക്ഷ നേടാൻ സഹായിക്കുന്നു. കൂടാതെ തീവ്രമായ സൂര്യപ്രകാശം, പൊടിപടലം എന്നിവയിൽ നിന്നുമൊക്കെ ഇവയുടെ കണ്ണിനെ രക്ഷിക്കുന്നു. മനുഷ്യനു ഇങ്ങനെയൊരു രക്ഷാപടലം ഇല്ല.

മണലാരണ്യത്തിലൂടെ സഞ്ചരിക്കുന്ന ഒട്ടകത്തിനു നമ്മളുടേതു പോലെ കൺപീലികൾക്കു പുറമെ ഒരു മൂന്നാം പാളി കൂടിയുണ്ട് താനും. (Nictitating membrane)

 

എന്തുകൊണ്ട്‌ രണ്ടു കണ്ണുകൾ? അതും പ്രസ്തുത സ്ഥാനങ്ങളിൽ?

എന്തുകൊണ്ട്‌ മനുഷ്യനു മൂന്ന് കണ്ണുകൾ ഉണ്ടായിക്കൂടാ എന്ന് ചോദിച്ചാൽ അതിനുത്തരം, 3D ആയി കാണുവാൻ ഒരു ജീവിക്ക്‌ മിനിമം രണ്ടു കണ്ണുകൾ മതി എന്നതാണ്.

Field of Vision
Field of Vision

ഇരതേടുന്ന ഒരു ജീവിക്ക്‌ കണ്ണുകൾ വേട്ടയ്ക്കു വേണ്ടി എപ്പോഴും മുന്നിലായിരിക്കും ഉണ്ടാവുക. എന്നാൽ ഇരകൾക്ക്,‌ കണ്ണുകൾ ശരീരത്തിന്റെ ഇരുവശവും വേണം.

പരിണാമപരമായി ഇങ്ങനെയാണ് ഇരപിടിക്കുന്ന ജീവികൾക്കും ഇരകൾക്കും അതിജീവനത്തിന്റെ പാഥയിൽ കണ്ണുകളുടെ സ്ഥാനം ഇന്നത്തെ രീതിയിൽ കൈവന്നത്.

മുൻഭാഗത്തോട്ടാണ് field of vision എങ്കിൽ അതിനെ binocular vision എന്നും, തല തിരിക്കാതെ തന്നെ തലയുടെ ഒരുവിധം എല്ലാ ഭാഗത്തേക്കും കാഴ്ച്ച എത്തുന്നുണ്ടെങ്കിൽ അതിനെ monocular vision എന്നും പറയും.

 

കൂടുതല്‍ പരിണാമ വിശേഷങ്ങളുമായി മറ്റൊരു ലേഘനം എഴുതുന്നുണ്ട്.

തുടരും….

 

References:

ref1: https://www.zmescience.com/medicine/genetic/evolution-of-vision-from-700-million-years/
ref2: https://www.nature.com/articles/srep01432
ref3: https://www.nationalgeographic.com/magazine/2016/02/evolution-of-eyes/